ശബരിമല ചർച്ച വീണ്ടും: തീർത്ഥാടകരെ പ്രവേശിപ്പിക്കുന്നതിൽ ധൃതി പാടില്ല

Sabarimala

ഈറോഡ് രാജൻ

ശബരിമല തീർത്ഥാടനത്തിന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും വെർച്യുൽ ക്യു വിൽ രജിസ്റ്റർ ചെയ്യുന്ന ഭക്തജനങ്ങളെ കർശന നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കുമെന്നും ദേവസ്വം മന്ത്രിയും , ദേവസ്വം ബോർഡ് പ്രസിഡന്റും പ്രസ്താവനയിലൂടെ അയ്യപ്പ ഭക്തജനങ്ങളെ അറിയിച്ചിരിക്കുകയാണ്. പ്രത്യക്ഷത്തിൽ ഇത് ഏറ്റവും നല്ല, അനുയോജ്യമായ ഒരു തീരുമാനമായി തോന്നാമെങ്കിലും പ്രായോഗിക തലത്തിൽ ഏറെ ബുദ്ധിമുട്ടും ചേരിതിരിവും ഉണ്ടാക്കുന്ന ഒരു തീരുമാനമായാണ് മനസ്സിലാക്കാൻ കഴിയുന്നത്. വിമാനങ്ങളിലും കാറിലും വരുന്ന സമ്പന്നരായ ഭക്തരെ ഉദ്ദേശിച്ചുള്ള ഒരു തീരുമാനമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. ഭണ്ഡാരങ്ങൾ നിറയണമെന്ന വിചാരത്തോടെ തിരക്കിട്ടു പുറപ്പെടുവിച്ച ഈ പ്രസ്താവന അയ്യപ്പ ഭക്തന്മാർക്ക് ഗുണകരമായി ഭവിക്കുമോ അതല്ല ദോഷങ്ങളുണ്ടാക്കുമോ എന്നൊന്നും മന്ത്രിയും ദേവസ്വം പ്രസിഡന്റും ചിന്തിച്ചിരിക്കില്ല എന്നാണ് തോന്നുന്നത്. സർക്കാരിന്റെ ഉത്തരവനുസരിച്ചു തീർത്ഥാടനത്തിനെത്താൻ സമ്പന്നന്മാർക്കു മാത്രമേ കഴിയൂ ! ഇത് ശബരിമലക്ക് യോജിക്കാത്ത നടപടിയാകും!

ആദ്യമായി ശബരിമല തീർത്ഥാടനത്തിന്റെ സ്വഭാവം തന്നെ കണക്കിലെടുക്കാം. അത് മറ്റ ക്ഷേത്ര ദർശനങ്ങളെപ്പോലെ വിചാരിച്ച മാത്രയിൽ പോകാൻ സാധിക്കുന്നതല്ല. ശബരിമലക്ക് ഒരു മണ്ഡലകാലം വ്രതമനുഷ്ഠിച്ചാണ് ഭക്തർ ഇരുമുടിയുമായി വരുന്നത്. തീർത്ഥാടനത്തിന്റെ മറ്റൊരു പ്രത്യേകത കൂട്ടത്തോടെ വരിക എന്നുള്ളതാണ്. ആ കൂട്ടത്തിൽ ധനികനും ദരിദ്രനും പല ജാതിയിലുള്ള പല തൊഴിലും ചെയ്യുന്ന അയ്യപ്പഭക്തന്മാർ ഉണ്ടാകും. അവരെല്ലാവരും ഒരുമിച്ചു ശബരിമലക്ക് വരുന്നതായി നമുക്ക് കാണാൻ കഴിയും. ഏവരും ഇരുമുടിയിൽ നെയ്‌ത്തേങ്ങയുമായാണ് വരുന്നത്. അവർക്കേവർക്കും ഒരുമിച്ചു പതിനെട്ടാം പടി കയറേണ്ടതുണ്ട്. സർക്കാരിന്റെ തീരുമാനമനുസരിച്ചു ദരിദ്രനായ സ്വാമി, അദ്ദേഹം ഒരുപക്ഷെ ഗുരുസ്വാമിയായിരുന്നാൽ കൂടി കോവിഡ് പരിശോധനക്കായി മാത്രം സുമാർ 4000 മുതൽ 5000 രൂപ ചെലവാക്കേണ്ടി വരും. സാധാരണ തീർത്ഥയാത്ര വന്നു ദർശനം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തുന്ന ചെലവ് ഇത്രയും വരില്ല. അപ്പോൾ ആ ഗുരുസ്വാമിയെ ഏതെങ്കിലും ധനികനായ ഭക്തൻ സ്വന്തം ചെലവിൽ കൊണ്ട് പോകേണ്ടി വരും. ആത്മാഭിമാനമുള്ള ഒരു സ്വാമിയും ശബരിമല യാത്ര മറ്റൊരുത്തരുടെ ഓസാരത്തിൽ നടത്തുന്നത് ആഗ്രഹിക്കില്ല. ഒരുപക്ഷെ ശിഷ്യന്റെ സമ്മർദ്ദത്തിന് വഴങ്ങി ഗുരുസ്വാമി ആ ക്ഷണം സ്വീകരിച്ചു യാത്ര പുറപ്പെടുകയാണെങ്കിലും ആ സംഘത്തിൽ പെട്ട മറ്റുള്ള ദരിദ്രരായ അയ്യപ്പ ഭക്തന്മാർക്കുള്ള കോവിഡ് പരിശോധനാ ചെലവ് ആര് വഹിക്കും? ഇതെല്ലാം ശ്രദ്ധിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദമല്ലെന്നു പറഞ്ഞു ദേവസ്വം മന്ത്രിക്കും പ്രസിഡന്റിനും മറ്റു ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കും പ്രശ്നത്തിൽ നിന്ന് തലയൂരാം. പക്ഷെ പരിപാവനമായ തീർത്ഥ യാത്രയുടെ അന്തഃസത്ത അവിടെ തകരുന്നതിനു അവർ പരോക്ഷമായി കാരണഭൂതരായി ഭവിക്കയാണ്.

ഹൈദരാബാദിൽ നിന്ന് വരുന്ന ഒരു ഭക്തൻ കോവിഡ് പരിശോധനയും ഹൈദരാബാദ് മുതൽ പമ്പയിലേക്കും തിരിച്ചു നാട്ടിലേക്കും 2400 കിലോമീറ്റർ സഞ്ചരിക്കുന്ന കാർ വാടക വകയിലുള്ള തന്റെ ഓഹരിയും ഇരുമുടി ചെലവും ഇതര വഴിച്ചെലവും കൂടി സുമാർ 15000 രൂപയോളം ചെലവ് വഹിക്കേണ്ട പരിതസ്ഥിതി വരുമ്പോൾ സ്വാഭാവികമായും ശബരിമല യാത്ര ഉപേക്ഷിക്കും. അപ്പോൾ നാം നേരത്തെ പറഞ്ഞത് പോലെ സമ്പന്നർക്ക് മാത്രമായിരിക്കും ദർശനത്തിനു സൗഭാഗ്യം സിദ്ധിക്കുക.

Also read:  സംസ്ഥാനത്ത് ഇന്ന് 1553 പേര്‍ക്ക് കോവിഡ്; 1950 രോഗമുക്തി

രാജ്യത്തു കോവിഡ് മഹാമാരി തന്റെ സംഹാര താണ്ഡവം ഇനിയും അവസാനിപ്പിച്ചിട്ടില്ല. പ്രതിരോധ ശേഷിയുള്ള മരുന്നും ഇതുവരെ ലഭ്യമല്ല. വരാനിരിക്കുന്ന നാളുകളിൽ രോഗം അതി തീവ്രതയോടെ പകരുമോ അതല്ല കുറയുമോ എന്നൊന്നും ഇപ്പോൾ പ്രവചിക്കാൻ സാധ്യമല്ല. ഈ ഒരവസ്ഥയിൽ രണ്ടു ദിവസം മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 30 മുതൽ ഘട്ടം ഘട്ടമായി തുറക്കണമെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ ഇന്ന് സീറോ അക്കാഡമിക് വർഷത്തെ പറ്റിയാണ് ചിന്തിക്കുന്നത്. കോവിഡ് മഹാമാരിയുടെ ഈ സമയത്തു സീറോ തീർത്ഥയാത്ര സീസണായി ഈ വരുന്ന മണ്ഡല മകരവിളക്ക് കാലത്തെയും പ്രഖ്യാപിക്കുന്നതായിരിക്കും ശബരിമലയിൽ നടക്കുന്ന പൂജകൾക്കും, അതുപോലെ ഈ വർഷത്തെ പ്രത്യേക സാഹചര്യം പരിഗണിച്ചു ശബരിമല തീർത്ഥാടനം തന്നെ മാറ്റിവെച്ചു, വ്രത നിഷ്ഠകളോടെ അതാതു പ്രദേശങ്ങളിലുള്ള അയ്യപ്പ ക്ഷേത്രങ്ങളിൽ മാത്രമായി ദർശനം ഒതുക്കി നിർത്തുന്ന അയ്യപ്പ ഭക്തന്മാർക്കും ഏറെ ഗുണം ചെയ്യുക.

ഇത്രയും പറഞ്ഞത് കൊണ്ട് പരിതഃസ്ഥിതി അനുയോജ്യമായി വന്നാലും തീർത്ഥാടനത്തിന് അനുമതി നൽകരുത് എന്ന് ശഠിക്കുകയാണെന്നു ധരിക്കരുത്. സർക്കാരും ദേവസ്വം ബോർഡും തീർത്ഥാടനത്തിന് വേണ്ടുന്ന മുന്നൊരുക്കങ്ങൾ ചെയ്യണം. പക്ഷെ അയ്യപ്പ ഭക്തന്മാർക്ക് പ്രവേശനം വേണമോ എന്ന കാര്യത്തിലുള്ള തീരുമാനം പിന്നീട് അറിയിക്കുന്നതല്ലേ വിവേകം ?

ഈ വർഷത്തെ തീർത്ഥാടനത്തിന് ആവശ്യമായ മുന്നൊരുക്കങ്ങളും വിവിധ തലങ്ങളിലുള്ള ഏകോപനവും തുടർ നടപടികളും സമയബന്ധിതമായി പൂർത്തീകരിക്കണമെന്നു യോഗത്തിൽ ദേവസ്വം മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ മുന്നോട്ടു വെച്ച നിർദ്ദേശം സ്വാഗതാർഹമാണ്. അത് വേണം , പക്ഷെ കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ഉയർന്നു വന്നിരിക്കുന്ന പലതരപ്പെട്ട വെല്ലുവിളികളെ ഒരിക്കലും തൃണവൽഗണിക്കരുത്.

ശബരിമലക്ക് തീർത്ഥാടനത്തിന് വന്നു തിരിച്ചു നാട്ടിലെത്തിയ ഒരു ഭക്തന് ഒരു പക്ഷെ കോവിഡ് പോസിറ്റീവായി എന്നിരിക്കട്ടെ , ഇപ്പോൾ നിലവിലെ സമ്പ്രദായം അനുസരിച്ചു ആരെല്ലാം ക്വാറന്റൈനിൽ പ്രവേശിക്കണം ? നമുക്കതെങ്ങിനെ കണ്ടുപിടിക്കാനാകും? അദ്ദേഹം ചെന്ന് കണ്ടു നമസ്കരിച്ചു പ്രസാദം വാങ്ങിയ പുറപ്പെടാ ശാന്തിയായ മേൽശാന്തിയും ക്വാറന്റൈനിൽ പ്രവേശിക്കണം എന്നിരിക്കെ, സന്നിധാനത്തു നടത്തേണ്ട പൂജകൾ മുടങ്ങി നട അടച്ചിടേണ്ട ഗതികേടിലേക്കു കാര്യം നീങ്ങില്ലേ ? ഇത് ഒരു ഭക്തനും ആഗ്രഹിക്കുന്ന കാര്യമല്ല. ശബരിമല ദർശനം ഇന്നല്ലെങ്കിൽ നാളെ നടത്താം എന്ന് ഭക്തന്മാർ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ദേവന്റെ പൂജ മുടങ്ങി പോയി എന്നൊരു വാർത്ത വരുന്നത് ശ്രേയസ്‌ക്കരമല്ല. അത് മനോവ്യാധികൾക്കു കാരണഭൂതമാകും.

Also read:  തിരുവനന്തപുരത്ത് നഗരസഭയുടെ ഇ-റിക്ഷകൾക്ക് പുറമെ ഇ-ഓട്ടോകളും നിരത്തിലിറങ്ങി

ആവശ്യാനുസരണം ട്രെയിൻ ഗതാഗതമോ മറ്റുള്ള അന്തർദേശീയ ബസ് സർവീസുകളോ ഇല്ലാത്ത അവസ്ഥയിൽ സ്വന്തം വാഹനങ്ങളെ മാത്രം ആശ്രയിച്ചു വരുന്ന ഭക്ത സംഘങ്ങൾക്ക് മാത്രമേ പമ്പയിലെത്തിച്ചേരാൻ സാധിക്കുകയുള്ളൂ. ദീർഘദൂരം വാഹനത്തിൽ വരുന്ന അവർക്കു കുളിക്കാനുള്ള സൗകര്യം പമ്പയിൽ ഒരുക്കാൻ കഴിയുമോ ? പിതൃതർപ്പണം ചെയ്ത ശേഷം മല കയറണമെന്നു ശഠിക്കുന്നവരുണ്ട്. അവർക്കു വേണ്ടി പിതൃതർപ്പണം നടത്താനുള്ള വ്യവസ്ഥ ചെയ്യാൻ കഴിയുമോ ? ഒരുമിച്ചു കുളിച്ചു ഒരുമിച്ചു ബലിയിട്ടു ഒരുമിച്ചു മലകയറി ഒരുമിച്ചു വിശ്രമിച്ചു ഒരുമിച്ചു ദർശനം നടത്തുമ്പോൾ നിലവിലുള്ള സാമൂഹിക അകലം പാലിക്കുന്നതും വിഷമകരമായ ഒന്നായിരിക്കും. അതുപോലെ തന്നെ വൃശ്ചികം ഒന്നിന് ദർശനം ചെയ്യുവാനാഗ്രഹിക്കുന്ന ഭക്തൻ ഏതാണ്ട് കന്നിമാസം പാതിയോടെ തന്റെ വ്രതം തുടങ്ങും.അതായതു ഒക്ടോബർ ആദ്യവാരത്തിൽ തന്നെ വ്രതം തുടങ്ങിയാലേ വൃശ്ചികമാസാദ്യം പതിനെട്ടാംപടി ചവിട്ടി ദർശനം ചെയ്യാൻ കഴിയുകയുള്ളൂ. സെപ്റ്റംബർ 30 വരെ രാജ്യത്തു ട്രെയിൻ ഗതാഗതം ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ്. പത്ത് സംസ്ഥാനങ്ങളിലാണ് കോവിഡിന്റെ പ്രഭാവം അധികമുള്ളതെന്നാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച നടത്തിയ വീഡിയോ കോൺഫറൻസിൽ പറഞ്ഞത്. ആ പറഞ്ഞ പത്തു സംസ്ഥാനങ്ങളിൽ ആന്ധ്ര തെലങ്കാന തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ മുൻപന്തിയിൽ ഉള്ളവയാണ്. ശബരിമലയിലേക്ക് പ്രവഹിക്കുന്ന ഭക്തന്മാരിൽ സിംഹഭാഗവും ഈ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരാണ്. തമിഴ്‌നാട്ടിൽ ഇപ്പോൾ ജില്ലയിൽ നിന്ന് വേറൊരു ജില്ലയിലേക്ക് പ്രവേശിക്കണമെങ്കിൽ കൂടി സർക്കാറിനോടപേക്ഷിച്ചു പാസ് വാങ്ങണമെന്ന നിബന്ധനയുണ്ട്. ഈ വക പല വിഷയങ്ങളെ പറ്റിയും വളരെ ഗൗരവപൂർണമായി പലവട്ടം ആലോചിച്ചതിന് ശേഷം ഉചിതമായ – ഭക്തന്മാർക്കും ശബരിമലക്കും ഉചിതമായ – ഒരു തീരുമാനം കൈക്കൊള്ളുന്നതല്ലേ നല്ലതു.

മറ്റു ക്ഷേത്രങ്ങളെ കുറിച്ച് ചിന്തിച്ചു സംസാരിക്കുന്ന തരത്തിൽ കേരളത്തെ മാത്രം കേന്ദ്രീകൃതമാക്കി ശബരിമലയെപ്പറ്റി അഭിപ്രായങ്ങൾ പറയുന്നത് അഭികാമ്യമല്ല. കാരണം ദക്ഷിണേന്ത്യയിൽ നിന്നും എല്ലാ സംസ്ഥാനങ്ങളിലുമുള്ള അയ്യപ്പഭക്തന്മാർ ഇവിടേയ്ക്ക് ഒഴുകി വരുന്നുണ്ടു. അവരുടെ നിലവിലുള്ള സാഹചര്യം കൂടെ നാം കണക്കിലെടുക്കണം. ക്ഷേത്ര ഭണ്ഡാരങ്ങളെ സമ്പുഷ്‌ടമാക്കുന്നതിലും അവരെല്ലാവരുമാണ് മുൻപന്തിയിൽ.

ഭക്തജന പങ്കാളിത്തത്തോടെ തന്നെ മണ്ഡല മകരവിളക്ക് കാലം ആഘോഷിക്കണമെന്ന താത്പര്യം മുൻനിർത്തുകയാണെങ്കിൽ ഈ വർഷത്തെ തീർത്ഥാടനകാലം കേരളത്തിന് മാത്രമായി നൽകാവുന്നതാണ്. ഓരോ ജില്ലക്കും നാലു ദിവസം നല്കാൻ കഴിയും.അതുകൂടെ തുടർച്ചയായി നൽകാതെ ഓരോ റൗണ്ടിലും ഓരോ ദിവസമായി നാല് റൗണ്ട് അതായതു 14 x 4=56 ദിവസം.മണ്ഡല പൂജ വരെ ഉള്ള 40 ദിവസങ്ങളും ജനവരിയിൽ ഉള്ള ദിവസങ്ങളും കൂട്ടിയാൽ 56 ദിവസത്തെ തീർത്ഥാടനം കുറഞ്ഞ ഭക്തജന സാന്നിധ്യത്തോടെ പൂർത്തീകരിക്കാവുന്നതാണ്.

Also read:  ജീവനൊടുക്കിയ വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിന് ഇരയായി ; പ്രായപൂര്‍ത്തിയാവാത്ത ആണ്‍സുഹൃത്ത് പിടിയില്‍

മറ്റു ക്ഷേത്രങ്ങളിൽ ഇപ്പോൾ ചിങ്ങം ഒന്ന് മുതൽ അനുവദിച്ചിരിക്കുന്ന തരത്തിൽ കാര്യക്ഷമതയോടെ പമ്പയിലെ കുളിയും ബലി കർമ്മങ്ങളും നിരോധിച്ചു കൊണ്ട് നിലക്കലിൽ ഭക്തന്മാർ എത്തിച്ചേരേണ്ട സമയം കൊടുത്തു കൊണ്ട് അത് സുഗമമായ രീതിയിൽ പ്രാവർത്തികമാക്കാൻ കഴിയും. അന്യ സംസ്ഥാനങ്ങളിലുള്ള അയ്യപ്പ ഭക്തന്മാർക്ക് ഇത് മനോവ്യഥ ഉണ്ടാക്കുന്നതായിരിക്കും എന്നുള്ളതിൽ സംശയം വേണ്ടാ. എങ്കിലും അവരോട് കാര്യത്തിന്റെ ഗൗരവം പറഞ്ഞു ധരിപ്പിക്കാൻ കഴിയും. ബഹുമാനപ്പെട്ട കേരളാ ഹൈക്കോടതിയുടെ അനുമതിയും ഈ വിഷയത്തിൽ വാങ്ങിയാൽ, തീർത്ഥാടന കാലത്തു സന്നിധാനത്തും പരിസരത്തും ഭക്തജന സാന്നിധ്യം നിർബ്ബന്ധമായും വേണമെന്നുള്ള പക്ഷത്തിൽ ഇത് പരീക്ഷിച്ചു നോക്കാവുന്നതാണ്.

ഞാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ശബരിമല അയ്യപ്പ സേവാ സമാജം എന്ന സംഘടന ഉൾപ്പെടെ എല്ലാ അയ്യപ്പ സംഘടനകളും ഹിന്ദു സംഘടനകളും ഭക്തജനങ്ങൾക്ക് ക്ഷേത്ര പ്രവേശനവും ദർശനവും ലഭ്യമാകണം എന്ന നിലപാടിലൂന്നി നിൽക്കുന്നവരാണ്. അതിനു വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാണ്. പക്ഷെ ദർശനത്തിനു വരുന്ന ഭക്തന്റെയും അവനിൽ കൂടി സമൂഹത്തിലുള്ള പലരുടെയും ആരോഗ്യവും ജീവനും പണയപ്പെടുത്തിക്കൊണ്ടുള്ള അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. അതുപോലെ തന്നെ ശബരിമല ക്ഷേത്രത്തിലെ പൂജയും ആചാരാനുഷ്ടാനങ്ങളും നിർവിഘ്‌നം തുടരണമെന്നുള്ളതും നമുക്ക് നിർബ്ബന്ധമാണ്.

ശബരിമല ദർശനത്തിനു അനുവാദം എന്ന വാർത്ത ധൃതി പിടിച്ചു നൽകുമ്പോൾ അയ്യപ്പഭക്തന്മാർ തീർത്ഥാടനത്തിനൊരുങ്ങും. പിന്നീട് വീണ്ടും ദർശനം നീട്ടിവെച്ചിരിക്കുന്നു എന്ന പ്രസ്താവനകൾ അവരെ അലോസരപ്പെടുത്തും എന്നുള്ളത് കൂടി ബന്ധപ്പെട്ട അധികാരികൾ ഓർക്കണം.

ഇന്നത്തെ സാഹചര്യത്തിൽ അയ്യപ്പഭക്തന്മാരെ വെർച്ച്വൽ ക്യൂ എന്നല്ല മറ്റെന്തു സംവിധാനത്തിലൂടെയും സന്നിധാനത്തേക്ക് ദർശനത്തിനായി അനുവദിച്ചാൽ അത് ഗുണങ്ങളെക്കാളേറെ ദോഷമായി ഭവിക്കാനുള്ള സാധ്യതകളാണ് ഏറെയുള്ളത്. ശബരിമലയും അവിടുത്തെ ദർശനവും ജീവിത സായൂജ്യമായി കണക്കാക്കുന്ന അയ്യപ്പ ഭക്തന്മാർ സംസ്ഥാനത്തിന് അകത്തും പുറത്തും ലക്ഷക്കണക്കിനുണ്ട്. അവരുടെ വികാരങ്ങളിൽ വ്രണമുണ്ടാക്കുന്ന തീരുമാനങ്ങൾ ദേവസ്വം ബോർഡിൽ നിന്നും മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഒരിക്കലും വന്നു കൂടാ. സർക്കാരും ദേവസ്വം ബോർഡും തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങളിൽ വ്യാപൃതരാകട്ടെ ! ലോകമെമ്പാടുമുള്ള എല്ലാ അയ്യപ്പ ഭക്തജനങ്ങൾക്കും സന്നിധാനത്തു ദർശനാനുമതി കൊടുക്കുന്ന കാര്യത്തിൽ ഒക്ടോബർ ആദ്യവാരത്തിൽ ചിന്തിക്കുന്നതായിരിക്കും ഉചിതം.

ഈറോഡ് രാജൻ
Mobile 8086200107
ശബരിമല അയ്യപ്പ സേവാ സമാജം
ദേശീയ ജനറൽ സെക്രട്ടറി

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »