റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ത്തകള്‍

malayalam-news

ഗള്‍ഫ് ഇന്ത്യന്‍സ്.കോം

‘പരിഭാഷയില്‍ നഷ്ടപ്പെടുന്നതാണ് കവിത’ എന്ന പ്രയോഗം സ്വര്‍ണ്ണക്കടത്തു കേസ്സിന്റെ കാര്യത്തില്‍ പ്രയോഗിച്ചാല്‍ എന്താവും ഫലം. റിപോര്‍ടു ചെയ്യാത്തതാണ് വാര്‍ത്തകള്‍ എന്നായിരിക്കും ഒരു പക്ഷെ ലഭിക്കുന്ന ഉത്തരം. സ്വര്‍ണ്ണക്കടത്തു കേസ്സില്‍ യുഎപിഎ പ്രകാരം അറസ്റ്റു ചെയ്ത രണ്ടു പേര്‍ക്കു കൂടി വെള്ളിയാഴ്ച (23-10-20) എന്‍ഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. ഭീകര പ്രവര്‍ത്തനത്തിനായുള്ള ധനസമാഹരണവും, കള്ളക്കടത്തും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്ന തെളിയിക്കുന്ന രേഖകളൊന്നും സമര്‍പ്പിക്കാന്‍ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ-ക്കു കഴിഞ്ഞില്ല എന്നാണ് കോടതി പറഞ്ഞത്. ഇതു രണ്ടാം തവണയാണ് എന്‍ഐഎ കോടതി സ്വര്‍ണ്ണക്കടത്തു കേസ്സില്‍ ഇങ്ങനെയൊരു നിഗമനത്തിലെത്തുന്നത്. ഇതിനു മുമ്പ് ഈ കേസ്സില്‍ യുഎപിഎ ചുമത്തിയ 10-പേര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

വില്‍പ്പനയിലും, വായനയിലും ഒന്നും, രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കേരളത്തിലെ രണ്ടു മലയാള പത്രങ്ങളില്‍ ശനിയാഴ്ച ഈ വാര്‍ത്ത കണ്ടെത്തുന്നതിന് ഒരു വായനക്കാരന്‍ ഗവേഷണം നടത്തണം. ‘സ്വപ്‌ന മുഖം മാത്രം, പിന്നില്‍ ശിവശങ്കറാകാമെന്നു ഇഡി’, എന്ന ഒന്നാം പേജ് വാര്‍ത്തയുടെ അരികില്‍ ‘സന്ദീപ് നായരുടെ രഹസ്യമൊഴി കസ്റ്റംസിനു നല്‍കില്ല’ എന്ന കുട്ടിവാര്‍ത്തയുടെ അവസാനത്തെ രണ്ടു വരികള്‍ ഇങ്ങനെ പറയുന്നു. ‘അതിനിടെ കേസ്സിലെ പ്രതികളായ ഹംസല്‍ അബ്ദു സലാം, സംജു എന്നിവര്‍ക്കു എന്‍ഐഎ-കോടതി ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടും, തുല്യതുകയ്ക്കുള്ള രണ്ടു ആള്‍ജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചത്’. വായനയിലു, വില്‍പനയിലും രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന പത്രത്തിലെ വാര്‍ത്ത. ഏതു കേസ്സ് എന്ന വിഷയമെല്ലാം വായനക്കാരന്‍ സ്വന്തമായി ഗവേഷണം നടത്തി മനസ്സിലാക്കണമെന്നാവും പത്രാധിപരുടെ മനോഗതം. ‘കേസ്സിലെ പ്രതികളായ ഹംസദ് അബ്ദു സലാം, സംജു എന്നിവര്‍ക്ക് എന്‍ഐഎ കോടതി ഇന്നലെ ജാമ്യം അനുവദിച്ചു. 10 ലക്ഷം രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടാള്‍ ജാമ്യവുമാണ് വ്യവസ്ഥ. ഇതോടെ യുഎപിഎ കേസ്സില്‍ ജാമ്യം ലഭിച്ചവരുടെ എണ്ണം പന്ത്രണ്ടായി’. ഇത്രയുമാണ് ഒന്നാം സ്ഥാനക്കാരന്റെ വാര്‍ത്ത. കുറഞ്ഞപക്ഷം യുഎപിഎ കേസ്സിലാണ് ജാമ്യം അനുവദിച്ചതെന്ന വസ്തുത വെളിപ്പെടുത്താനുള്ള മാന്യത പത്രം പ്രകടിപ്പിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട അഞ്ചു വാര്‍ത്തകള്‍ വീതം ഇരുപത്രങ്ങളും നല്‍കിയ ദിവസമായിരുന്നു ശനിയാഴ്ച. പ്രധാനമായും ശിവശങ്കരനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യണമെന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഹൈക്കോടതിയില്‍ നടത്തിയ വാദങ്ങളാണ് ഈ വാര്‍ത്തകളുടെ അടിസ്ഥാനം. അത്രയും  വിശദമായി സ്വര്‍ണ്ണ കടത്തു കേസ്സിനെ പിന്തുടരുന്ന ഈ മാധ്യമങ്ങള്‍ എന്തുകൊണ്ടാണ് എന്‍ഐഎ കോടതിയുടെ സുപ്രധാനമായ നിരീക്ഷണം പൂര്‍ണ്ണമായും ഒഴിവാക്കുന്നത്.

Also read:  ജോണ്‍ പോള്‍ നല്ല സിനിമയുടെ ജനകീയ മുഖം : കെ ആര്‍ ചെത്തല്ലൂര്‍

നയതന്ത്ര ബാഗേജു വഴിയുള്ള സ്വര്‍ണ്ണക്കടത്തു കേസ്സില്‍ പ്രതികളായവര്‍ക്ക് ഏതെങ്കിലും ഭീകരവാദ ശക്തികളുമായുള്ള ബന്ധമുണ്ടെന്നു തെളിയിക്കുവാന്‍ 100 ദിവസം അന്വേഷിച്ചിട്ടും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐഎ) ക്ക് കഴിഞ്ഞിട്ടില്ലെന്നു കോടതി നിരീക്ഷിച്ചു. ഹിന്ദു ദിനപത്രത്തില്‍ വന്ന വാര്‍ത്ത ഇതായിരുന്നു. കുറ്റാരോപിതര്‍ ചെലവഴിച്ച തുക ഏതെങ്കിലും ഭീകരവാദ സംഘടനകളില്‍ നിന്നും ലഭിച്ചതാണന്നോ അല്ലെങ്കില്‍ അവര്‍ കൈപ്പറ്റിയ സ്വര്‍ണ്ണം അത്തരത്തിലുള്ള ഏതെങ്കിലും ഇരുണ്ട ശക്തികള്‍ക്ക് കൈമാറിയെന്നതിനോ ഉള്ള ഒരു തെളിവുകളും കേസ്സ് ഡയറിയില്‍ ഇല്ലെന്ന് ഹംസത്ത് അബ്ദുസലാം, ടിഎം സംജു എന്നിവര്‍ക്കു ജാമ്യം അനുവദിച്ച എന്‍ഐഎ പ്രത്യേക കോടതി ജഡ്ജി പി കൃഷ്ണകുമാര്‍ പറഞ്ഞു. വാര്‍ത്തയുടെ രണ്ടാമത്തെ വാചകം ഇതായിരുന്നു.

Also read:  ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത് 11 മണിക്കൂര്‍

കഴിഞ്ഞ മൂന്നു മാസത്തിലധികമായി കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന വാര്‍ത്തകളുടെ അടിത്തറ ഇല്ലാതാക്കുന്നതാണ് എന്‍ഐഎ കോടതി രണ്ടു തവണകളായി ഈ കേസ്സിലെ കുറ്റാരോപിതര്‍ക്ക് ജാമ്യം അനുവദിച്ച നടപടി. യുഎപിഎ-നിയമം ഉപയോഗിക്കുന്നതിന്റെ ഒരു പ്രധാന കാരണം തന്നെ കുറ്റാരോപിതരായവര്‍ക്ക് എളുപ്പം ജാമ്യം ലഭിക്കാതിരിക്കുന്നതിനു വേണ്ടിയാണ്. മൂന്നു മുതല്‍ ആറുമാസം വരെ ജാമ്യം നിഷേധിക്കുന്നതിനുള്ള വകുപ്പുകളാണ് യുഎപിഎ-നിയമം അന്വേഷണ ഏജന്‍സികളുടെ ഇഷ്ടവിഷയമാകുന്നതിന്റെ കാരണം. യുഎപിഎ-ചാര്‍ത്തിയിട്ടുള്ള കേസ്സുകളുടെ നാള്‍വഴികള്‍ പരിശോധിക്കുന്നവര്‍ക്ക് ഇക്കാര്യം ബോധ്യപ്പെടും. യുഎപിഎ പ്രകാരം അറസ്റ്റു ചെയ്യപ്പെട്ടവര്‍ക്ക് പ്രത്യേക കോടതികള്‍ പൊതുവില്‍ 6-മാസം വരെ ജാമ്യം നിഷേധിക്കുന്ന പ്രവണതായാണ് സാധാരണ കണ്ടു വരുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ വേണം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട യുഎപിഎ-കേസ്സിലെ കുറ്റാരോപിതര്‍ക്ക് മൂന്നു മാസത്തിനുള്ളില്‍ ജാമ്യം ലഭിച്ചതിനെ വിലയിരുത്താനാവുക. നയതന്ത്ര ബാഗേജു വഴിയുള്ള കള്ളക്കടത്തിലെ കുറ്റാരോപിതര്‍ ഭീകര പ്രവര്‍ത്തനവും, രാജ്യദ്രോഹവും നടത്തിയതിനുള്ള തെളിവുകള്‍ ഹാജരാക്കുന്നതിന് എന്‍ഐഎ-ക്കു ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു പ്രത്യേക കോടതി ആവര്‍ത്തിക്കുന്നത് വാര്‍ത്തയാവാതെ പോവുന്നത് ആശ്ചര്യകരമാവുന്നതും അതുകൊണ്ടാണ്.

Also read:  സ്വപ്‌നയ്ക്ക് സുരക്ഷ നല്‍കണമെന്ന് കോടതി

കേരളത്തിലെ മാധ്യമീകൃത പൊതുമണ്ഠലത്തില്‍ കഴിഞ്ഞ മൂന്നു മാസത്തിലധികമായി നിറഞ്ഞുനില്‍ക്കുന്ന രാജ്യദ്രോഹത്തിന്റെയും, ഭീകര പ്രവര്‍ത്തനത്തിന്റെയും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഭാവനാസൃഷ്ടികള്‍ മാത്രമായിരുന്നുവെന്ന ജാള്യത ഒഴിവാക്കുന്നതിനുള്ള വിഫലശ്രമമായി ഈ തമസ്‌ക്കരണങ്ങളെ വിലയിരുത്തകയാണെങ്കില്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം എന്തായിരിക്കും അതിനുള്ള പ്രേരണ എന്നാവും. ആ വിഷയം ഈ കുറുപ്പിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ അതിലേക്കു പ്രവേശിക്കുന്നില്ല.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »