നീതി ദേവതയ്ക്ക് ഇതെന്തുപറ്റി…?

panan

പാണൻ

എത്ര ഭാഗ്യവാൻ ആണ് നമ്മുടെ പ്രധാനമന്ത്രി. രാജ്യത്തെ നീതിദേവത പോലും മൂപ്പരുടെ ഭാഗത്താണ്. ഒരു കൊലപാതകം ചെയ്താൽ പോലും മോദി ഭക്തൻ ആണെങ്കിൽ തെളിവില്ല എന്നു പറഞ്ഞ് വെറുതെ വിടുന്ന കാലമാണ്. അപ്പോൾ മോദി ഭക്തരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകും എന്നുള്ള കാര്യത്തിൽ എന്താണ് സംശയം …? എന്തിനേറെ പറയുന്നു, 2002ലെ ഗുജറാത്ത് വർഗീയ കലാപവും ആയി ബന്ധപ്പെട്ട മൂന്നു കേസുകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ ഉണ്ടായിരുന്ന കേസുകൾ ഒഴിവാക്കപ്പെട്ടിരിക്കുന്നു. തെളിവുകൾ ഇല്ലെന്നാണ് കോടതി ഇപ്പോൾ പറയുന്നത്. കൊറോണക്കാലം ആയതു കൊണ്ടാകും കൺവീനർ കെട്ടേണ്ടത് മൂക്കിലും വായിലും ആയി മൂടിയിരിക്കുകയാണ്. കണ്ണ് ഇപ്പോൾ തുറന്നിരിക്കുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തിനു വിധി നിർണയത്തിൽ സർക്കാർ അനുകൂല നിലപാടുകൾ ഉണ്ടെന്നുള്ള പരാതികൾ വ്യാപകമായി ജനങ്ങളിൽ ഉയർന്നുകഴിഞ്ഞു. സമാനമായ പല തീരുമാനങ്ങളാണ് സംസ്ഥാനത്തെ വിവിധ ഹൈക്കോടതികളിൽ നിന്നും ഉണ്ടാകുന്നത്. കീഴ്ക്കോടതികളും ഒട്ടും മോശമല്ല. ജനങ്ങൾക്ക് നീതി പീഠത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമായി നമുക്ക് മുന്നിൽ നിൽക്കുന്നു.

ദേശീയ ദുരിതാശ്വാസ ഫണ്ട് എന്ന ഒരു സംവിധാനം രാജ്യത്ത് നിലനിൽക്കെത്തന്നെ പി എം കെയർ ഫണ്ട് എന്ന പുതിയ ഒരു സംവിധാനത്തിന് രൂപം കൊടുത്തത് ഈ കോവിഡ് കാലത്തിന്റെ ആദ്യമാണ്. യാതൊരു വിധ മാനദണ്ഡങ്ങളും ഇല്ലാതെ കോടിക്കണക്കിന് രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള ഒരു മാർഗ്ഗമായി മാത്രമേ ഇത് ഉപകരിക്കൂ എന്നും, ഇതിൽ വരുന്ന തുക എവിടെ പോകുന്നു എന്നതിന് വ്യക്തതയും ഇല്ലെന്ന് വ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. പ്രതിപക്ഷ കക്ഷികളിലെ പലരും സുപ്രീം കോടതിയെ പി എം കെയർ ഫണ്ടിനെതിരെ സമീപിക്കുകയും ചെയ്തു. ഒടുവിൽ സുപ്രീംകോടതി പി എം കെയർ ഫ്രണ്ടിന് അനുകൂലമായ നിലപാട് എടുക്കുകയാണ് ഉണ്ടായത്. സമീപകാലത്ത് ഉള്ള എല്ലാ വിധികളിലും രാഷ്ട്രീയപരമായ ഒരു ചരിവും കോടതിക്കുണ്ട് എന്നുള്ളത് നിസ്സംശയം പറയാം.

Also read:  നിഫ്‌റ്റി വീണ്ടും 11,350 പോയിന്റിന്‌ താഴേക്ക്‌ ഇടിഞ്ഞു

നമ്മുടെ രാജ്യത്തെ നീതി നിർവഹണത്തിലാണ് പാകപ്പിഴ വന്നിരിക്കുന്നത് എന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. നമ്മുടെ ഭരണഘടന അനുസരിച്ചുള്ള നീതി നിർവഹണമാണ് നടക്കുന്നതെങ്കിൽ യാതൊരു വിധത്തിലുള്ള ആശങ്കകൾക്കും സാധ്യതയില്ല. വളരെ ശക്തമായ ഒരു ഭരണഘടനയാണ് നമുക്കുള്ളത്. നിയമവാഴ്ച ശക്തമായി നടപ്പാക്കുവാനും നമുക്ക് സാധിക്കും. അതിന് നീതിനിർവഹണ രംഗത്തെ അതികായകരുടെ നിക്ഷ്പക്ഷമായ നിയന്ത്രണം ഉണ്ടാകണം. അവിടെയാണ് ഇപ്പോൾ ചില പാകപിഴകൾ സംഭവിച്ചിരിക്കുന്നത്.

രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെ നാല് സിറ്റിങ്ങ് ജഡ്ജിമാരായ ജസ്റ്റിസ് കുര്യൻ ജോസഫ്, ചെലമേശ്വർ, മദൻ ലോക്കൂർ, രഞ്ജൻ ഗൊഗോയ് എന്നിവർ പത്രസമ്മേളനം നടത്തിയത് മാധ്യമങ്ങളിൽ ഒരു പ്രധാന വാർത്തയായിരുന്നു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു എന്നുള്ളതാണ് അവർ മുഖ്യമായും ഉയർത്തിക്കാട്ടിയത്. പിന്നീട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി രഞ്ജൻ ഗൊഗോയ് നിയമിതനായി എന്നുള്ളത് ഒരു ചരിത്രവുമാണ്. അക്കാലത്ത് പോലും എന്താണ് നിയമ വ്യവസ്ഥയിൽ സംഭവിച്ചത് എന്നുള്ളതും കണ്ണാടി പോലെ വ്യക്തവുമാണ്.

Also read:  വിമാനങ്ങള്‍ക്കെതിരായ ബോംബ് ഭീഷണി തടയാന്‍ എ ഐ സാങ്കേതിക വിദ്യയുമായി എക്‌സ്

ജഡ്ജിമാരുടെ നിയമനത്തിൽ തിരിമറികൾ വന്നതോടു കൂടിയാണ് നിലവാരത്തകർച്ച നിയമരംഗത്ത് വ്യാപകമാകുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സ്ഥാനം പിടിക്കുന്ന വ്യക്തികളാണ് പലപ്പോഴും പല നീതി നിർവഹണത്തിനും പക്ഷപാതം കാണിക്കുന്നത്.

സമയം നീട്ടി നൽകിയും, കൃത്യമായ സമയത്ത് കോടതിയുടെ ഇടപെടൽ ഉണ്ടാകാതിരിക്കുകയും, ഒരു പ്രത്യേക വിഭാഗത്തിന് അവരുടെ ഭാഗം വിജയിപ്പിക്കാനുള്ള സമയം നൽകിയും രാജ്യത്തെ കോടതികൾ നിലപാടുകൾ എടുക്കുന്നു. അത് കൊണ്ട് തന്നെ സമൂഹത്തിൽ ജനങ്ങൾക്ക് നീതിപീഠത്തോട് സംശയം തോന്നുക സ്വാഭാവികം മാത്രം. ഇത്തരത്തിലുള്ള എത്രയെത്ര കേസുകളാണ് നമ്മുടെ രാജ്യത്ത് ഇതിനോടകം നടന്നു കഴിഞ്ഞിരിക്കുന്നത്. അടുത്ത കാലത്താണ് രാജസ്ഥാൻ വിമത കോൺഗ്രസ് എംഎൽഎമാരും സ്പീക്കറും തമ്മിലുള്ള നിയമപ്പോരാട്ടത്തിൽ നമ്മൾ കണ്ടു കഴിഞ്ഞത്.

നിഷ്പക്ഷർ എന്ന് സമൂഹം വിലയിരുത്തിയ എത്രയോ നിയമപാലകർ പിൽക്കാലത്ത് അവരുടെ നിലപാടുകളെ തകിടം മറിക്കുന്ന രീതിയിലുള്ള നീതി നിർവഹണം നടത്തുന്നത് നമ്മൾ കണ്ടതല്ലേ. നീതി നിർവഹണ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികൾ ഇത്തരത്തിൽ സമൂഹത്തെ പകൽ വെട്ടത്ത് സാക്ഷിക്കൂട്ടിൽ നിർത്തി ചെയ്യുന്ന പ്രവർത്തികൾ രാജ്യത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് തടസ്സമാണെന്ന് ആർക്കും തുറന്നു സമ്മതിക്കേണ്ടിവരും.

Also read:  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ സാധാരണ നിലയിലേക്ക് വരുന്നതിന്‍റെ സൂചന നല്‍കി തുടങ്ങി: ആര്‍ബിഐ ഗവര്‍ണര്‍

നരേന്ദ്രമോദി സർക്കാർ വന്നതിനുശേഷം രസകരമായ എത്രയോ സംഭവങ്ങൾ നടന്നിരിക്കുന്നു വിജയ് മല്ലയ്യ കോടികൾ തട്ടി മാറ്റി ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞു. യുദ്ധവിമാനങ്ങൾ വാങ്ങിയതിലെ അഴിമതിയെക്കുറിച്ച് ആരും സംസാരിക്കുന്നില്ല. റിലയൻസിന് കോടികൾ നേടി കൊടുത്ത ഒരു ഇടപാട് ആയിരുന്നു യുദ്ധവിമാന കരാർ. നിരവ് മോദി കോടികൾ തട്ടി ഇന്ത്യയിൽനിന്നു കിടന്നു.

ചോദ്യം ചെയ്യുന്നവരെ എല്ലാം അഴിക്കുള്ളിൽ ആക്കുന്ന പുതിയ ഒരു പ്രവണത ആരാധ്യനായ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്നതായി വ്യാപക സംസാരമുണ്ട്. അത് ശരിയല്ലെന്ന് ഇങ്ങനെ പറയാൻ സാധിക്കും. ഏറ്റവും ഒടുവിലായി സുപ്രീംകോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണ് ഒന്ന് കുലുക്കി നോക്കി. സംഗതി കൈ വിട്ടു പോകുന്നു എന്ന് കണ്ടപ്പോൾ ഒരു രൂപ പിഴ ഈടാക്കി ഒതുക്കി തീർത്തു. സുപ്രീംകോടതിയിൽ പോകുന്ന വക്കീലന്മാരുടെ കൈകളിൽ എല്ലാം അടുത്തകാലത്തായി ചരടുകൾ കൂടുന്നതായി വ്യാപകമായ ഹായ് നിരീക്ഷണവും ഉണ്ട് . കേസുകൾ വിജയിക്കണമെങ്കിൽ ചരടുകൾ നിർബന്ധം ആയിരിക്കുന്നു എന്ന് ചുരുക്കം

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »