യുഎപിഎ കേസിലെ ജാമ്യം; എന്‍ഐഎയ്ക്കു തിരിച്ചടി

NIA kochi

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

കേരളത്തിലെ രാഷ്ട്രീയ ചര്‍ച്ചകളുടെ ഗതി നിശ്ചയിക്കുന്നതില്‍ കോടതി വിധികള്‍ നിര്‍ണ്ണായകമാവുമെന്ന വിലയിരുത്തലിനെ ഉറപ്പിക്കുന്നതാണ് (ഒക്ടോബര്‍ 15, 2020) പുറത്തുവന്ന കൊച്ചിയിലെ എന്‍.ഐ.എ പ്രത്യേക കോടതി വിധി. നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) ചുമത്തപ്പെട്ട സ്വര്‍ണ്ണക്കടത്തു കേസ്സിലെ 10 പ്രതികള്‍ക്കു പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ ഏജന്‍സിക്കു മാത്രമല്ല സ്വര്‍ണ്ണക്കടത്തു കേസ്സുമായി കഴിഞ്ഞ മൂന്നു മാസത്തിലധികമായി കേരളത്തിലെ പ്രമുഖ പ്രതിപക്ഷ കക്ഷികളും, മാധ്യമങ്ങളും കെട്ടിപ്പൊക്കിയ വാദങ്ങളുടെ മുന ഒടിക്കുന്നതാണ് ഈ വിധി.

കേസ്സിലെ 15 പ്രതികളില്‍ മുഖ്യ ആസൂത്രകര്‍ എന്നു സംശയിക്കുന്ന സ്വപ്‌ന സുരേഷ്, സരിത്ത് എന്നിവര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചിരുന്നു. പ്രതി പട്ടികയില്‍ 7, 12, 13 സ്ഥാനങ്ങളില്‍ ഉള്ള മുഹമ്മദ് ഷാഫി, മുഹമ്മാദലി, കെ.ടി. ഷറഫുദ്ദീന്‍ എന്നിവര്‍ ഒഴികെയുള്ള 10 പേര്‍ക്കാണ് ജാമ്യം ലഭിച്ചത്. സാധാരണ ഗതിയില്‍ 6-മാസം വരെ ജാമ്യം നിഷേധിക്കുന്ന രീതിയാണ് യുഎപിഎ നിയമ പ്രകാരം കുറ്റം ചാര്‍ത്തപ്പെട്ട കേസ്സുകളില്‍ കോടതികള്‍ അനുവര്‍ത്തിക്കുന്നത്. അതില്‍ നിന്നുള്ള മാറ്റമാണ് കൊച്ചി കോടതിയിലെ ഇന്നത്തെ വിധിയെ വ്യത്യസ്തമാക്കുന്നത്. ജാമ്യാപക്ഷേയുടെ വിചാരണ വേളയില്‍ തന്നെ സ്വര്‍ണ്ണക്കടത്തും, ഭീകരപ്രവര്‍ത്തനവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന തെളിവുകള്‍ എന്താണെന്നു കോടതി പല തവണ ആരാഞ്ഞിരുന്നു. ശക്തമായ തെളിവുകളുടെ അഭാവത്തില്‍ കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിക്കേണ്ടി വരുമെന്നും കോടതി സൂചിപ്പിച്ചിരുന്നു.

Also read:  സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎയുടെ സെക്രട്ടേറിയറ്റിലെ പരിശോധന പൂര്‍ത്തിയായി

ജാമ്യം അനുവദിച്ച  വിധി നല്‍കുന്ന സൂചന ശക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ അന്വേഷണ ഏജന്‍സിക്കു കഴിഞ്ഞില്ല എന്നാണ്. സര്‍ക്കാരിനും, മുഖ്യമന്ത്രിയുടെ മുന്‍ സെക്രറട്ടരി ശിവശങ്കരനും ‘കരുക്കു മുറുകുന്നു’ എന്നു ദിവസങ്ങളായി എഴുതുകയും, പറയുകയും ചെയ്യുന്ന മാധ്യമങ്ങളുടെ വിശ്വാസ്യതക്കും ഏറ്റ ആഘാതമാണ് ഈ വിധി.   എന്‍ഫോഴ്‌സ്‌മെന്റം ഡയറക്ടറേറ്റും, സിബിഐ-യും ഫയല്‍ ചെയ്ത കേസ്സുകളിള്‍ ദിവസങ്ങള്‍ക്കു മുമ്പു വന്ന വിധികള്‍ നല്‍കുന്നതും കുരുക്ക് മുറുകുന്നതിന്റെ സൂചകളല്ല. മുറുകുന്നതിനു പകരം അഴിയുന്നതിന്റെ ലക്ഷണം തുടര്‍ക്കഥയാകയാണെങ്കില്‍ പ്രതിപക്ഷ കക്ഷികള്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുന്നതിനുള്ള ആവേശം ഭരണപക്ഷത്തിന് കൈവരുമെന്ന കാര്യത്തില്‍ സംശയമില്ല.

Also read:  തിരുവനന്തപുരം വിമാനതാവളത്തിൽ എത്തിയ രണ്ടു  ഭീകരർ എൻ.ഐ.എ പിടിയിൽ

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളില്‍ മാത്രമല്ല സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ലാവ്‌ലിന്‍ കേസ്സിലും, കേരള ബാങ്ക് രൂപീകരണത്തിന്റെ വിഷയത്തില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസ്സിലെയും സംഭവവികാസങ്ങള്‍ ഭരണപക്ഷത്തിന് ഉത്തേജനം നല്‍കുന്നതാണ്. ലാവ്‌ലിനില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിന് സിബിഐ രണ്ടാഴ്ച കൂടി സമയം ചോദിച്ചിരിക്കുകയാണ്. അതോടെ നാളെ (വെള്ളിയാഴ്ച) കേസ്സ് കോടതിയുടെ പരിഗണനയില്‍ വരില്ലെന്നു ഉറപ്പായി. കേരള ബാങ്കിന്റെ ഭരണസമിതി തെരഞ്ഞെടുപ്പു നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകാനുള്ള അനുമതിയാണ് ഇന്നു ഹൈക്കോടതി നല്‍കിയത്. ഈ വിഷയത്തില്‍ യുഡിഎഫ് അനുകൂല സഹകരണസംഘങ്ങളിലെ അംഗങ്ങള്‍ സമര്‍പ്പിച്ച നാലു ഹര്‍ജികള്‍ കോടതി തള്ളി.

Also read:  കെ ടി ജലീലിനെതിരെ ആരോപണവുമായി കെ.സുരേന്ദ്രന്‍

സര്‍ക്കാരിനെയും, ഭരണപക്ഷത്തെയും മുള്‍മുനയില്‍ നിര്‍ത്തിയ കേസ്സുകളില്‍ കോടതികളില്‍ നിന്നും ഒന്നിനു പുറകെ ഒന്നായി ഉണ്ടായ അനുകൂല തീരുമാനങ്ങള്‍ വരുന്ന ദിവസങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ രംഗത്തെ ചര്‍ച്ചകളെ ചൂടുപിടിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വര്‍ണ്ണക്കടത്തിലും, ലൈഫ് മിഷനിലും നടന്നുവെന്നു പറയപ്പെടുന്ന ക്രമക്കേടുകളില്‍ സര്‍ക്കാരിനെയും ഭരണപക്ഷത്തെയും  വെട്ടിലാക്കാമെന്ന പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടലുകള്‍ അനായാസം നടപ്പിലാവില്ലെന്ന മുന്നറിയിപ്പാണ് കോടതികളില്‍ നിന്നും ഇതുവരെ ലഭിച്ച സൂചനകള്‍ നല്‍കുന്നത്.  .

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »