2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം കാരാപുഴ പദ്ധതിക്ക് സാരമായ കേടുപാടുകളുണ്ടാക്കി. ഇവയുടെ അറ്റകുറ്റപ്രവൃത്തികൾ ത്വരിതപ്പെടുത്തി പൂർണമായ തോതിൽ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴയ്ക്ക് കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് ഡാം നിർമിച്ചിട്ടുള്ളത്.
വയനാട് ജില്ലയിൽ കാരാപുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിൽ പൂർണ ജലസേചനസൗകര്യമൊരുക്കും. നടപ്പ് സാമ്പത്തിക വർഷംതന്നെ ഇത് നടപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി. ജലസേചനവകുപ്പിന്റെ വാർഷിക പദ്ധതി പുരോഗതി അവലോകനയോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം കാരാപുഴ പദ്ധതിക്ക് സാരമായ കേടുപാടുകളുണ്ടാക്കി. ഇവയുടെ അറ്റകുറ്റപ്രവൃത്തികൾ ത്വരിതപ്പെടുത്തി പൂർണമായ തോതിൽ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴയ്ക്ക് കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് ഡാം നിർമിച്ചിട്ടുള്ളത്. 625 മീറ്റർ നീളത്തിലും 28 മീറ്റർ ഉയരത്തിലുമുള്ള, മണ്ണു കൊണ്ടു നിർമിച്ച ഡാമിൽനിന്നും 5600 ഹെക്ടർ സ്ഥലത്ത് 130 കിലോമീറ്റർ നീളം വരുന്ന കനാൽ വഴി ജലവിതരണം നടത്തുകയാണ് ലക്ഷ്യം. ഡാമിന്റെ ജലസംഭരണ ശേഷി 76.5 മില്യൻ ഘനമീറ്റർ ആണ്.
കനാലുകൾ കടന്നുപോകുന്ന പ്രദേശത്തെ നാണ്യവിളകൾ ഉള്ള കൃഷിയിടങ്ങളിലേക്ക് പൈപ്പുകൾ വഴി ജല വിതരണം നടത്തുന്നതിനുള്ള സാധ്യതാപഠനം നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.
2018, 2019 വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കം കാരാപുഴ പദ്ധതിക്ക് സാരമായ കേടുപാടുകളുണ്ടാക്കി. ഇവയുടെ അറ്റകുറ്റപ്രവൃത്തികൾ ത്വരിതപ്പെടുത്തി പൂർണമായ തോതിൽ ജലസേചന സൗകര്യം ലഭ്യമാക്കാനാണ് ശ്രമം. കബനി നദിയുടെ പോഷകനദിയായ കാരാപ്പുഴയ്ക്ക് കുറുകെ വാഴവറ്റ എന്ന പ്രദേശത്താണ് ഡാം നിർമിച്ചിട്ടുള്ളത്. 625 മീറ്റർ നീളത്തിലും 28 മീറ്റർ ഉയരത്തിലുമുള്ള, മണ്ണു കൊണ്ടു നിർമിച്ച ഡാമിൽനിന്നും 5600 ഹെക്ടർ സ്ഥലത്ത് 130 കിലോമീറ്റർ നീളം വരുന്ന കനാൽ വഴി ജലവിതരണം നടത്തുകയാണ് ലക്ഷ്യം. ഡാമിന്റെ ജലസംഭരണ ശേഷി 76.5 മില്യൻ ഘനമീറ്റർ ആണ്.
കനാലുകൾ കടന്നുപോകുന്ന പ്രദേശത്തെ നാണ്യവിളകൾ ഉള്ള കൃഷിയിടങ്ങളിലേക്ക് പൈപ്പുകൾ വഴി ജല വിതരണം നടത്തുന്നതിനുള്ള സാധ്യതാപഠനം നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി.