കൊച്ചി: ശക്തമായ കാറ്റിലും മഴയിലും എളങ്കുന്നപ്പുഴ കിഴക്ക് വീരന്‍പുഴയില്‍ രണ്ടു വഞ്ചികള്‍ മറിഞ്ഞ് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കിട്ടി. രാവിലെ നടന്ന തെരച്ചിലിൽ നായരമ്പലം കടുവങ്കശേരി സന്തോഷ്(50) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. എളങ്കുന്നപ്പുഴ അടിമക്കണ്ടത്തില്‍ സിദ്ധാര്‍ഥന് (53) പച്ചാളം ഷണ്മുഖപുരം കാരക്കാട്ട്പറമ്പില്‍ സജീവന്‍ (56) എന്നിവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ബുധനാഴ്ച പുലർച്ചെ മൂന്നിനായിരുന്നു ചെറുമുളവുകാടിനു സമീപം അപകടം. അമ്മാവന്റെ വീട്ടില്‍ താമസിച്ച് പണിക്ക് പോയതാണ് സജീവന്‍. പുലര്‍ച്ചെ രണ്ടിന് രണ്ടാള്‍ വഞ്ചിയില്‍ കയറി ഊന്നിവല നീട്ടാനായിരുന്നു ഇവര്‍ വഞ്ചികളില്‍ പോയത്. കാറ്റ് വീശിയതോടെ വെള്ളം വഞ്ചിയിലേക്ക് വീണ് മുങ്ങുകയായിരുന്നു. വഞ്ചിയിലുണ്ടായിരുന്ന കര്‍ത്തേടം തറേപറമ്പില്‍ സാജു കയറിലും അടക്കാമരത്തിലും പിടിച്ചുകിടന്ന് രക്ഷപെട്ടു. പുലര്‍ച്ചെ വെള്ളത്തില്‍ തുഴഞ്ഞു നീങ്ങിയെങ്കിലും സാജുവിന് മാത്രമെ കയറില്‍ പിടിച്ചുകിടക്കാനായുള്ളു. മുക്കാല്‍ മണിക്കൂറിന് ശേഷം കാറ്റ് അവസാനിച്ചതോടെ വേറൊരു വഞ്ചിയില്‍ രക്ഷപെടുകയായിരുന്നു.