താല്‍ക്കാലിക ആശ്വാസം ദീര്‍ഘകാല സാമ്പത്തിക ആസൂത്രണത്തെ ബാധിക്കും

e

കോവിഡ്‌-19 സൃഷ്‌ടിച്ച അനിശ്ചിതത്വവും ലോക്ക്‌ ഡൗണും സാധാരണക്കാരുടെ വരുമാനം ഗണ്യമായി കുറയുന്നതിന്‌ കാരണമായി. ശമ്പളം കിട്ടാന്‍ വൈകുകയോ ശമ്പളത്തില്‍ കാര്യമായ വെട്ടിക്കുറയ്‌ക്കല്‍ ഉണ്ടാവുകയോ ജോലി തന്നെ ഭീഷണിയിലാവുകയോ ചെയ്‌തവര്‍ ഒട്ടേറെയാണ്‌. ഈ സാഹചര്യത്തിലാണ്‌ കേന്ദ്രസര്‍ക്കാര്‍ മാസവരുമാനക്കാരുടെ കൈവശം കൂടുതല്‍ പണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ നടപടികള്‍ സ്വീകരിച്ചത്‌. എന്നാല്‍ അടിയന്തിരമായുള്ള പണത്തിനുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ മാത്രമാണ്‌ ഇത്‌. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിങ്ങളുടെ സാമ്പത്തിക ആസൂത്രണത്തെ ഇത്‌ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്‌.

രണ്ട്‌ തവണയായി ആറ്‌ മാസത്തെ ഇഎംഐക്ക്‌ മൊറട്ടോറിയം ഏര്‍പ്പെടുത്തിയ റിസര്‍വ്‌ ബാങ്കിന്റെ നടപടി ഹ്രസ്വകാല ആശ്വാസം മാത്രമാണ്‌. ഇപ്പോള്‍ ഇഎംഐ അടയ്‌ക്കാന്‍ കൈവശം മതിയായ പണമില്ലെങ്കില്‍ ആറ്‌ മാസത്തേക്ക്‌ ഒഴിവ്‌ നല്‍കുക മാത്രമാണ്‌ കേന്ദ്രസര്‍ക്കാര്‍ ചെയ്‌തത്‌. ഈ കാലയളവില്‍ ഇഎംഐ അടച്ചില്ലെങ്കില്‍ തിരിച്ചടവ്‌ വീഴ്‌ച വരുത്തിയെന്ന പേരില്‍ ബാങ്ക്‌ നിങ്ങള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിക്കില്ല. എന്നാല്‍ അടയ്‌ക്കാത്ത ഇഎംഐ പിന്നീട്‌ നിങ്ങള്‍ക്ക്‌ സാമ്പത്തിക ബാധ്യതയായി മാറും. ഇഎംഐ അടയ്‌ക്കുന്നത്‌ ആറ്‌ മാസത്തേക്ക്‌ നിര്‍ത്തിവെക്കുന്നത്‌ വായ്‌പാ കാലയളവ്‌ ദീര്‍ഘിപ്പിക്കുന്നതിനാണ്‌ വഴിവെക്കുന്നത്‌. ഇത്‌ അധിക പലിശ നല്‍കുന്നതിന്‌ കാരണമാകുന്നു. ഇഎംഐകളുടെ എണ്ണം വായ്‌പാ കാലയളവ്‌ അനുസരിച്ച്‌ വര്‍ധിക്കുകയും ചെയ്യുന്നു.

Also read:  ഇനി 65 വയസ്സുകാർക്കും പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം

എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇപിഎഫ്‌) ഇനത്തില്‍ ശമ്പളത്തില്‍ നിന്ന്‌ പിടിക്കുന്ന തുക മൂന്ന്‌ മാസത്തേക്ക്‌ 12 ശതമാനത്തില്‍ നിന്ന്‌ 10 ശതമാനമായി കുറച്ചിട്ടുണ്ട്‌. ശമ്പള ഇതര വരുമാനത്തിനുള്ള ടിഡിഎസ്‌ ഇനത്തില്‍ പിടിക്കുന്ന തുക 25 ശതമാനം കുറയ്‌ക്കുകയും ചെയ്‌തു. രണ്ടും താല്‍ക്കാലികമായ ആശ്വാസം മാത്രമാണ്‌. ദീര്‍ഘകാലത്തേക്ക്‌ ഈ രണ്ട്‌ നടപടികളും നി ങ്ങള്‍ക്ക്‌ ഗുണം ചെയ്യില്ല. എല്ലാ മാസവും ശമ്പളത്തിന്റെ (അടിസ്ഥാന ശമ്പളവും ഡിഎയും ഉള്‍പ്പെട്ട തുക) 12 ശതമാനമാണ്‌ ഇപിഎഫില്‍ നി ക്ഷേപിക്കുന്നത്‌. നിങ്ങളുടെ തൊഴിലുടമയും തതുല്യമായ തുക ഇപിഎഫില്‍ നി ക്ഷേപിക്കുന്നു. ഇങ്ങ നെ മൊത്തം അടിസ്ഥാന ശമ്പളവും ഡി എയും ഉ ള്‍പ്പെട്ട തുക യുടെ 24 ശതമാനമാണ്‌ നിക്ഷേപിക്കുന്നത്‌. ഇത്‌ ദീര്‍ഘകാലാടിസ്ഥാനത്തില്‍ റിട്ടയര്‍മെന്റിനു ശേഷവും മറ്റുമുള്ള സാമ്പത്തിക പിന്തുണക്കു വേണ്ടിയാണ്‌. പ്രത്യേകിച്ചും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പരിമിതമായതിനാല്‍ ദീര്‍ഘകാലം കൊണ്ട്‌ ഇപിഎഫ്‌ നിക്ഷേപത്തിലൂടെ സമാഹരിക്കുന്ന തുക ജോലിയില്‍ നിന്ന്‌ വിരമിച്ചതി നു ശേഷമുള്ള ദൈനംദിന ജീവിതത്തിന്‌ സാമ്പത്തിക പിന്തുണയാണ്‌ നല്‍കുന്നത്‌. ഈ ലക്ഷ്യത്തെയാണ്‌ ഇപിഎഫ്‌ കോണ്‍ ട്രിബ്യൂഷന്‍ വെട്ടിക്കുറയ്‌ക്കുന്നത്‌ പ്രതികൂലമായി ബാധിക്കുന്നത്‌.

Also read:  ഇന്തോനേഷ്യയില്‍ തകര്‍ന്നുവീണ ശ്രീവിജയ വിമാനം; പേരില്‍ ചരിത്രം അന്വേഷിച്ച് ആളുകള്‍

അതുപോലെ ടിഡിഎസ്‌ 25 ശതമാനം കുറയ്‌ക്കുന്നതിനുള്ള നിര്‍ദേശവും താല്‍ ക്കാലിക ആശ്വാസം മാത്രമാണ്‌. ഇത്‌ നിങ്ങളുടെ മൊത്തം നികുതി ബാധ്യത കുറയുന്നതിന്‌ സഹായകമാകുന്നില്ല. ഉദാഹരണത്തിന്‌ ബാങ്ക്‌ ഫിക്‌സഡ്‌ ഡെ പ്പോസിറ്റിന്‌ നിങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 15,000 രൂപയാണ്‌ പലിശയായി ലഭിക്കുന്നത്‌ എന്നിരിക്കട്ടെ. സാധാരണ നിലയില്‍ ഇതിന്റെ 10 ശതമാനം അതായത്‌ 1500 രൂപയാണ്‌ ബാങ്ക്‌ ടിഡിഎസ്‌ ഈടാക്കേണ്ടത്‌. നടപ്പു സാമ്പത്തിക വര്‍ഷം ഇത്‌ 1125 രൂപ മാത്രമായിരിക്കും. അതേ സമയം ബാക്കി വരുന്ന 375 രൂ പ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നല്‍കേണ്ടതുണ്ട്‌. അതായത്‌ കുറ ച്ചു മാസങ്ങള്‍ അത്രയും തുക നിങ്ങളുടെ കൈവശമുണ്ടാകുമെന്ന്‌ മാത്രം. ശമ്പളത്തിനുള്ള ടിഡിഎസിനെ ഈ ആനുകൂല്യത്തില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌.

Also read:  സെക്‌ടര്‍ ഫണ്ടുകളില്‍ എങ്ങനെ നിക്ഷേപിക്കണം?

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »