തിരുവനന്തപുരം: അടുത്ത തിങ്കളാഴ്ച മുതല്‍ നിയമസഭയിലെ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ധനബില്ല് പാസാക്കുന്നതിനായി ഈ മാസം അവസാനം നിയമസഭാ സമ്മേളനം ചേരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് 50 ശതമാനം ജീവനക്കാർ മാത്രമാണ് നിലവിൽ ജോലി ചെയ്യുന്നത്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ഹോട്ട്സ്പോട്ടുകളില്‍ നിന്നും ഉളളവരെ ഉത്തരവില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഉറവിടങ്ങള്‍ തിരിച്ചറിയാനാകാത്ത കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിയമസഭയില്‍ സന്ദര്‍ശകരെ അനുവദിക്കുകയില്ല. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ സന്ദര്‍നത്തിന് അനുമതി നല്‍കു.