ചെന്നിത്തല രാഹുലിനോട് ‘നോ’ പറയുമ്പോള്‍

chennithala

ഗള്‍ഫ് ഇന്ത്യന്‍സ്.കോം  

കോണ്‍ഗ്രസ്സ് സംഘടനയുടെ സമീപകാല ചരിത്രത്തിലുണ്ടായ ഏറ്റവും നിര്‍ണ്ണായകമായ നിരീക്ഷണമായിരുന്നു രമേശ് ചെന്നിത്തല വ്യാഴാഴ്ച നടത്തിയത്. ‘റോയല്‍ ഫാമിലി’-യിലെ (1) നിയുക്ത രാജാവിനെപ്പറ്റി ഇത്രയും വ്യക്തതയോടെ അളന്നു മുറിച്ച ഭാഷയില്‍ ഒരു കോണ്‍ഗ്രസ്സ് നേതാവും അടുത്തകാലത്ത് സംസാരിച്ചിട്ടില്ല. കേരളത്തിലെ നേതാക്കളുടെ കാര്യമാണെങ്കില്‍ പറയാനുമില്ല. അപ്പോഴാണ് വെള്ളിടി പോലെയുള്ള ചെന്നിത്തലയുടെ വാക്കുകള്‍ വരുന്നത്. സാധാരണഗതിയില്‍ ദിവസങ്ങള്‍ നീളുന്ന ആഘോഷമാകേണ്ട ചെന്നിത്തലയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ പറ്റെ അവഗണിച്ചുവെങ്കിലും അവയുടെ രാഷ്ട്രീയ പ്രസക്തി ഒട്ടും കുറയുന്നില്ല.

‘കേരളത്തിലെ രാഷ്ട്രീയം രാഹുല്‍ ഗാന്ധി പറയണ്ട. അതിന് ഞങ്ങളെല്ലാം ഇവിടെയുണ്ട്’ എന്നാണ് ചെന്നിത്തല പറഞ്ഞത്. ഒരു പരിധിക്കപ്പുറം കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളില്‍ രാഹുല്‍ ഇടപെടേണ്ട എന്നാണ് അതിന്റെ പൊരുള്‍. ചെന്നിത്തലയുടെ അളന്നു കുറിച്ച വാക്കുകളുടെ രാഷ്ട്രീയ വിവക്ഷകള്‍ സംസ്ഥാന-ദേശീയ തലങ്ങളില്‍ എന്താവും എന്ന ചോദ്യം പ്രധാനമാവുന്നതിന്റെ കാരണം ഇതാണ്. രണ്ടു കാര്യങ്ങളില്‍ ചെന്നിത്തലയുടെ വാക്കുകള്‍ സംസ്ഥാനതലത്തില്‍ അടിയന്തര പ്രാധാന്യം നേടുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ഗ്രൂപ്പു സമവാക്യങ്ങളില്‍ ‘ഐ’ ഗ്രൂപ്പിന്റെ സാരഥ്യം മറ്റാരും മോഹിക്കേണ്ടതില്ലെന്ന തുറന്ന പ്രഖ്യാപനമാണ് ഒന്നാമത്തെ കാര്യം. ഹൈക്കമാന്‍ഡുമായുള്ള അടുപ്പത്തിന്റെ ബലത്തില്‍ കേരളത്തില്‍ സ്വന്തം പദവികള്‍ ഉറപ്പിക്കുന്നതിനായി നിഴല്‍യുദ്ധം നടത്തുന്ന നേതാക്കള്‍ അധികം നെഗളിക്കണ്ട എന്നാണ് രണ്ടാമത്തെ കാര്യം. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മുതല്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ വരെയുളള നേതാക്കള്‍ ചെന്നിത്തലയുടെ അഭിപ്രായത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്നു നിരീക്ഷിക്കുക കൗതുകകരമായിരിക്കും.

Also read:  അടൂര്‍ പ്രകാശിനെ കുറ്റവാളിയാക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല

പ്രതിപക്ഷ നേതാവെന്ന നിലയില്‍ ചെന്നിത്തല തികഞ്ഞ പരാജയമാണെന്ന ബോധപൂര്‍വ്വമായ പ്രചാരണത്തിന്റെ പശ്ചാത്തലത്തില്‍ വേണം അദ്ദേഹത്തിന്റെ വാക്കുകളെ വിലയിരുത്തേണ്ടത്. ഐക്യ ജനാധിപത്യ മുന്നണിയിലെ ഘടക കക്ഷികള്‍ തമ്മിലുള്ള പരസ്പര ബന്ധത്തിന്റെ നീക്കുപോക്കുകളിലും തന്റെ സാന്നിദ്ധ്യം അവഗണിക്കാനാവില്ലെന്ന സന്ദേശവും അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്. ആംഗലേയ ശൈലിയില്‍ പറഞ്ഞാല്‍ ചെന്നിത്തലയുടെ രാഷ്ട്രീയ ജീവിതത്തിലെ പോയിന്റ് ഓഫ് ഡിപാര്‍ച്ചര്‍ (വിടുതല്‍ മുഹൂര്‍ത്തം) ആയി ഈ സമീപനത്തെ കണക്കാക്കിയാല്‍ ദേശീയതലത്തില്‍ എന്തായിരിക്കും അതിന്റെ പ്രസക്തി. ചെന്നിത്തലയുടെ പാത പിന്തുടര്‍ന്ന് ഇന്ത്യയിലെ മറ്റു പ്രവിശ്യകളിലെ കോണ്‍ഗ്രസ്സ് നേതാക്കളും അവരവരുടെ അഭിപ്രായ സ്വാതന്ത്യശേഷി ഇമ്മട്ടില്‍ പ്രകടിപ്പിക്കുകയാണെങ്കില്‍ കോണ്‍ഗ്രസ്സിന്റെ ഹൈക്കമാന്‍ഡ് സംസ്‌ക്കാരത്തിന് നേരെ ഉയരുന്ന ശക്തമായ വെല്ലുവിളിയാവും അതെന്ന കാര്യത്തില്‍ സംശയമില്ല. സംഘടന തെരഞ്ഞെടുപ്പ് അടക്കം പാര്‍ടിയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ അടിമുടി മാറ്റം അനിവാര്യമാണെന്നു ചൂണ്ടിക്കാട്ടി 21 മുതിര്‍ന്ന നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയതിന്റെ അലയൊലികള്‍ ഇനിയും അവസാനിക്കാത്ത പശ്ചാത്തലത്തില്‍ ചെന്നിത്തലയുടെ വാക്കുകളെ പൂര്‍ണ്ണമായും അവഗണിക്കാനാവില്ല.

Also read:  അഴിമതിയില്‍ പിടിക്കപ്പെടുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ നിലതെറ്റി: ചെന്നിത്തല

രാഹുല്‍ ഗാന്ധിയുടെ വീക്ഷണങ്ങളോടുള്ള എതിര്‍പ്പല്ല താന്‍ പ്രകടിപ്പിച്ചതെന്നു ചെന്നിത്തല പിന്നീടു ഭംഗിവാക്കുകള്‍ പറഞ്ഞെങ്കിലും അവസാനവാക്ക് ഹൈക്കമാന്‍ഡിനാവും എന്ന ശൈലി മാറ്റമില്ലാതെ പഴയതുപോലെ തുടരുമെന്നു കരുതാനാവില്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രതിപക്ഷ നേതാവ് നല്‍കുന്നത്. ഇത്തരമൊരു വീക്ഷണം പ്രകടിപ്പിക്കുന്നതിന് ചെന്നിത്തല തെരഞ്ഞെടുത്ത സമയം പെര്‍ഫെക്ട് ആണെന്ന കാര്യത്തില്‍ സംശയമില്ല. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലും അതിനു ശേഷം നിയമസഭയിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുടെ ആരവം മൂര്‍ദ്ധന്യത്തിലെത്തുന്നതിനും മുമ്പ് തന്റെ നേതൃത്വം ഉറപ്പിക്കലാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനു തടയിടാന്‍ ഹൈക്കമാന്‍ഡിന്റെ നിഴലില്‍ കോപ്പു കൂട്ടുന്നവര്‍ക്കുള്ള മുന്നറിയിപ്പിനുള്ള സമയം ഇതുതന്നെയാണ്. തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് അടുക്കുന്തോറും കേരളത്തിലെ കോണ്‍ഗ്രസ്സിലും, മുന്നണിയിലും രൂപപ്പെടാനിരിക്കുന്ന വിവിധയിനം അധികാരബ്ലോക്കുകള്‍ തമ്മിലുള്ള സമവാക്യങ്ങളെ പറ്റി ഏകദേശധാരണ രൂപീകരിക്കുന്നതിനും ചെന്നിത്തലയുടെ വാക്കുകള്‍ ഉപകരിക്കും. ഈ സംഭവവികാസങ്ങളെ പറ്റിയുള്ള ബിജെപി-യുടെയും കാവി ബ്രിഗേഡിന്റെയും വീക്ഷണങ്ങള്‍ വരാനിരിക്കുന്ന ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാവും.

Also read:  കോവിഡ് ഗുരുതര കേസുകളില്‍ വര്‍ധന, മൂന്നാം തരംഗത്തിന് സാധ്യത ; ജാഗ്രത കൈവിടെരുതെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി

റോയല്‍ ഫാമിലി പ്രയോഗത്തിന് എം.പി. നാരായണ പിള്ളയോട് കടപ്പാട് …

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »