തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച മരിച്ച കേസില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന് തിരുവനന്തപുരം കോടതി ജാമ്യം അനുവദിച്ചു. ശ്രീറാം കോടതിയില്‍ ഹാജരായി. കേസ് ഈ മാസം 27ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമൻ ഹാജരാകാത്തതിനെ തുടർന്ന് ഇന്ന്
ഹാജരാകാൻ കോടതി ഉത്തരവിട്ടിരുന്നു. കേസിൽ രണ്ടാം പ്രതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരുന്നു. പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടർന്ന് കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ചിരുന്നില്ല.
2019 ഓഗസ്റ്റ് മൂന്നിനാണ് കെ എം ബഷീർ കൊല്ലപ്പെട്ടത്. മദ്യപിച്ചെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ചാണ് ബഷീർ കൊല്ലപ്പെട്ടത്. റോഡിൽ തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് മരണം സംഭവിച്ചിരുന്നു. ഈ സംഭവം നടക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു












