സംസ്ഥാനത്തെ 300 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സൗജന്യ രോഗനിർണയ പരിശോധനകൾ ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ഗർഭിണികൾ, 18 വയസിന് താഴെയുള്ള കുട്ടികൾ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ, പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെടുന്നവർ, മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയവർക്കാണ് ഇതുവരെ സൗജന്യ രോഗനിർണയ സേവനം നൽകി വരുന്നത്. സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുന്ന എല്ലാവർക്കും ഈ സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ചെലവേറിയതുൾപ്പെടെ 64 രോഗ പരിശോധനാ സൗകര്യങ്ങളാണ് ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നത്. ഈ സൗകര്യം ഒരുക്കുന്നതിന് കെ.എം.എസ്.സി.എൽ. മുഖേന 18.40 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്.
ആദ്യഘട്ടമായി 300ഓളം കുടുംബാരോഗ്യ കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയും സൗജന്യ രോഗനിർണയ പരിശോധന ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 282 കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയും, 18 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴിയുമാണ് സൗജന്യ രോഗനിർണയ പരിശോധന ലഭ്യമാക്കുന്നത്. സംസ്ഥാന മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണമേൻമ ഉറപ്പ് വരുത്തിയാണ് ഉപകരണങ്ങളും റീയേജന്റും ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങൾ കെ.എം.എസ്.സി.എൽ. വഴി ഓരോ കേന്ദ്രത്തിലും ഒരുക്കുന്നത്.
ഹീമോഗ്ലോബിൻ, ടോട്ടൽ ലൂക്കോസൈറ്റ്, പ്ലേറ്റ്ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, വിവിധ യൂറിൻ ടെസ്റ്റുകൾ, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്ട്രോൾ, സിറം ടെസ്റ്റുകൾ, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോൺ സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള സിആർപി, ടിഎസ്എച്ച് തുടങ്ങിയ ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സാധ്യമാക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ 282 കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴിയും, 18 അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകൾ വഴിയുമാണ് സൗജന്യ രോഗനിർണയ പരിശോധന ലഭ്യമാക്കുന്നത്. സംസ്ഥാന മാനദണ്ഡങ്ങൾക്കനുസൃതമായി ഗുണമേൻമ ഉറപ്പ് വരുത്തിയാണ് ഉപകരണങ്ങളും റീയേജന്റും ഉൾപ്പെടെയുള്ള പരിശോധനാ സംവിധാനങ്ങൾ കെ.എം.എസ്.സി.എൽ. വഴി ഓരോ കേന്ദ്രത്തിലും ഒരുക്കുന്നത്.
ഹീമോഗ്ലോബിൻ, ടോട്ടൽ ലൂക്കോസൈറ്റ്, പ്ലേറ്റ്ലറ്റ് കൗണ്ട്, ബ്ലഡ് ഗ്രൂപ്പ്, ബ്ലീഡിംഗ് ടൈം, ക്ലോട്ടിംഗ് ടൈം, വിവിധ യൂറിൻ ടെസ്റ്റുകൾ, ഡെങ്കു ടെസ്റ്റ്, ഹെപ്പറ്റെറ്റിസ് ബി, ബ്ലഡ് ഷുഗർ, യൂറിക് ആസിഡ്, ടോട്ടൽ കൊളസ്ട്രോൾ, സിറം ടെസ്റ്റുകൾ, ഡിഫ്റ്റീരിയ ടെസ്റ്റ്, ടിബി ടെസ്റ്റ്, ന്യൂ ബോൺ സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള സിആർപി, ടിഎസ്എച്ച് തുടങ്ങിയ ചെറുതും വലുതുമായ 64 പരിശോധനകളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സാധ്യമാക്കുന്നത്.
ചെലവേറിയ ഈ പരിശോധനകൾ സൗജന്യമായി ലഭ്യമാകുന്നതോടെ പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ഉൾപ്പെടെയുള്ള എല്ലാവർക്കും സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി