ത്യക്കാക്കരയിലെ പെണ്ണെഴുത്ത് ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ്

ത്യക്കാക്കരയുടെ സ്വന്തം ഡോക്ടര്‍ എം ലീലാവതിയാണ് മലയാള സാഹിത്യത്തിന്‍റെ ടീച്ചറമ്മ എന്ന് മുന്‍പ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടല്ലോ… മലയാളത്തില്‍ പെണ്ണെഴുത്ത് എന്ന രീതിയില്‍ സാഹിത്യ കൃതികളെ വേര്‍തിരിച്ചു കാണാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ എഴുത്തുകാരായി പേരെടുത്തിരുന്നു. ലളിതാംബിക അന്തര്‍ജ്ജനത്തിന് ശേഷം കെ ബി ശ്രീദേവിയാണ് ബ്രാഹ്മണ കുടുംബങ്ങളിലെ അടുക്കളപ്പുറം ഒരു ലോകമുണ്ടെന്ന് തിരിച്ചറിയാത്ത സ്ത്രീകളെപ്പറ്റി എഴുതിയത്. ഏതാണ്ട് അതേ കാലഘട്ടത്തില്‍ മലയാള സാഹിത്യ ലോകത്തേക്ക് ഉറച്ച കാല്‍വയ്പ്പോടെ കടന്നു വന്ന മറ്റൊരു എഴുത്തുകാരിയാണ് രമാദേവി വെള്ളിമന. എന്‍.ബി.എസ് പ്രസിദ്ധീകരിച്ച അവസാനത്തെ വഴിയമ്പലം, നിറങ്ങള്‍ തേടുന്ന നിഴലുകള്‍ തുടങ്ങി അഞ്ചോളം നോവലുകളും അന്‍പതോളം ചെറുകഥകളും അവര്‍ എഴുതി. വെയര്‍ഹൗസിംഗ് കോര്‍പറേഷനിന്‍ നിന്ന് വിജിലന്‍സ് മാനേജരായി വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന രമാദേവി തൃക്കാക്കരയിലെ വെള്ളിമനയിലുണ്ട്. രമാദേവി വെള്ളിമനയുടെ മകള്‍ വിനിത വെള്ളിമന ചിത്രകാരിയും, എഴുത്തുകാരിയും, ചലചിത്ര പ്രവര്‍ത്തകയുമാണ്. ചലചിത്ര അഭിനയ രംഗത്തും അവര്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. കൊച്ചി സര്‍വ്വകലാശാല അസിസ്റ്റന്‍റ് രജിസ്റ്റാറായ അവര്‍ ആനുകാലികങ്ങളില്‍ ഇപ്പോള്‍ സ്ഥിരമായി എഴുതുന്നുണ്ട്.

Also read:  വിസ്മയ തുമ്പത്ത് ഒരു 360 ഡിഗ്രി ദൃശ്യവിരുന്ന് : അബുദാബി ഷെയ്ഖ് സായിദ് മസ്ജിദ് കാഴ്ച്ചകള്‍

ബംഗാള്‍ സാഹിത്യം മലയാളിക്ക് വിവര്‍ത്തനത്തിലൂടെ സമ്മാനിച്ചവരില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബംഗാളി അദ്ധ്യാപിക കൂടിയായ നിലീന എബ്രഹാം വഹിച്ച പങ്ക് വിലമതിക്കാന്‍ സാധിക്കാത്തതാണ്. മലയാളത്തിന്‍റെ മരുമകളായ അവര്‍ ത്യക്കാക്കര ഭാരത മാതാ കോളേജിന്‍റെ എതിര്‍ശത്തായിരുന്നു ഭര്‍ത്താവ് തരിയന്‍ എബ്രഹാമുമൊത്ത് താമസിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് ബംഗാളിയിലേയ്ക്കും പത്തോളം ക്യതികള്‍ അവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി തുടങ്ങിയ കഥാസമാഹരത്തിന്‍റെ ബംഗാളി വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

1983ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലിയില്‍ കയറിയ കവയത്രി വി എം ഗിരിജ ഇപ്പോള്‍ ത്യക്കാക്കരക്കാരിയാണ്. 1989 കൊച്ചി എഫ് എം നിലയം തുടങ്ങിയ അന്നു മുതല്‍ ത്യക്കാക്കരയില്‍ ഭര്‍ത്താവും, പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠനും മക്കളുമൊത്ത് താമസിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവിതകള്‍ മാത്രമല്ല, ലേഖനങ്ങളും അവരുടേതായി മലയാളികള്‍ വായിച്ചിട്ടുണ്ട്.

Also read:  ഹയര്‍ സെക്കന്‍ററി പരീക്ഷാ ഫലപ്രഖ്യാപനം മാറ്റി

മലയാള ആധുനിക കഥയെഴുത്തുകാരില്‍ പ്രശസ്തയാണ് പ്രിയ എ എസ്. ത്യക്കാക്കര ഭാരത മാതാ കോളേജില്‍ പഠിച്ചിരുന്ന അവര്‍ ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാല ഉദ്യോഗസ്ഥയാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അവര്‍ അരുന്ധതി റോയുടെ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ത്യക്കാക്കര ക്ഷേത്രത്തിന് സമീപമാണ് അവര്‍ താമസിക്കുന്നത്. കഥാകാരി മാധവിക്കുട്ടിയുടെ സഹോദരി സുവര്‍ണ്ണ നാലപ്പാട് താമസിച്ചിരുന്നത് ചെമ്പുമുക്കിന് സമീപമായിരുന്നു. കവിതകളും, കഥകളും, നോവലുകളും, ബാലസാഹിത്യവും അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ബോംബയിലാണ് അവര്‍ താമസിക്കുന്നത്.

ചിത്രകലയിലും, കവിതയിലും, സഞ്ചാരസാഹിത്യ രംഗത്തും അറിയപ്പെടുന്ന എഴുത്തുകാരിയാണ് രാജനന്ദിനി. അവര്‍ കൈലാസയാത്ര നടത്തി എഴുതിയ പുസ്തകവും, കൈലാസ യാത്രയില്‍ കണ്ട കാഴ്ച്ചകള്‍ കാന്‍വാസിലും പകര്‍ത്തി പ്രശസ്തയായി. ജഡ്ജ്മുക്കിന് സമീപം താമസിക്കുന്ന അവര്‍ തെരുവോരം മുരുകന്‍റെ കഥ പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. വൈദ്യ ശാസ്ത്രത്തില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ രാജകുമാരി ഉണ്ണിത്താന്‍ താമസിക്കുന്നത് ജഡ്ജ്മുക്കിന് സമീപം തന്നെ. 1978ല്‍ എംബി ഗൈനക്കോളജിയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. ഈ രംഗത്ത് അവര്‍ രചിച്ച ലേഖനങ്ങള്‍ വൈദ്യ ശാസ്ത്ര രംഗത്തെ പഠനമാണ്.

Also read:  യുവ നടിയുടെ ഗുരുതര ലൈംഗിക ആരോപണം; 'അമ്മ'യുടെ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജിവെച്ചു.!

എം സുചിത്ര പരിസ്ഥിതിയെ കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയവരാണ്. ഡൗണ്‍ ടു എര്‍ത്തില്‍ എഴുതിയ പല ലേഖനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. സ്ത്രീകളെയും, കുട്ടികളെയും കുറിച്ച് അവര്‍ എഴുതിയ റിപ്പോര്‍ട്ടുകളും, ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. കേരള മീഡിയ അക്കാദമിയിലെ ഹേമലത എഴുത്തുകാരിയും, മാധ്യമ അദ്ധ്യാപികയും കൂടിയാണ്. കൊച്ചി എഫ് എം നിലയത്തിലെ റിപ്പോര്‍ട്ടറും, വാര്‍ത്താ വായനാക്കാരിയും ആയിരുന്നു.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »