ഭവന വായ്‌പ എവിടെ നിന്ന്‌ എടുക്കണം?

Personal Finance mal

കെ.അരവിന്ദ്‌

ഭവനവായ്‌പ എടുക്കാന്‍ മുതിരുന്നവര്‍ അത്‌ ബാങ്കുകളില്‍ നിന്ന്‌ വേണോ അതോ ഭ വന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന്‌ വേ ണോ എന്ന സംശയം നേരിടാറുണ്ട്‌. ഭവന വായ്‌പയുടെ തിരിച്ചടവിനുള്ള കാലയളവ്‌, പലിശനിരക്ക്‌, പ്രോസസിംഗ്‌ ഫീസ്‌ തുടങ്ങിയ ഘടകങ്ങളു ടെ അടിസ്ഥാനത്തിലാണ്‌ എവിടെ നിന്ന്‌ വായ്‌പയെടുക്കണമെന്ന്‌ തീരുമാനിക്കുന്നത്‌.

വായ്‌പക്ക്‌ അപേക്ഷിക്കുമ്പോള്‍ ആവശ്യമായ രേഖകള്‍ സംബന്ധിച്ച്‌ കര്‍ശനമായ വ്യവസ്ഥകളാണ്‌ ബാങ്കുകള്‍ക്കുള്ളത്‌. രേഖകളുടെ കാര്യത്തില്‍ കുറെക്കൂടി അയഞ്ഞ സമീപനമാണ്‌ ഭവന വായ്‌പാ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്നത്‌. ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭവന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്ന്‌ വായ്‌പ ലഭിക്കുന്നതിനുള്ള കാലതാമസം കുറവാണ്‌.

മികച്ച ക്രെഡിറ്റ്‌ സ്‌കോറില്ലെങ്കില്‍ ബാങ്കുകളില്‍ നിന്ന്‌ വായ്‌പ നേടിയെടുക്കുക എളുപ്പമല്ല. ക്രെഡിറ്റ്‌ ഇന്‍ഫര്‍മേഷന്‍ കമ്പനിയായ സിബിലിന്റെ വെളിപ്പെടുത്തല്‍ അനുസരിച്ച്‌ 80 ശതമാനം പുതിയ വായ്‌പകളും അനുവദിക്കുന്നത്‌ 750ന്‌ മുകളില്‍ ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്കാണ്‌. താഴ്‌ന്ന ക്രെഡിറ്റ്‌ സ്‌കോറുള്ളവരാണെങ്കില്‍ ഭവന വായ്‌പാ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരും. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്‌ ബാങ്കുകളേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കാണ്‌. ഉയര്‍ന്ന ക്രെഡിറ്റ്‌ സ്‌കോറുള്ളവര്‍ക്ക്‌ ഭവനവായ്‌പ നിലവില്‍ 7-7.50 ശതമാനം നിരക്കില്‍ ലഭ്യമാണെന്നിരിക്കെ മികച്ച ക്രെഡിറ്റ്‌ സ്‌കോറില്ലാത്തവര്‍ക്ക്‌ ആ നിരക്ക്‌ ലഭിക്കണമെന്നില്ല. അപേക്ഷകന്റെ വരുമാനം, വായ്‌പാ കാലയളവ്‌, ജോലിയുടെ സ്വഭാ വം തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിശോധിച്ചതിനു ശേഷമാണ്‌ വായ്‌പയുടെ പലിശ നിരക്ക്‌ നിശ്ചയിക്കുന്നത്‌.

Also read:  കോണ്‍ടാക്‌ട്‌ലെസ്‌ കാര്‍ഡുകള്‍ സുരക്ഷിതമാണോ..?

ഭവന വായ്‌പാ സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ബാങ്കുകള്‍ നല്‍കുന്നത്‌ കുറഞ്ഞ വായ്‌പാ തുകയായിരിക്കും. സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുക തുടങ്ങിയ ചെലവുകളൊന്നും ബാങ്കുകള്‍ വായ്‌പാ തുകയില്‍ ഉള്‍പ്പെടുത്താറില്ല. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ ഇത്തരം ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തി വായ്‌പ നല്‍കാറുണ്ട്‌.

കേരളത്തില്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി എട്ട്‌ ശതമാനവും രജിസ്‌ട്രേഷന്‍ ചാര്‍ജ്‌ രണ്ട്‌ ശതമാനവുമാണ്‌. അതായത്‌ ഈ ഇനത്തിലുള്ള മൊ ത്തം ചെലവ്‌ ഭവനത്തിന്റെ വിലയു ടെ പത്ത്‌ ശതമാനം വരും. ഉദാഹരണത്തിന്‌ 50 ലക്ഷം രൂപ വില വരു ന്ന ഭവനത്തി ന്റെ സ്റ്റാമ്പ്‌ ഡ്യൂ ട്ടി, രജിസ്‌ട്രേഷന്‍ തുക തുടങ്ങിയ ചെലവുകള്‍ അ ഞ്ച്‌ ലക്ഷം രൂപയോളം വരും.

Also read:  ടാക്‌സ്‌ റീ ഫണ്ട്‌ കിട്ടാന്‍ ബാങ്ക്‌ അക്കൗണ്ട്‌ ലിങ്ക്‌ ചെയ്യണം

സാധാരണ നിലയില്‍ ഭവനത്തിന്റെ വിലയുടെ 80 ശതമാനമാണ്‌ വായ്‌പയായി നല്‍കുന്നത്‌. 50 ലക്ഷം രൂപ വില വരുന്ന ഭവനത്തിന്‌ ബാങ്കുകളില്‍ നിന്ന്‌ ലഭിക്കാവുന്നത്‌ പരമാവധി 40 ലക്ഷം രൂപയുടെ വായ്‌പ ആയിരിക്കും.

അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ സ്റ്റാമ്പ്‌ ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ തുക തുടങ്ങിയ ചെലവുകള്‍ കൂടി ഉള്‍പ്പെടുത്തി വാ യ്‌പ നല്‍കുന്നതിനാല്‍ കൂടുതല്‍ ഉയര്‍ന്ന തുക ലഭിക്കും. അതായത്‌ 50 ലക്ഷം രൂപ വില വരുന്ന ഭവനത്തിന്‌ ഭവന വായ്‌പാ സ്ഥാപനങ്ങളില്‍ നിന്നും 44 ലക്ഷം രൂപ വരെ വായ്‌പയായി ലഭിക്കാം. ചില ഭവന വായ്‌പാ സ്ഥാപനങ്ങള്‍ 80 ശതമാനത്തിന്‌ മുകളിലും വായ്‌പ നല്‍കാറുണ്ട്‌.

Also read:  ഇപിഎഫ്‌ നിക്ഷേപം യഥാസമയം പിന്‍വലിക്കാന്‍ മറക്കരുത്‌

പൊതുവെ ഭവന വായ്‌പാ സ്ഥാപനങ്ങ ളേക്കാള്‍ വേഗത്തിലാണ്‌ ബാങ്കുകള്‍ പലിശ നിരക്കിലുണ്ടാകുന്ന വ്യതിയാനത്തിന്‌ അനുസരിച്ച്‌ ഭവന വായ്‌പയുടെ നിരക്കില്‍ വ്യത്യാ സം വരുത്തുന്നത്‌. ബാങ്കുകളുടെ ഭവന വായ്‌പയുടെ പലിശ നിരക്ക്‌ മാര്‍ജിനല്‍ കോസ്റ്റ്‌ ഓഫ്‌ ലെന്റിംഗ്‌ റേറ്റു(എംസിഎല്‍ആര്‍) മായാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങളുടെ പ ലിശ നിരക്ക്‌ ബെഞ്ച്‌മാര്‍ക്ക്‌ പ്രൈം ലെന്റിംഗ്‌ റേറ്റുമായാണ്‌ ബന്ധിപ്പിച്ചിരിക്കുന്നത്‌.

ബാങ്കുകളില്‍ നിന്ന്‌ ഭവന വായ്‌പയെടുക്കുമ്പോള്‍ ലഭിക്കുന്ന ഒരു ആനുകൂല്യം ഓ വര്‍ഡ്രാഫ്‌റ്റ്‌ സൗകര്യമാണ്‌. ഓവര്‍ഡ്രാഫ്‌റ്റ്‌ പലിശ ഇനത്തിലുള്ള ബാധ്യത കുറയ്‌ക്കാന്‍ സഹായകമാകും. ഭവനവായ്‌പാ അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു കറന്റ്‌ അ ക്കൗണ്ട്‌ തുറയ്‌ക്കുകയാണ്‌ ഈ സേവനം ലഭ്യമാകുന്നതിന്‌ ഉപഭോക്താക്കള്‍ ചെയ്യേണ്ടത്‌. അതേ സമയം ഭവന വായ്‌പാ സ്ഥാപനങ്ങള്‍ ഓവര്‍ഡ്രാഫ്‌റ്റ്‌ അനുവദിക്കുന്നില്ല. ഭവന വായ്‌പാ സ്ഥാപനങ്ങള്‍ക്ക്‌ ബാങ്കുകളെ പോലെ ഓവര്‍ ഡ്രാഫ്‌റ്റ്‌ നല്‍കാനാകില്ല എന്നതാണ്‌ കാരണം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »