ബിസിനസ് ഇരട്ടിയിലധികമാക്കി കെ എഫ് സി ; വായ്പാ ആസ്തി 4700 കോടി

k f c
  1. വായ്പാ ആസ്തി 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി ഉയര്‍ന്നു
  2. 4139 കോടി രൂപയുടെ വായ്പാ അനുമതി നല്‍കി
  3. വായ്പാ വിതരണം 3729 കോടി രൂപയായി
  4. പലിശ വരുമാനം 436 കോടി രൂപ
  5. കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്ക് 256 കോടി രൂപ വായ്പ നല്‍കി
  6. സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു
  7. ഹോട്ടലുകള്‍ക്കു 50 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ
  8. കോര്‍പറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 8 ശതമാനമായി കുറച്ചു

”കെ എഫ് സി യുടെ പൂര്‍ണമായ പുനരാവിഷ്‌കരണമായിരുന്നു ഞങ്ങളുടെ ലകഷ്യം. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ ബിസിനസ് മേഖലകള്‍ക്കും അനുയോജ്യമായ വായ്പകളും, ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി കെ എഫ് സി മാറി കഴിഞ്ഞു.” കെ എഫ് സി സി എം ഡി ടോമിന്‍ ജെ തച്ചങ്കരി

2021 മാര്‍ച്ച് 31 ലെ പ്രൊവിഷണല്‍ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പ്രമുഖ ധനകാര്യ സ്ഥാപനമായ കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷ ന്റെ വായ്പാ ആസ്തി മുന്‍വര്‍ഷത്തേക്കാള്‍ 1349 കോടി രൂപ ഉയര്‍ന്ന്, 4700 കോടി രൂപ എന്ന സര്‍വകാല റെക്കോര്‍ഡായി. വായ്പാ അനുമതി യിലും, തിരിച്ചടവിലും, മുന്‍ വര്‍ഷങ്ങളെക്കാള്‍ വന്‍വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്.

2020-21 സാമ്പത്തിക വര്‍ഷം 4139 കോടി രൂപയുടെ വായ്പാ അനുമതികളാണ് നല്‍കിയത്. ഇത് മുന്‍ സാമ്പത്തിക വര്‍ഷത്തേക്കാളും 244% വര്‍ദ്ധനയാണ്. കഴിഞ്ഞ വര്‍ഷം 1695 കോടി രൂപയുടെ വായ്പാ അനുമതി യാണ് നല്‍കിയിരുന്നത്.

വായ്പാ വിതരണവും 1447 കോടിയില്‍ നിന്നും 3729 കോടി രൂപ എന്ന കണക്കില്‍ എത്തിയിട്ടുണ്ട്. അതായതു 258 % വര്‍ദ്ധന. പ്രതിസന്ധി ഘട്ട ത്തിലും വായ്പാ തിരിച്ചടവില്‍ 262% വര്‍ദ്ധനയുണ്ടായി. മുന്‍ വര്‍ഷം 1082 കോടി രൂപ ആയിരുന്ന വായ്പാ തിരിച്ചടവ് 2833 കോടി രൂപയായി ഉയര്‍ന്നു. പലിശ വരുമാനം 334 കോടി രൂപ യില്‍നിന്നും 131 ശതമാനം വര്‍ധന രേഖപ്പെടുത്തി 436 കോടി രൂപയില്‍ എത്തി. സിബിലില്‍ വിവരങ്ങള്‍ കൈമാറിയതും, റിക്കവറി നടപടികള്‍ കര്‍ശനമാക്കിയതും ഇതിനു സഹായകരമായി.

”കെ എഫ് സി യുടെ പൂര്‍ണമായ പുനരാവിഷ്‌കരണമായിരുന്നു ഞങ്ങളുടെ ലകഷ്യം. ഒരു സാധാരണ ധനകാര്യ സ്ഥാപനം എന്നതിലുപരി വിവിധ ബിസിനസ് മേഖലകള്‍ക്കും അനുയോജ്യമായ വായ്പകളും, ഏറ്റവും മികച്ച സേവനവും ലഭ്യമാക്കുന്ന സ്ഥാപനമായി കെ എഫ് സി മാറി കഴിഞ്ഞു.” കെ എഫ് സി സി എം ഡി ടോമിന്‍ ജെ തച്ചങ്കരി പറഞ്ഞു.

Also read:  'തൃക്കാക്കരയില്‍ ഇടതു സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിന് ഇറങ്ങും, കോണ്‍ഗ്രസ് വിടില്ല ; രണ്ടും കല്‍പ്പിച്ച് കെ വി തോമസ്

വായ്പാ അനുമതി സെന്‍ട്രലൈസ് ചെയ്തതും, ഇടപാടുകാര്‍ക്ക് സിഎംഡി ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് വീഡിയോ കോണ്‍ഫെറെന്‍സിങ്ങിലൂടെ സംവദിക്കാനുള്ള അവസരം ഒരുക്കിയതും ഈ പ്രകടനത്തിന് സഹായകരമായെന്ന് സി എം ഡി പറഞ്ഞു.
കോവിഡ് മൂലം പ്രതിസന്ധിയിലായ 419 വ്യവസായങ്ങള്‍ക്ക് കോര്‍പറേഷന്‍ 256 കോടി രൂപയുടെ പുതിയ വായ്പകള്‍ അനുവദിച്ചു. കൂടാതെ, സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഈ പദ്ധതിയില്‍ ഒരു ലക്ഷം വരെയുള്ള വായ്പകള്‍ യാതൊരു ഈടുമില്ലാതെയാണ് നല്‍കിയത്. പുതുതായി അവതരിപ്പിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള വായ്പ, ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കുള്ള വായ്പ, ബസുകള്‍ സിഎന്‍ജി യിലേക്ക് മാറ്റുവാനുള്ള വായ്പ, ഹോട്ടലുകള്‍ക്കു 50 ലക്ഷം രൂപ വരെ ലഭ്യമാക്കുന്ന പ്രത്യേക വായ്പ, സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബില്ലുകള്‍ ഡിസ്‌കൗട്ടിങ് സൗകര്യം എന്നിവ യാതൊരു ഈടുമില്ലാതെ അനുവദിച്ചത് സംസ്ഥാനത്തെ വ്യവസായ മേഖലക്ക് ആശ്വാസമായി.
6.5 ശതമാനത്തില്‍ ധനസമാഹരണം നടത്താന്‍ സാധിച്ചതിനാല്‍ കോര്‍പറേഷന്റെ അടിസ്ഥാന പലിശ നിരക്ക് 8 ശതമാനമായി കുറച്ചിരുന്നു. മികച്ച പ്രവര്‍ത്തനം കൊണ്ടും, ചെലവുകള്‍ ചുരുക്കിയത് കൊണ്ടും, മുന്‍ വര്‍ഷത്തേക്കാള്‍ മികച്ച അറ്റാദായം കൈവരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി സി എം ഡി പറഞ്ഞു.

കോവിഡ് അധികവായ്പാ പദ്ധതി
കോവിഡ് മൂലം പ്രതിസന്ധിയിലായ വ്യവസായങ്ങള്‍ക്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. നിലവിലുള്ളതും പുതിയതുമായ 419 സംരംഭങ്ങള്‍ക്ക് 256 കോടി രൂപ വായ്പ അനുവദിച്ചു. കൂടാതെ ലോക്ക് ഡൌണ്‍ കാലയളവില്‍ എല്ലാ യൂണിറ്റുകള്‍ക്കും മോറട്ടോറിയം ലഭ്യമാക്കി. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള യൂണിറ്റുകള്‍ക്കും പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു.

സംരംഭകത്വ വികസനപദ്ധതി
സംരംഭകത്വ വികസന പദ്ധതി പ്രകാരം 1937 പുതിയ സംരംഭങ്ങള്‍ക്ക് തുടക്കമിട്ടു. ഒരു ലക്ഷം വരെയുള്ള വായ്പകള്‍ യാതൊരു ഈടുമില്ലാതെയാണ് നല്‍കിയത്. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നി വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി. 7% പലിശയില്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതിയുടെ വ്യവസ്ഥകള്‍ വളരെ ഉദാരമാണ്. കോവിഡ് മൂലം വിദേശത്തു നിന്നും തൊഴില്‍ നഷ്ടപ്പെട്ടു തിരിച്ചു വന്നവര്‍ക്കു നോര്‍ക്കയുമായി ചേര്‍ന്നു 4 % പലിശയില്‍ പദ്ധതി നടപ്പിലാക്കി.

സ്റ്റാര്‍ട്ടപ്പ് സ്‌കീമുകള്‍

പോയ വര്ഷം പത്തു സ്‌റ്സ്റ്റാര്‍ട്ടപ്പുകള്‍കക്ക് വായ്പാ അനുമതികള്‍ നല്‍കി. യാതൊരു കൊളാറ്ററല്‍ സെക്യൂരിറ്റിയും ഇല്ലാതെ ആണ് വായ്പകള്‍ അനുവദിച്ചിട്ടുള്ളത്. സ്റ്റാര്‍ട്ടപ്പുകളുടെ വര്‍ക്ക് ഓര്‍ഡറിന്റെ 80%, പരമാവധി 10 കോടി രൂപ വരെ 10 ശതമാനം പലിശയ്ക്ക് ലഭ്യമാക്കും. അതുപോലെ തന്നെ സര്‍ക്കാറിന്റെ വികസന ലക്ഷണങ്ങളുമായി ബന്ധപ്പെട്ട നൂതന പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിനു ഒരു കോടി രൂപ വരെ ലഭ്യമാക്കുന്നുണ്ട്.

സിബിലില്‍ വിവരങ്ങളുടെ കൈമാറ്റം
വായ്പ തിരിച്ചടക്കാത്തവരുടെ വിവരങ്ങള്‍ സിബിലിനു കൈമാറിയതോടെ തിരിച്ചടവില്‍ ഗണ്യമായ വര്‍ധന ഉണ്ടായി. ഏകദേശം 24000 റെക്കോര്‍ഡുകള്‍ സിബിലില്‍ ഇതുവരെ അപ്ലോഡ് ചെയ്തു കഴിഞ്ഞു. കേരള സര്‍ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളില്‍, വ്യക്തി വിവരങ്ങള്‍ സിബിലിനു കൈമാറുന്ന ആദ്യ സ്ഥാപനമാണ് കെ എഫ് സി. സിബില്‍ കൂടാത്ത എക്വിഫാസ്, എക്‌സ്പിരിയന്‍, ഇഞകഎ ഹൈമാര്‍ക് എന്നി ഏജന്‍സികളിലും വിവരങ്ങള്‍ അപ്ലോഡ് ചെയുന്നുണ്ട്.

Also read:  'വേട്ടയാടലിന് കാരണം പേരിനൊപ്പമുള്ള കോടിയേരി,കേരളത്തിലെത്തിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും';ബിനീഷ് കോടിയേരി

കിട്ടാക്കടം തിരിച്ചു പിടിക്കല്‍

കോവിഡ് കാരണം ബുദ്ധിമുട്ടുന്ന ഇടപാടുകാരോട് മൃദു സമീപനമാണ് കോര്‍പറേഷന്‍ എടുത്തിട്ടുള്ളത്. എന്നിരുന്നാലും മുന്‍കാലങ്ങളില്‍ തിരിച്ചടവില്‍ മനപൂര്വ്വം വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. സര്‍ഫേസി നടപടികള്‍ ദ്രുതഗതിയിലാക്കുകയും ഇതിനായി റെസൊല്യൂഷന്‍ ഏജന്റ്മാരെ എംപാനല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി ഏറ്റെടുത്തിട്ടുള്ള യൂണിറ്റുകള്‍ ഇലേലം മുഖന വില്പനക്ക് വെക്കുകയും, ഇവ വാങ്ങുന്നവര്‍ക്കായി പ്രത്യേക വായ്പ അനുവദിക്കുന്നുമുണ്ട്.

ധനസമാഹരണം
കെ എഫ് സി ബോണ്ടുകള്‍ വഴി 250 കോടി രൂപ വിജയകരമായി സമാഹരിച്ചു. ബോണ്ട് മാര്‍ക്കറ്റില്‍ രാജ്യത്തുടനീളമുള്ള ഏതൊരു സംസ്ഥാന ധനകാര്യ സ്ഥാപനത്തിനും ലഭിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച നിരക്കിലാണ് ധനസമാഹരണം നടത്തിയത്. കോര്‍പറേഷന്റെ ഉറച്ച സമ്പത്ഘടനയുടെ മികവ് കൊണ്ടാണ് പ്രമുഖ പൊതുമേഖലാ ബാങ്കുകളേക്കാള്‍ മികച്ച നിരക്ക് ലഭിച്ചത്. ‘അഅ’ റേറ്റിംഗ് ഉള്ള ബോണ്ടുകളുടെ കാലാവധി 10 വര്‍ഷമാണ്.

പലിശ ഇളവുകള്‍

ഉയര്‍ന്ന ക്യാപിറ്റല്‍ അനുപാതവും കുറഞ്ഞ നിഷ്‌ക്രിയ ആസ്തിയും മുതല്‍കൂട്ടാക്കി 2021 ജനുവരി 1നു കോര്‍പറേഷന്‍ അടിസ്ഥാന പലിശ നിരക്ക് 9 ശതമാനത്തില്‍ നിന്ന് 8 ശതമാനം ആയി കുറച്ചു. കുറഞ്ഞ നിരക്കില്‍ ധനസമാഹരണം നടത്താനായതും ഇതിന് സഹായകരമായിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം മൂലം കോര്‍പ്പറേഷന് ലഭിക്കുന്ന ഇളവുകള്‍ ഇങ്ങിനെ പരമാവധി ഇടപാടുകാര്‍ക്ക് ലഭിക്കുന്നു.

സാങ്കേതിക വികസനങ്ങള്‍
കെ എഫ് സി യുടെ വെബ്‌സൈറ്റ് നവീകരിക്കുകയും വായ്പാ അപേക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുകയും ചെയ്തു. കോര്‍പ്പറേഷന്റെ ബ്രാഞ്ചുകളില്‍ ഹൈ സ്പീഡ് വണ്‍ ടു വണ്‍ ഇന്റര്‍നെറ്റും, വീഡിയോ കോണ്‍ഫെറെന്‍സിങ് സംവിധാനവും നടപ്പിലാക്കി. ഇതിനാല്‍ നടപടിക്രമങ്ങളും, ഹെഡ് ഓഫീസുമായുള്ള ആശയവിനിമയവും വേഗത്തിലായി. കൂടാതെ വായ്പ തിരിച്ചടവ് സുഗമമാക്കാന്‍ പ്രത്യേക സ്‌കീമുകളിലക്കുള്ള തിരിച്ചടവ് ദിവസേന അല്ലെങ്കില്‍ ആഴ്ചതോറും എന്ന തോതിലാക്കി. ഇതിനായി ജഛട, ഗൂഗിള്‍ പേ മുതലായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ചെലവ് ചുരുക്കല്‍
ചെലവ്ചുരുക്കലിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ട് വരികയും പേയ്മെന്റുകള്‍ ഹെഡ് ഓഫീസില്‍ നിന്നും നേരിട്ട് ചെയ്യുന്ന സംവിധാനവും കൊണ്ടു വന്നു. കൂടുതല്‍ ചെലവ് വരുത്തിയിരുന്ന അധിക ടെലിഫോണ്‍, ഇന്റര്‍നെറ്റ് കണ്‍ക്ഷനുകള്‍ വിച്ഛേദിച്ചു. പഴയ വാഹനങ്ങള്‍ ലേലത്തില്‍ വില്‍ക്കുകയും, ഓഫീസില്‍ ആവശ്യങ്ങള്‍ക്ക് വണ്ടികള്‍ വാടകക്ക് എടുക്കുന്ന സംവിധാനം കൊണ്ട് വരികയും ചെയ്തു. ഇതിന്റെയെല്ലാം ഭാഗമായി ചെലവ് 10% ചുരുക്കാനായി.

Also read:  രോഗവ്യാപനം കുറയാന്‍ തുടങ്ങി ; മരണത്തില്‍ കുറവുണ്ടാവാന്‍ നാല് ആഴ്ച വരെ വേണ്ടി വരുമെന്ന് മുഖ്യമന്ത്രി

പ്രവര്‍ത്തിക മാറ്റങ്ങള്‍
വായ്പ നടപടികള്‍ വേഗത്തിലാക്കാന്‍ കസ്റ്റമര്‍ വെരിഫിക്കേഷന്‍, പ്രൊജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, ടെക്‌നിക്കല്‍ വാല്യൂവേഷന്‍ എന്നിവക്കായി കൂടുതല്‍ എംപാനല്‍മെന്റ് നടത്തി. പുതിയ ലോണ്‍ പ്രൊപ്പോസലുകള്‍ ഇടപാടുകാരുടെ സാന്നിധ്യത്തില്‍ ഹെഡ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ നേരിട്ട് വിശകലനം ചെയ്യുന്നുണ്ട്. ലോണ്‍ പ്രോസസ്സിങ്ങും സെന്‍ട്രലൈസ് ചെയ്തു. ഇടപാടുകാര്‍ക്ക് സി എം ഡി ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം ഒരുക്കുന്ന ഒരേ ഒരു ധനകാര്യ സ്ഥാപനമാണ് കെ എഫ് സി.

ഉദ്യോഗസ്ഥരുടെ ഉന്നമനം.
ജടഇ മുഖേന അസിസ്റ്റന്റ്, അസിസ്റ്റന്റ് മാനേജര്‍ തസ്തികകളിലേക്ക് കൂടുതല്‍ നിയമനങ്ങള്‍ നടത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു കൊണ്ട് കൂടുതല്‍ സ്ത്രീകളെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ നിയമിച്ചു. ഉദ്യോഗസ്ഥരുടെ അവബോധം വര്‍ധിപ്പിക്കാന്‍ ബിസിനസ് രംഗത്തെ പ്രമുഖരുമായി സംവദിക്കാനുള്ള അവസരം ഉണ്ടാക്കി. ശ്രി. എം എ യൂസഫ് അലി, രവി പിള്ളൈ, ആസാദ് മൂപ്പന്‍, കൊച്ചൗസേപ് ചിറ്റിലപ്പിള്ളി തുടങ്ങിയ ആഗോള ബിസിനസ് രംഗത്തെ അതികായര്‍ കെ എഫ് സി ജീവനക്കാര്‍ക്ക് അവരുടെ സംരംഭങ്ങളെ പറ്റിയുള്ള ഉള്‍കാഴ്ച പകര്‍ന്നു നല്‍കി.

പ്രത്യേക വായ്പകള്‍
സര്‍ക്കാര്‍ കരാറുകാര്‍ക്ക് ബില്ലുകള്‍ യാതൊരു ഈടുമില്ലാതെ ഡിസ്‌കൗണ്ട് ചെയ്യുവാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത് കരാര്‍ രംഗത്ത് വലിയ നേട്ടമായി. ബസുകള്‍ സിഎന്‍ജി യിലേക്ക് മാറ്റുന്നതിനും, ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതിനും കെ എഫ് സി യാതൊരു സെക്യൂരിറ്റിയും ഇല്ലാതെയുള്ള വായ്പ പദ്ധതികള്‍ അവതരിപ്പിച്ചിരുന്നു. ടൂറിസം രംഗത്ത് ഉണര്‍വേകാന്‍ 50 ലക്ഷം രൂപ വരെയുള്ള സ്‌പെഷ്യല്‍ വായ്പകള്‍ ഹോട്ടലുകള്‍ക്കു യാതൊരു ഈടുമില്ലാതെ, ദിവസ തിരിച്ചടവിന്റെ അടിസ്ഥാനത്തില്‍ ആരംഭിച്ചു.

പുതിയ കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ / ഡെബിറ്റ് കാര്‍ഡ്
കെ എഫ് സി യുടെ വളര്‍ച്ചയും ഭാവി പദ്ധതികള്‍ക്കുള്ള സാങ്കേതിക ആവശ്യകതയും കണക്കിലെടുത്തു രാജ്യത്തെ തന്നെ ഏറ്റവും മികച്ച കോര്‍ ബാങ്കിങ് സോഫ്റ്റ്വെയര്‍ ആയ ”ഫിനാകില്‍” ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇത് പ്രവര്‍ത്തികമാക്കും. കൂടാതെ പൊതുമേഖലാ ബാങ്കുകളുമായി സഹകരിച്ചു ഡെബിറ്റ് കാര്‍ഡും പുറത്തിറക്കുന്നുണ്ട്. കെ എഫ് സി കാര്‍ഡുകള്‍ ഉപയോഗിച്ച് എ ടി എം, പി ഓ സ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ തുടങ്ങി സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ വഴി നടത്തുന്ന എല്ലാ ഇടപാടുകളും നടത്താനാകും. ഇത്കൂടാതെ കാര്‍ഡുകള്‍ കെ എഫ് സി യുടെ മൊബൈല്‍ ആപ്പുമായി ബന്ധപ്പെടുത്തി വലിയ തുകയുടെ ഇടപാടുകളും നടത്താനാകും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ധനകാര്യ സ്ഥാപനം ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നത്.

Related ARTICLES

ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം പുതുക്കി രാജ്യാന്തര നാണ്യനിധി

നടപ്പുസാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.8 ശതമാനത്തില്‍ നിന്ന് ഏഴു ശതമാനമാക്കി ഉയര്‍ത്തി രാജ്യാന്തര നാണ്യനിധി. ഗ്രാമീണ മേഖലയില്‍ ഉപഭോഗം കൂടിയത് അടക്കമുള്ള ഘടകങ്ങളാണ് വളര്‍ച്ചാ അനുമാനം പുതുക്കാന്‍ പ്രേരണയായത് എന്ന് രാജ്യാന്തര

Read More »

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ പ്പെട്ടത് ഭോപ്പാല്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രചാരണത്തിനെത്തുന്ന വേദിയില്‍ സ്ഥാപിച്ച ബോ

Read More »

സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്ന മനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍ കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി

Read More »

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എക്‌സലന്‍സ് ഇന്‍ ന്യൂറോസയന്‍സസ് ; രാജ്യത്തെ ഏറ്റവും മികച്ച ന്യൂറോ സര്‍ജറി വിഭാഗം

ന്യൂറോളജി, പാര്‍ക്കിന്‍സണ്‍ ആന്‍ഡ് മൂവ്‌മെന്റ് ഡിസോര്‍ഡേഴ്‌സ് സെന്റര്‍, അക്യൂട്ട് സ്‌ട്രോക്ക് കെയര്‍ സെന്റര്‍, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്‌സി കെയര്‍ സെന്റര്‍, സ്‌പൈന്‍ കെയര്‍ സെന്റര്‍, ഫിസിക്കല്‍ മെഡിസിന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ന്യൂറോ സൈക്കോളജി തുടങ്ങിയ

Read More »

മലയാളി വീട്ടമ്മക്ക് ഇന്റര്‍നാഷണല്‍ വെയിറ്റ് ലിഫ്റ്റിംഗ് ടൂര്‍ണമെന്റില്‍ സ്വര്‍ണം

കഴിഞ്ഞ വര്‍ഷമായിരുന്നു ലിബാസ് വെയിറ്റ് ലിഫ്റ്റിംഗിലേക്ക് തിരിച്ചെത്താന്‍ തീരുമാ നിച്ചത്. എറണാകുളം എന്‍.ഐ.എസ് കോച്ച് ഗോപാലകൃഷ്ണന്റെ കീഴില്‍ നടത്തിയ ക ഠിന പരിശീലനമാണ് വിജയക്കുതിപ്പിന് ഇന്ധനമായത്. മാസ്റ്റേഴ്സ് കോമണ്‍വെല്‍ത്ത്, മാസ്റ്റേഴ്സ് വേള്‍ഡ് കപ്പ്, ഏഷ്യന്‍

Read More »

ആസ്റ്റര്‍ കമ്മ്യൂണിറ്റി കണക്ട് ; ആരോഗ്യ സേവനങ്ങള്‍ ഒരുകുടക്കീഴില്‍ അണിനിരത്തി കോഴിക്കോട് ആസ്റ്റര്‍ മിംസ്

കോഴിക്കോട് ജില്ലയിലെ റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികള്‍, അപ്പാര്‍ട്ട്മെന്റുകള്‍, ഫ്‌ളാറ്റ് സമുച്ചയങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ഏറ്റവും ഗുണമേന്മ യുള്ള ആരോഗ്യ സേവനങ്ങള്‍ ഒരു ഫോണ്‍ കോളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോ ടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Read More »

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍

കാക്കനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അലൈന്‍ ഇന്റര്‍നാഷണല്‍ റിക്രൂട്ടിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ കോട്ടയം എരുമേലി കരിനിലം കുഴിപ്പറമ്പില്‍ വീട്ടില്‍ ധന്യശ്രീധരനാണ് പിടിയിലായത് കൊച്ചി : വിദേശജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ച് പണം ത

Read More »

ദുബായില്‍ ഹോട്ടല്‍ ബിസിനസില്‍ പങ്കാളിത്തം ; 20 ലക്ഷം തട്ടിയെടുത്ത കോണ്‍ഗ്രസ് പ്രവാസി നേതാവിനെതിരെ നടപടിയില്ല

കാക്കനാട് സ്വദേശിയുടെ പരാതിയില്‍ പ്രവാസി കോണ്‍ഗ്രസ് നേതാവ് ചാവക്കാട് അഞ്ച ങ്ങാടി മാലൂര്‍ക്കായില്‍ ബാലന്‍ പവിക്കെതിരെ കാക്കനാട് ഇന്‍ഫൊപാര്‍ക്ക് പൊലീസ് കഴിഞ്ഞ ജൂലൈയിലാണ് കേസെടുത്തത്. കാക്കനാട് ചീഫ് ജുഡീഷ്ല്‍ മജിസ്‌ട്രേട്ട് കോ ടതിയുടെ നിര്‍ദേശ

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »