“ആക്രി ” വെറും “ആക്രിയല്ലെന്ന് ” തെളിയിച്ച ഭദ്ര ചേച്ചി.

Graphic illustration of a crying woman

ഡോ.ഹസീനാ ബീഗം

ശനിയാഴ്ച രാവിലെ നേരം വെളുത്തപ്പോൾ മുതൽ വിവിധ വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിറഞ്ഞൊഴുകിയിരുന്ന വാർത്തയാണ്
ആക്രിക്കാരി ഭദ്ര എന്ന സ്ത്രീയുടെ മരണവാർത്ത. ഇന്ത്യൻ പ്രധാനമന്ത്രി / കേരള മുഖ്യമന്ത്രി എന്നിവർക്ക് കിട്ടേണ്ട അത്രക്കും വാർത്താപ്രാധാന്യവും, ദു:ഖവും ഉണ്ടായിരുന്നു ഓരോ ഗ്രൂപ്പിലും. ഞാനും ചെറുപ്പത്തിലേ കണ്ടിട്ടുള്ള നന്നായി അറിയാവുന്ന സ്ത്രീയായിരുന്നു ഇവർ. ഇവരുടെ മരണം മാളക്കാർ മൊത്തം ,സ്വന്തം കുടുംബത്തിലെ ഒരു വ്യക്തിയുടേത് പോലെ നെഞ്ചോട് ചേർത്ത് വിങ്ങുന്നത് കാണാമായിരുന്നു. പദവിയിലല്ല, വ്യക്തിത്വം എന്ന തിരിച്ചറിവോടെ ആരും ഗൗനിക്കാതെ പോകുന്ന ഇത്തരം ഗണത്തിൽ പെട്ട ഭദ്ര ചേച്ചിയെക്കുറിച്ച് രണ്ട് വാക്ക്………

ഞാനറിയുന്ന ഭദ്ര ചേച്ചി

നിത്യജീവിതത്തിൽ നാം പുറന്തള്ളുന്ന മാലിന്യങ്ങൾ, ഉപയോഗിക്കാൻ പറ്റാത്ത പ്ലാസ്റ്റിക്, ഇരുമ്പ്,അലുമിനിയം പാത്രങ്ങൾ ഇവയെല്ലാം എത്രയോ ആണ്.പല വിഭാഗങ്ങളിലായി ഒഴിവാക്കപ്പെടാനാവാതെ ഇവയെല്ലാം നമ്മുടെ വീടുകളിൽ കുമിഞ്ഞു കൂടുമ്പോഴുള്ള സ്ഥിതിയെന്താകും? ചിന്തിക്കാനേ പറ്റില്ലല്ലോ. ഇതെല്ലാം യാതൊരു മടിയുമില്ലാതെ നമ്മുടെ വീടുകളിൽ വന്ന് പെറുക്കിയെടുത്ത് അളന്ന് തൂക്കം നോക്കി പുഞ്ചിരിയോടെ സാമാന്യം ഭേദമായ പണവും തന്ന് മടങ്ങുന്ന സ്ത്രീ. എത്ര കുറച്ച് സാധനങ്ങളായാലും അവർ എടുത്തുകൊള്ളും. ആരുമായും ഒരു വാക്ക് തർക്കമോ, പരിഭവമോ അവർക്കില്ലായിരുന്നു എന്നാണ് എൻ്റെ അറിവ്. ആദ്യത്തെ വരവിൽ വീട്ടു കാരോട് കുശലം ചോദിച്ചറിഞ്ഞ് രണ്ടാമത്തെ വരവിൽ അവിടത്തെ ഒരംഗം പോലെയാവും. അതാണവരുടെ പ്രകൃതം. അൽപം നിറം കുറവാണെങ്കിലും …. ആ ചിരിയവരെ തമിഴ്
സ്റ്റാർസിനോളം സുന്ദരിയാക്കുന്നു. മുറുക്കി ചുവപ്പിച്ച ചുണ്ടും, വലിയ മൂക്കുത്തിയും, പ്രത്യേക മുടിക്കെട്ടും എല്ലാം കൂടി ഒരു ആനചന്തം. സാരിത്തുമ്പിൽ കെട്ടി തൂക്കിയ പണക്കിഴി… അതിൽ നിന്നും തരുന്ന നാണയത്തുട്ടുകൾ അക്കാലത്തെ വീട്ടമ്മമാരുടെ സ്വകാര്യ സമ്പാദ്യമായിരുന്നു. ഒരു സാധാരണ ആക്രിക്കാരിയായ ഇവരെ ഒരിക്കലും മുഷിഞ്ഞ വേഷത്തിൽ കണ്ടിട്ടില്ല. ശരീരഭാഗങ്ങൾ മുഴുവൻ മറച്ച വേഷവിധാനവും, കുലമഹിമ വിളിച്ചോതും പ്രകൃതവും. കയ്യിലെ ചാക്കും നല്ല വൃത്തിയിൽ തന്നെ ആയിരിക്കുമെപ്പോഴും കാണുക.

Also read:  ഷാഫി പറമ്പില്‍ എംഎല്‍എയ്‌ക്കെതിരെ അഴിമതി ആരോപണം

 ജോലിയോടുള്ള ആത്മാർത്ഥത

നാട്ടിലെ 85% മാലിന്യവും, ശേഖരിച്ച് പല വിഭാഗങ്ങളാക്കി സംസ്കരിക്കുന്നതിൽ ആക്രി കച്ചവടക്കാരുടെ പങ്ക് വലുതാണ്. നമ്മുടെ മാളയുടെയും, പ്രാന്തപ്രദേശങ്ങളിലേയും സ്ഥിരം കച്ചവടക്കാരി ഇവരാണെന്ന് പറയാം. മാളയുടെ ഏത് ഉൾപ്രദേശങ്ങളിൽ നിന്നും സാധനങ്ങൾ ശേഖരിച്ച് വലിയ പറമ്പിലേക്ക് ഇവർ തലയിൽ വച്ച് കൊണ്ടുപോവുകയായിരുന്നു അന്നാളുകളിൽ പതിവ്. എങ്കിലും അവരുടെ മുഖത്ത് ഒരു വെറുപ്പോ, മുഷിപ്പോ കണ്ടിട്ടില്ല. അവരുടെ അധ്വാനം, സേവനം എത്ര വലുതാണ്. അവർ അവരുടെ ജോലിയിൽ അത്രക്കും ആത്മാർത്ഥത പുലർത്തുന്നു. ആക്രി കച്ചവടത്തിൻ്റെ മഹിമ— അല്ലെങ്കിൽ ആക്രി വെറും ആക്രിയല്ലെന്ന് പഠിപ്പിക്കാൻ ഇവർ തന്നെ ഉദാഹരണം. ജീവിത ചിലവുകൾക്ക് പണം കണ്ടെത്താനായി അവർ തെരെഞ്ഞെടുത്ത വഴിയിൽ അവർ സംതൃപ്തയാണെന്ന് അവരുടെ പുഞ്ചിരി വിളിച്ചോതും .

Also read:  സമുദായ സൗഹാര്‍ദ്ദം ഉറപ്പുവരുത്താന്‍ ബോര്‍ഡ് ; കെ വി തോമസിനെ കാത്തിരിക്കുന്നത് ക്യാബിനറ്റ് പദവി

സത്യസന്ധത

വീട്ടുടമസ്ഥർ പറയുന്നതല്ലാതെ ഒന്നും എടുത്ത് അവർ ചാക്കിൽ നിറക്കില്ല.”ഭദ്ര കള്ളത്തരം ചെയ്യില്ല “എന്ന് ഉമ്മയും, വടമയിലെ ഉമ്മച്ചിയും എപ്പോഴും ഊന്നി പറയുന്നത് ഞാൻ പലപ്പോഴും കേട്ടതായി ഓർക്കുന്നു. പണ്ട് തറവാട്ടിൽ വച്ച് ഉപ്പയും – എല്ലാ പാട്ടകഷണങ്ങളും, പ്ലാസ്റ്റികും, ഇരുമ്പും, കുപ്പിയുമെല്ലാം വടക്ക് ഭാഗത്ത് മതിലിനോട് ചേർന്ന തോട്ടിൽ കൂട്ടിയിടും. കുട്ടികൾ അതിൽ നിന്നും എന്തെങ്കിലും കളിക്കാനെടുത്താൽ അത് ഭദ്രക്കുള്ളതാണ് എന്ന് പറഞ്ഞ് കുട്ടികളെ ഓടിക്കുന്നത് കാണാം. അന്നാളുകളിൽ ,
ഞായറാഴ്ച രാവിലെയാണ് പുള്ളിക്കാരി മാളപ്പള്ളിപ്പുറം ഭാഗത്തേക്ക് വരിക. സാധാരണ ഇത്തരക്കാർ ഒരു പാട് സാധനങ്ങൾ വീട്ടുകാരികളോട് ചോദിക്കുകയാണ് പതിവ്. പക്ഷെ ഇവർ അങ്ങനെയല്ല, കൊടുത്താലേ എന്തെങ്കിലും വാങ്ങൂ. ഇവരുടെ വിയർത്തു തളർന്ന മുഖം കാണുമ്പോൾ ഉമ്മയാണ് ഞങ്ങളെ കൊണ്ട് എന്തെങ്കിലും വെള്ളമോ ഭക്ഷണമോ കൊടുപ്പിക്കാറുള്ളത്. അവർ പെട്ടെന്ന് തന്നെ പോവും. ഒരു പാട് നേരം കുശലം പറഞ്ഞ് നേരം കളയുന്ന പതിവ് അവർക്കില്ല. നല്ല ഓർമ്മ ശക്തിയാണ് അവർക്ക്, ഒരു പ്രാവശ്യം ചോദിച്ചറിഞ്ഞ കാര്യം പിറ്റെ ആഴ്ച ഓർത്ത് ചോദിക്കുമവർ.

Also read:  സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായി ; തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സാങ്കേതികം മാത്രമെന്ന് കാനം

ഭദയെന്ന താരം
പരിഭവങ്ങളില്ലാതെ ആത്മാർത്ഥതയോടെ മാളയിലെ കുടുംബങ്ങളിലെയെല്ലാം ഒരു അംഗമായി മാറിയ ഭദ്രയാണ് ഇന്നത്തെ താരം. ജനങ്ങൾ നെഞ്ചിലേറ്റിയതറിയാതെ
നീണ്ട യാത്രയിലാണ് നമ്മുടെ ഭദ്ര ചേച്ചി. ഓരോ ജോലിയുടെയും മഹിമ വരും തലമുറക്ക് പകർന്ന് തന്ന വനിത.താൻ വിചാരിച്ച ജോലി കിട്ടിയാലേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്ന ജനങ്ങൾക്ക് ( യുവതലമുറക്ക്)ഒരു വെളിച്ചമോതി അവർ യാത്രയായി….. ജീവിതം തന്നെ എപ്പോഴും യാത്രയിൽ ആയിരുന്നവർ……മടക്കമില്ലാത്ത ലോകത്തേക്കുള്ള യാത്ര…….

നിറമില്ലാത്ത കുപ്പികൾ പെറുക്കി ജീവിതത്തിൽ വർണം ചാലിച്ച് ജനഹൃദയങ്ങളിൽ സ്നേഹത്തിൻ ചായം പൂശിയ ഭദ്ര ചേച്ചിക്ക് പ്രണാമം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »