അവിശ്വസനീയം, ആവേശഭരിതം, അഭിമാനപൂരിതം ; ഹോക്കിയില്‍ നാലുപതിറ്റാണ്ടിനുശേഷം ചരിത്രമെഴുതി ഇന്ത്യ

hocky new 1

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌ സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്ര ത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്ക ലമാണിത്. ഇതുവരെ യായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യ യുടെ സമ്പാദ്യം

തയ്യാറാക്കിയത് : ചന്ദ്രഹാസന്‍ വടുതല

ടോക്യോ: അവിശ്വസനീയം. ആവേശഭരിതം. അഭിമാനപൂരിതം. നാലു പതിറ്റാണ്ടിനുശേഷം ഒളിമ്പി ക് മെഡലണിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ ഹോക്കി. ടോക്യോ ഒളിമ്പിക്‌സില്‍ ജര്‍മനിയെ നാലിനെ തിരേ അഞ്ച് ഗോളിന് തകര്‍ത്താണ് ഇന്ത്യന്‍ പുരുഷ ടീം വെങ്കലം നേടിയത്. ഒരുവേളം ഒന്നിനെ തിരേ മൂന്ന് ഗോളിന് പിന്നിട്ടു നിന്ന ശേഷമാണ് ഇന്ത്യ മൂന്ന് ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവന്നത്.

1980 മോസ്‌ക്കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ ഒരു മെഡല്‍ നേടുന്നത്. ഒളിമ്പിക്‌സിന്റെ ചരിത്ര ത്തിലെ ഇന്ത്യയുടെ മൂന്നാം വെങ്കലമാണിത്. ഇതുവരെ യായി എട്ട് സ്വര്‍ണവും ഒരു വെള്ളിയും മൂന്ന് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം.

ഇന്ത്യയ്ക്ക് വേണ്ടി സിമ്രാന്‍ജീത് സിങ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ രൂപീന്ദര്‍പാല്‍ സിങ്, ഹാര്‍ദിക് സിങ്, ഹര്‍മന്‍പ്രീത് സിങ് എന്നിവരും ലക്ഷ്യം കണ്ടു. ജര്‍മനിയ്ക്കായി ടിമര്‍ ഓറസ്, ബെനെഡിക്റ്റ് ഫര്‍ക്ക്, നിക്ലാസ് വെലെന്‍, ലൂക്കാസ് വിന്‍ഡ്‌ഫെഡര്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

അവസാന സെക്കന്‍ഡില്‍ ജര്‍മനിക്ക് ഒരു പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചെങ്കിലും ഇന്ത്യന്‍ കീപ്പര്‍ പി. ആര്‍.ശ്രീജേഷ് അത് അത്ഭുതകരമായി രക്ഷപ്പെടുത്തി അക്ഷരാര്‍ഥത്തില്‍ 130 കോടി ജനങ്ങളു ടെ രക്ഷകനായി.

Also read:  അഫ്ഗാനെ കീഴടക്കി കിവികള്‍ സെമിയില്‍; ഇന്ത്യ പുറത്ത്,ന്യൂസിലന്‍ഡ് സെമിയില്‍

ഇതിനുമുന്‍പ് 1968, 1972 എന്നീ വര്‍ഷങ്ങളിലാണ് ഇന്ത്യ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയത്. ഈ വിജയത്തോടെ ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 12 ആയി ഉയര്‍ന്നു. എട്ട് സ്വ ര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണവ. ഹോക്കിയില്‍ ഏറ്റവും കൂടുതല്‍ ഒളിമ്പിക് സ്വര്‍ണം നേടിയ ടീമും ഇന്ത്യ തന്നെയാണ്.

മത്സരം തുടങ്ങിയപ്പോള്‍ ജര്‍മനിയാണ് ആധിപത്യം പുലര്‍ത്തിയത്. മികച്ച കുറിയ പാസുകളുമായി ജര്‍മന്‍ പട കളം നിറഞ്ഞു. അതിന്റെ ഫലം രണ്ടാം മിനിട്ടില്‍ തന്നെ ലഭിക്കുകയും ചെയ്തു. ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെത്തി ജര്‍മനി രണ്ടാം മിനിട്ടില്‍ തന്നെ മത്സരത്തില്‍ ലീഡെടു ത്തു.

ടിമര്‍ ഓറസാണ് ജര്‍മനിയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ആദ്യം തന്നെ ലീഡ് വഴങ്ങിയതോടെ ഇന്ത്യന്‍ മുന്നേറ്റനിര ഉണര്‍ന്നുകളിച്ചു. പിന്നാലെ ഇന്ത്യയ്ക്ക് പെനാല്‍ട്ടി കോര്‍ണര്‍ ലഭിച്ചെങ്കിലും അത് ലക്ഷ്യ ത്തിലെത്തിക്കാന്‍ രൂപീന്ദര്‍ പാല്‍ സിങ്ങിന് സാധിച്ചില്ല.

ജര്‍മനി മികച്ച മുന്നേറ്റങ്ങള്‍ കാഴ്ചവെച്ചെങ്കിലും ഇന്ത്യയുടെ മലയാളി ഗോള്‍കീപ്പര്‍ ശ്രീജേഷ് ഉജ്ജ്വ ല സേവുകളുമായി കളം നിറഞ്ഞു. ആദ്യ ക്വാര്‍ട്ടറില്‍ മികച്ച ഗോളവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു.

എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഉണര്‍ന്നുകളിച്ച ഇന്ത്യന്‍ സംഘം 17-ാം മിനിട്ടില്‍ സമനില ഗോള്‍ ക ണ്ടെത്തി. സിമ്രാന്‍ജീത്ത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. നീലകണ്ഠ ശര്‍മ നല്‍കിയ ലോങ് പാസ് സ്വീകരിച്ച സിമ്രാന്‍ജീത്ത് ജര്‍മന്‍ പ്രതിരോധ നിരയെ കബിളിപ്പിച്ചുകൊണ്ട് പന്ത് വലയിലെത്തിച്ചു. ഇതോടെ മത്സരം ആവേശത്തിലായി.

Also read:  ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഡാനില്‍ മെദ്‌വെദെവ് ഫൈനലില്‍

പക്ഷേ ഇന്ത്യയുടെ ആഹ്ലാദത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. മോശം പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ പ്രതിരോധനിരയുടെ പിഴവ് കണ്ടെ ത്തി ജര്‍മനി തുടരെത്തുടരെ രണ്ട് ഗോളുകള്‍ നേടി ലീഡുയര്‍ത്തി. 24-ാം മിനിട്ടില്‍ നിക്ലാസ് വെല്ലെനിലൂടെ രണ്ടാം ഗോള്‍ നേടിയ ജര്‍മനി 25-ാം മിനിട്ടി ല്‍ ബെനെഡിക്റ്റ് ഫര്‍ക്കിലൂടെ മൂന്നാം ഗോളും കണ്ടെത്തി. രണ്ട് ഗോളുകളും ഇന്ത്യയുടെ പ്രതിരോ ധപ്പിഴവിലൂടെയാണ് പിറന്നത്. ഇതോടെ ജര്‍മനി 3-1 എന്ന സ്‌കോറിന് ലീഡെടുത്തു.

രണ്ട് ഗോളിന് പിന്നില്‍ നിന്നതോടെ ഇന്ത്യ മുന്നേറ്റത്തില്‍ കൂടുതല്‍ കരുത്ത് കാണിച്ചു. അതിന്റെ ഭാഗമായി ഒരു പെനാല്‍ട്ടി കോര്‍ണറും നേടിയെ ടുത്തു. പെനാല്‍ട്ടി കോര്‍ണര്‍ സ്വീകരിച്ച രൂപീന്ദര്‍ പാല്‍ പന്ത് പോസ്റ്റിലേക്കടിച്ചെങ്കിലും ജര്‍മന്‍ ഗോള്‍ കീപ്പര്‍ അത് തട്ടി. പക്ഷേ പന്ത് നേരെയെ ത്തി യത് മാര്‍ക്ക് ചെയ്യപ്പെടാതെനിന്ന ഹാര്‍ദിക് സിങ്ങിന്റെ അടുത്താണ്. അനായാസം ഹാര്‍ദിക് പന്ത് വലയിലെത്തിച്ച് 27-ാം മിനിട്ടില്‍ ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടി.

തൊട്ടുപിന്നാലെ ഇന്ത്യ സമനില ഗോള്‍ കൂടി കണ്ടെത്തിയതോടെ കളി ആവേശത്തിന്റെ കൊടുമുടി യിലായി. ഇത്തവണ പെനാല്‍ട്ടി കോര്‍ണറിലൂ ടെ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. 29-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 3-3 എന്ന നിലയിലായി. രണ്ടാം ക്വാ ര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഈ സ്‌കോറിന് ഇന്ത്യയും ജര്‍മനിയും സമനില പാലിച്ചു.

Also read:  ഐ.എസ്.എല്‍: തുടക്കം പിഴച്ച് ബ്ലാസ്റ്റേഴ്‌സ്; ആദ്യ മത്സരത്തില്‍ എടികെയ്ക്ക് വിജയം

മൂന്നാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യ മത്സരത്തിലെ നാലാം ഗോള്‍ കണ്ടെത്തി. പെനാ ല്‍ട്ടിയിലൂടെ രൂപീന്ദര്‍ പാല്‍ സിങ്ങാണ് ഇന്ത്യയ്ക്കായി സ്‌കോര്‍ ചെയ്തത്. ബോക്‌സിനകത്ത് ഹര്‍മന്‍ പ്രീതിനെ വീഴ്ത്തിയതിനാണ് 34-ാം മിനിട്ടില്‍ ഇന്ത്യയ്ക്ക് അനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചത്. സ്‌പോട്ട് കിക്കെടുത്ത പരിചയസമ്പന്നനായ രൂപീന്ദറിന് പിഴച്ചില്ല. അനായാസം പന്ത് വലയിലെ ത്തിച്ച് രൂപീന്ദര്‍ ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചു.

തൊട്ടുപിന്നാലെ ഇന്ത്യ ലീഡുയര്‍ത്തി. 3-1 ന് പിന്നില്‍ നിന്ന ഇന്ത്യ വര്‍ധിത വീര്യത്തോടെ പോരാടി 5-3 എന്ന സ്‌കോറിന് മുന്നിലെത്തി. ഇത്തവ ണ സിമ്രാന്‍ജീത് സിങ്ങാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെ യ്തത്. ഗുര്‍ജന്ത് സിങ്ങിന്റെ തകര്‍പ്പന്‍ പാസ് സ്വീകരിച്ച സിമ്രാന്‍ജീത് പന്ത് അനായാസം വലയിലെ ത്തിച്ചു. ഇതോടെ ജര്‍മനി തകര്‍ന്നു. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ആ ലീഡ് ഇന്ത്യ നിലനി ര്‍ത്തി.

നാലാം ക്വാര്‍ട്ടറില്‍ സര്‍വം മറന്ന് പോരാടിയ ജര്‍മന്‍ പട നാലാം ഗോള്‍ കണ്ടെത്തി. 48-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണറിലൂടെ ലൂക്കാസ് വിന്‍ഡ്‌ഫെഡറാണ് സ്‌കോര്‍ ചെയ്തത്. ഇതോടെ സ്‌ കോര്‍ 5-4 എന്ന നിലയിലായി. അവസാന 12 മിനിട്ടുകളില്‍ ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നില്‍ ക്കാ നാണ് ശ്രമിച്ചത്. 54-ാം മിനിട്ടില്‍ ജര്‍മനിയുടോ ഗോളെന്നുറച്ച ഷോട്ട് ശ്രീജേഷ് തട്ടിയകറ്റി ഇ ന്ത്യയുടെ രക്ഷകനായി. വൈകാതെ 41 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക് ഹോക്കി മെഡല്‍ ഇന്ത്യ യിലേക്ക് വണ്ടികയറി.

 

Related ARTICLES

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യയിലേക്കുള്ള യാത്ര ഇനി കൂടുതൽ എളുപ്പം; ഇൻഡിഗോയുടെ പുതിയ സർവീസുകൾ ഉടൻ

അബുദാബി : ഇന്ത്യയിലേക്കുള്ള വിമാനയാത്ര കൂടുതൽ സൗകര്യപ്രദമാകുന്ന രീതിയിൽ ഇൻഡിഗോ എയർലൈൻ അബുദാബിയിൽ നിന്നുള്ള പ്രവർത്തനം വിപുലീകരിക്കുന്നു. ജൂൺ 12 മുതൽ ഭുവനേശ്വറിലേക്കും ജൂൺ 13 മുതൽ മധുരയിലേക്കും വിശാഖപട്ടണത്തേക്കും പുതിയ സർവീസുകൾ ആരംഭിക്കും.

Read More »

ലോകകപ്പ് യോഗ്യത; നിർണായക മത്സരത്തിന് ഒമാൻ

മസ്കത്ത്: ലോകകപ്പ് യോഗ്യത റൗണ്ടിലെ നിർണായക മത്സരത്തിൽ ഒമാൻ വ്യാഴാഴ്ച ദക്ഷിണ കൊറിയയെ നേരിടും. കൊറിയയിലെ ഗോയാങ്ങ് സ്‌റ്റേഡിയത്തില്‍ ഒമാന്‍ സമയം ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം. മുന്നോട്ടുള്ളപോക്ക് സുഗമമാക്കണമെങ്കിൽ ടീമിന് ഇന്ന്

Read More »

ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം: ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് പ്രേമികളുടെ ആവേശ പ്രവാഹം.

ദുബായ് : ഇന്ന് എല്ലാ പാതകളും ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക്. യുഎഇ സമയം ഉച്ചയ്ക്ക് ഒന്നിനാണ് ചാംപ്യൻസ് ലീഗിലെ ഇന്ത്യ-ന്യൂസീലൻഡ് കലാശപ്പോരാട്ടം. കപ്പിൽ ഇന്ത്യ മുത്തമിടുമെന്ന ഉറച്ച പ്രതീക്ഷയോടെയാണ് വാരാന്ത്യ അവധി ദിനം

Read More »

ദുബൈ മാരത്തണിൽ ഇത്യോപ്യൻ വിജയഗാഥ

ദുബൈ: 17,000ത്തിലേറെ പേർ പങ്കെടുത്ത ദുബൈ മാരത്തണിൽ ഇതോപ്യൻ താരങ്ങളുടെ ആധിപത്യം. പുരുഷ-വനിതാ വിഭാഗങ്ങളിൽ ഇത്യോപ്യൻ ഓട്ടക്കാർ ചാമ്പ്യന്മാരായി. ബുതെ ഗെമെച്ചുവാണ് പുരുഷ ചാമ്പ്യൻ. വനിതാ വിഭാഗത്തിൽ ബെദതു ഹിർപ ഒന്നാം സ്ഥാനത്തെത്തി. രണ്ടു

Read More »

2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

റിയാദ്: ലോക കാൽപന്ത് മാമാങ്കം 25 ടൂർണമെന്റുകൾ തികക്കുന്ന 2034ലെ ലോകകപ്പിന് സൗദി അറേബ്യ വേദിയാകും. ഫിഫ ഔദ്യോഗികമായി ഇന്ന് പ്രഖ്യാപിക്കും. പ്രാദേശിക സമയം വൈകീട്ട് അഞ്ചിനുണ്ടാകുന്ന ആ സുപ്രധാന പ്രഖ്യാപനത്തിന് കാതും കണ്ണും

Read More »

ജൂനിയർ ഹോക്കി: ഇന്ന് ഇന്ത്യ-പാക് ഫൈനൽ

മസ്കത്ത്: ജൂനിയർ ഏഷ്യകപ്പ് ഹോക്കി ചാമ്പ്യൻഷിപ്പിന്റെ കലാശക്കളിയിൽ ബുധനാഴ്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം. അമീറാത്തിലെ ഹോക്കി സ്റ്റേഡിയത്തിൽ ബുധനാഴ്ച രാത്രി ഏഴ് മണിക്കാണ് മത്സരം. ചൊവ്വാഴ്ച നടന്ന ആദ്യ സെമിയിൽ പാകിസ്താൻ ജപ്പാനെ 4-2നും രണ്ടാം

Read More »

ഫിഫ ലോകകപ്പ്: ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിക്ക്.

റിയാദ് : ഫിഫ ലോകകപ്പ് 2034 ന്റെ ആതിഥേയത്വം വഹിക്കാൻ താൽപര്യം അറിയിച്ച രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന സ്കോർ സൗദിയ്ക്ക്. അഞ്ചിൽ 4.2 ആണ് സൗദിയുടെ സ്കോർ. യുഎസ്, കാനഡ, മെക്സിക്കോ എന്നിവ ഒരുമിച്ച് ചേർന്ന്

Read More »

ഏഷ്യൻ ലോക കപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇ ഇന്ന് ഖത്തറിനെ നേരിടും

അബുദാബി : ഏഷ്യൻ ലോക കപ്പ് യോഗ്യതാ മത്സരത്തിൽ യുഎഇ ഇന്ന് അബുദാബിയിൽ ഖത്തറിനെ നേരിടും. അൽ നഹ്യാൻ സ്റ്റേഡിയത്തിൽ യുഎഇ സമയം രാത്രി എട്ടിനാണ് മത്സരം. ആദ്യ മത്സരത്തിൽ ഖത്തറിനെതിരെ തകർപ്പൻ ജയത്തോടെ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »