മരീചികയാവുന്ന സുസ്ഥിരവികസന ലക്ഷ്യങ്ങള്‍

sustainabl

കെ.പി. സേതുനാഥ്

സാര്‍വദേശീയ വേദികളില്‍ മാത്രമല്ല നാട്ടുകൂട്ട ചര്‍ച്ചകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന പ്രയോഗമാണ് സുസ്ഥിര വികസനം. വികസന ചര്‍ച്ചകളില്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിദ്ധ്യമായി സുസ്ഥിരന്‍ പ്രവേശനം ചെയ്തിട്ട് വര്‍ഷം അഞ്ചു തികയുന്നു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ തുല്യം ചാര്‍ത്തുന്നത് 2015-ലാണ്. ദാരിദ്യം ഇല്ലാതാക്കുന്നതു മുതല്‍ അന്തസ്സുറ്റ ജീവിതം നയിക്കാനുള്ള മനുഷ്യരുടെ അവകാശം സ്ഥാപിക്കുന്നതു വരെയുള്ള 17- സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള കാലപരിധി 2030 ആയും നിശ്ചയിച്ചു. ഇനി 10-വര്‍ഷം കൂടി ബാക്കി. പുതിയ നൂറ്റാണ്ടിന്റെ പിറവിക്കു മുമ്പ് രൂപം കൊടുത്ത സഹസ്രാബ്ദ വികസന ലക്ഷ്യം (മില്ലേനിയം ഡെവലപ്‌മെന്റ് ഗോള്‍സ്) ഒരു വഴിക്കുമെത്താതെ പോയതിന്റെ ബാക്കിയാണ് സുസ്ഥിര വികസന ലക്ഷ്യം (എസ്ഡിജി) ആയി രൂപാന്തരപ്രാപ്തി നേടിയത്. കാലപരിധി നിശ്ചയിച്ച് അഞ്ചു വര്‍ഷം കഴിയുമ്പോള്‍ സുസ്ഥിര വികസനം 2030-ല്‍ കൈവരിക്കുന്നതിനുള്ള സാധ്യത വിരളമാണെന്ന തോന്നല്‍ അസ്ഥാനത്തല്ല. എന്നു മാത്രമല്ല ഈ ലക്ഷ്യങ്ങള്‍ ഒട്ടുംതന്നെ സുസ്ഥിരമല്ല എന്നാണ് നരവംശ ശാസ്ത്രജ്ഞനായ ജാസണ്‍ ഹിക്കലിന്റെ നിരീക്ഷണം. സുസ്ഥിര വികസന ലക്ഷ്യം ഇതുവരെ കൈവരിച്ചതിന്റെ വിശദാശംങ്ങള്‍ അടങ്ങിയ 2020-ലെ റിപോര്‍ടിന്റെ ഒരു വിലയിരുത്തിലിലാണ് ഹിക്കല്‍ തന്റെ നിഗമനം മുന്നോട്ടു വയ്ക്കുന്നത്. സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതില്‍ ഒരോ രാജ്യങ്ങളും നേടിയ പുരോഗതി നിര്‍ണ്ണയിക്കുന്നതിനായി സാമ്പത്തിക ശാസ്ത്രജ്ഞനായ ജെഫ്രി സാക്‌സ് രൂപകല്‍പന ചെയ്ത അളവുകോലനുസരിച്ച് തയ്യാറാക്കിയ എസ്ഡിജി സൂചികയെ അടിസ്ഥാനമാക്കിയാണ് ഹിക്കല്‍ തന്റെ വീക്ഷണം അവതരിപ്പിക്കുന്നത്.

Also read:   പ്രധാനമന്ത്രി ഗരീബ് കല്യാൺ പദ്ധതി; 42 കോടിയോളം പേർക്ക് 68, 820 കോടിയുടെ സാമ്പത്തിക സഹായം. 
ജാസണ്‍ ഹിക്കല്‍

സ്വീഡന്‍, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി എന്നിവയാണ് സൂചികയില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങള്‍. സാമ്പത്തികമായി മുന്നിട്ടുനില്‍ക്കുന്ന മറ്റു പാശ്ചാത്യ രാജ്യങ്ങളാണ് എസ്ഡിജി സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന മറ്റുള്ളവരും. സുസ്ഥിര വികസനം എന്ന സങ്കല്‍പ്പനത്തിന്റെ നിഷേധമാണ് സമ്പന്നരാജ്യങ്ങള്‍ സൂചികയുടെ മുമ്പന്തിയില്‍ എത്തുന്നതോടെ സംഭവിക്കുന്നത് എന്നാണ് ഹിക്കലിന്റെ പ്രധാന വിമര്‍ശനം. സാക്‌സിന്റെ അളവുകോലനുസരിച്ച് 84.7 പോയിന്റുമായി സൂചികയില്‍ ഒന്നാമതായി നില്‍ക്കുന്ന സ്വീഡനെ ഉദാഹരണമായി എടുക്കാം. കേരളത്തിന്റെ മൂന്നിലൊന്നു മാത്രം ജനസംഖ്യയുള്ള (1.23 കോടിയാണ് സ്വീഡനിലെ ജനസംഖ്യ) പ്രകൃതി വിഭവങ്ങളുടെ ഉപഭോഗത്തിന്റെ അളവില്‍ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്ക് നിലനില്‍ക്കുന്ന രാജ്യമാണ്. ആഗോളതലത്തില്‍ ഒരു വ്യക്തിയുടെ ശരാശരി വിഭവ ഉപഭോഗം 12 മെട്രിക് ടണ്‍ ആണെങ്കില്‍ സ്വീഡനില്‍ അത് 32 മെട്രിക് ടണ്‍ ആണ്. സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ഒരു വ്യക്തിയുടെ വിഭവ ഉപഭോഗം ശരാശരി 7 മെട്രിക് ടണ്‍ ആയി കുറയണമെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. അതായത് സുസ്ഥിര വികസനത്തിന് അനിവാര്യമായ വിഭവ ഉപഭോഗത്തിന്റെ അളവിന്റെ ഏതാണ്ട് അഞ്ചിരട്ടിയില്‍ അധികമാണ് സ്വീഡനിലെ ഇപ്പോഴത്തെ വിഭവ ഉപഭോഗം. ഇത്രയും ഉയര്‍ന്ന നിലയിലുളള വിഭവ ഉപഭോഗം തുടരുന്ന പക്ഷം ഒരു തരത്തിലുമുള്ള സുസ്ഥിരവികസനം സാധ്യമല്ല. ഈയൊരു വസ്തുതയെ ഉല്‍ക്കൊള്ളുന്നതല്ല സാക്‌സ് രൂപകല്‍പന ചെയ്ത അളവുകോലും അതിനെ ആസ്പദമാക്കിയുള്ള സൂചകവും എന്നു ഹിക്കല്‍ ചൂണ്ടിക്കാട്ടുന്നു.

Also read:  ഇന്ത്യയുടെ രണ്ടാമത് സന്നദ്ധ ദേശീയ അവലോകന റിപ്പോർട്ട് യുഎന്നില്‍ അവതരിപ്പിച്ച് നീതി ആയോഗ്

സൂചികയില്‍ മൂന്നാം സ്ഥാനത്തുള്ള ഫിന്‍ലാന്‍ഡ് മറ്റൊരു ഉദാഹരണമായി എടുക്കാം. കാര്‍ബണ്‍ കാലടയാള സൂചിക കണക്കാക്കുകയാണെങ്കില്‍ മലിനീകരണത്തോത് ഏറ്റവുമധികം സംഭാവന ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഫിന്‍ലാന്‍ഡ്. ഫിന്‍ലാന്‍ഡിലെ ഒരു വ്യക്തിയുടെ ശരാശരി കാര്‍ബണ്‍ കാലടയാളം വര്‍ഷം 13 ടണ്‍ ആണ്. ഈ അനുപാതം കണക്കിലെടുത്താല്‍ ലോകത്തിലെ ഏറ്റവുമധികം മലിനമായ രാജ്യങ്ങളില്‍ ഒന്നായി ഫിന്‍ലാന്‍ഡിനെ കാണാവുന്നതാണ്. ചൈനയുടെ കാര്‍ബണ്‍ കാലടയാളം 7 ടണ്ണും, ഇന്ത്യയുടേത് 2-ടണ്ണില്‍ താഴെയുമാണെന്ന വിവരം പരിഗിക്കുമ്പോഴാണ് എസ്ഡജി സൂചികയിലെ ഫിന്‍ലാന്‍ഡിന്റെ ഉയര്‍ന്ന സ്ഥാനത്തിന്റെ പൊരുത്തമില്ലായ്മ കൂടുതല്‍ വ്യക്തമാവുക. എസ്ഡിജി സൂചികയില്‍ മുന്നിട്ടു നില്‍ക്കുന്ന രാജ്യങ്ങളുടെ വിഭവ-ഊര്‍ജ്ജ ഉപഭോഗത്തിന്റെ തലത്തില്‍ ലോകത്തിലെ മറ്റു രാജ്യങ്ങളും എത്തുന്നപക്ഷം ഭൂമയിലെ വിഭവസ്രോതസ്സുകള്‍ ഒന്നും മതിയാവാതെ വരുമെന്ന് ഹിക്കല്‍ ചുണ്ടിക്കാണിക്കുന്നു. ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തികമായും അല്ലാതെയുമുള്ള അസന്തുലിതാവസ്ഥകളെ കണക്കിലെടുക്കാതെ രൂപകല്‍പന ചെയ്ത എസ്ഡിജി സൂചകം ഉപയോഗിക്കുന്നത് ഗുണത്തെക്കാള്‍ ദോഷമാകുമെന്ന പക്ഷക്കാരനാണ് ഹിക്കല്‍. സുസ്ഥിരത യഥാര്‍ത്ഥത്തില്‍ കൈവരിക്കണമെങ്കില്‍ കൂടുതല്‍ ഫലപ്രദമായ മറ്റു മാര്‍ഗങ്ങള്‍ തേടണം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

Also read:  അടുത്ത ജൂലൈയോടെ 25 കോടി ജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍; നടപടികള്‍ തുടങ്ങി

2020 ജൂലൈയില്‍ പുറത്തിറക്കിയ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ആര്‍ഷഭാരതത്തിന്റെ സ്ഥാനം 61.9 പോയിന്റുകളുമായി 117 ആണ്. മൊത്തം 166 രാജ്യങ്ങള്‍ ഇടംപിടിച്ച ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം ബംഗ്ലദേശിനെക്കാള്‍ പിന്നിലാണ്. 63.5 പോയിന്റുള്ള ബംഗ്ലദേശിന്റെ സ്ഥാനം 109-ആണ്. സൂചികയുടെ ഘടനാപരമായ അസന്തുലിതകള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയുടെ സ്ഥാനം ഇത്രയും പുറകിലാണെന്ന വസ്തുത ഒട്ടും ആശാവഹമല്ല.
.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »