പിച്ചക്കാരന്റെ ചിക്കന്‍

jc thomas

ജെ.സി തോമസ്

ഉള്ളിക്ക് ചിക്കന്റെ വില. നമ്മുടെ ധനമന്ത്രി ഉള്ളി ഉപയോഗിക്കാത്തത് ഭാഗ്യം. അല്ലെങ്കില്‍ ഇനിയും ധനക്കമ്മി കൂടിയേനെ . പക്ഷെ ഉള്ളിയില്ലാതെ ചിക്കന്‍ ഉണ്ടാക്കാം. അമേരിക്കന്‍ പ്രസിഡന്റ് നിക്‌സണ്‍ ഈ കോഴി വിഭവം ആവര്‍ത്തിച്ചു വാങ്ങി കഴിച്ചത്രേ. 1972 -ലെ ചൈന സന്ദര്‍ശനത്തിന്റെ ഇടയിലായിരുന്നീ സാഹസം. (പക്ഷെ പ്രസിഡന്റ് ട്രംപ്, ഉത്തരകൊറിയന്‍ ഉന്നിനെ കാണാന്‍ സിംഗപ്പൂരില്‍ പോയപ്പോള്‍ ഈ കോഴി തട്ടി മാറ്റിയത്രേ.)

ബഗ്ഗര്‍ ചിക്കന്റെ തുടക്കം രസാവഹമാണ്. പല കഥകള്‍ ഉണ്ടെങ്കിലും ഇത് കേള്‍ക്കാം. എല്ലാ കഥയിലെയും നായകന്‍ യാചകന്‍ തന്നെ.

ക്വിങ് രാജകുലം ചൈന വാണിരുന്ന പതിനേഴാം നൂറ്റാണ്ട് കാലം. വിശന്നു വലഞ്ഞ ചാങ്ഷു എന്ന സ്ഥലത്തിലെ യാചകന്‍ ഒരു കര്‍ഷകന്റെ കോഴിക്കൂടില്‍ നിന്നും കോഴിയെ മോഷ്ടിച്ചു. പക്ഷെ ഉടമ വിടുമോ? കള്ളന്റെ പിന്നാലെ അയാള്‍ പാഞ്ഞു. പിച്ചക്കാരന്‍ നദിക്കരയില്‍ അത് കുഴിച്ചിട്ടു. പിന്നെ പമ്പ കടന്നു. ഉടമ പോയി എന്ന് ഉറപ്പു വരുത്തിയ യാചകന്‍ വിശപ്പ് കൂടിയതിനാല്‍ ചെളി പോലും നീക്കാതെ ഒരു താമരയിലയില്‍ പൊതിഞ്ഞു കോഴിയെ തീകുണ്ഡത്തില്‍ ഇട്ടു.

Also read:  ചൈനയിലെ കല്‍ക്കരി ഖനിയില്‍ വിഷവാതക ചോര്‍ച്ച; 18 മരണം

ചൂട് കൊണ്ട് ചെളിയും കളിമണ്ണും ഉറച്ചു. ആ കൂടു പൊട്ടിച്ചപ്പോള്‍ തൂവല്‍ എല്ലാം കൊഴിഞ്ഞു നല്ല രുചിയുള്ള കോഴി വിഭവം തയ്യാര്‍ . അയാളുടെ കച്ചവടക്കണ്ണു തുറന്നു. അയാള്‍ ഇത്തരം കളി മണ്ണിലും താമര ഇലയിലും പൊതിഞ്ഞു ചുട്ട കോഴി വില്‍ക്കാന്‍ തുടങ്ങി. എന്തിനേറെ ആ വിഭവത്തിന്റെ പ്രശസ്തി ചക്രവര്‍ത്തിയുടെ ചെവിയിലും എത്തി. അമാന്തിച്ചില്ല, ഹാനിലെ ഗൗസു ചക്രവര്‍ത്തി താമസിയാതെ യാചകന്റെ കുടില്‍ സന്ദര്‍ശിച്ചു.രാജകൊട്ടാരത്തിലെ തീന്‍ മേശയില്‍ ഇതൊരു വിഭവമാവാനും താമസമുണ്ടായില്ല.

Also read:  2021 ഓടെ പ്രതിവർഷം ഒരു ബില്യണ്‍ ഡോസ് കോവിഡ് വാക്സിൻ ഉത്പാദിപ്പിക്കുമെന്ന് ചൈന

ഈ കഥയുടെ കാലഘട്ടത്തില്‍ ചൈനയുടെ ചക്രവര്‍ത്തി കനത്ത നികുതിയും ചുങ്കവും ചെലുത്തി, ഏറെ കുലീനരും പണക്കാരും പിച്ചക്കാരായി. കുടുംബങ്ങള്‍ ശിഥിലമായി. മോഷണം പെരുകി. അതൊലൊരാള്‍ വിശന്നു തളര്‍ന്നു വീണു, കൂട്ടുകാര്‍ അയാള്‍ക്ക് കൊടുക്കാനായി ഒരു കോഴിയെ മോഷ്ടിച്ച് മണ്ണും താമര ഇലയും പൊതിഞ്ഞു കനല്‍ കൂനയില്‍ ഇട്ടു. പുറത്തെടുത്തപ്പോള്‍ പൊന്തിയ മണം നാട്ടുകാര്‍ ആസകലം അവിടേയ്ക്കു ആകര്‍ഷിച്ചു. ഇത് കഥയുടെ മറ്റൊരു വകഭേദം.

കൊറോണക്കാലത്ത് ഹാങ്ഷൗവിലെ പ്രസിദ്ധമായ പിച്ചക്കാരന്റെ കോഴിക്കടകള്‍ പൂട്ടിപ്പോയി. സിംഗപ്പൂരിലെ ജിയാങ് നാന്‍ സ്പ്രിങ് എന്ന മേല്‍ത്തരം ഭക്ഷണശാലയില്‍ ഒരു പിച്ചക്കാരന്റെ ചിക്കന് വില അയ്യായിരം രൂപ മാത്രം. ട്രോളിയില്‍ കൊണ്ട് വരുന്ന ആവി പറക്കുന്ന കോഴിപ്പൊതി കൂറ്റന്‍ ചുറ്റികകൊണ്ട് നമ്മുടെ മുന്നില്‍ വെച്ചാണ് പൊട്ടിക്കുക . പലരുടെയും കീശ കാലിയാക്കുന്ന വിഭവം!

Also read:  കാക്കനാട് ജിയോ ഐ ടി സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ ; മൂന്നുപേര്‍ക്ക് പരുക്ക്, കെട്ടിടം പൂര്‍ണായും കത്തിയമര്‍ന്നു

‘നദിയുടെ തെക്ക്’എന്നാണ് ജിയാങ് നാന്‍ എന്ന പദം അര്‍ഥമാക്കുന്നത്. നദി, 5400 കിലോമീറ്ററില്‍ ഒഴുകുന്ന യാങ്‌റ്റെസ് ആണ്. ചൈനയുടെ ദുഃഖം എന്നര്‍ഥമുള്ള മഞ്ഞ നദി (യെല്ലോ റിവര്‍) ആയിരുന്നു കൂടുതല്‍ ചേര്‍ച്ചയുള്ള പേരെന്നു തോന്നി. പണക്കാരുടെയും കുലീനരുടെയും കോഴി എന്നും പൊതിഞ്ഞ കോഴി എന്നും പേരുണ്ടിതിന്. ഉള്ളി-മസാല രഹിത കോഴി നമുക്കും ഒന്ന് ഉണ്ടാക്കിയാലോ?

വാല്‍ കഷണം

അമേരിക്കന്‍ ചില്ലറ വില്പന ഭീമന്‍ വാള്‍മാര്‍ട്ട് സവാള വാങ്ങുന്നതിനു ചില നിബന്ധനകള്‍ വെച്ചിട്ടുണ്ടത്രെ. രണ്ടിഞ്ച് ചതുരത്തിലെ ഓട്ടയുള്ള അരിപ്പ. അതിലൂടെ കടന്നു പോകാത്ത ഉള്ളി മാത്രം സ്വീകാര്യം. ബാക്കി തിരികെ ഭൂമിക്ക് വളമായി മാറും. അതെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കില്‍!

 

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »