മധ്യപ്രദേശിലെ തെരുവോര കച്ചവടക്കാരുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി

modi

 

സ്വാനിധി സംവാദ് പദ്ധതിയുടെ ഭാഗമായി മധ്യപ്രദേശില്‍ നിന്നുള്ള തെരുവോര കച്ചവടക്കാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. വായ്പാ പലിശയില്‍ 7 ശതമാനം വരെ കിഴിവ് നല്‍കുമെന്നും വായ്പ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ കൂടുതല്‍ ആനുകൂല്യങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി. ഡിജിറ്റല്‍ ഇടപാടുകള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ഒ.ടി.ടി പ്ലാറ്റ്ഫോം ഉപയോഗിക്കാനുള്ള അവസരം തെരുവോര കച്ചവടക്കാര്‍ക്ക് ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് പ്രതിസന്ധി മൂലം ദുരിതത്തിലായ തെരുവോര കച്ചവടക്കാരുടെ ജീവിതമാര്‍ഗം പുനരുജ്ജീവിപ്പിക്കുന്നതിന് 2020 ജൂണ്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് സ്വാനിധി. മധ്യപ്രദേശില്‍ 4.5 ലക്ഷം തെരുവോര കച്ചവടക്കാരാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. അതില്‍ 1.4 ലക്ഷം പേരുടെ അപേക്ഷകള്‍ സ്വീകരിച്ച് 140 കോടി രൂപ ധനസഹായം അനുവദിച്ചു. പ്രതിസന്ധിയെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് തിരികെവന്ന തെരുവോര കച്ചവടക്കാരുടെ ആത്മവിശ്വാസം , അശ്രാന്ത പരിശ്രമം, കഠിനാധ്വാനം എന്നിവയെ പ്രധാനമന്ത്രി പ്രശംസിച്ചു. കോവിഡ് കാലയളവിലും 4.5 ലക്ഷത്തോളം തെരുവോര കച്ചവടക്കാരെ തിരിച്ചറിയുകയും അവരില്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് രണ്ടു മാസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി വായ്പ അനുവദിക്കുകയും ചെയ്ത മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ നടപടികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു.

ഏതൊരു ദുരന്തവും, തൊഴില്‍, ഭക്ഷണം, സമ്പാദ്യം എന്നിവ നഷ്ടപ്പെടുത്തിക്കൊണ്ട് ദരിദ്രരെയാണ് ആദ്യം ബാധിക്കുകയെന്ന് പ്രധാനമന്ത്രി പറഞ്ഞു. മിക്കവാറും കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിവരേണ്ടിവന്ന കഠിനമായ സാഹചര്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

Also read:  മധ്യപ്രദേശ് തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന് തലവേദനയായി കമല്‍നാഥിന്റെ വിവാദ പ്രസ്താവന

ലോക്ഡൗണ്‍ മൂലം പാവപ്പെട്ടവര്‍ക്കും മധ്യവര്‍ഗത്തിലുള്ളവര്‍ക്കും നേരിടേണ്ടിവരുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആദ്യ ദിനം മുതല്‍ ശ്രമിച്ചിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ റോസ്ഗര്‍ പദ്ധതിയിലൂടെ തൊഴിലിനു പുറമെ ഭക്ഷണം, റേഷന്‍, സൗജന്യ പാചകവാതക സിലിണ്ടര്‍ എന്നിവയും സര്‍ക്കാര്‍ ലഭ്യമാക്കി. മറ്റൊരു ദുര്‍ബല വിഭാഗമായ തെരുവോര കച്ചവടക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിച്ചതിന്റെ ഫലമായാണ് അവര്‍ക്ക് ജീവിതോപാധി പുനരുജ്ജീവിപ്പിക്കുന്നതിന് കുറഞ്ഞ നിരക്കില്‍ മൂലധന വായ്പ നല്‍കുന്നതിന് പി.എം സ്വാനിധി പദ്ധതി പ്രഖ്യാപിച്ചത്. ഇതാദ്യമായി പദ്ധതിയുമായി ലക്ഷക്കണക്കിനു പേര്‍ ബന്ധപ്പെട്ടതായും ആനുകൂല്യം ലഭിച്ചു തുടങ്ങിയതായും അദ്ദേഹം പറഞ്ഞു.

തെരുവോര കച്ചവടക്കാര്‍ക്ക് സ്വയംതൊഴില്‍, സ്വയം നിലനില്‍പ്പ്, ആത്മവിശ്വാസം എന്നിവ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഓരോ തെരുവോര കച്ചവടക്കാരനും പദ്ധതിയെപ്പറ്റി പൂര്‍ണമായും അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങള്‍ക്കും ബന്ധപ്പെടാനാവുന്ന വിധത്തില്‍ വളരെ ലളിതമാണ് ഈ പദ്ധതി. പൊതുജന സേവന കേന്ദ്രങ്ങള്‍ വഴിയും മുനിസിപ്പാലിറ്റി ഓഫീസ് വഴിയും അപേക്ഷ നല്‍കാവുന്നതാണ്. അപേക്ഷ നല്‍കാനായി വരിനില്‍ക്കേണ്ടതില്ല എന്നതിനു പുറമെ, ബാങ്ക്, മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍, തെരുവോര കച്ചവടക്കാരുടെ അടുത്തു നിന്നും നേരിട്ട് അപേക്ഷ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Also read:  ഹൈബി ഈഡന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

പലിശയില്‍ 7 ശതമാനം വരെ ഇളവിനു പുറമെ, ഒരാള്‍ ഒരു വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കുകയാണെങ്കില്‍, അതിനു പ്രത്യേകം പലിശയിളവും ലഭിക്കും. ഡിജിറ്റല്‍ ഇടപാടുകള്‍ക്ക്, ക്യാഷ് ബാക്ക് സംവിധാനവുമുണ്ടാകും. ഇതിലൂടെ, ആകെ പലിശയേക്കാള്‍ അധികം തുക , കച്ചവടക്കാരന് തിരികെ ലഭിക്കും. കഴിഞ്ഞ 3-4 വര്‍ഷങ്ങളായി രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് പ്രവണത വര്‍ധിച്ചിട്ടുണ്ടെന്നും നരേന്ദ്രമോദി അറിയിച്ചു.

ഈ പദ്ധതി, എളുപ്പം ലഭിക്കുന്ന മൂലധനത്തോട് കൂടി പുതുതായി കച്ചവടം ആരംഭിക്കാന്‍ സഹായിക്കും. ഇതാദ്യമായി സര്‍ക്കാരുമായി ദശലക്ഷക്കണക്കിന് തെരുവോര കച്ചവടക്കാരുടെ ശൃംഖല ബന്ധിപ്പിക്കപ്പെടുകയും അവര്‍ക്ക് സ്വത്വബോധം ലഭിക്കുകയും ചെയ്തു.

പലിശയില്‍ നിന്നും പൂര്‍ണമായും മുക്തമാകാന്‍ പദ്ധതി സഹായിക്കും. 7 ശതമാനം വരെ പലിശയിളവ് ഏതായാലും നല്‍കും. ബാങ്കുകളും ഡിജിറ്റല്‍ പേമെന്റ് ദാതാക്കളുമായും ബന്ധപ്പെട്ട് തെരുവോര കച്ചവടക്കാര്‍, ഡിജിറ്റല്‍ സൗകര്യങ്ങള്‍ക്ക് ഒട്ടും പിന്നാക്കം പോകരുതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.

കൊറോണ സമയത്ത്, പണം നേരിട്ട് നല്‍കുന്നതിന് പകരം ഉപഭോക്താക്കള്‍ ഡിജിറ്റല്‍ ഇടപാടുകളിലേയ്ക്ക് മാറിയിട്ടുണ്ട്. തെരുവോര കച്ചവടക്കാരും ഇത് സ്വീകരിക്കാന്‍ മോദി അഭ്യര്‍ത്ഥിച്ചു. ഇതിനായി ഒരു ഒ.ടി.ടി പ്ലാറ്റ്ഫോം സര്‍ക്കാര്‍ തയ്യാറാക്കിവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പി.എം.സ്വാനിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക്, ഉജ്ജ്വല പാചകവാതക പദ്ധതി, ആയുഷ്മാന്‍ ഭാരത് പദ്ധതി എന്നിവയുടെ ആനുകൂല്യങ്ങളും മുന്‍ഗണന അടിസ്ഥാനത്തില്‍ ലഭിക്കും. പ്രധാനമന്ത്രി ജനധന്‍ യോജനയിലൂടെ, 40 കോടിയോളം ദരിദ്ര, താഴേയ്ക്കിടയിലുള്ള ജനങ്ങള്‍, ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു. അവര്‍ക്ക് ആനുകൂല്യങ്ങള്‍ നേരിട്ട് ഇപ്പോള്‍ അക്കൗണ്ടില്‍ ലഭ്യമാകുകയും വായ്പകള്‍ ലഭിക്കാനുള്ള നടപടികള്‍ സുഗമമാവുകയും ചെയ്തു. ഡിജിറ്റല്‍ ആരോഗ്യദൗത്യം, പ്രധാനമന്ത്രി സുരക്ഷ ബീമ യോജന, പ്രധാനമന്ത്രി ജീവന്‍ ജ്യോതി യോജന, ആയുഷ്മാന്‍ ഭാരത് എന്നീ പദ്ധതികളുടെ നേട്ടങ്ങളും അദ്ദേഹം വിശദമാക്കി.

Also read:  കോവിഡ് വാക്‌സിന്‍ തെരഞ്ഞെടുപ്പ് ആയുധം; ബീഹാറിന് പുറകെ തമിഴ്‌നാടും മധ്യപ്രദേശും

കഴിഞ്ഞ 6 വര്‍ഷങ്ങളായി, രാജ്യത്തെ ദരിദ്രരുടെ ജീവിതം സുഗമമാക്കാന്‍, സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നഗരങ്ങളിലും പട്ടണങ്ങളിലും താങ്ങാനാവുന്ന ചെലവില്‍ താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള ഒരു ബ്രഹദ് പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചതായും ശ്രീ.മോദി പറഞ്ഞു. രാജ്യത്ത് എവിടെനിന്നു വേണമെങ്കിലും റേഷന്‍ ലഭിക്കുന്നതിന് ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി സഹായിച്ചു. അടുത്ത ആയിരം ദിവസം കൊണ്ട് രാജ്യത്തെ ആറു ലക്ഷം ഗ്രാമങ്ങളില്‍ ഒപ്ടിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് ഗ്രാമീണ ഇന്ത്യയെ ആഭ്യന്തര, അന്താരാഷ്ട്ര വിപണികളുമായി ബന്ധിപ്പിക്കുകയും ഗ്രാമീണ ജനതയുടെ ജീവിതോപാധി വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ശുചിത്വം പാലിക്കാനും കോവിഡ് 19 നെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും പ്രധാനമന്ത്രി തെരുവോര കച്ചവടക്കാരോട് ആവശ്യപ്പെട്ടു. ഇത് അവരുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »