English हिंदी

Blog

joshy thomas

ഫേസ്ബുക്ക് പോസ്റ്റ് വഴി പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോ ഷി തോമസ് (39) ആണ് അറസ്റ്റിലായത്

ഇടുക്കി : സാമൂഹിക മാധ്യമത്തില്‍ പ്രവാചകനെ അവഹേളിച്ചെന്ന് ആരോപിച്ച് ഇടുക്കിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അടിമാലി 200 ഏക്കര്‍ സ്വദേശി കിഴക്കേക്കര വീട്ടില്‍ ജോഷി തോമസ്(39)ആണ് അറസ്റ്റി ലായത്. ഫേസ്ബുക്കില്‍ പ്രവാചകനെയും ഇസ്ലാമിനേയും അവഹേളിച്ചെന്ന പരാതിയിലാണ് യുവാവി നെ അറസ്റ്റ് ചെയ്തത്. പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ് പൊലീസില്‍ പരാതി നല്‍കിയത്.

അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയായ യുവാവ് സമൂഹമാധ്യമങ്ങളില്‍ ഇതര മതസ്ഥരെ അവ ഹേളിക്കല്‍ പതിവാക്കിയ വ്യക്തിയാണെന്നാണ് പരാതി. പ്രവാചകനെതിരെ ഇദ്ദേഹം ദിവസങ്ങള്‍ക്ക് മു മ്പ് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് മതതീവ്രവാദികളെ പ്രകോപിപ്പിച്ചത്. പ്രവാചകനെയും ഇസ്ലാമിനേയും അവഹേളിച്ചതില്‍ പ്രതിഷേധിച്ച് വിമര്‍ശനമുണ്ടാകുകയും നിരവധി പേര്‍ പോസ്റ്റിന് കീഴില്‍ കമന്റുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ജോഷി തോമസ് അവഗണിക്കുകയായിരുന്നു. തുടര്‍ന്നാണ് അടിമാലിയിലെ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഒളിവില്‍ പോയ യുവാവിനെ അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാ ണ് അറസ്റ്റ് ചെയ്തത്.