റിയല്‍ എസ്റ്റേറ്റിനോട് യുവാക്കള്‍ക്ക് പ്രതിപത്തിയില്ല

financial-ss

കെ.അരവിന്ദ്

ചെറുപ്പക്കാര്‍ക്കിടയില്‍ റിയല്‍ എസ്റ്റേറ്റ് എന്ന നിക്ഷേപ മാര്‍ഗത്തോട് പ്രതിപത്തി കുറഞ്ഞുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാട്ടുന്നു. ഭവനം വാങ്ങാന്‍ വേണ്ടി താരതമ്യേന വലിയ തുക പ്രതിമാസ ഗഡുവായി അടയ്ക്കുന്നതിന്റെ ഭാരം ചെറുപ്രായത്തില്‍ തന്നെ പേറാന്‍ മിക്കവരും തയാറല്ലെന്നാണ് ഒരു പഠനം ചൂണ്ടികാട്ടുന്നത്.

ചെറുപ്പക്കാരായ കരിയറിസ്റ്റുകള്‍ ഏതെങ്കിലും ഒരു നഗരത്തില്‍ തന്നെ കരിയര്‍ കെട്ടിയിടാന്‍ തയാറല്ല. നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കാറാനുള്ള സാധ്യത മുന്നില്‍ കണ്ട് ഭവനങ്ങള്‍ വാങ്ങാന്‍ മടിക്കുന്ന ചെറുപ്പക്കാരായ കരിയറിസ്റ്റുകള്‍ വാടകയ്ക്ക് താമസിക്കുന്നതിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത്. ഒരു നിക്ഷേപ മാര്‍ഗം എന്ന നിലയില്‍ റിയല്‍ എസ്റ്റേറ്റിനോടുള്ള ആഭിമുഖ്യമില്ലായ്മയും ഇതിനൊരു കാരണമാണ്.

തൊണ്ണൂറുകളില്‍ വീടുകള്‍ വാങ്ങുന്നവരില്‍ ഭൂരിഭാഗവും 45നും 55നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 2000ഓടെ ഇത് 35-45 വയസായി കുറഞ്ഞു. 2009-10 കാലയളവില്‍ വീട് വാങ്ങുന്ന 25-35 പ്രായമുള്ളവരുടെ എണ്ണം വര്‍ ധിച്ചു. ഭവന വായ്പയുടെ ലഭ്യത വര്‍ധിച്ചതാണ് ഇതിന് കാരണമായത്.

Also read:  ഹേമകമ്മിറ്റി റിപ്പോര്‍ട്ട് : ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറരുത്. ഒറ്റപ്പെട്ട സംഭവത്തില്‍പോലും അന്വേഷിച്ച്‌ കുറ്റക്കാരെ മാതൃകപരമായ ശിക്ഷിക്കണം.- അമ്മയുടെ വൈസ് പ്രസിഡന്റ്

അതേസമയം ഇപ്പോള്‍ ഈ പ്രവണതയില്‍ മാറ്റം വന്നിട്ടുണ്ട്. ഭവനം വാങ്ങുന്നവരില്‍ 36 ശതമാനവും 35-45 വയസ് പ്രായമുള്ളവരാണ്. 25-35 പ്രായപരിധിയില്‍ വരുന്നവര്‍ക്ക് കരിയറിന്റെ ആദ്യകാലത്ത് തന്നെ വീട് വാങ്ങുന്നതിനോട് ആഭിമുഖ്യം കുറഞ്ഞുവരികയാണ്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിന് പകരം മറ്റ് ആസ്തി മേഖലകളോടാണ് ഈ പ്രായത്തിലുള്ളവര്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്. വലിയ നിക്ഷേപങ്ങള്‍ ഒന്നിച്ച് നടത്തുന്നതിനോടും ഈ പ്രായത്തിലുള്ളവര്‍ താല്‍പ്പര്യം കാണിക്കുന്നില്ല.

തൊണ്ണൂറുകളുടെ അവസാനം വരെ ഭവനം വാങ്ങുകയോ നിര്‍മിക്കുകയോ ചെയ്യുന്നവരുടെ പ്രായം 45നും 55നും ഇടയിലായിരുന്നു. വര്‍ഷങ്ങള്‍ തൊഴില്‍ ചെയ്ത് നേടിയ സമ്പാദ്യം ഉപയോഗിച്ച് വീട് വെക്കാനാണ് അക്കാലത്ത് ആളുകള്‍ കൂടുതല്‍ താല്‍പ്പര്യപ്പെട്ടിരുന്നത്. വായ്പയെടുത്ത് വീട് നിര്‍മിക്കുന്ന രീതിക്ക് അന്ന് അത്ര പ്രചാരമുണ്ടായിരുന്നില്ല. ജോലിയില്‍ നിന്ന് വിരമിക്കുന്നതിനോട് അടുപ്പിച്ച് മാത്രമാണ് മിക്കവരും വീട് വാങ്ങിയിരുന്നത്. വലിയ തുക ബാങ്കുകള്‍ വായ്പയായി നല്‍കാന്‍ അക്കാലത്ത് മടിച്ചിരുന്നു എന്നതും ഇതിന് കാരണമാണ്. എന്നാല്‍ ഈ പ്രവണത പില്‍ക്കാലത്ത് പൂര്‍ണമായും മാറി.

Also read:  ഉദ്ഘാടനത്തിന് മുന്‍പ് വൈറ്റില മേല്‍പാലം തുറന്നു കൊടുത്തു; വി ഫോര്‍ കൊച്ചി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

രണ്ടായിരങ്ങളോടെ ഭവന വായ്പയുടെ ലഭ്യത വര്‍ധിച്ചു. ഉയര്‍ന്ന ശമ്പളമുള്ള ചെറുപ്പക്കാര്‍ക്ക് വായ്പ ലഭിക്കുക എളുപ്പമായി. ഇത് 35-45 പ്രായപരിധിയിലുള്ളവര്‍ ഭവനങ്ങള്‍ നിര്‍മിക്കുകയോ വാങ്ങുകയോ ചെയ്യുന്നത് വര്‍ധിക്കുന്നതിന് കാരണമായി. ഭവന വായ്പ നികുതി ലാഭിക്കാന്‍ സഹായകമാകുമെന്നതും ഈ പ്രവണത ശക്തിപ്പെടാന്‍ കാരണമായി. മൂലധനം, പലിശ ഇനങ്ങളില്‍ മൂന്നര ലക്ഷം രൂപ വരെയുള്ള ഭവന വായ്പയുടെ തിരിച്ചടവിന്മേല്‍ നികുതി ഇളവ് കിട്ടുമെന്നത് ഭവന വായ്പ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.

Also read:  സാമ്പത്തിക തളര്‍ച്ചയുടെ കൂനിന്മേല്‍ പണപ്പെരുപ്പത്തിന്റെ കുരു

2015-16 വരെ 25-35 പ്രായപരിധിയില്‍ പെട്ടവര്‍ ഭവന വായ്പ എടുക്കുന്നത് വര്‍ധിച്ചു വരികയായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രവണത മാറി. ഇത് ചെറുപ്പക്കാരുടെ മനോഭാവത്തില്‍ വന്ന മാറ്റത്തിന് ഒരു പ്രധാന കാരണമാണ്. റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നതിനോടുള്ള ചെറുപ്പക്കാരുടെ താല്‍പ്പര്യം കുറഞ്ഞു. നേരത്തെ മ്യൂച്വല്‍ ഫണ്ടിനെ ഉയര്‍ന്ന റിസ്‌കുള്ള നിക്ഷേപ മാര്‍ഗമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് ഈ മനോഭാവത്തില്‍ മാറ്റമുണ്ടായിട്ടുണ്ട്. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ (എസ്ഐപി) പോലുള്ള രീതികള്‍ വഴി കരിയറിന്റെ തുടക്കത്തില്‍ തന്നെ മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിച്ചു തുടങ്ങുന്ന പ്രവണത പതുക്കെ ചെറുപ്പക്കാര്‍ക്കിടയില്‍ വേരുറച്ചു തുടങ്ങിയിട്ടുണ്ട്.

 

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »