English हिंदी

Blog

BETTER HALF

കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂ ണ്ടുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പറയുന്നത് ആ കഥയാണ്. കാഞ്ഞിരപ്പള്ളിക്കാര ന്‍ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും യഥാര്‍ത്ഥ ജീവിത കഥ

പതിനാല് വര്‍ഷം മുന്‍പ് വിവാഹബന്ധം വേര്‍പിരിഞ്ഞു പോയ ഭാര്യയും, ഭര്‍ത്താവും വീണ്ടും ഒരുമിക്കു ന്നു. കേള്‍ക്കുമ്പോള്‍ ആശ്ച്ചര്യം തോന്നാമെങ്കിലും സംഭവം സത്യമാണ്. കുടുംബ ബന്ധങ്ങളുടെയും ദാ മ്പത്യ ജീവിതത്തിന്റെയും മൂല്യങ്ങളി ലേക്ക് വിരല്‍ ചൂണ്ടുന്ന ‘ബെറ്റര്‍ ഹാഫ്’ വെബ് മൂവി പറയുന്നത് ആ കഥയാണ്. കാ ഞ്ഞിരപ്പ ള്ളിക്കാരന്‍ ടോമിയുടെയും ഭാര്യ ബിന്ദുവിന്റേയും യഥാര്‍ത്ഥ ജീവിത കഥ.

ചിത്രം ഇപ്പോള്‍ യൂട്യൂബില്‍ ഫെയ്ത് ടുഡേ എന്ന ചാനലില്‍ ലഭ്യമാണ്. ഹാര്‍വെസ്‌റ്, പവര്‍ വിഷന്‍, ജീവന്‍ എന്നീ ചാനലുകളും ചിത്രം ഇതിനോടകം പ്രദര്‍ശിപ്പിച്ചു കഴി ഞ്ഞു. വലിയ പ്രതികരണമാണ് ഹൃദയസ്പര്‍ ശിയായ ഈ കഥയ്ക്ക് ലഭിച്ചു കൊണ്ടിരി ക്കുന്നത്. ഡോ. പി ജി വര്‍ഗീസ് നേതൃത്വം നല്‍കി ഡല്‍ഹി കേന്ദ്രമാ യി പ്രവര്‍ത്തി ക്കുന്ന ഇന്ത്യന്‍ ഇവാന്‍ജെലിക്കല്‍ ടീം (IET) ന്റെ തന്നെ മറ്റൊരു ശാഖയായ ഫെയ്ത് ടുഡേ ആ ണ് ചിത്രത്തിന്റെ നിര്‍മ്മാണം. കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസരിച്ചു സമൂഹത്തിലേക്ക് ആശയങ്ങള്‍ എ ത്തിക്കുന്ന രീതികളും മാറണമെന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് പതിറ്റാണ്ടു കളായി പ്രവര്‍ത്തിക്കു ന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും, IET യുടെ സ്ഥാപകനുമായ ഡോ. പി ജി വര്‍ഗീസിനു നിര്‍ബന്ധമുണ്ടാ യിരുന്നു. അത്തരമൊരു ആശയത്തില്‍ നിന്നുമാണ് ഇത്തരത്തില്‍ ഒരു ചിത്രം പിറ ന്നത്. മുന്‍പും ദൃശ്യ മാധ്യമ രംഗത്ത് പല സംഭാവനകളും നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ ക്യാന്‍വാസി ല്‍ ബൃഹത്തായ ഒരു പ്രോജക്ടിന് IET മുന്‍കൈയെടുക്കുന്നത്.

ഇന്ന് നിസാരകാര്യങ്ങളില്‍ പോലും ദമ്പതികള്‍ വിവാഹ മോചിതരാകുന്നു. ഇവിടെ ദാമ്പത്യത്തിന്റെ പവി ത്രത നഷ്ടപ്പെടുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇങ്ങനെ ഒരു കഥയ്ക്ക് ഏറെ പ്രസക്തിയു ണ്ടെ ന്ന് പി.ജി വര്‍ഗീസ് പറഞ്ഞു. കാരണം, ഇത് ജീവിതമാണ്.. യഥാര്‍ത്ഥ അനുഭവമാണ്… സത്യമായ കാര്യ ങ്ങളാണ്…. ആ അനുഭവം തീ ര്‍ച്ചയായും ചിലരെ എങ്കിലും സ്പര്‍ശിക്കും. എന്തെങ്കിലും തരത്തിലുള്ള ലാഭേച്ഛയോടെ നിര്‍മ്മിച്ച ചിത്രമല്ല ഇത്. പരമാവധി ആളുകളിലേക്ക് ചിത്രം എത്തുക, പരമാവധി പേര്‍ കാ ണുക എന്നത് മാത്രമാണ് ലക്ഷ്യം. അതിനായി ഏറ്റവും നല്ല ടെക്‌നിക്കല്‍ പെര്‍ഫെക്ഷനോടെയാണ് ബെ റ്റര്‍ ഹാഫ് ഒരുക്കിയിരിക്കുന്നത്.

വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം തികച്ചും സൗജന്യമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക. നിര്‍മാണത്തിലെ ക്വാളിറ്റിയും, ആത്മാര്‍ത്ഥതയും പറയുന്ന കഥയ്ക്കും വേണമായിരുന്നു. അത്തരമൊരു ചിന്തയുമായി നടക്കുന്ന നാളുകളിലാണ് യാദൃശ്ചികമായി ഒരു ഭാര്യയെയും, ഭര്‍ത്താവിനെയും കണ്ടു മുട്ടുന്നത്. ടോമിയും, ബിന്ദുവും.. അവരുടെ ജീവിതം എന്നെ സ്പര്‍ശിച്ചു.. തീര്‍ച്ചയായും അവരുടെ കഥ പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് എനിക്ക് തോന്നി. കാരണം വല്ലാത്തൊരു ഇന്‍സ്പിറേഷ ന്‍ സ്വഭാവം അതിനുണ്ട്. കാലങ്ങളായുള്ള തന്റെ ആഗ്രഹം പോലെ ആ ക്വാളിറ്റി ഫിലിമിനുള്ള സബ്ജക്റ്റ് ആണ് ടോമിയുടെയും, ബിന്ദുവിന്റേയും ജീവിതമെന്ന് തോന്നി. പി. ജി. വര്‍ഗീസ് പറഞ്ഞു. ഈ ചിത്രം ആയിരക്കണക്കിന്.. പതിനായിരക്കണക്കിന്.. അല്ല, ലക്ഷക്കണക്കിന് ആളുകളില്‍ മാറ്റം വരുത്തട്ടെ എന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെന്നു അദ്ദേഹം വ്യക്തമാക്കി.

മലയാളത്തില്‍ ഒരുപിടി നല്ല ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനും ആഡ് ഫിലിം മേക്കറുമായ സൂ രജ് ടോം നേതൃത്വം നല്‍കുന്ന സ്റ്റെപ് 2 ഫിലിംസ് ആണ് ഫെ യ്ത് ടുഡേയ്ക്ക് വേണ്ടി ഈ ചിത്രം ഒരുക്കിയി രി ക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അ തേ ഭാവ തീവ്രതയോടെയാണ് സൂരജ് ടോമും, സംഘവും ഈ ചി ത്രത്തില്‍ ആവിഷ്‌ ക്കരിച്ചിരിക്കുന്നത്. ഫെയ്ത് ടുഡേ ഒരു ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍ ആണെങ്കിലും ഒരിക്കലും ഒരു തനി ക്രിസ്തീയ ചിത്രമായല്ല, ബെറ്റര്‍ ഹാഫ് ഒരുക്കിയിരിക്കുന്നത്. മറി ച്ച് എല്ലാത്തരം ആളു കളിലേക്കും ഒരുപോലെ സംവദിക്കുന്ന തരത്തില്‍ ഉള്ള ഒരു സമീപനമാണ് ഇതിന് വേണ്ടി അവര്‍ സ്വീക രിച്ചിരിക്കുന്നത്. സ്ഥിരമായി ചെയ്തു കൊ ണ്ടിരിക്കുന്ന പരസ്യചിത്രങ്ങളുടെയും, സിനിമകളുടെയും ഇടയില്‍ സമൂഹത്തി ലേക്ക് വെളിച്ചം പകരാന്‍ കഴിയുന്ന ഇത്തരമൊരു സന്ദേശം ഒരു ചിത്രമായി ആവി ഷ്‌ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സൂരജ് ടോം പറഞ്ഞു. ഒരു കൊ മേഴ്‌സ്യല്‍ ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ബെറ്റര്‍ ഹാഫ് എല്ലാ ത്തരം പ്രേക്ഷ കര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്റേതാണ് തിര ക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാ സം, പള്ളിക്കൂടം പോകാമലെ, പാസ്സ് ബോ സ്സ് (തമിഴ്) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്റേതാണ് ബെറ്റര്‍ ഹാഫിന്റെ പ ശ്ചാത്തല സംഗീതം. ഗാനരചന, സംഗീതം റോണാ കോട്ടൂര്‍, പാടിയത് അഭിജിത് കൊല്ലം

പാ.വ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ, കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയ മായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാ ഫിലെ നായകന്‍. ഒരു ഞായറാഴ്ച, ഭീമന്റെ വഴി, ഹൃദയം, ഭാരത സര്‍ക്കസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജ നപ്രിയ ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം രമേശന്‍, ഡോ. റോണി ഡേവി ഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.

ബാനര്‍ ഫെയ്ത് ടുഡേ, നിര്‍മ്മാണം ഡോ. പി.ജി വര്‍ഗീസ്, സാക്ഷാത്കാരം സ്റ്റെപ് 2 ഫിലിംസ്, രചന അജീ ഷ് പി തോമസ്, ഛായാഗ്രഹണം സാഗര്‍ അയ്യപ്പന്‍, ഗാനരചന, സംഗീതം റോണ കോട്ടൂര്‍, പശ്ചാത്തല സം ഗീതം സാംസണ്‍ കോട്ടൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമ്പിളി, എഡിറ്റിങ് രാജേഷ് കോടോത്ത്, ആര്‍ട്ട് അഖില്‍ കുമ്പിടി, അനീ ഷ് സോനാലി, കോസ്റ്റ്യും ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, പി.ആര്‍. ഒ. പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്‍, സൗണ്ട് ഡിസൈന്‍ മനോജ് മാത്യു, സ്റ്റില്‍സ്സ് സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍ ആര്‍ ട്ടോകാര്‍പസ്, കളറിസ്റ്റ് ബിപിന്‍ വര്‍മ്മ, സ്റ്റുഡിയോ ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറ പ്രവര്‍ ത്തകര്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പി ആര്‍ സുമേരന്‍ (പി ആര്‍ ഒ)
9446190254