പഞ്ചാബില്‍ വിഷമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറ് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തു. 25 പേരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപവീതം ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
അമൃത്സര്‍, ബട്ടാല, തന്‍ തരണ്‍ തുടങ്ങി വിവിധ ജില്ലകളിലായാണ് വിഷമദ്യം കഴിച്ച് ആളുകള്‍ മരിച്ചത്. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം 86 പേരാണ് മരിച്ചത്. തന്‍ തരന്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 63 പേരാണ് ഇവിടെ മരിച്ചത്. 12 പേര്‍ അമൃത്സറിലും 11 പേര്‍ ബട്ടാലയിലും മരിച്ചു. എത്ര പേര്‍ ആശുപത്രികളിലുണ്ടെന്ന കണക്ക് ലഭ്യമായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് വാറ്റാന്‍ ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കള്‍ പിടിച്ചെടുത്തു. വിവിധ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മദ്യ മാഫിയയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് ഡിജിപി ദിന്‍കര്‍ ഗുപ്ത പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് രാജിവെയ്ക്കണമെന്ന് ശിരോമണി അകാലിദള്‍ നേതാവ് സുഖ്ബിര്‍ സിങ് ബാദല്‍ ആവശ്യപ്പെട്ടു. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് അഭ്യർത്ഥിത്തിച്ചു










