English हिंदी

Blog

neet

കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സം ഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടിഎ). പൊലീസ് അന്വേഷ ണത്തോട് എന്‍ടിഎ സഹകരിക്കും. പ്രാഥമിക അ ന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടി ല്ലെന്നാണ് ലഭിച്ചതെന്ന് എന്‍ടിഎ മേധാവി വിനീ ത് ജോഷി പ്രതികരിച്ചു.

ന്യൂഡല്‍ഹി : കൊല്ലം ആയൂരിലെ നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരി ശോധിച്ച സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പൊലീസ് അന്വേഷണത്തോട് എന്‍ടിഎ സഹകരിക്കും. എന്‍ടിഎ സ്വന്തം നിലക്കും അന്വേഷണം നടത്തും. പ്രാ ഥമിക അന്വേഷണത്തില്‍ ഇത്തരം ഒരു സംഭവം നടന്നിട്ടില്ലെന്നാണ് ലഭിച്ചതെന്ന് എന്‍ടിഎ മേധാവി വിനീത് ജോഷി പ്രതികരിച്ചു.

പരീക്ഷാ സമയത്തോ,അതിന് ശേഷമോ അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പരീക്ഷാ കേന്ദ്രം സൂ പ്രണ്ടും എന്‍ടിഎ നിരീക്ഷകനും കോ-ഓര്‍ഡിനേറ്ററും രേഖാമൂലം എന്‍ടിഎക്ക് കത്ത് നല്‍കി. എന്‍ടിഎ ഡ്രസ്‌കോഡ് ഇത്തരം പരിശോധന അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആ രോപണം തെ റ്റായ ഉദ്ദേശത്തോടെയെന്നാണ് കൊല്ലം സിറ്റി കോ-ഓര്‍ഡിനേറ്റര്‍ എന്‍ടിഎക്ക് നല്‍കിയ മറുപടിയില്‍ പറ യുന്നത്.

നാണംകെട്ട സംഭവമാണ് നടന്നതെന്നും വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെ ന്നും ചൂണ്ടിക്കാട്ടി സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു കേന്ദ്രമാനവവിഭവശേഷി മന്ത്രിക്ക് ക ത്തയച്ചു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് എംപിമാരായ എന്‍ കെ പ്രേമചന്ദ്രനും കെ മുരളീധര നും ഹൈബി ഈഡനും അറി യിച്ചു. എംപിമാര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി ലോക്സഭയി ല്‍ എന്‍കെ പ്രേമചന്ദ്രന്‍ ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കി.

അതിനിടെ കൊല്ലത്ത് നീറ്റ് പരീക്ഷക്ക് അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ആയൂരിലെ മാര്‍ത്തോമ ഇന്‍ സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പരീക്ഷ കേന്ദ്രത്തിനെതിരെ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാ തിയുമായി രംഗത്തെത്തി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്ക് ഇട്ടിരുന്നാണ് പരീക്ഷയെഴുതി യതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് കോളജില്‍വെച്ച് അടിവസ്ത്രം ഇടാന്‍ അനുവദി ച്ചി ല്ല. അടിവസ്ത്രം അഴിപ്പിച്ച അധികൃതര്‍ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ഒരുമിച്ച് ഇരുത്തിയെ ന്നും വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടു.