കൊച്ചി: മനുഷ്യസമൂഹം നേരിടുന്ന ഭീകരമായ പകർച്ചവ്യാധികളിലൊന്നായ കൊവിഡ് വ്യാപനഭീതിയിൽ മനുഷ്യത്വം മറക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നു കർദിനാൾ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഗുരുതരമായ സാഹചര്യത്തെ നേരിടുവാൻ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും സഹകരിച്ചു പ്രവർത്തിക്കണമെന്ന് പത്രക്കുറിപ്പിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
രോഗബാധയിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും വരാതിരിക്കാനുള്ള കരുതൽ വേണം. വ്യക്തികളും കുടുംബങ്ങളും ജോലിക്കൂട്ടായ്മകളും ജാഗ്രതയോടെ പ്രവർത്തിച്ചാലേ മഹാമാരിയിൽ നിന്ന് സമൂഹം മുക്തി നേടുകയുള്ളു. അനാവശ്യമായ ഭയത്തിനടിമകളാകാതെ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു ജീവിക്കാൻ പരിശീലിക്കണം.
കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും വേദനിപ്പിക്കുന്നതാണ്. മരിക്കുന്ന വ്യക്തികൾക്ക് അർഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് പരിഷ്‌കൃതസമൂഹത്തിനു ചേർന്നതല്ല. ഇത്തരം മരണ സാഹചര്യങ്ങളിൽ സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേക്കും നീങ്ങുന്നത് ആശാസ്യമല്ലെന്നും ആലഞ്ചേരി പറഞ്ഞു.
കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞ െ്രെകസ്തവരുടെ മൃതസംസ്‌കാരകർമ്മങ്ങൾ ക്രൈസ്തവവിധി പ്രകാരം നടത്തുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ സഭാശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കണം. മഹാമാരിയ്‌ക്കെതിരായ പ്രതിരോധയജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരും സഹകരിക്കണമെന്നും മേജർ ആർച്ചു ബിഷപ്പ് അഭ്യർത്ഥിച്ചു.
രോഗബാധയിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും വരാതിരിക്കാനുള്ള കരുതൽ വേണം. വ്യക്തികളും കുടുംബങ്ങളും ജോലിക്കൂട്ടായ്മകളും ജാഗ്രതയോടെ പ്രവർത്തിച്ചാലേ മഹാമാരിയിൽ നിന്ന് സമൂഹം മുക്തി നേടുകയുള്ളു. അനാവശ്യമായ ഭയത്തിനടിമകളാകാതെ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു ജീവിക്കാൻ പരിശീലിക്കണം.
കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും വേദനിപ്പിക്കുന്നതാണ്. മരിക്കുന്ന വ്യക്തികൾക്ക് അർഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് പരിഷ്‌കൃതസമൂഹത്തിനു ചേർന്നതല്ല. ഇത്തരം മരണ സാഹചര്യങ്ങളിൽ സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേക്കും നീങ്ങുന്നത് ആശാസ്യമല്ലെന്നും ആലഞ്ചേരി പറഞ്ഞു.
കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞ െ്രെകസ്തവരുടെ മൃതസംസ്‌കാരകർമ്മങ്ങൾ ക്രൈസ്തവവിധി പ്രകാരം നടത്തുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ സഭാശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കണം. മഹാമാരിയ്‌ക്കെതിരായ പ്രതിരോധയജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരും സഹകരിക്കണമെന്നും മേജർ ആർച്ചു ബിഷപ്പ് അഭ്യർത്ഥിച്ചു.










