മൂലധന നേട്ട നികുതി ലാഭിക്കാന്‍ മൂന്ന്‌ മാര്‍ഗങ്ങള്‍

tax planning

കെ.അരവിന്ദ്‌

വരുമാനത്തിന്‌ നികുതി നല്‍കുന്നതു പോലെ തന്നെ ആസ്‌തികളുടെ വില്‍പ്പനയില്‍ നിന്നും ലഭിക്കുന്ന മൂലധന നേട്ടത്തിനും നി കുതി ബാധകമാണ്‌. ഭവനം, സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ട്‌ തുടങ്ങിയവയുടെ വില്‍പ്പനയിലൂടെ ലഭിക്കുന്ന മൂലധന നേട്ടത്തിന്‌ നികുതി നല്‍കാന്‍ ബാധ്യസ്ഥമാണെങ്കിലും നികുതി ബാധ്യത ഒഴിവാക്കാനോ ലഘൂകരിക്കാനോ മാര്‍ഗങ്ങളുണ്ട്‌. ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ലാഭിക്കുക എളുപ്പമല്ലെങ്കിലും ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി ഒഴിവാക്കാന്‍ വഴിയുണ്ട്‌.

ഭവനം വാങ്ങിയതിനു ശേഷം 24 മാസങ്ങള്‍ക്കുള്ളില്‍ വില്‍പ്പന നടത്തിയാല്‍ ഹ്രസ്വകാല മൂലധന നേട്ട നികുതി ബാധകമാണ്‌. ഹ്രസ്വകാല മൂലധന നേട്ടം വരുമാനത്തിനൊപ്പം ചേര്‍ത്ത്‌ നികുതി സ്ലാബ്‌ അനുസരിച്ചാണ്‌ നികുതി നല്‍കേണ്ടത്‌. മൂലധന നേട്ടം ഉള്‍പ്പെടെ 10 ലക്ഷം രൂപയ്‌ക്ക്‌ മുകളില്‍ വാര്‍ഷിക വരുമാനം ഉണ്ടെങ്കില്‍ 30 ശതമാനം നികുതി നല്‍കേണ്ടി വരും. 24 മാസങ്ങള്‍ക്കു ശേഷമാണ്‌ വില്‍പ്പന നടത്തുന്നതെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ്‌ ബാധകമാകുക.

ഭവനം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസമാണ്‌ ഹ്രസ്വകാല മൂലധന നേട്ടമെങ്കില്‍ ദീര്‍ഘകാല മൂലധന നേട്ടം കണക്കാക്കുന്നത്‌ കോസ്റ്റ്‌ ഓഫ്‌ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്‌ അനുസരിച്ചാണ്‌. കോസ്റ്റ്‌ ഓഫ്‌ ഇന്‍ഫ്‌ളേഷന്‍ ഇന്‍ഡക്‌സ്‌ അനുസരിച്ച്‌ കണക്കാക്കുന്ന മൂലധന നേട്ടം വാങ്ങിയ വിലയും വിറ്റ വിലയും തമ്മിലുള്ള വ്യത്യാസത്തേക്കാള്‍ താഴെയായിരിക്കും. ഇതുപ്രകാരം കണക്കാക്കിയ യഥാര്‍ത്ഥ മൂലധന നേട്ടത്തിന്റെ 20 ശതമാനമാണ്‌ നികുതിയായി നല്‍കേണ്ടത്‌.

Also read:  മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്‍റ് സയന്‍സസിന്റെ പുതിയ സംവിധാനങ്ങള്‍പ്രവര്‍ത്തനമാരംഭിക്കുന്നു

ഭവനം വില്‍ക്കുന്നതിലൂടെ ലഭിക്കുന്ന രണ്ട്‌ കോടി രൂപ വരെയുള്ള മൂലധന നേട്ടം രണ്ട്‌ ഭവനങ്ങള്‍ വാങ്ങുന്നതിനോ പണിയുന്ന തിനോ വിനിയോഗിക്കുന്നതിലൂടെ ദീര്‍ഘകാല മൂലധന നേട്ട നികുതി പൂര്‍ണമായി ഒഴിവാക്കാം. നേരത്തെ ഒരു ഭവനം വിറ്റ്‌ ലഭിക്കുന്ന മൂലധന നേട്ടത്തിന്‌ മറ്റൊരു ഭവനം വാങ്ങുന്നതിലൂടെ മാത്രമേ ഇളവ്‌ ലഭിക്കുമായിരുന്നുള്ളൂ. ഈ ചട്ടം നടപ്പു സാമ്പത്തിക വര്‍ ഷം മുതലാണ്‌ മാറ്റിയത്‌. ജീവിതത്തില്‍ ഒരി ക്കല്‍ മാത്രമേ ഇത്തരത്തില്‍ നികുതി ഇളവ്‌ ലഭ്യമാകൂ.

ദീര്‍ഘകാല മൂലധന നേട്ട നികുതി പൂര്‍ ണമായി ഒഴിവാക്കണമെങ്കില്‍ ഭവനം വിറ്റ്‌ കിട്ടിയ മുഴുവന്‍ മൂലധന നേട്ടവും പുനര്‍നിക്ഷേപം നടത്തേണ്ടതുണ്ട്‌. പൂര്‍ണമായി നി ക്ഷേപിച്ചില്ലെങ്കില്‍ ഭാഗികമായി മാത്രമേ നികു തി ഇളവ്‌ ലഭിക്കുകയുള്ളൂ.

പുതിയതായി വാങ്ങിയ ഭവനം മൂന്ന്‌ വര്‍ ഷത്തിനുള്ളില്‍ വില്‍ക്കുകയാണെങ്കില്‍ നികു തി ഇളവ്‌ നഷ്‌ടമാകും. പുതിയ ഭവനത്തില്‍ നിന്ന്‌ ലഭിക്കുന്ന ലാഭത്തിന്‌ ഹ്രസ്വകാല മൂലധന നേട്ടത്തിനുള്ള നികുതി ബാധകമാകുകയും ചെയ്യും.

ഭവനം വില്‍ക്കുന്നതിന്‌ ഒരു വര്‍ഷം മു മ്പോ രണ്ട്‌ വര്‍ഷത്തിനുള്ളിലോ പുതിയ ഭവനം വാങ്ങുകയാണെങ്കില്‍ മാത്രമേ നി കുതി ഇളവ്‌ ലഭിക്കുകയുള്ളൂ. അല്ലെങ്കില്‍ ഭ വനം വിറ്റ്‌ മൂന്ന്‌ വര്‍ഷത്തിനകം പുതിയ ഭവ നം നിര്‍മിച്ചിരിക്കണം. മൂന്ന്‌ വര്‍ഷത്തിനകം പുതിയ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ കാപ്പിറ്റല്‍ ഗെയി ന്‍സ്‌ അക്കൗണ്ട്‌സ്‌ സ്‌കീമില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ഇളവ്‌ ലഭിക്കും. നിര്‍ദ്ദിഷ്‌ട സമയത്തിനുള്ളില്‍ ഭവനം വാങ്ങുന്നതിനായി ഈ നിക്ഷേപം പിന്നീട്‌ പിന്‍വലിക്കാവുന്നതാണ്‌.

Also read:  ഉമ്മൻ ചാണ്ടി കഠിനാധ്വാനിയായ സ്ഥിരോത്സാഹിയെന്നു പിണറായി വിജയൻ

പുതിയ ഭവനം വാങ്ങുന്നതിന്‌ ഭവന വാ യ്‌പ എടുത്തിട്ടുണ്ടെങ്കില്‍ പോലും ഭവന വാ യ്‌പ തിരിച്ചടക്കുന്നതിന്‌ ഈ തുക ഉപയോഗിക്കുകയാണെങ്കില്‍ നികുതി ഇളവ്‌ ലഭ്യമാകും.

ആദായനികുതി നിയമം സെക്ഷന്‍ 84 പ്ര കാരമാണ്‌ മൂലധന നേട്ടം റിയല്‍ എസ്റ്റേറ്റില്‍ പുനര്‍നിക്ഷേപിക്കുമ്പോള്‍ ഇളവ്‌ ലഭിക്കുന്നത്‌. ആദായനികുതി നിയമം സെക്ഷന്‍ 84 ഇ സി പ്രകാരം റിയല്‍ എസ്റ്റേറ്റിന്‌ പുറമെയുള്ള നിക്ഷേപ മാര്‍ഗങ്ങളിലൂടെ നികുതി ഇളവ്‌ നേ ടാനാകും.

ഭവനം വിറ്റ്‌ കിട്ടിയ മൂലധന നേട്ടം റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമില്ലെങ്കില്‍ നികുതി ഇളവ്‌ ലഭിക്കാന്‍ മറ്റ്‌ മാര്‍ഗങ്ങളുണ്ട്‌. നാഷണല്‍ ഹൈവേ അതോറിറ്റിയോ റൂറല്‍ ഇലക്‌ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനോ പുറത്തിറക്കുന്ന നിര്‍ദ്ദിഷ്‌ട ബോണ്ടുകളില്‍ ദീര്‍ഘകാല മൂലധന നേട്ടം അഞ്ച്‌ വര്‍ഷത്തേ ക്ക്‌ നിക്ഷേപിക്കുകയാണെങ്കില്‍ നികുതി ഒഴിവാക്കാം. ആദായനികുതി നിയമം സെക്ഷന്‍ 84 ഇസി പ്രകാരമാണ്‌ ഈ നികുതി ഇളവ്‌.

ഭവനം വിറ്റ്‌ കിട്ടിയ മൂലധന നേട്ടം ആറ്‌ മാസത്തിനുള്ളില്‍ ഈ ബോണ്ടുകളില്‍ നി ക്ഷേപിച്ചാല്‍ മാത്രമേ നികുതി ഇളവ്‌ ലഭ്യമാകൂ. ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാവു ന്ന തുക പരമാവധി 50 ലക്ഷം രൂപയാണ്‌. ഈ ബോണ്ടുകളുടെ വാര്‍ഷിക പലിശ നിരക്ക്‌ 5.75 ശതമാനമാണ്‌. ബോണ്ടുകളില്‍ നിന്ന്‌ ലഭിക്കു ന്ന പലിശ നികുതി വിധേയമാണ്‌.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട്ടില്‍ മാവോയിസ്റ്റ് ഭീഷണിയുള്ള 112 ബൂത്തുകള്‍; സുരക്ഷ ശക്തമാക്കും

ഒരേ സമയം സെക്ഷന്‍ 54 പ്രകാരം പുതി യ ഭവനത്തില്‍ നിക്ഷേപിച്ചും സെക്ഷന്‍ 54ഇസി പ്രകാരം ബോണ്ടുകളില്‍ നിക്ഷേപിച്ചും നികുതി ഇളവ്‌ നേടാനുമാകും.

സ്വര്‍ണം, ഓഹരികള്‍, മ്യൂച്വല്‍ ഫണ്ടുകള്‍ തുടങ്ങിയ മറ്റ്‌ ആസ്‌തികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിനും റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിലൂടെ നികുതി ഇളവ്‌ നേടിയെടുക്കാം. ഓഹരികളോ ഇക്വിറ്റി ഫണ്ടുകളോ ഒരു വര്‍ഷം കൈവശം വെച്ചതിനു ശേഷം വില്‍ക്കുമ്പോള്‍ ലഭിക്കുന്ന ഒരു ലക്ഷം രൂപക്ക്‌ മുകളിലുള്ള ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായാണ്‌ കണക്കാക്കുന്നത്‌. ഭൗതികരൂപത്തിലുള്ള സ്വര്‍ണം മൂന്ന്‌ വര്‍ഷത്തിന്‌ മുകളില്‍ കൈവശം വെച്ചതിനു ശേഷമാണ്‌ വില്‍ ക്കുന്നതെങ്കില്‍ അതിനെ ദീര്‍ഘകാല മൂലധന നേട്ടമായി കണക്കാക്കുന്നു. അതേ സമയം ഗോള്‍ഡ്‌ ഇടിഎഫ്‌, ഗോള്‍ഡ്‌ ഫണ്ടുകള്‍ എന്നിവ ഒരു വര്‍ഷത്തിനു ശേഷമാണ്‌ വില്‍ ക്കുന്നതെങ്കില്‍ അതിനെ ദീര്‍ഘ കാല മൂലധന നേട്ടമായി കണക്കാക്കാം.

ഭവനം വാങ്ങാന്‍ ഉപയോഗിക്കുകയാണെങ്കില്‍ ഇത്തരത്തിലുള്ള മൂലധന നേട്ടത്തിനു ള്ള നികുതിയിലും നിങ്ങള്‍ക്ക്‌ ഇളവ്‌ നേടിയെടുക്കാം. ആദായനികുതി നിയമം സെക്ഷന്‍ 54 എഫ്‌ പ്രകാരമാണ്‌ ഈ ഇളവ്‌ ലഭ്യമാകുന്നത്‌. ഇത്തരത്തില്‍ ഇളവ്‌ ലഭിക്കാന്‍ മൂലധന നേട്ടം മാത്രം പുനര്‍നിക്ഷേപിച്ചാല്‍ മതിയാകില്ല. വിറ്റുകിട്ടിയ മുഴുവന്‍ തുകയും നിക്ഷേപിച്ചാല്‍ മാത്രമേ നികുതി ഇളവ്‌ ലഭ്യമാകൂ.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »