കാർട്ടൂണിസ്റ്റ് സുധീർനാഥ് എഴുതിയ ‘പാടാത്ത യേശുദാസൻ ‘ പുസ്തകത്തിൻ്റെ പ്രകാശനം സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ
നിർവ്വഹിക്കുന്നു.
ന്യൂഡൽഹി:
ഒരു കാലത്ത് കാർട്ടൂണിസ്റ്റ് യേശുദാസൻ്റെ കലാരചനയുടെ തട്ടകമായിരുന്ന ദൽഹിയിൽ അദ്ദേഹത്തിൻ്റെ ജീവിതകഥയുടെ പ്രകാശനം. യേശുദാസൻ്റെയും അദ്ദേഹത്തിൻ്റെ ഗുരുവായ കാർട്ടൂൺ കുലപതി ശങ്കറിൻ്റെയും ഓർമകൾ നിറഞ്ഞു നിന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിക്ക് നൽകിയാണ് പാടാത്ത യേശുദാസൻ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ചത്. ജോൺ ബ്രിട്ടാസ് എം പി, വേണു രാജാമണി, യേശുദാസൻ്റെ മകൻ സാനു യേശുദാസൻ, ഫാ.സേവ്യർ വടക്കേക്കര, ബാബു പണിക്കർ, സുധീർനാഥ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
യേശുദാസൻ്റെ ജീവിതത്തിലെ കാർട്ടൂണും മാധ്യമ പ്രവർത്തനവും, സിനിമയും സൗഹൃദവും നിറഞ്ഞ മുഹൂർത്തങ്ങൾ പുസ്തകത്തിലുണ്ട്.ഓര്‍മ്മ വെച്ച കാലം മുതല്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസനെ അടുത്തറിയുന്ന ശിഷ്യനും ഗ്രന്ഥകര്‍ത്താവുമായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥ് ഓര്‍മ്മകളിലൂടെയും, പലരുമായും നടത്തിയ സംഭാഷണങ്ങളിലൂടെയും യേശുദാസന്‍റെ ജീവിതകഥ വായനക്കാരോട് പങ്കിടുകയാണ്.
തോമസ് ജേക്കബ് അവതാരികയെഴുതിയ പുസ്തകത്തിന് കവർ ചെയ്തത്
വിനോദ് മാന്‍ഗോയിസ് ആണ്.
മീഡിയ ഹൗസ് ആണ് പ്രസാധകർ.