ഗാര്‍ഡിയന്‍ വഞ്ചിച്ച ജൂലിയന്‍ അസാന്‍ജെ

julian-ass

കെ.പി. സേതുനാഥ്

ഡിജിറ്റല്‍ സാങ്കേതികവിദ്യ വിമോചനാത്മകമായ മാധ്യമ പ്രവര്‍ത്തനത്തിന് എങ്ങനെ പ്രയോജനപ്പെടുത്തുമെന്ന കാര്യത്തില്‍ പുതിയൊരു പന്ഥാവിന് വഴിയൊരുക്കിയ വിക്കിലീക്ക്‌സിന്റെ സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജയെ പ്രശസ്ത ബ്രിട്ടീഷ് ദിനപത്രമായ ദ ഗാര്‍ഡിയന്‍ വഞ്ചിച്ചുവെന്ന ആക്ഷേപം ശക്തമാകുന്നു. അമേരിക്കയില്‍ കുറ്റവിചാരണ നേരിടുന്നതിന് അസാന്‍ജയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യവുമായി ബന്ധപ്പെട്ട് ലണ്ടനില്‍ നടക്കുന്ന കേസ്സിന്റെ വിചാരണവേളയിലാണ് ലിബറല്‍ പുരോഗമന മാധ്യമമെന്നു ഖ്യാതി നേടിയ ഗാര്‍ഡിയന്‍ അസാന്‍ജയോടു നടത്തിയ വഞ്ചനയുടെ വിശദവിവരങ്ങള്‍ പുറത്തുവരുന്നത്.

വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട ഗാര്‍ഡിയനിലെ പത്രപ്രവര്‍ത്തകര്‍ മാത്രമല്ല ഗാര്‍ഡിയന്‍ എന്ന സ്ഥാപനം തന്നെ ഇക്കാര്യത്തില്‍ നടത്തിയ നെറികേടിനെപ്പറ്റി പലപ്പോഴായി ഇതിനകം വാര്‍ത്തകള്‍ പുറത്ത വന്നിരുന്നു. എഴുത്തുകാരും പത്രപ്രവര്‍ത്തകരുമായ ജോണ്‍ പില്‍ജര്‍, ജോനാഥന്‍ കുക്ക് തുടങ്ങിയവര്‍ ഗാര്‍ഡിയനെ പോലെ പുരോഗമനത്തിന്റെ മേലങ്കിയണിഞ്ഞ മാധ്യമസ്ഥാപനങ്ങള്‍ അസാന്‍ജയോടു കാട്ടിയ നീതികേടിന്റെ ചരിത്രം കഴിഞ്ഞ ഒരു ദശകമായി വിശദമായി രേഖപ്പെടുത്തുന്നു. അതിന്റെ തുടര്‍ച്ചയാണ് ലണ്ടനിലെ ഓള്‍ഡ് ബെയ്‌ലിയില്‍ നടക്കുന്ന വിചാരണയുമയി ബന്ധപ്പെട്ട് കുക്ക് തയ്യാറാക്കിയ രണ്ടു ലേഖനങ്ങള്‍.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കപ്പെട്ട അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ തിരിച്ചറിയാന്‍ ഉതകുന്ന രഹസ്യങ്ങള്‍ പുറത്തുവിട്ടതു വഴി അമേരിക്കയുടെ ദേശീയ സുരക്ഷതിത്വത്തിനു വരുത്തിയ അപകടത്തിന്റെ പേരില്‍ അസാന്‍ജെ അമേരിക്കയില്‍ കുറ്റവിചാരണ ചെയ്യപ്പെടണം എന്നാണ് അമേരിക്കയുടെ ആവശ്യം. അസാന്‍ജെയുടെ നടപടി നിരവധി അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കുന്ന കുറ്റകൃത്യം ആയിരുന്നു എന്നാണ് അമേരിക്കയുടെ വാദം. രാജ്യദ്രോഹപരമായ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട അസാന്‍ജയെ കൈമാറണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. തങ്ങളുടെ വാദത്തിനുള്ള ഏറ്റവും വലിയ തെളിവുകളായി അമേരിക്ക മുന്നോട്ടു വയ്ക്കുന്നത് ഗാര്‍ഡിയന്റെ വാര്‍ത്തകളും, വിക്കിലീക്‌സിന്റെ വെളിപ്പെടുത്തലുകള്‍ ഗാര്‍ഡിയനു വേണ്ടി കൈകാര്യം ചെയ്ത രണ്ടു പത്രപ്രവര്‍ത്തകര്‍ ചേര്‍ന്നു തയ്യാറാക്കിയ അസാന്‍ജെയുടെ ജീവചരിത്രത്തില്‍ നിന്നുള്ള വിവരങ്ങളുമാണ് അമേരിക്ക പ്രധാനമായും മുന്നോട്ടു വയ്ക്കുന്ന തെളിവുകള്‍. അസാന്‍ജെ നടത്തിയത് മാധ്യമ പ്രവര്‍ത്തനമല്ല ചാരവൃത്തി ആണെന്ന അമേരിക്കന്‍ വാദത്തിനെ നീതീകരിക്കുന്നതിനു വേണ്ട തെളിവുകളുടെ ദുര്‍ബലാവസ്ഥ കണക്കിലെടുത്താണ് അമേരിക്ക പുസ്തകത്തില്‍ നിന്നുള്ള വിവരങ്ങളെ ആശ്രയിക്കുന്നതെന്ന് കുക്ക് വിലയിരുത്തുന്നു. വ്യക്തിഗതമായ സത്യസന്ധത, തൊഴില്‍പരമായ വിശ്വാസ്യത, ആശയപരവും, ധാര്‍മികവുമായ പ്രതിബദ്ധത തുടങ്ങിയ മൂല്യങ്ങളുടെ ഏതു മാനദണ്ഠങ്ങള്‍ അനുസരിച്ചായാലും ഗാര്‍ഡിയനും, അതിലെ രണ്ടു പത്രപ്രവര്‍ത്തകരും അസാന്‍ജെയോടു സ്വീകരിച്ച നയം തികഞ്ഞ നെറികേടിന്റേതായിരുന്നു.

Also read:  ലോകത്ത് ഇതുവരെ കോവിഡിന് കീഴടങ്ങിയത് 7000 ആരോഗ്യ പ്രവര്‍ത്തകര്‍: ആംനെസ്റ്റി റിപ്പോര്‍ട്ട്

മാധ്യമപ്രവര്‍ത്തനത്തില്‍ പുതിയ അധ്യായം രചിച്ച വിക്കിലീക്ക്‌സിന്റെ ഉത്ഭവം 2010-ലാണ്. അമേരിക്കന്‍ പ്രതിരോധവകുപ്പില്‍ നിന്നുള്ള വിസില്‍ ബ്ലോവര്‍ ആയ ചെല്‍സിയ മാനിംഗില്‍ നിന്നുള്ള ആദ്യസെറ്റ് രേഖകള്‍ അസാന്‍ജെയുടെ കൈകളില്‍ എത്തുന്നത്. അഫ്ഗാനിസ്ഥാനിലും, ഇറാഖിലും അമേരിക്ക നടത്തിയ പാതകങ്ങളെപ്പറ്റിയുള്ള ആയിരക്കണക്കിനു രഹസ്യ സന്ദേശങ്ങളുടെയും, വിവരണങ്ങളുടെയും രേഖകളായിരുന്നു അവ. വിക്കിലീക്‌സ് പോലുളള ചെറിയ സംരഭത്തിനു കൈകാര്യം ചെയ്യുവാന്‍ പറ്റുന്നതിലും അപ്പുറമുള്ള വിവരങ്ങളുടെ നിധിശേഖരം പരമാവധി ഉപയോഗപ്പെടുത്തണ്ടതിന്റെ ആവശ്യമുണ്ടായിരുന്നു. ഗാര്‍ഡിയന്‍, ന്യൂയോര്‍ക്ക് ടൈംസ്,  ഡെഷ് സ്പീഗല്‍ തുടങ്ങിയ മുഖ്യധാര മാധ്യമങ്ങളും, അസാന്‍ജെയും തമ്മിലുള്ള ധാരണയുടെ തുടക്കം ഇതായിരുന്നു. തന്റെ പക്കലുള്ള രേഖകളില്‍ നിന്നും ഏറ്റവും സുപ്രധാനമായ വിവരങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുള്ള സഹായവും, ഈ പത്രങ്ങളുടെ വലിയ വായനക്കാരില്‍ എത്തിപ്പെടുന്നതിനുള്ള വഴിയും എന്ന നിലയിലാണ് അസാന്‍ജെ ഈ കൂട്ടുകെട്ടിന് തയ്യാറാവുന്നത്. ഡിജിറ്റല്‍ മാധ്യമങ്ങളില്‍ നിന്നുള്ള മത്സരം നേരിടുന്നതിന് ഈ സഹകരണം വഴിയൊരുക്കുമെന്ന കണക്കുകൂട്ടലായിരുന്നു പത്രങ്ങള്‍ പുലര്‍ത്തിയത്. ഡേവിഡ് ലെയ്ഗ്, ലൂക്ക് ഹാര്‍ഡിംഗ് എന്ന രണ്ടു പത്രപ്രവര്‍ത്തകരായിരുന്നു ഗാര്‍ഡിയനില്‍ നിന്നും അസാന്‍ജെയുമായുള്ള കൂട്ടുകെട്ടിന്റെ കണ്ണികള്‍. അതില്‍ ലെയ്ഗ് പത്രത്തിന്റെ ഇന്‍വെസ്റ്റിഗേഷന്‍സിന്റെ എഡിറ്ററായിരുന്നു. ഗാര്‍ഡിയന്റെ പുസ്തക പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ടാണ് ഹാര്‍ഡിംഗ് കൂടുതല്‍ അറിയപ്പെട്ടിരുന്നത്. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ വിക്കിലീക്‌സിന്റെ രേഖകളുടെ പ്രസിദ്ധീകരണം മൂന്നു പത്രങ്ങളും ആഘോഷിച്ചു. എന്നാല്‍ ഈ കൂട്ടുകെട്ട് അധികം മുന്നോട്ടു പോയില്ല.

Also read:  ഡോളർ ഒഴിവാക്കിയാൽ ബ്രിക്സിന് ഇറക്കുമതിച്ചുങ്കം: ഭീഷണി ആവർത്തിച്ച് ട്രംപ്

ഗാര്‍ഡിയന്റെ പ്രതിനിധികളും അസാന്‍ജെയുമായുള്ള ഭിന്നതയുടെ തുടക്കം പുസ്തകത്തെ ചൊല്ലി ആയിരുന്നു. അസാന്‍ജെയുടെ ജീവചരിത്രം പുസ്തകമാക്കുന്നതിനുള്ള അവകാശം തങ്ങള്‍ക്കു നല്‍കണമെന്നു ലെയ്ഗും, ഹാര്‍ഡിംഗും ആവശ്യപ്പെട്ടുവെങ്കിലും അസാന്‍ജെ അതിനു വിസ്സമ്മതിച്ചു. അതില്‍ തുടങ്ങിയ ഭിന്നത അസാന്‍ജെയുടെ മുഴുവന്‍ പരിശ്രമങ്ങളെയും തള്ളിപ്പറയുന്ന നിലപാടിലേക്കു ഗാര്‍ഡിയനെ എത്തിക്കുകയായിരുന്നു. വിക്കിലീക്ക്‌സ്: ഇന്‍സൈഡ് ജൂലിയന്‍ അസാന്‍ജെസ് വാര്‍ ഓണ്‍ സീക്രസി എന്ന പേരില്‍ ലെയ്ഗും, ഹാര്‍ഡിംഗും ചേര്‍ന്നെഴുതിയ പുസ്തകം അതിന്റെ തുടക്കമായിരുന്നു. ഈ പുസ്തകത്തിലെ വിവരങ്ങളാണ് അസാന്‍ജെക്ക് എതിരായി ഇപ്പോള്‍ അമേരിക്ക പ്രധാനമായും തെളിവായി
ഉപയോഗിക്കുന്നത്. അമേരിക്കന്‍ രഹസ്യാന്വേഷണവുമായി സഹകരിച്ചവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നത് അവരുടെ ജീവന്‍ അപകടത്തിലാക്കുമെന്ന തന്റെ നിര്‍ദ്ദേശത്തെ അസാന്‍ജെ തള്ളിക്കളഞ്ഞുവെന്നാണ് ലെയ്ഗ് പുസ്തകത്തില്‍ പറയുന്നു. ഒരു അത്താഴവിരുന്നിനിടയില്‍ നടന്ന സംഭാഷണമെന്ന നിലയിലാണ് ഈ വിവരണം. ‘ചാരവൃത്തി നടത്തുന്നവര്‍ മരണം അര്‍ഹിക്കുന്നു’ എന്നു അസാന്‍ജെ അഭിപ്രായപ്പെട്ടുവെന്നാണ് ലെയ്ഗ് അവകാശപ്പെടുന്നത്. എന്നാല്‍ അത്താഴവിരുന്നില്‍ പങ്കെടുത്ത മറ്റു ചിലരും അസാന്‍ജെയുമായി അടുത്ത ബന്ധമുണ്ടായിരുന്ന മറ്റുള്ളവരും ഈ അവകാശവാദത്തെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. വിക്കിലീക്‌സുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വസ്തുത രേഖകള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുവേണ്ടി അസാന്‍ജെ രൂപം കൊടുത്ത സങ്കീര്‍ണ്ണമായ പാസ്‌വേര്‍ഡ് പരസ്യമാക്കിയതാണ്. ഗാര്‍ഡിയനും, ലെയ്ഗും നടത്തിയ ഗുരുതരമായ കൃത്യവിലോപമായരുന്നു അത്. അതില്‍ നിന്നും രക്ഷനേടുന്നതിനാണ് അസാന്‍ജയെ ഉത്തരവാദിത്തമില്ലാത്ത തന്‍കാര്യം നോക്കിയായി ചിത്രീകരിക്കുന്നതിന്റെ പിന്നിലുള്ള വ്യഗ്രതയെന്നു കുക്ക് നിരീക്ഷിക്കുന്നു.

പാസ്‌വേര്‍ഡ് പുറത്തായെന്നു അറിഞ്ഞ ഉടനെ അതമൂലം ആപത്തു സംഭവിക്കാന്‍ സാധ്യതയുള്ളവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും, അത്തരം വ്യക്തിവിവരങ്ങള്‍ രേഖകളില്‍ നിന്നും ഒഴിവാക്കുന്നതിനും അസാന്‍ജെ പരമാവധി ശ്രമിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവന്‍ അപകടത്തിലാക്കിയെന്നു അമേരിക്ക ആവര്‍ത്തിച്ച് അവകാശപ്പെടുന്നുവെങ്കിലും വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങളുടെ പേരില്‍ ഒരാള്‍ക്കുംഒരു പോറലുപോലും ഏറ്റിട്ടില്ലെന്നു ചെല്‍സിയ മാനിംഗുമായി ബന്ധപ്പെട്ട കേസ്സില്‍ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ തന്നെ മൊഴി നല്‍കിയിട്ടുണ്ട്.

Also read:  ഇടിയുന്ന നികുതി വരുമാനവും, ഉയരുന്ന ചെലവും

സ്വന്തം ജനങ്ങളിലും, ലോകസമൂഹത്തില്‍ നിന്നും അമേരിക്ക മറച്ചുപിടിച്ച വിവരങ്ങള്‍ പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയെന്ന ഉത്തരവാദിത്തപ്പെട്ട പത്രപ്രവര്‍ത്തനമാണ് അസാന്‍ജെ നടത്തിയതെന്ന സത്യം മറച്ചുപിടിക്കാനാണ് അമേരിക്കയും, ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങള്‍ ശ്രമിക്കുന്നത്. പത്രപ്രവര്‍ത്തനമല്ല ചാരവൃത്തിയാണ് അസാന്‍ജെ നടത്തിയതെന്ന പ്രചാരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം അതാണ്. 1917-ലെ ചാരവൃത്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റമാണ് അസാന്‍ജെ നടത്തിയതെന്നാണ് അദ്ദേഹത്തെ കൈമാറ്റം ചെയ്യണമെന്ന ആവശ്യത്തിനായി അമേരിക്ക ഉന്നയിക്കുന്ന ന്യായം. അമേരിക്കയുടെ ഈ ആവശ്യം അംഗീകരിക്കുകയാണെങ്കില്‍ മാധ്യമപ്രവര്‍ത്തന സ്വാതന്ത്യത്തിനുള്ള കനത്ത തിരിച്ചടിയാവും അതെന്നാണ് പില്‍ജറിനെ പോലുള്ളവര്‍ പറയുന്നത്. ഇത്രയും ഗൗരവമായ ഒരു ഭീഷണി ഉയര്‍ന്നിട്ടും ലിബറല്‍-പുരോഗമന മാധ്യമങ്ങള്‍ എന്നു മേനി നടിക്കുന്ന പത്രങ്ങളും, സ്ഥാപനങ്ങളും അസാന്‍ജെയുടെ വിചാരണയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പോലും തമസ്‌ക്കരിക്കുന്നത് ഭരണകൂടങ്ങളുമായി അവര്‍ പുലര്‍ത്തുന്ന വിധേയത്വ ബന്ധത്തിന്റെ വ്യക്തമായ തെളിവായി മാധ്യമ നിരീക്ഷകര്‍ കണക്കാക്കുന്നു.

ജൂലിയന്‍ അസാന്‍ജെ:

  • ജനനം- 1971 ആസ്‌ത്രേലിയ
  • 2006-ല്‍ വിക്കിലീക്കസ്‌ തുടങ്ങി.
  • 2010-ജൂലൈയില്‍ രഹസ്യരേഖകള്‍ പ്രസിദ്ധീകരിച്ചു
  • 2010 നവംബറില്‍ ലൈംഗിക ആക്രമണത്തിന്‌ സ്വീഡന്‍ കേസ്സ്‌ എടുത്തു.
  • ആരോപണം അസാന്‍ജെ നിഷേധിച്ചു
  • വര്‍ഷങ്ങള്‍ക്കു ശേഷം സ്വീഡന്‍ കേസ്സ്‌ ഉപേക്ഷിച്ചു
  • 2012-ജൂണില്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസ്സിയില്‍ അഭയം തേടി
  • 2019-ഏപ്രിലില്‍ എംബസി അഭയം അവസാനിപ്പിച്ചതോടെ ബ്രട്ടീഷ്‌ പൊലീസ്‌ അറസ്റ്റു ചെയ്‌തു

ബ്രിട്ടനിലെ ബെല്‍മാര്‍ഷ്‌ ജയിലില്‍ തടവുകാരനായ അസാന്‍ജെയെ കൈമാറണമെന്ന അമേരിക്കയുടെ ആവശ്യവുമായി ബന്ധപ്പെട്ട കേസ്സിന്റെ വിചാരണ ഇപ്പോള്‍ നടക്കുന്നു.

Around The Web

Related ARTICLES

ബംഗ്ലാദേശ് വിദ്യാർത്ഥി പ്രക്ഷോഭ കേസിൽ ശൈഖ് ഹസീനയ്ക്ക് വധശിക്ഷ

ധാക്ക: 2024ലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമർത്തിയെന്ന കേസിൽ ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു. ധാക്കയിലെ ഇന്റർനാഷണൽ ക്രൈംസ് ട്രൈബ്യൂണൽ ഓഫ് ബംഗ്ലാദേശ് (ICT-BD) ആണ് മനുഷ്യരാശിക്കെതിരായ കുറ്റങ്ങൾ തെളിഞ്ഞതിനെ

Read More »

ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും പ്രശസ്ത വ്യവസായിയുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു

ചിക്കാഗോ ∙ ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റും, പ്രമുഖ വ്യവസായിയും, ന്യൂട്രീഷൻ ഗവേഷകനുമായ ഡോ. എം. അനിരുദ്ധൻ അന്തരിച്ചു. മലയാളി സമൂഹത്തിന് സമർപ്പിതമായ ജീവിതത്തിലൂടെ, വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നു അദ്ദേഹം. മൂന്നു

Read More »

പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ചിക്കാഗോ ചാപ്റ്റർ കിക്കോഫ് മീറ്റിംഗ് ജനകീയ പിന്തുണയോടെ

ഇന്ത്യാ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്ററിന്റെ ഔദ്യോഗിക കിക്കോഫ് മീറ്റിംഗ് മൗണ്ട് പ്രോസ്പെക്ടിലെ ചിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ വച്ച് അഭൂതപൂർവമായ ജനപിന്തുണയോടെ നടന്നു. ചിക്കാഗോ ചാപ്റ്റർ

Read More »

ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയ കോൺഫറൻസിന്റെ ചിക്കാഗോ ചാപ്റ്റർ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച.

ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസിന്റെ ചിക്കാഗോയിലെ ഔദ്യോഗികമായ കിക്ക്‌ ഓഫ് മീറ്റിംഗ് ജൂലൈ 6 ഞായറാഴ്ച 12.00 pm ന് മൗണ്ട് പ്രോസ്പെക്റ്ററിലെ ചിക്കാഗോ മലയാളി അസോസിയേഷൻ

Read More »

ഓപ്പറേഷൻ സിന്ധു: ഇസ്രയേലിലും ഇറാനിലും നിന്നുള്ള 67 മലയാളികൾ കേരളത്തിലെത്തി

തിരുവനന്തപുരം ∙ ഇസ്രയേൽ–ഇറാൻ യുദ്ധ മേഖലയിലെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട ‘ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി 67 മലയാളികളെ സുരക്ഷിതമായി കേരളത്തിലെത്തിച്ചു. ഡൽഹിയിൽ എത്തിയവരെ കേരളത്തിലേക്ക് കൊണ്ടുവരാൻ സംസ്ഥാന

Read More »

ഇറാൻ–ഇസ്രായേൽ വെടിനിർത്തലിൽ ഗൾഫ് രാജ്യങ്ങൾക്ക് ആശ്വാസം; ട്രംപിനെ നന്ദി അറിയിച്ച് ഖത്തർ അമീർ

ദുബായ് : ഇറാൻ–ഇസ്രായേൽ സംഘർഷത്തിന് പിന്നാലെ പുലർച്ചെയോടെ പ്രഖ്യാപിച്ച വെടിനിർത്തലോടെ ഗൾഫ് പ്രദേശത്ത് ആശ്വാസം. തുടർച്ചയായ മിസൈൽ ഭീഷിയിലൂടെ കടന്നുപോയ ഖത്തറും ബഹ്റൈനും ഒടുവിൽ ആശാന്തിയിലേക്ക് തിരിഞ്ഞു. യു‌എ‌ഇ വെടിനിർത്തലിനെ സ്വാഗതം ചെയ്തു. ഇറാനുമായി

Read More »

മിഡിൽ ഈസ്റ്റിൽ യുഎസ് സൈനികത്താവളങ്ങൾ: ഗൾഫ് രാജ്യങ്ങളിൽ ആശങ്ക, ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെ പ്രതിരോധം ശക്തമാക്കുന്നു

ദുബായ്/ദോഹ/മനാമ ∙ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് വ്യോമാക്രമണത്തിനുശേഷം, മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക താവളങ്ങൾ ആക്രമണ ലക്ഷ്യമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയത് ഗൾഫ് മേഖലയിലെ ആശങ്ക വർധിപ്പിക്കുന്നു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്ന

Read More »

ഇസ്രയേൽ-ഇറാൻ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്ന് യുഎഇ, റഷ്യ

അബുദാബി/മോസ്കോ: ഇസ്രയേലും ഇറാനും തമ്മിലുള്ള വലയുന്ന പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് യുഎഇയും റഷ്യയും ആവശ്യപ്പെട്ടു.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »