ആശങ്കപ്പെടുത്തുന്ന വാര്‍ത്തകളുടെ കഥ പറയുന്ന ജാലകം ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. സമൂഹത്തില്‍ നടക്കുന്ന വാര്‍ത്തകളിലൂടെ സഞ്ചരിച്ച് ഒരമ്മയും മകളും തമ്മിലുള്ള സംസാരമാണ് ഷോര്‍ട്ട് ഫിലിമില്‍ കാണാന്‍ കഴിയുന്നത്. കുഞ്ഞുങ്ങളുടെ ഓൺലൈൻ ജീവിതത്തെ കുറിച്ച് വല്ലാതെ ആശങ്കപ്പെടുന്ന ഒരു സാധാരണ കുടുംബത്തെ സംബന്ധിച്ചടത്തോളം ദിവസേനെ വരുന്ന വാർത്തകൾ പോലും അവരുടെ ഭയം വർധിപ്പിക്കുന്നതാണ്. സ്വത്തിന് വേണ്ടി അനിയത്തിക്ക് വിഷം കൊടുക്കുന്ന സഹോദരനും ആ വാർത്തകളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു. നാട്ടിലെ തിന്മകൾ വീട്ടിലുമെത്തിയെന്ന തിരിച്ചറിവാണ് ജാലകം എന്ന ഷോര്‍ട്ട് ഫിലിം പറയുന്നത്.
കവിയും മാധ്യമ പ്രവർത്തകനുമായ ജോയ് തമലം എഴുതി ദേവാനന്ദും,അരവിന്ദും ചേർന്ന് സംവിധാനം ചെയ്ത ജാലകം എന്ന ഷോർട്ട് ഫിലിം പറയുന്നതും ആശങ്കകളുടെ പേടിപ്പെടുത്തുന്ന ഒരു നുറുങ്ങാണ്. തിരക്കഥാകൃത്ത് ശ്രീ. ജോയ് തമലവും നായികാ കഥാപാത്രത്തെ അവതരിപ്പിച്ച ഡോ. ശ്രീജയും ഒഴിച്ച് ജാലകത്തിന്റെ ക്യാമറക്ക് പിന്നിലുള്ളവർ എല്ലാം കൂട്ടികളാണ്. ശരങ്ക.എച്ച് മറ്റൊരു ശ്രദ്ദേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അഭിനന്ദ്, ജിതിന്‍ മുരളി, ഹരികൃഷ്ണന്‍, അഖില്‍ ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ശ്രീ. ജോബി ജോർജ് നേതൃത്വം നൽകുന്ന ഗുഡ് വിൽ എന്റർടൈൻമെന്റ് സാണ് ജാലകം യൂ ട്യൂബിൽ അവതരിപ്പിച്ചത്.