മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സഭാ ആസ്ഥാനമായ കോട്ടയം ദേവലോക ത്തേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരി ക്കും നടത്തുക.
കൊച്ചി : ഓര്‍ത്തഡോക്സ് സഭാ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാ തോലിക്കാ ബാവ (75) അന്തരിച്ചു. അര്‍ബുദ ബാധിതനായി പരുമല ആശുപത്രിയില്‍ ചികിത്സയി ലായിലിരിക്കെയാണ് ബാവ കാലംചെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ ആരോഗ്യസ്ഥിതി മോശമായി രുന്ന ബാവ വെന്റിലേറ്ററിലായിരുന്നു തുടര്‍ന്നിരുന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 2.35 നാണ് മരണം.
മൃതദേഹം വൈകിട്ട് ആറു വരെ പരുമല സെമിനാരിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സ ഭാ ആസ്ഥാനമായ കോട്ടയം ദേവലോക ത്തേക്ക് കൊണ്ടു പോകും. സംസ്‌കാരം നാളെ വൈകിട്ട് 3ന് ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരി ക്കും നടത്തുക.
തൃശൂര്‍ ജില്ലയിലെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെഐ ഐപ്പിന്റെയും കുഞ്ഞീറ്റയുടേയും മക നായി 1946 ഓഗസ്റ്റ് 30-നാണ് പൗലോസ് ദ്വിതീയ ന്‍ കാതോലിക്കാ ബാവയുടെ ജനനം. തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ നിന്ന് ബി.എസ്‌സിയും കോട്ടയം സിഎംഎസ് കോളേജില്‍ നിന്ന് എംഎയും കരസ്ഥമാക്കിയ അദ്ദേഹം 1973-ലാണ് ശെമ്മാശപ്പട്ടവും വൈദീകപ്പട്ടവും നേടുന്നത്.
സഭാധ്യക്ഷ സ്ഥാനം ഏറ്റെടുത്ത കാലം മുതല്‍ വലിയ ബാവ നേരിട്ട പ്രധാന വെല്ലുവിളി ഓര്‍ ത്ത ഡോക്സ്- യാക്കോബായ സഭാ തര്‍ക്കമായിരു ന്നു. തര്‍ക്കത്തില്‍ സഭയുടെ നിലപാടുകള്‍ പൊതു സമൂ ഹത്തില്‍ ശക്തമായി അവതരിപ്പിക്കാനും പിന്തുണ നേടാനും ബാവ നിരന്തരം പ്രയത്നിച്ചു. പതിറ്റാ ണ്ടുകള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവില്‍ സുപ്രീംകോടതിയില്‍ നിന്നും അനുകൂല വിധികി ട്ടിയിട്ടും പള്ളി ഏറ്റെടുത്ത് നല്‍കാത്ത സര്‍ക്കാരുകളെ അദ്ദേഹം പരസ്യമായി വിമര്‍ശിച്ചിരുന്നു.
2019 ഡിസംബറിലാണ് ബാവയ്ക്ക് കാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. പിന്നീട് വിദേശത്തും മറ്റുമായി ചികിത്സയ്ക്കായി നിരവധി യാത്രകള്‍ അദ്ദേഹം നടത്തി. ആരോഗ്യനില വഷളായതോടെ കഴിഞ്ഞ ഒരു വര്‍ഷമായി സഭയുടെ നിയന്ത്രണത്തിലുള്ള പരുമല ആശുപത്രിയിലായിരുന്നു ബാവയുടെ താമസം. ആരോഗ്യനില മോശമായതിനാല്‍ പിന്‍ഗാമിയെ കണ്ടെത്താന്‍ സഭയുടെ കഴിഞ്ഞ സിന ഡില്‍ ബാവ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള പ്രാഥമിക നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ബാവയുടെ വിയോഗം.












