‘അനാഥമാകുന്ന നിലവിളികള്‍.’

Hathras Protest in Mumbai (10)

അഖില്‍ -ഡല്‍ഹി.
2012-ല്‍ ഡല്‍ഹി പെണ്‍കുട്ടി എന്ന് വിശേഷിപ്പിച്ച നിര്‍ഭയ കേസിന് ആസ്പദമായ സംഭവം രാജ്യത്തെ ഇളക്കി മറിച്ച വമ്പിച്ച യുവജന പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി. അന്ന് നാമെല്ലാവരും ആഗ്രഹിച്ചു ഇനിയൊരു നിര്‍ഭയ ഈ രാജ്യത്ത് ഉണ്ടാകരുത്. ഹാഥ്രാസ് സംഭവിക്കുന്നതിന് മുമ്പ് എത്രയോ നിര്‍ഭയമാര്‍ പിന്നെയും ഉണ്ടായി എന്ന് ആര്‍ക്കും തിട്ടമില്ല, ഒന്നറിയാം പുറം ലോകം അറിയാതെ രാജ്യത്തെ ഏതെക്കെയോ കോണുകളില്‍ എരിഞ്ഞടങ്ങിയ ചാരക്കൂമ്പാരങ്ങള്‍ക്കുള്ളില്‍ ജീവിതം പാതിവഴിയില്‍ ഉപേക്ഷിച്ച് പോയ പെണ്‍കുട്ടികളുണ്ട്. പേര് നിങ്ങള്‍ക്ക് എന്തുവേണമെങ്കിലും വിളിക്കാം, ജാതി, മതം, സമുദായം  ഏതുമാകട്ടെ, ഒന്നുറപ്പ്  അവളും ജീവിക്കാനാഗ്രഹിച്ച  പെണ്‍കുട്ടിയാണ്. നമ്മുടെ രാജ്യം ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ലജ്ജിച്ച് തലകുനിച്ചു. കാപാലികര്‍ മാത്രമല്ല, ബലാല്‍സംഗം ചെയ്യപ്പെട്ട ആ പെണ്‍കുട്ടിയുടെ മുഖം പോലും ബന്ധുക്കളെ കാണിക്കാതെ അര്‍ദ്ധ രാത്രിയില്‍ ചുട്ടെരിച്ച ഭരണസംവിധാനങ്ങളും അവളെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. മനുഷ്യ മനസാക്ഷിയ നടുക്കിയ അരും കൊലയെ ന്യായികരിക്കാനും ഇരയുടെയും ബന്ധുക്കളെയും കുറ്റം ചാര്‍ത്തുന്ന സമൂഹവും ഭരണാധികാരികളും നമ്മെ എങ്ങോട്ടാണ് നയിക്കുന്ന്. ലോകത്തിന് മുന്നില്‍ ഇവിടുത്തെ ജനസമൂഹത്തിന് മുന്നില്‍ അവര്‍ വെയ്ക്കുന്ന മതൃകയെന്താണ്. നിര്‍ഭയ സംഭവത്തില്‍ പെട്ടെന്ന് നടപടിയെടുക്കാനും ഉചിതമായി ഇടപെടാനും ഭരണാധികാരികള്‍ക്ക് കഴിഞ്ഞില്ലെന്നുമാത്രമല്ല, ഇരയുടെ  മുറിവില്‍ ഉപ്പുതേയ്ക്കുന്ന നടപടികളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും നടത്തിയത്. ഉത്തര്‍പ്രദേശില്‍ നിത്യേനയാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതും, കൊല്ലപ്പെടുന്നതും. അവയെല്ലാം ദളിത് പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരായിരുന്നിട്ടും രാജ്യത്ത് സമരപ്രക്ഷോഭങ്ങള്‍ ഉയര്‍ന്നിട്ടും ബന്ധപ്പെട്ട സര്‍ക്കാരും ഭരണാധികാരികളും, രാഷ്ട്രീയ നേതൃത്വവും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുടെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഹാഥ്രസ് സംഭവം പതിവുപോലയുള്ള രാഷ്ട്രീയ ആയുധം എന്നതിനപ്പുറം സാമൂഹ്യ ചലനങ്ങള്‍ ഒന്നും ഉണ്ടാക്കിയില്ല. അതിനുശേഷവും കൊച്ചു പെണ്‍കുട്ടികളും വനിതകളും ഉത്തര്‍ പ്രദേശില്‍ ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായി. രാജസ്ഥാന്‍, ഝാര്‍ക്കണ്ട് സംസ്ഥാനങ്ങളില്‍ പിന്നെയും പെണ്‍കുട്ടികളുടെ കൊലപാതകങ്ങള്‍ നടന്നു ദുരഭിമാന കൊലപാതകങ്ങളും നിരവധി നടന്നു.
അതായത് പോലീസിനെയോ നിയമ സംവിധാനങ്ങളെയും ഭയമില്ലാത്ത വിധം മനുഷ്യാവകാശ ധ്വംസനങ്ങള്‍ നടത്താന്‍ പോന്ന വിധത്തില്‍ പൊതുസമൂഹം ക്രമിനല്‍വല്‍ക്കരിക്കപ്പെട്ടു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭരണമെറ്റശേഷം അയ്യാരത്തോളം പേരെ ഏറ്റുമുട്ടലുകളില്‍ വധിച്ചു എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വെളിവാക്കുന്നു. യഥാര്‍ത്ഥത്തിലുള്ള കണക്ക് ഇതാകണമെന്നില്ല. മനുഷ്യാവകാശധ്വംസനങ്ങളുടെ സൂചികയില്‍ ഇന്ത്യ പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളെക്കാള്‍ പിന്നിലാണ് എന്ന് സമീപകാല കണക്കുകള്‍ പറയുന്നു. അവയില്‍ വംശിയ വിദ്വേഷങ്ങളും, ജാതിക്കൊലപാതകങ്ങളും, പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കും എതിരായിട്ടുള്ള കുറ്റകൃത്യങ്ങളാണ് അധികവും എന്നുകൂടി അറിയുമ്പോഴാണ് നമ്മുടെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടെന്ന് ചിന്തിച്ചു പോകുന്നത്.
ഇന്ത്യന്‍ സമൂഹത്തിന്റെ പുരോഗതിയും ഐക്യവും തടയാന്‍ മതത്തെയും, ജാതിയെയും കൂട്ടുപിടിച്ചത് ബ്രിട്ടീഷ് ഭരണാധികളായിരുന്നുവെങ്കില്‍, സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷത്തിനിപ്പുറവും ജാതിയും മതങ്ങളും ഇന്നും നമ്മളെ പിന്നോട്ട് വലിക്കുകയാണ്. വര്‍ഗീയ കലാപങ്ങള്‍ കണ്ടുകൊണ്ടാണ് നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിലേക്ക് കണ്ണുതുറന്നത് തന്നെ. രാജ്യത്ത് വിഭാഗീയത വിതച്ചിട്ടുപോയ വെള്ളക്കാര്‍ ഇപ്പോള്‍ ചിരിക്കുകയാകും.

Also read:  ഇത്തവണ ഇന്ത്യയില്‍ നിന്ന് ഹജ്ജ് തീര്‍ത്ഥാടകരെ അയക്കില്ലെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമമന്ത്രി

സ്ത്രീകള്‍, സമൂഹത്തിലെ ദുര്‍ബലര്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ തോത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ വര്‍ദ്ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനു കാരണം കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നു തന്നെയാണ്. ആള്‍ക്കുട്ട കൊലപാതകങ്ങളും എല്ലാം നടന്നത് ഒരു പ്രത്യേക സമുദായത്തിനെതിരെയാണ്. കുറ്റകൃത്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ കാണുന്നത് ദളിത്-ആദിവാസി-മുസ്ലീം എന്നിങ്ങനെ തരംതിരിച്ച കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത് ഒരു രാജ്യം തങ്ങളുടെ അശരണരായ പൗരന്മാരെ സംരക്ഷിക്കുന്നതില്‍ ഏറ്റവും പിന്നിലാണ് എന്നതാണ്. ഭരണാധികാരികളുടെ മുന്‍ഗണന ക്രമത്തിലൊന്നും ഇല്ലാത്ത ജനങ്ങളാണ് ഇവരെന്നും തോന്നിപ്പോകും. ആശങ്കപ്പെടുത്തുന്ന മറ്റൊരു കാര്യം പൊതുജനത്തിന്റെയും, രാഷ്ട്രീയ പാര്‍ട്ടികളുടെയും നിസ്സംഗതയാണ്. പതിവുപോലെ ചില സമര കോലാഹലങ്ങള്‍ ഒഴിച്ചാല്‍ ഒരു പ്രസ്ഥാവന പോലും ഇറക്കി പ്രതിഷേധിക്കാന്‍ മിക്ക രാഷ്ട്ട്രീയ പാര്‍ട്ടികളും തയ്യാറാകുന്നില്ല. ഹാഥ്രാസ് സംഭവത്തില്‍ ഉത്തര്‍ പ്രദേശിലെ പ്രബല പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടിയും, ബഹുജന്‍ സമാജ് പാര്‍ട്ടിയും പ്രകടിപ്പിച്ച തണുത്ത സമീപനം ശ്രദ്ധിക്കേണ്ടതാണ്. അഴിമതികളുടെ കേസുകളുടെ പേരില്‍ വായ്മൂടപ്പെട്ട അവസ്ഥയിലാണ് ഈ രണ്ടുപാര്‍ട്ടികളും. മാത്രമല്ല വോട്ട് ബാങ്കും ജന ബാഹുല്യമുളള കയ്യടി പരിപാടികളും ഒഴിച്ച്  ഒരു സംഭവങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വലിയകാര്യമല്ല എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ദളിത് ഉന്നതിക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മായാവതിയുടെ പാര്‍ട്ടിക്ക് ഏറ്റവും വലിയ ജനപിന്തുണയുള്ളതാണ് ഉത്തര്‍ പ്രദേശ്, എന്നിട്ടും ഈ വിഷയങ്ങളൊന്നും ഏറ്റെടുക്കാനോ ജനകീയ മുന്നേറ്റം ഉണ്ടാക്കാനോ അവര്‍ക്കായില്ല.
ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരം 87 ബലാല്‍സംഗങ്ങളാണ് ദിവസേന ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
ഉത്തരേന്ത്യയിലെങ്ങും സാമൂഹ്യനീതി തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ജാതിഅടിസ്ഥാനത്തിലാണ്. പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച മനുഷ്യാവകാശ ലംഘനങ്ങളൊന്നും വാര്‍ത്തകളാകാറില്ല, കാരണം മാധ്യമങ്ങളിലെല്ലാ സവര്‍ണ്ണ മേധാവിത്വമാണ് അവരുടെ താല്‍പര്യങ്ങള്‍ വേറെയാണ്.
അടുത്ത കാലത്ത് തുടര്‍ച്ചയായി ഉണ്ടായ ബലാല്‍സംഗ കൊലപാതകങ്ങളില്‍ ഏറ്റവും ഹീനവും മൃഗീയവുമായ സംഭവം ഉത്തര്‍പ്രേദശിലെ ഹാത്രാസിലെ സംഭവമാണ്. ഇരയോടും കുടുംബത്തോടും അല്‍പം പോലും നീതികാട്ടാനാകാത്തതാണ് ഈ സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്. കുടുംബാംഗങ്ങള്‍ക്ക് കാണാനോ അന്ത്യോപചാരം അര്‍പ്പിക്കാനോ അവസരം നല്‍കാതെ ചുട്ടൊരിച്ച് കളഞ്ഞത് തെളിവുകള്‍ കൂടിയാണ്.
ഭരണകൂടവും, പോലീസും, രാഷ്ട്രീയവും കൂട്ടൂനിന്ന പ്രവര്‍ത്തി രാജ്യത്തെ ജനതയുടെ ആകെ നാണക്കേടായി മാറി. ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഹാത്രാസ് സംഭവം തീര്‍ത്ത കളങ്കം പരിഹരിക്കാവുന്നതല്ല. ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ഓരോ പെണ്‍കുട്ടിയും കൊല്ലപ്പെടുമ്പോള്‍ പതിവുപോലെ നാം പ്രഖ്യാപിക്കും ഇനിയൊരു സഹോദരിക്കും ഇങ്ങനെ സംഭവിക്കാന്‍ അനുവദിച്ചുകൂട. അടുത്ത പീഢനവും കൊലപാതകവും ഉണ്ടാകുന്നവരെയുള്ള വളരെയുള്ള ചെറിയ ഇടവേളയുടെ ആയൂസ്സ് മാത്രമെ ഈ പ്രഖ്യാപനത്തിനുള്ളു.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »