ആര്‍ബിഐയില്‍ നിന്നും ഒന്നും മറച്ചുവച്ചിട്ടില്ല; കിഫ്ബി വിവാദത്തില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

Thomas Issac

 

കിഫ്ബി വിവാദവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിലും മറ്റും ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ധനകാര്യമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ടോ? വായ്പയെടുക്കാന്‍ ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിയോ? തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് മന്ത്രി ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയത്

തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതിന് കിഫ്ബി ഇടിക്കൂട്ടിലാണെന്നാണ് ഇന്നലത്തെ ഒരു പ്രമുഖ പത്രത്തിന്റെ തലക്കെട്ട്. കിഫ്ബിയെ ഈ.ഡി പിടികൂടിയെന്നാണ് മിക്കവാറും മാധ്യമങ്ങളിലെയെല്ലാം റിപ്പോര്‍ട്ടുകളുടെ സ്വരം. ഏതായാലും ഈ.ഡി കിഫ്ബിയില്‍ ഇതുവരെ വന്നിട്ടില്ല. റിസര്‍വ്വ് ബാങ്കിനോട് ഈ.ഡി എഴുതി ചോദിച്ചിരിക്കുകയാണത്രേ. എന്തൊക്കെയാണ് ചോദിച്ചിരിക്കാന്‍ സാധ്യത? ആ ചോദ്യങ്ങളൊക്കെ രണ്ടു ദിവസം മുമ്പ് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്നിരുന്നു. കിഫ്ബിയുടെ മസാല ഈ.ഡിയുടെ മേശപ്പുറത്ത് എന്ന മട്ടില്‍. മസാലയ്ക്ക് എരിവ് കൂട്ടാന്‍ അവരുടേതായ ചില ചോദ്യങ്ങളും ഉത്തരങ്ങളും ചേര്‍ത്തിരുന്നു.

1) കിഫ്ബിക്ക് മസാലബോണ്ട് വായ്പയെടുക്കാന്‍ അവകാശമുണ്ടോ?

കിഫ്ബി നിയമത്തിന്റെ 4(2) വകുപ്പ് പ്രകാരം കിഫ്ബി ഒരു കോര്‍പ്പറേറ്റ് ബോഡിയാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് പാര്‍ലമെന്റ് പാസ്സാക്കിയ നിയമ പ്രകാരം ചുമതല ആര്‍ബിഐയ്ക്കാണ്. ഇപ്രകാരം നിയമം ചുമതലപ്പെടുത്തിയ ആര്‍ബിഐ കോര്‍പ്പറേറ്റ് ബോഡികള്‍ക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

2) കിഫ്ബി ആക്‌സിസ് ബാങ്ക് വഴിയാണ് ആര്‍ബിഐയെ സമീപിച്ചത്. അങ്ങനെ ആര്‍ബിഐയെ തെറ്റിദ്ധരിപ്പിച്ചൂവോ?

ആര്‍ബിഐ ചട്ടം അനുസരിച്ച് 700 മില്യണ്‍ ഡോളറില്‍ താഴെയുള്ള വായ്പയാണെങ്കില്‍ ഓട്ടോമാറ്റിക് റൂട്ടു വഴിയും അതിനു മുകളിലാണെങ്കില്‍ അപ്രൂവല്‍ റൂട്ടു വഴിയുമാണ് അപേക്ഷിക്കേണ്ടത്. ഓട്ടോമാറ്റിക് റൂട്ടു വഴി എടുക്കാനുള്ള വലിപ്പമേ കിഫ്ബിയുടെ മസാല ബോണ്ടിന് ഉണ്ടായിരുന്നുള്ളൂവെങ്കിലും അപ്രൂവല്‍ റൂട്ടു വഴിയാണ് കിഫ്ബി അപേക്ഷിച്ചത്.

Also read:  സ്പീക്കര്‍ കേരളത്തെ അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും ഇങ്ങനെ നേരിട്ട് ആര്‍ബിഐയ്ക്ക് വിദേശ വായ്പയെടുക്കാന്‍ അപേക്ഷ സമര്‍പ്പിക്കാനാവില്ല. ആര്‍ബിഐയുടെ ഓതറൈസ്ഡ് ഡീലര്‍ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്‌സിസ് ബാങ്ക്. അവരെ ടെണ്ടര്‍ ചെയ്താണ് കിഫ്ബി തെരഞ്ഞെടുത്തതാണ്. അവര്‍ വഴി 2018 മെയ് 22 നാണ് അനുവാദത്തിനായി അപേക്ഷിച്ചത്. ആര്‍ബിഐ ജൂണ്‍ 1 ന് എന്‍ഒസിയും തന്നു.

3) ആര്‍ബിഐ തന്നത് എന്‍ഒസി അല്ലേ, അപ്രൂവല്‍ അല്ലല്ലോ. അത് ആര്‍ബിഐയുടെ കത്തിന്റെ അവസാന പാരഗ്രാഫില്‍ ആര്‍ബിഐ വ്യക്തവുമാക്കിയിട്ടുണ്ടല്ലോ. അപ്പോള്‍ അനധികൃതമായിട്ടല്ലേ വായ്പയെടുത്തത്?

ആര്‍ബിഐ അപ്രൂവല്‍ തരുന്നത് എന്‍ഒസിയുടെ രൂപത്തിലാണ്. അവസാന പാരഗ്രാഫില്‍ പറയുന്നത് ഈ എന്‍ഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സര്‍ട്ടിഫിക്കറ്റായി എടുക്കാന്‍ പാടില്ലായെന്നാണ്. കിഫ്ബി ബോണ്ടുകള്‍ എത്രമാത്രം വായ്പായോഗ്യതയുള്ളവയാണ് തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ആര്‍ബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്‌ക്ലൈമറിലൂടെ ചെയ്യുന്നത്. കിഫ്ബി നിക്ഷേപകര്‍ക്കുള്ള ഓഫറിംഗ് ലെറ്ററിലാണ് ഇത്തരത്തിലുള്ള വിശദാംശങ്ങള്‍ കിഫ്ബി ലഭ്യമാക്കിയത്. നിക്ഷേപകര്‍ ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് വായ്പ നല്‍കുന്നത്.

Also read:  കാർട്ടൂൺ : സുധീർ നാഥ്

4) ആര്‍ബിഐയുടെ എന്‍ഒസി മാത്രം മതിയോ വിദേശത്തുനിന്നും വായ്പയെടുക്കാന്‍?

പോരാ. ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആര്‍ബിഐയില്‍ നിന്നും വാങ്ങണം. ഇതിനുള്ള അപേക്ഷ നല്‍കിയത് 2019 മാര്‍ച്ച് 20നാണ്. മാര്‍ച്ച് 22ന് രജിസ്‌ട്രേഷന്‍ നമ്പരും ലഭിച്ചു. മാര്‍ച്ച് 29ന് ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാലബോണ്ട് ലിസ്റ്റും ചെയ്തു.

5) എന്തുകൊണ്ടാണ് രജിസ്‌ട്രേഷന്‍ നമ്പറിന് അപേക്ഷ നല്‍കാന്‍ ഇത്ര വൈകിയത്?

അന്തര്‍ദേശീയ മാര്‍ക്കറ്റില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ വലിയ ചാഞ്ചാട്ടത്തിന് വിധേയമായ മാസങ്ങളായിരുന്നു 2018 ന്റെ അവസാന മാസങ്ങളില്‍. അതുകൊണ്ട് ബോണ്ട് ഇറക്കുന്നത് നീട്ടിവയ്ക്കുന്നതാണ് നല്ലതാണെന്നുള്ള നിഗമനത്തിലാണ് കിഫ്ബി എത്തിയത്. ഇക്കാര്യം വിശദീകരിച്ചുകൊണ്ടും എന്‍ഒസിയുടെ തീയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും 2018 ഡിസംബര്‍ 6ന് ആക്‌സിസ് ബാങ്ക് ആര്‍ബിഐയ്ക്ക് കത്ത് നല്‍കി. ഇതിനുള്ള അനുവാദം ആര്‍ബിഐ ഡിസംബര്‍ 31ന് നല്‍കി.

6) സര്‍ക്കാര്‍ ഗ്യാരണ്ടി വായ്പയ്ക്ക് ഉള്ളതുകൊണ്ട് മസാലബോണ്ട് തിരിച്ചടവില്‍ കിഫ്ബിക്കു വീഴ്ച വന്നാല്‍ അത് കേരള സര്‍ക്കാരിന്റെ ബാധ്യതയാകില്ലേ? അതുകൊണ്ടല്ലേ ഈ വായ്പ കേരള സര്‍ക്കാര്‍ നേരിട്ട് എടുത്തതിനു തുല്യമാണെന്നുള്ള വിമര്‍ശനം. സര്‍ക്കാര്‍ ഗ്യാരണ്ടി നില്‍ക്കുന്നകാര്യം ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചത് എന്തിന്?

ഒന്നും ആര്‍ബിഐയില്‍ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാര്‍ച്ച് 20ന് ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ കത്തില്‍ വായ്പ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കിയിരുന്നു. ആ ഫോമില്‍ സര്‍ക്കാര്‍ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നല്‍കിയിട്ടുണ്ട്.

Also read:  ഓഹരി വിപണിയില്‍ കരകയറ്റം; സെന്‍സെക്‌സ്‌ ഇന്ന് 835 പോയിന്റ് ഉയര്‍ന്നു

ഇത്രയും കത്തിടപാടുകള്‍ ആര്‍ബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാര്‍ച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോണ്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കല്‍പ്പോലും സംശയമുണ്ടായിട്ടില്ല.

മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്? ഇനി ചെലവഴിക്കാന്‍ ബാക്കി എത്രയുണ്ട്? എന്നതു സംബന്ധിച്ച് കൃത്യമായ റിപ്പോര്‍ട്ട് ആര്‍ബിഐയ്ക്ക് കിഫ്ബി നല്‍കണം. നല്‍കിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആര്‍ബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.

ഇതുവരെ ആര്‍ബിഐയ്ക്ക് ഇല്ലാതിരുന്ന സംശയങ്ങള്‍ ഹൈക്കോടതിയില്‍ അഫിഡവിറ്റ് സമര്‍പ്പിക്കുമ്പോള്‍ ഉണ്ടാവേണ്ടതില്ലല്ലോ. ഏതായാലും സിഎജി ആര്‍ബിഐയ്ക്ക് നോട്ടപ്പിശക് സംഭവിച്ചൂവെന്ന നിഗമനത്തിലാണ്. ആര്‍ക്ക് അറിയാം ഈ.ഡി ആര്‍ബിഐയെ പിടികൂടാനാണോ ഇറങ്ങിയിട്ടുള്ളതെന്ന്? കടുവയെ പിടിച്ച കിടുവ എന്നൊക്കെ നാം പറയുന്നതുപോലെ!

ഈ.ഡിയുടെയും ഏജിയുടെയുമെല്ലാം ലക്ഷ്യം വളരെ വ്യക്തമാണ്. കിഫ്ബിയെന്ന ധനകാര്യ സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ വിശ്വാസ്യതയാണ്. അതിനെ തകര്‍ക്കുക, അതുവഴി കിഫ്ബിക്കുള്ള വായ്പകള്‍ വിഷമകരമാക്കുക. അങ്ങനെ തിരഞ്ഞെടുപ്പിനുമുന്നേ ഒരു പ്രതിസന്ധി സൃഷ്ടിക്കുക. ആ സ്വപ്നം നടക്കാന്‍ പോകുന്നില്ലായെന്നു മാത്രമേ ഞാന്‍ ഇപ്പോള്‍ പറയുന്നുള്ളൂ. അതിനുള്ള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്.

https://www.facebook.com/thomasisaaq/posts/4141679619181481

 

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »