ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ ഇനി പഴയതുപോലെ ആകില്ല

mutual-fund

കെ.അരവിന്ദ്‌

വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂച്വല്‍ ഫണ്ടുകളുടെ വര്‍ഗീകരണം സംബന്ധിച്ച്‌ സെക്യൂരിറ്റീസ്‌ ആന്റ്‌ എക്‌സ്‌ചേഞ്ച്‌ ബോര്‍ഡ്‌ ഓഫ്‌ ഇന്ത്യ (സെബി) നിബന്ധനകള്‍ പുറപ്പെടുവിച്ചതിനു ശേഷം ഫണ്ട്‌ മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ലാര്‍ജ്‌കാപ്‌ ഫണ്ടുകളുടെ പ്രസക്തി കുറയുന്നതായി വിപണി വൃത്തങ്ങള്‍ ചൂണ്ടികാട്ടുന്നു.

ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള 100 കമ്പനികളെയാണ്‌ സെബി ലാര്‍ജ്‌കാപ്‌ ഓഹരികളായി വര്‍ഗീകരിച്ചിരിക്കുന്നത്‌. ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ 80 ശതമാനം നിക്ഷേപവും നടത്തേണ്ടത്‌ ഈ നൂറ്‌ കമ്പനികളിലായിരിക്കണം. മിഡ്‌കാപ്‌, സ്‌മോള്‍ കാപ്‌ കമ്പനികളില്‍ 20 ശതമാനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഇത്തരം ഫണ്ടുകള്‍ക്ക്‌ അനുവാദമില്ല.

നേരത്തെ ലാര്‍ജ്‌കാപ്‌ ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോ രൂപപ്പെടുത്തുമ്പോള്‍ ഫണ്ട്‌ മാനേജര്‍മാരുടെ മേല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. എന്നാല്‍ സെബിയുടെ നിയന്ത്രണം നിലവില്‍ വന്ന്‌ ഒരു വര്‍ഷം പി ന്നിട്ടതോടെ ഫണ്ട്‌ മാനേജര്‍മാര്‍ കൈകാര്യം ചെയ്യുന്ന ലാര്‍ജ്‌കാപ്‌ ഫണ്ടുകളുടെ പ്രസ ക്തി തന്നെ കുറഞ്ഞുവരികയാണ്‌.

Also read:  സ്പീക്കര്‍ക്കെതിരായ പ്രമേയം തള്ളി; പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി

ലാര്‍ജ്‌കാപ്‌ ഫണ്ടുകള്‍ രണ്ടു തരത്തിലുണ്ട്‌. ഫണ്ട്‌ മാനേജര്‍മാരുടെ സജീവമായ ഇടപെടല്‍ കൂടാതെ സൂചികാധിഷ്‌ഠിത ഓഹരികളില്‍ മാത്രം നിക്ഷേപിക്കുന്ന ഇന്‍ഡക്‌സ്‌ ഫണ്ടുകളും ഫണ്ട്‌ മാനേജര്‍മാര്‍ തിരഞ്ഞെടുക്കുന്ന പോര്‍ട്‌ഫോളിയോയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളും. ഉദാഹരണത്തിന്‌ എച്ച്‌ഡിഎഫ്‌സി ഇന്‍ഡക്‌സ്‌ ഫണ്ട്‌ നിഫ്‌റ്റി 50 പ്ലാന്‍ നിഫ്‌റ്റിയില്‍ ഉള്‍പ്പെട്ട 50 ഓഹരികളിലാണ്‌ നിക്ഷേപിക്കുന്നത്‌. ഓഹരികളുടെ വെയിറ്റേജും നിഫ്‌റ്റിയിലുള്ള വെയിറ്റേജിന്‌ ഏതാണ്ട്‌ സമാനമായിരിക്കും. നിഫ്‌റ്റി നല്‍കുന്നതിന്‌ ഏകദേശം തുല്യമായ റിട്ടേണാണ്‌ ഈ ഫണ്ട്‌ നല്‍കുക. എല്ലാ ഫണ്ടുകളും ഒരു മാനേജറുടെ മേല്‍നോട്ടത്തിലാണ്‌ പ്രവര്‍ത്തിക്കുകയെങ്കിലും ഇത്തരം ഇന്‍ഡക്‌സ്‌ ഫണ്ടുകള്‍ സൂചികയെ പിന്തുടരുക മാത്രമാണ്‌ ചെയ്യുക. അതായത്‌ ഒരു ഫണ്ട്‌ മാനേജര്‍ നടത്തുന്ന ഓഹരികളുടെ തിരഞ്ഞെടുപ്പ്‌ ഇത്തരം ഫണ്ടുകളുടെ പ്രകടനത്തെ കാര്യമായി സ്വാധീനിക്കുന്നില്ല.

Also read:  ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

അതേസമയം, ഫണ്ട്‌ മാനേജര്‍ സജീവമായി കൈകാര്യം ചെയ്യുന്ന സ്‌കീമുകളില്‍ മാനേജറുടെ തിരഞ്ഞെടുപ്പ്‌ വൈഭവം പ്രകടന മികവ്‌ ഉയര്‍ത്താന്‍ സഹായകമായ ഘടകമാണ്‌. അതേ സമയം ലാര്‍ജ്‌കാപ്‌ സ്‌കീമുകളെ സംബന്ധിച്ചിടത്തോളം സെബിയുടെ വര്‍ഗീകരണം വന്നതോടെ ഫണ്ട്‌ മാനേജര്‍ക്ക്‌ തിരഞ്ഞെടുപ്പിന്‌ വിപുലമായ അവസരങ്ങളില്ല. പോര്‍ട്‌ഫോളിയോയിലെ 80 ശതമാനം ഓഹരികളും ഏറ്റവും ഉയര്‍ന്ന വിപണിമൂല്യമുള്ള ആദ്യത്തെ 100 കമ്പനികളായിരിക്കണം. ഇവയില്‍ പെടാത്ത കമ്പനികളെയും പോര്‍ട്‌ ഫോളിയോയില്‍ ഉള്‍പ്പെടുത്താമെങ്കിലും അ ത്തരം കമ്പനികളില്‍ 20 ശതമാനം നിക്ഷേപം മാത്രമേ നടത്താന്‍ അവസരമുള്ളൂ. അതുകൊണ്ടുതന്നെ സെബിയുടെ നിയന്ത്രണം നിലവില്‍ വരുന്നതിന്‌ മുമ്പ്‌ പല ലാര്‍ജ്‌കാപ്‌ ഫണ്ടുകളും നല്‍കിയിരുന്ന തരത്തിലുള്ള ഉയര്‍ ന്ന നേട്ടം ആവര്‍ത്തിക്കാനുള്ള അവസരം ഇത്തരം ഫണ്ടുകള്‍ക്കില്ലെന്ന്‌ പറയാം.

Also read:  വൈവിധ്യം ഉറപ്പുവരുത്താന്‍ മള്‍ട്ടികാപ്‌ ഫണ്ടുകള്‍

ഇത്തരം ഫണ്ടുകള്‍ നിക്ഷേപത്തിന്‌ പരിഗണനീയമല്ലെന്ന്‌ അര്‍ത്ഥമില്ല. റിസ്‌ക്‌ സന്നദ്ധത വളരെ കുറ ഞ്ഞ നിക്ഷേപകര്‍ക്ക്‌ ലാര്‍ജ്‌ കാപ്‌ ഫണ്ടുകള്‍ പരിഗണിക്കാവുന്നതാണ്‌. സൂ ചികയ്‌ക്ക്‌ തുല്യമായ നേട്ടം ഇത്തരം ഫണ്ടുകളില്‍ നിന്ന്‌ ലഭിക്കാ നുള്ള സാധ്യത കൂടുതലാണ്‌. അതേ സമയം ഇടത്തരം റിസ്‌ക്‌ സന്നദ്ധതയുള്ളവര്‍ക്ക്‌ മള്‍ട്ടികാപ്‌ ഫണ്ടുകളാണ്‌ കൂടുതല്‍ പരിഗണനീയം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »