മക്ക: ഹജ്ജ് തീർഥാടനത്തിനിടയിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മക്കയിൽ അത്യാധുനിക ഡ്രോൺ സംവിധാനങ്ങൾ വിന്യസിച്ചു. 'ഫാൽക്കൺ' എന്ന പേരിലുള്ള പുതിയ സാങ്കേതികത്വമുള്ള ഡ്രോൺ അഗ്നിശമന രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതിൽ വലിയ മുന്നേറ്റമാണ് സൗദി അധികൃതർ ഈ വർഷം നേടിയത്.
ഹജ്ജ് സമയത്ത് ആദ്യമായാണ് ഈ തരത്തിലുള്ള ഡ്രോൺ സേവനം പ്രായോഗികമാകുന്നത്. കൃത്രിമ ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഫാൽക്കൺ, ആക്‌സസ് ചെയ്യാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലും ദുഷ്കര സാഹചര്യങ്ങളിലും രക്ഷാപ്രവർത്തനങ്ങൾ നടത്താൻ കഴിവുള്ളതാണ്.
40 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ശേഷിയുള്ള ഈ ഡ്രോൺ 12 മണിക്കൂർ വരെ നിരന്തരമായി പറക്കാൻ കഴിയും. വാഹനങ്ങൾ പ്രവേശിക്കാൻ കഴിയാത്ത ഇടങ്ങളിലും തീ അണക്കാൻ അതിന്റെ യാന്ത്രിക കനം ഉപയോഗിച്ചാണ് ഡ്രോൺ പ്രവർത്തിക്കുന്നത്.
തെർമൽ കാമറകളും തത്സമയ വീഡിയോ സംപ്രേഷണ സംവിധാനവുമുള്ള ഫാൽക്കൺ, കമാൻഡ് സെന്ററിലേക്ക് ദൃശ്യങ്ങൾ കൈമാറും. ബഹുനില കെട്ടിടങ്ങൾ, വ്യാവസായിക മേഖലം, അപകട സാധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സുരക്ഷാ നിരീക്ഷണത്തിനും ഇടപെടലിനും ഡ്രോൺ ഏറെ സഹായകരമാകും.
ജനലക്ഷങ്ങൾ പങ്കെടുക്കുന്ന ഹജ് തീർഥാടനം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുന്നതിനായി ഈ അത്യാധുനിക സാങ്കേതിക പരിഹാരമാണ് സായുധസേനയും സിവിൽ ഡിഫൻസും ചേർന്ന് പ്രായോഗികമാക്കുന്നത്.











