സഭാ ടിവിയുടെ സംപ്രേക്ഷണ ഉദ്ഘാടനം 17ന്

Niyamasabha

 

കേരള നിയമസഭ ടിവിയുടെ സംപ്രേക്ഷണം ആഗസ്റ്റ് 17-ന് തുടങ്ങുമെന്ന് നിയമസഭാ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു. ലോക്സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയാവും നിയമസഭാ ടിവിയുടെ ഉദ്ഘാടനം നിർവഹിക്കുക. ഓൺലൈൻ വഴിയായിരിക്കും ഉദ്ഘാടനം. എല്ലാം നിയമസഭാ സമാജികരും വെർച്വൽ അസംബ്ളിയിലൂടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.

വിവിധ ചാനലുകളിൽ നിന്ന് ടൈം സ്ളോട്ടുകൾ വാങ്ങി സഭ ടിവിയുടെ പരിപാടികൾ ജനങ്ങളിലേക്ക് എത്തിക്കും. ഇതിനൊപ്പം ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയും ജനങ്ങളിലേക്ക് നിയമസഭയുടെ എല്ലാ പ്രവർത്തനങ്ങളും എത്തിക്കുമെന്നും സ്പീക്ക‍ർ അറിയിച്ചു.

നിയമസഭ ഡിജിറ്റലൈസേഷൻ അന്തിമ ഘട്ടത്തിൽ എത്തിയിട്ടുണ്ട്. 20 പേരടങ്ങുന്ന എംഎൽഎമാരുടെ സംഘത്തെ ആദ്യ ഘട്ടത്തിൽ ഡിജിറ്റൽ ലെജിസ്ളേറ്റർ ടീമാക്കും. ഇവരിൽ മികവു തെളിയിക്കുന്ന 2 പേർക്ക് ബെസ്റ്റ് ഡിജിറ്റൽ ലെജിസ്ലേേറ്റർ അവാർഡ് നൽകും. നിയമസഭ സമ്മേളനം 24 ന് ചേരുമെന്നും അദ്ദേഹം അറിയിച്ചു.

സ്‌പീക്കറുടെ വാർത്ത സമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം;

ജനാധിപത്യത്തിന്റെ വൈവിധ്യമാര്‍ന്ന ഭാവവും ഉള്ളടക്കവും പൊതുസമൂഹത്തിനും വിദ്യാര്‍ത്ഥികള്‍ക്കും അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ഇന്ത്യയിലെ സംസ്ഥാന നിയമസഭകളുടെ ചരിത്രത്തില്‍ ആദ്യമായി ടെലിവിഷന്‍ ചാനല്‍ എന്ന സംരംഭം കേരള നിയമസഭയില്‍ സഭാ ടി.വി എന്ന പേരില്‍ ആരംഭിക്കുന്നത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയില്‍ സംസ്ഥാനത്തെ പ്രമുഖ ചാനലുകളില്‍ ആഴ്ചയില്‍ അര മണിക്കൂര്‍ ടൈംസ്ലോട്ട് വാടകയ്ക്ക് എടുത്ത് നിയമസഭയുടെ പ്രവര്‍ത്തനങ്ങളെ സര്‍ഗ്ഗാത്മകമായി ജനമനസ്സകളിലേക്കെത്തിക്കുന്നതിനായി കേരള നിയമസഭ നേരിട്ട് തയ്യാറാക്കുന്ന പരിപാടികളുമായി 17.08.2020-ന് തുടങ്ങുന്നു. സഭാ ടി.വി.യില്‍ കേരള നിയമസഭയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന സഭയും സമൂഹവും, ഒരു ബില്ലിന്‍റെ രൂപീകരണത്തിലെ വിവിധ ഘട്ടങ്ങള്‍ കേരള ഡയലോഗിലും, സുപ്രധാന വ്യക്തിത്വങ്ങളുമായി പതിവായ അഭിമുഖങ്ങളില്‍ നിന്നും വ്യത്യസ്തമായി കേരള പരിച്ഛേദത്തെക്കുറിച്ചുള്ള സര്‍ഗ്ഗാത്മകമായി സംവദിക്കുന്ന വേദിയായി സെന്‍ട്രല്‍ ഹാളും, നിയമസഭാ മണ്ഡലങ്ങളുടെ പ്രത്യേകതകള്‍, അവയുടെ ചരിത്രപ്രാധാന്യം, വിവിധ രംഗങ്ങളിലെ മണ്ഡലത്തിന്റെ പുരോഗതി എന്നിവ കൈകാര്യം ചെയ്യുന്ന നാട്ടുവഴി എന്നിങ്ങനെ നാല് സെഗ്മെന്‍റുകള്‍ ഉള്‍പ്പെടുന്നു. ജനാധിപത്യം വികസിക്കുന്നതും വളര്‍ന്ന് വരുന്നതും അത് പുതിയ വിതാനങ്ങളിലേക്ക് ഉയരുമ്പോഴാണ്. ജനങ്ങളുമായി നിരന്തരം സംവേദിച്ചുകൊണ്ടിരിക്കുന്ന വേദിയായി ജനാധിപത്യസഭകള്‍ മാറണം.

Also read:  സാലറി കട്ട്: സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നത് സംബന്ധിച്ച് വിജ്ഞാപനം പുറത്തിറങ്ങി

പാര്‍ലമെന്റെിന്റെ രണ്ട് സഭകളേയും പ്രതിനിധാനം ചെയ്ത് കൊണ്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ലോക്സഭ-രാജ്യസഭാ ടി.വികള്‍ പാര്‍ലമെന്‍റിന്റെയും പാര്‍ലമെന്‍റ് അംഗങ്ങളുടേയും പങ്കിനേയും ഉത്തരവാദിത്തങ്ങളേയും ചുമതലകളേയും സംബന്ധിച്ചുള്ള നല്ല അവബോധമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. സഭാ ടി. വി വാര്‍ത്താധിഷ്ഠിത പരിപാടികളുടെയും ചരിത്രത്തിന്‍റെയും നിയമനിര്‍മ്മാണത്തിന്‍റെയും പുതിയ നിയമനിര്‍മ്മാണത്തിന്റെ ആവശ്യകതയുടെയും നിയമനിര്‍മ്മാണം വഴി ഉണ്ടായ അനുഭവങ്ങളുടേയും എല്ലാ വശങ്ങളും ഉള്‍ക്കൊള്ളുന്ന നിലയിലാണ് ആസൂത്രണം ചെയ്യുന്നത്. അതോടൊപ്പം സമൂഹത്തെ സര്‍ഗ്ഗാത്മകമായും ബൗദ്ധികമായും ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ചിന്തകരുടേയും, എഴുത്തുകാരുടെയും, സാമൂഹിക-സാമ്പത്തിക ശാസ്ത്രജ്ഞന്‍മാരുടെയും, സാമൂഹ്യ-രാഷ്ട്രീയ നേതാക്കളുടെയും സംവാദാധിഷ്ഠിത പരിപാടികളാണ് ഉണ്ടായിരിക്കുക.

സഭാ ടി. വിയുടെ ഓണ്‍ലൈന്‍ വിഭാഗത്തിന്റെ ഭാഗമായി തയ്യാറാക്കപ്പെടുന്ന ഒ.ടി.ടി. പ്ലാറ്റ്ഫോം ദൃശ്യമാധ്യമ രംഗത്തെ ഏറ്റവും നവീനമായ ഒരു സാധ്യതയാണ്. “എവിടെയും എപ്പോഴും” എന്ന ദൃശ്യമാധ്യമ രംഗത്തെ പുതിയ സാധ്യതയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോം. സാറ്റലൈറ്റ് ചാനലുകള്‍ നല്‍കുന്നതിനേക്കാള്‍ കൂടിയ വിലയ്ക്ക് ആമസോണ്‍, നെറ്റ്ഫ്ളിക്സ് പോലെയുള്ള ഒ.ടി.ടി. സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സേവനദാതാക്കള്‍ വാങ്ങിതുടങ്ങുന്ന ഒരു കാലമാണിത്. വിനോദവും വിജ്ഞാനവും ആവശ്യക്കാരിലേക്ക് നേരിട്ട് എത്തുന്നു എന്ന പുതിയ മാറ്റമാണ് ഒ.ടി.ടി. വഴി യാഥാര്‍ത്ഥ്യമാകുന്നത്. കേരള നിയമസഭയുടെയും നിയമസഭാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമായ എല്ലാ ലഭ്യമായ പരിപാടികളുടെയും ഷോ-കേസ് ആയിരിക്കും നിയമസഭയുടെ ഒ.ടി.ടി. പ്ലാറ്റ് ഫോം . ആവശ്യമുള്ളതെല്ലാം ആവശ്യമുള്ളപ്പോഴെല്ലാം കാണാന്‍ കഴിയുന്ന ഈ സാങ്കേതിക വിദ്യ ഇടനിലക്കാരില്ലാതെ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്ന ഒരു മാധ്യമജനാധിപത്യം കൂടി യാഥാര്‍ത്ഥ്യമാവുകയാണ്. ഒരു നിയമസഭയ്ക്ക് സ്വന്തമായി ഒരു ഒ.ടി.ടി. പ്ലാറ്റ് ഫോം ഉണ്ടാകുന്നത് ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും.

Also read:  സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിലനില്‍ക്കില്ലെന്ന് പി.ശ്രീരാമകൃഷ്ണന്‍

സഭാ ടി. വിയുടെ ലോഗോയുടെയും തീം സോങ്ങിന്റെയും പ്രകാശനം ആദരണീയനായ കേരള ഗവര്‍ണ്ണര്‍ 2019 നവംബര്‍ 14-ന് നിര്‍വ്വഹിച്ചിരുന്നു. 2019 ഡിസംബര്‍ 1-ാം തീയതി സഭാ ടി.വി.യുടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അത് മാറ്റി വയ്ക്കുകയാണുണ്ടായത്. ഈ നിയമസഭയുടെ 19-ാം സമ്മേളനത്തില്‍ വീണ്ടും ഉദ്ഘാടനം നടത്താന്‍ നിശ്ചയിച്ചിരുന്നുവെങ്കിലും കോവിഡ്-19-ന്റെ പാശ്ചാത്തലത്തില്‍ സഭാ സമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ചതിനാല്‍ ഉദ്ഘാടനം മാറ്റി വയ്ക്കുകയുണ്ടായി. കഴിഞ്ഞ ഏതാനും മാസങ്ങളായി സഭാ ടി.വി.ക്ക് വേണ്ടി തയ്യാറിക്കിയിട്ടുള്ള പ്രോഗ്രാമുകള്‍ എത്രയു പെട്ടെന്ന് ടെലികാസ്റ്റ് ചെയ്യണമെന്ന നിയമസഭയിലെ വിവിധ കക്ഷിനേതാക്കളുടെ യോഗത്തിലും സഭാ ടി.വി ഉന്നതതല സമിതി യോഗത്തിന്‍റെയും തീരുമാനപ്രകാരം 2020 ആഗസ്റ്റ് 17 തിങ്കളാഴ്ച (ചിങ്ങം 1) ഉച്ചയ്ക്ക് 12 മണിക്ക് സഭാ ടി. വിയുടെ ഉദ്ഘാടനം ആദരണീയനായ ലോക്സഭാ സ്പീക്കര്‍ ശ്രീ. ഓം ബിര്‍ളയെ കൊണ്ട് നിര്‍വ്വഹിക്കുന്നതിന് തീരുമാനിക്കുകയും അദ്ദേഹം ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന നടത്താമെന്ന് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ബഹു. മുഖ്യമന്ത്രി, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷനേതാവ്, വിവിധ കക്ഷിനേതാക്കള്‍ എന്നിവര്‍ നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണന്‍ തമ്പി ലോഞ്ചില്‍ പങ്കാളിയാവും. മുഖ്യമന്ത്രി മുഖ്യപ്രഭാഷണവും പ്രതിപക്ഷ നേതാവും വിവിധ കക്ഷിനേതാക്കളും സഭാ ടി. വി.യുടെ കണ്ടന്‍റ് ഡെവലപ്മെന്‍റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി. വീണാജോര്‍ജ്, മീഡിയാ കണ്‍സല്‍ട്ടന്‍റ് ശ്രീ. വെങ്കിടേഷ് രാമകൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തുന്നതുമാണ്. നിയമസഭാ സാമാജികര്‍ക്ക് നേരിട്ടോ ഗൂഗിള്‍ മീറ്റ് മുഖേനയോ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. മാധ്യമങ്ങള്‍ക്ക് കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പ്രവേശനം നല്‍കുന്നതാണ്.

തദവസരത്തില്‍ സഭാ ടി.വി.യുടെ വിവിധ സെഗ്മെന്‍റുകളെ വ്യക്തമാക്കുന്ന ഒരു Collage വീഡിയോയും സഭാ ചരിത്രത്തെ സംബന്ധിച്ച് മറ്റൊരു വീഡിയോ പ്രസന്‍റേഷനും നടത്തുന്നതാണ്. കൂടാതെ ഉദ്ഘാടന വേദിയില്‍ നിയമസഭാ സ്പീക്കറുടെ ഒഫീഷ്യല്‍ വെബ്സൈറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കേരള നിയമസഭയുടെ ഡൈനാമിക് വെബ്സൈറ്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കറും നിര്‍വ്വഹിക്കുന്നതാണ്.
അതോടൊപ്പം നിയമസഭ സമ്പൂര്‍ണ്ണമായും ഡിജിറ്റല്‍ ആക്കുന്ന ഇ-നിയമസഭ അവസാന ഘട്ടത്തിലാണ്. സമ്പൂര്‍ണ്ണ കടലാസ് രഹിത നിയമസഭ എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രതിവര്‍ഷം ഏതാണ്ട് 30 കോടിയുടെ ചെലവ് ലാഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also read:  സമഗ്ര ശിക്ഷാ കേരളം: 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവർത്തനപദ്ധതികൾക്ക് അംഗീകാരം

ഡിജിറ്റല്‍ നിയമസഭ യാഥാര്‍ത്ഥ്യമാക്കുന്നതിലേക്കായി ചില നടപടികള്‍ സ്വീകരിക്കുന്നുണ്ട്. നിയമസഭയിലെ 20 അംഗങ്ങളെ ഉള്‍പ്പെടുത്തി ഒരു പൈലറ്റ് ടീം ആദ്യഘട്ടത്തില്‍ പൂര്‍ണ്ണമായും കടലാസ് രഹിത നിയമസഭയുടെ ഭാഗമാകും. നിയമസഭാ പ്രവര്‍ത്തനങ്ങളെ പരമാവധി ഡിജിറ്റല്‍ സാങ്കേതിക വിദ്യ വഴി ബന്ധിപ്പിക്കുന്ന ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും 2 സാമാജികര്‍ക്ക് വീതം പുരസ്ക്കാരം നല്‍കും. അതോടൊപ്പം ഡിജിറ്റല്‍ ഡിവൈഡ് പൊതുസമൂഹത്തില്‍ കുറച്ച് കൊണ്ടുവരുന്നതിനായി മാതൃകാ പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും പോസിറ്റീവ് സോഷ്യല്‍ മീഡിയാ മാനേജ്മെന്‍റിന് നേതൃത്വം കൊടുക്കുകയും ചെയ്യുന്ന ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്ത് നിന്നുമുള്ള തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് പ്രത്യേക അവാര്‍ഡും നല്‍കും. ജനങ്ങള്‍ക്കിടയില്‍ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കുന്നതിനായി ഡിജിറ്റല്‍ ഡെമോക്രസി (സാങ്കേതിക വിദ്യയുടെ ജനാധിപത്യവല്‍ക്കരണം) ലക്ഷ്യം വച്ച് കൊണ്ട് നിയമസഭയുടെ നേതൃത്വത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കര്‍ എന്നിവരുടെ മണ്ഡലങ്ങളില്‍ പ്രത്യേക മാതൃകാ പദ്ധതികള്‍ നടപ്പിലാക്കും.

പതിനാലാം കേരള നിയമസഭയുടെ ഒരു ദിവസത്തെ സമ്മേളനം (ഇരുപതാം സമ്മേളനം) ആഗസ്റ്റ് മാസം 24-ാം തീയതി ചേരുന്നതാണ്. 2020-ലെ കേരള ധനകാര്യ ബില്ലുകള്‍ പാസ്സാക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സഭ സമ്മേളിക്കുന്നത്.കേരള നിയമസഭയുടെ സമ്പൂര്‍ണ്ണ ഹരിത പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള സോളാര്‍ പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം 25-ാം തീയതി നടക്കുന്നതാണ്.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »