കുവൈത്ത് സിറ്റി: കുവൈത്തും ജപ്പാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ‘സമഗ്ര തന്ത്രപരമായ പങ്കാളിത്തം’ എന്നതിലേക്ക് ഉയർത്തി. കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അൽ സബാഹ് നടത്തിയ ഔദ്യോഗിക ജപ്പാൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം നടന്നത്.
കുടുംബാത്മകവും തന്ത്രപരവുമായ സഹകരണത്തിന് പുതുചക്രവാളങ്ങൾ തുറക്കുന്ന ഈ മുന്നേറ്റം, രണ്ട് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളായുള്ള ദീർഘകാല സൗഹൃദത്തിന്റെ പുതിയ അധ്യായമായാണ് കണക്കാക്കുന്നത്. കുവൈത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പിലാണ് ഈ വിശദീകരണം നൽകിയിരിക്കുന്നത്.
ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുമായുള്ള കൂടിക്കാഴ്ചയിൽ, പ്രാദേശികം മുതൽ അന്തർദേശീയ തലത്തോളം വിവിധ വിഷയങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യപ്പെട്ടു. രാഷ്ട്രിയം, സാമ്പത്തികം, മാനുഷികം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ഉറപ്പാക്കിയതായി മന്ത്രാലയം അറിയിച്ചു.
സുരക്ഷയും സ്ഥിരതയും സമൃദ്ധിയും ലക്ഷ്യമാക്കി ഉയർന്ന തലത്തിൽ സഹകരണം നടത്താൻ ഇരുരാജ്യങ്ങളും തയാറാണ്. നിലവിലെ ആഗോള സാഹചര്യങ്ങളിലും ഈ ബന്ധം രണ്ട് രാജ്യങ്ങൾക്കും സാമ്പത്തിക-രാഷ്ട്രീയ നിലയിൽ നേട്ടമാകും.
ബുധനാഴ്ച കിരീടാവകാശി ജപ്പാനിലെ ടോക്കിയോയിലേക്കുള്ള സന്ദർശനം ആരംഭിച്ചപ്പോൾ, വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യയും കുവൈത്ത് പ്രതിനിധി സംഘവും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. 2016ന് ശേഷം കുവൈത്തിൽ നിന്നുള്ള ആദ്യത്തെ ഉന്നതതല ജപ്പാൻ സന്ദർശനമാണിത്.
വിവിധ മേഖലയിലേക്കുള്ള സഹകരണം വർദ്ധിപ്പിക്കാൻ, സന്ദർശനത്തിന്റെ ഭാഗമായിട്ട് നിരവധി ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചതായും മന്ത്രാലയം അറിയിച്ചു. ഇതിനകം തന്നെ സാമ്പത്തികം, കാർബൺニュത്രാലിറ്റി, നൂതന സാങ്കേതികവിദ്യകൾ, വിദ്യാഭ്യാസം തുടങ്ങി പല മേഖലകളിലും സഹകരണം ശക്തമാകുന്നതിന്റെ ലക്ഷ്യത്തോടെ ഇരുരാജ്യങ്ങളും മുന്നോട്ട് പോവുകയാണ്.