ഭരണത്തുടര്‍ച്ചയുടെ സൂചന

ldf

കെ.പി. സേതുനാഥ്

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പൊതുവായ രാഷ്ട്രീയ ദിശാബോധത്തിന്റെ അളവുകോലായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെുപ്പിനെ കണക്കാക്കാനാവില്ലെന്നാണ് സാധാരണയുള്ള രാഷ്ട്രീയ വിലയിരുത്തല്‍. തെരഞ്ഞെടുപ്പിലെ ജയാപരാജയങ്ങള്‍ നിശ്ചയിക്കുന്നതില്‍ ഒട്ടനവധി പ്രദേശിക ഘടകങ്ങള്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതാണ് അതിനുള്ള കാരണം. സാധാരണനിലയില്‍ അതില്‍ തെറ്റു പറയാനുമാവില്ല. പക്ഷെ കേരളത്തില്‍ ഇപ്പോള്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഈ പൊതുനിഗമനത്തിന്റെ ചേരുവകളെ അസ്ഥാനത്താക്കുന്നു. പ്രാദേശിക വിഷയങ്ങളെ ഏതാണ്ട് പൂര്‍ണ്ണമായും ഓരങ്ങളിലേക്കു മാറ്റിയ ഒന്നായിരുന്നു ഇക്കുറി നടന്ന തദ്ദേശ പോരിന്റെ സവിശേഷത.

സ്വര്‍ണ്ണ കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസ്സുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിമുടി അഴിമതിയില്‍ മുങ്ങിയെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അഴിമതിയില്‍ മുങ്ങിയ സര്‍ക്കാരിനെതിരായ ഹിതപരിശോധന എന്ന നിലയിലാണ് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ ജനാധിപത്യ മുന്നണിയും, ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ-മുന്നണിയും തങ്ങളുടെ തെരഞ്ഞെടുപ്പു പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിച്ചത്. കസ്റ്റംസും, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും, സിബിഐ-യും മറ്റു പരശതം കേന്ദ്ര അന്വേഷണ ഏജന്‍സികളും ഒന്നിനു പുറകെ ഒന്നായി ദിവസേന നടത്തിയ ‘വെളിപ്പെടുത്തലുകള്‍’ സിപിഎം-ന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിയെ വല്ലാതെ ഉലച്ചിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒരു ഘട്ടത്തിലും ഇടതു മുന്നണി മേല്‍ക്കൈ നേടിയതായി അതിന്റെ നേതാക്കള്‍ പോലും അവകാശപ്പെട്ടിരുന്നില്ല. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പൊതുവെ ‘ഡിഫന്‍സീവ്’ പ്രചാരണം ആയിരുന്നു ഇടതു മുന്നണി നടത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയെ സംബന്ധിച്ചിടത്തോളം ഏറെ ആഹ്ലാദകരമാകുന്നതിന്റെ പശ്ചാത്തലം ഇതാണ്.

Also read:  മകള്‍ പിറന്നപ്പോള്‍ തെരഞ്ഞെടുപ്പ് പരാജയം മറന്നു ; സന്തോഷ വാര്‍ത്ത പങ്ക് വെച്ച് എല്‍ദോ എബ്രഹാം

പ്രതീക്ഷിക്കാത്ത വിജയം കൈവരിച്ചുവെന്നു മാത്രമല്ല തങ്ങളുടെ വോട്ടിന്റെ അടിത്തറ വല്ലാതെ ചോരുന്ന പ്രവണതക്കു തടയിടാന്‍ കഴിഞ്ഞുവെന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിന് എല്‍ഡിഎഫിനു വലിയ ആത്മവിശ്വാസം നല്‍കുന്ന സംഗതിയാവും. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യ മുന്നണിയുമായി താരതമ്യം ചെയ്യുമ്പോള്‍ 20 ലക്ഷത്തിലധികം വോട്ടിനു പുറകില്‍ പോയ സ്ഥിതിയില്‍ നിന്നും ഇത്രയും വലിയ തിരിച്ചുവരവു നടത്താനായത് സിപിഎം-നും എല്‍ഡിഎഫി-നും ഏറെ ആശ്വാസകരമാണ്. ശബരിമല സവര്‍ണ്ണ-ശൂദ്ര കലാപത്തിന്റെ മൂര്‍ദ്ധന്യത്തില്‍ നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ നഷ്ടമായ ഇടതു വോട്ടുകളില്‍ ഗണ്യമായ പങ്കും തിരികയെത്തി എന്നാണ് ഇപ്പോഴത്തെ ഫലങ്ങള്‍ നല്‍കുന്ന പ്രാഥമിക സൂചന. ഒരോ മുന്നണികള്‍ക്കും ലഭിച്ച വോട്ടിന്റെ വിശദമായ വിവരം ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത കൈവരിക്കാനാവും.

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും യുഡിഎഫും കൈവരിച്ച നേട്ടം നിലനിര്‍ത്താനായില്ലെന്നു മാത്രമല്ല സംസ്ഥാന സര്‍ക്കാരിനെതിരെ ഒന്നിനു പുറകെ ഒന്നായി ഉയര്‍ത്തിയ അഴിമതി ആരോപണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വേണ്ടവിധം വിജയിക്കാനും കഴിഞ്ഞില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലങ്ങള്‍ തെളിയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണ ഏജന്‍സികള്‍ സ്ഥാനത്തും, അസ്ഥാനത്തും നടത്തിയ ‘വെളിപ്പെടുത്തലുകളെ’ അതുപോലെ ഏറ്റുപാടുന്നതിനപ്പുറും സംസ്ഥാന സര്‍ക്കാരിനെതിരെ കാതലായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ കോണ്‍ഗ്രസ്സിനും, യുഡിഎഫി-നും കഴിഞ്ഞില്ലെന്നാണ് ഫലങ്ങള്‍ നല്‍കുന്ന സൂചന. എന്നു മാത്രമല്ല തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ വിനിയോഗിക്കുന്ന പ്രവണതക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ പുലര്‍ത്തിയ മൗനം രാഷ്ട്രീയമായി അവര്‍ക്കു തിരിച്ചടിയായി എന്നു കരുതേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധി പോലും കേന്ദ്ര സര്‍ക്കാരിന്റെ ഈ സമീപനത്തിനെതിരെ പരസ്യമായി രംഗത്തു വന്നുവെങ്കിലും കേരളത്തിലെ നേതാക്കള്‍ അതൊന്നും തങ്ങളെ ബാധിക്കുന്ന വിഷയമല്ല എന്ന നിലയില്‍ മുന്നോട്ടു പോവുകയായിരുന്നു.

Also read:  സംസ്ഥാനത്ത് ഇന്ന് 3254 പേര്‍ക്ക് കോവിഡ്; 4333 പേര്‍ രോഗമുക്തി നേടി

ലോകസഭ തെരഞ്ഞെടുപ്പിലെ സവിശേഷ സാഹചര്യം അതുപോലെ ആവര്‍ത്തിക്കുമെന്ന മൗഢ്യവും അവര്‍ പുലര്‍ത്തിയിരുന്നു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് അധികാരത്തില്‍ തിരിച്ചുവരുമെന്ന വിശ്വാസത്തില്‍ യുഡിഎഫി-നു അനുകൂലമായി ന്യൂനപക്ഷ വോട്ടുകളില്‍ വന്ന വലിയ ധ്രൂവീകരണവും, സിപിഎം-ന്റെ പരമ്പരാഗത വോട്ടുകളില്‍ വന്ന വിള്ളലുമാണ് ഇരുപത് ലോകസഭാ സീറ്റുകളില്‍ 19-ഉം നേടാനുള്ള പ്രധാന കാരണം. എന്നാല്‍ അതിനു തൊട്ടു പുറകെ നടന്ന നിയമസഭാ ഉപതെരഞ്ഞടുപ്പുകളില്‍ വട്ടിയൂര്‍ക്കാവിലും, കോന്നിയിലും, പിന്നീട് പാലായിലും എല്‍ഡിഎഫ് വിജയിച്ചതോടെ ലോകസഭ തെരഞ്ഞെടുപ്പിലെ ജയത്തിന്റെ ആധികാരികത എല്ലായ്പോഴും അതുപോലെ നിലനില്‍ക്കുന്നതല്ലെന്നു വ്യക്തമായിരുന്നു. കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതൃത്വം ഇക്കാര്യം യഥാവിധി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് ഇപ്പോഴത്തെ ഫലങ്ങള്‍ തെളിയിക്കുന്നത്.

ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ്സ് യുഡിഎഫ് വിട്ടു പോരുന്ന സാഹചര്യം ഒഴിവാക്കുന്നതിനുള്ള രാഷ്ട്രീയ അവധാനത പുലര്‍ത്തുന്നതിന് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് കഴിയാതെ പോയത് അതിന്റെ ലക്ഷണമൊത്ത ഉദാഹരണമാണ്. കോണ്‍ഗ്രസ്സ്-യുഡിഎഫ് കോട്ടകളായി കരുതുന്ന മധ്യ തിരുവിതാംങ്കൂര്‍ മേഖലയില്‍ ജോസ് കെ മാണിയുടെ പടിയിറങ്ങള്‍ യുഡിഎഫിന് കനത്ത തിരിച്ചടി ആയതായി തെരഞ്ഞെടുപ്പു ഫലങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. നിയമസഭ തെരഞ്ഞെടുപ്പിനു വെറും നാലു മാസം മാത്രം ബാക്കിയിരിക്കെ സംഭവിച്ച ഈ തിരിച്ചടി മറികടക്കുന്നതിന് കോണ്‍ഗ്രസ്സ്-യുഡിഎഫ് നേതൃത്വം കിണഞ്ഞു പരിശ്രമിക്കേണ്ടി വരും. ജമാത്ത് ഇസ്ലാമിയുടെ രാഷ്ട്രീയ കക്ഷിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി രൂപപ്പെടുത്തിയ ധാരണ മലബാര്‍ മേഖലയില്‍ യുഡിഎഫിന് നേട്ടത്തിനു പകരം കോട്ടമാണ് വരുത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തലുകള്‍ നല്‍കുന്ന സൂചന.

Also read:  ലൈഫ് പദ്ധതിയിൽ സിബിഐ അന്വേഷണം തടയില്ലെന്ന് ഹൈക്കോടതി

യുഡിഎഫിനു നേരിട്ട തിരിച്ചടി പോലെ പ്രധാനമാണ് ബിജെപിയുടെ എന്‍ഡിഎ മുന്നണിയുടെ അവകാശവാദങ്ങളുടെ മുനയൊടിഞ്ഞതും. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം വര്‍ഗീയമായ പ്രചാരണ കോലാഹലങ്ങള്‍ നടത്തിയിട്ടും കാര്യമായ നേട്ടം കൈവരിക്കുവാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. തിരുവനന്തപുരം കോര്‍പറേഷനില്‍ കഴിഞ്ഞ തവണ കൈവരിച്ച നേട്ടം കഷ്ടിച്ച് നിലനിര്‍ത്താനായതും, പന്തളം മുന്‍സിപ്പാലിറ്റി ഇടതു മുന്നണിയില്‍ നിന്നും പിടിച്ചു പറ്റാനായതും മാത്രമാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം ലഭിച്ച നേട്ടം. തദ്ദേശ തെരഞ്ഞെടുപ്പിനെ നിര്‍ണ്ണയിച്ച ഘടകങ്ങള്‍ ആയരിക്കില്ല നിയമസഭാ തെരഞ്ഞെടുപ്പിന്റെ അലകും, പിടിയും നിശ്ചയിക്കുക എന്നു വ്യക്തമാണ്. എന്നാലും നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സമയത്തു നടന്ന തദ്ദേശ പോരില്‍ ഇടതു മുന്നണി നേടിയ വിജയം ഭരണത്തുടര്‍ച്ച എന്ന എല്‍ഡിഎഫി-ന്റെ അവകാശവാദം അതിമോഹമല്ലെന്ന ധാരണ ഉറപ്പിക്കുവാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »