ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു

jc thomas

ജെ സി തോമസ്

കുറിക്കു കൊള്ളുന്ന പഴമൊഴികള്‍ പണ്ടേ നമുക്ക് സ്വന്തമായിരുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടായി മറ്റൊരു കിടിലന്‍ വായ് മൊഴി. പക്ഷെ സായിപ്പു കോളനി അധിനിവേശത്തിന്റെ കുറ്റി അടിച്ചു നമ്മുടെ ബൗദ്ധികാവകാശം കവര്‍ന്നെടുത്തു. മൂര്‍ഖന്‍ എഫെക്ട് (Cobra effect) എന്നൊരു പ്രയോഗം ഉരുത്തിരിഞ്ഞു. ദില്ലിയില്‍ സായിപ്പിനെ വരവേറ്റത് മൂര്‍ഖന്‍ പട. ബീര്‍ബലിന്റെ നാട്ടില്‍ അവര്‍ക്കൊരു ബോധോദയം. പിടിച്ചു കൊണ്ട് വന്നു കാണിക്കുന്ന ഓരോ മൂര്‍ഖന്റെ ജഡത്തിനും ഒരു വെള്ളി രൂപ പാരിതോഷികം കിട്ടുമെന്നായപ്പോള്‍ നാട്ടുകാര്‍ അഹമഹിയാ പാമ്പ് പിടിത്തത്തിനിറങ്ങി. മൂര്‍ഖന്റെ ജനസംഖ്യ ഗണ്യമായി കുറഞ്ഞു. (ചത്ത പാമ്പിന്റെ പടം-തോല്‍ ) ആണെങ്കിലും മതിയെന്നു പറഞ്ഞതുകൊണ്ട്, പൊഴിഞ്ഞ പടങ്ങളും സന്നിധിയില്‍ എത്തി).

പക്ഷെ നാമുണ്ടോ തോല്‍ക്കുന്നു? വീടുകളിലും, പറമ്പുകളിലും കാവുകളിലും മൂര്‍ഖന്‍ കൃഷി തുടങ്ങി. നേരത്തെ മുഖം കാണിച്ച ‘മരിച്ചു ജീവിച്ച’ മൂര്‍ഖന്മാരെ തിരിച്ചും എത്തിച്ചു. കെണി മനസ്സിലാക്കിയ ബ്രിട്ടീഷുകാര്‍ പാരിതോഷികം പൊടുന്നനെ നിര്‍ത്തലാക്കി.
പാരിതോഷികം മുടങ്ങിയതോടെ, പാമ്പുകളെ അവര്‍ വീട്ടില്‍ നിന്നും ഇറക്കി. മുമ്പത്തേക്കാള്‍ മൂര്‍ഖന്മാര്‍ ദില്ലിയിലെ നിരത്തുകളില്‍ വിരാചിച്ചു .എന്തിനധികം,’ശങ്കരന്‍ തെങ്ങേല്‍ ‘ തന്നെ കൂടണഞ്ഞു.

ഒരു നോട്ടക്കുറവ്, ഒരു പരസ്യവാചകത്തിലെ തെറ്റ്, ദീര്‍ഘ വീക്ഷണം ഇല്ലായ്മ , ഇതൊക്കെ ഈ എഫക്ട് വിളിച്ചു വരുത്തും. ഗോതമ്പ് പൊടി കുഴയ്ക്കാനായി കെന്റ് ഇറക്കിയ യന്ത്രത്തിനായി ഹേമമാലിനി അഭിനയിച്ച പരസ്യം’ ആട്ട കുഴയ്ക്കുന്നത് ഇപ്പോഴും നിങ്ങളുടെ വാല്യക്കാരിയാണോ? അവരുടെ കൈകളില്‍ അണു ബാധ ഉണ്ടായേക്കാം’. വാല്യക്കാരികളുടെ പ്രതിഷേധം മൂലം ഈ പരസ്യം പിന്‍വലിക്കേണ്ടി വന്നു.

മറ്റു ചില മൂര്‍ഖന്‍ എഫെക്ട് ഇതാ:

യാത്രക്കാരുടെ ശുഭയാത്രക്കായി എയര്‍ ബസ് അവരുടെ അ 380 വിമാനം ഏതാണ്ട് ശബ്ദ രഹിതമാക്കി. പക്ഷെ ശുചിമുറിയിലെ നേരിയ ഒച്ചപോലും പുറത്തു കേള്‍ക്കാനായി. പൂര്‍വ ശബ്ദമാനമായ രൂപകല്‍പ്പനയിലേക്കു മടങ്ങാന്‍ അമാന്തിച്ചില്ല എയര്‍ ബസ്.

വാഹനമലിനീകരണം കൊണ്ട് പൊറുതിമുട്ടിയ മെക്‌സിക്കന്‍ സര്‍ക്കാര്‍, ഒറ്റ ഇരട്ട നമ്പറുകളുള്ള കാറുകള്‍ ഒന്നിടവിട്ടുള്ള ദിവസങ്ങളില്‍ നിരോധിച്ചു. (ഏതാണ്ട് കെജ്രിവാള്‍ ചെയ്തതുപോലെ). കാര്‍പൂള്‍, ടാക്‌സി, പൊതുഗതാഗതം എന്നിവയൊക്കെ ജനങ്ങള്‍ പയറ്റി. പക്ഷെ ബുദ്ധിരാക്ഷസന്മാര്‍, ഏറ്റവും പഴഞ്ചന്‍ സെക്കന്റ് ഹാന്‍ഡ് കാറുകള്‍ വാങ്ങി. തങ്ങളുടെ ആദ്യത്തെ കാറിന്റെ നമ്പര്‍ ഒറ്റയാണെങ്കില്‍, ഇരട്ടയും, മറിച്ചും സെക്കന്റ് ഹാന്‍ഡ് കാറിനാണെന്നു ഉറപ്പു വരുത്തി. അന്തരീക്ഷമലിനീകരണം പതിന്മടങ്ങു കൂടി എന്ന് ചുരുക്കം.

റെയില്‍വേ കോച്ചുകളില്‍ വശങ്ങളില്‍ രണ്ടു ബെര്‍ത്ത് ആണ് , യാത്രക്കാരുടെ എണ്ണം കൂട്ടാനായി ഇത് മൂന്നാക്കാന്‍ തീരുമാനിച്ചു. കോടികളുടെ ചെലവ് വന്ന പദ്ധതി പ്രാവര്‍ത്തികമായപ്പോള്‍, യാത്രക്കാര്‍ മുറുമുറുത്തു. കയറാനും ഇറങ്ങാനും ഏറെ കഷ്ടം. മൂന്നാം ബെര്‍ത്തിലാണെകില്‍ അവര്‍ യാത്ര റദ്ദാക്കി . അവസാനം, റെയില്‍വേ തന്നെ ഈ മൂന്നാം ബര്‍ത്ത് അഴിച്ചു, പൂര്‍വാധികം ചിലവോടെ.( കോവിഡ് ആയി വാര്‍ഡുകള്‍ മാറ്റിയ കോച്ചുകളും ആവശ്യക്കാരില്ലാത്തതിനാല്‍ പഴയ സ്ഥിതിയിലാക്കി)

Also read:  പിച്ചക്കാരന്റെ ചിക്കന്‍

ബോയിങ്ങ് കമ്പനിക്കും കിട്ടി ഒരടി

ബോയിങ്ങ് MAX ശ്രേണിയിലെ വിമാനത്തിലെ ഓട്ടോമേറ്റഡ് ഫ്‌ലൈറ്റ് കണ്‍ട്രോളിന് (Maneuvering Characteristics Augmentation System MCAS ), മുന്‍പ് വിമാനത്തിന്റെ കൂടെയായിരുന്നു വിലയിട്ടത്, അല്പം പണം ഉണ്ടാക്കാമെന്ന് കരുതി, അവര്‍ അത് ഓപ്ഷണല്‍ ആക്കി. അതായതു വേണമെങ്കില്‍ അധികം പണം കൊടുത്തു വാങ്ങണം. അല്പം പണം ലഭിക്കാമെന്നു കരുതി, ഉപഭോക്താക്കള്‍ MCAS ഇല്ലാതെ വിമാനം വാങ്ങി. അധികം താമസിച്ചില്ല, അത്തരം വിമാനങ്ങള്‍ ഒന്നൊന്നായി മൂക്ക് കുത്തി തകര്‍ന്നു വീണു, അങ്ങനെ MAX ശ്രേണിക്ക് വിലക്കും. ഉണ്ടായിരുന്ന ഓര്‍ഡറുകള്‍ റദ്ദായി .എന്തിനധികം, ബോയിങ് ഏതാണ്ട് പാപ്പരായി.

മാര്‍ക്ക് ടൈ്വന്‍ തന്റെ ആത്മകഥയില്‍ ഭാര്യയുടെ അനുഭവം പങ്കു വെയ്ക്കുന്നു. ‘ഈച്ച ശല്യം രൂക്ഷമായപ്പോള്‍ അവര്‍ ജോര്‍ജിനെ ഈച്ചകളെ കൊല്ലാന്‍ ഏര്‍പ്പാടാക്കി. ചത്ത ഈച്ചയ്ക്കു പ്രതിഫലവും വാഗ്ദാനം ചെയ്തു, ജോര്‍ജ് കൂട്ടുകാരെയെല്ലാം അതിലും കുറഞ്ഞ പ്രതിഫലത്തിന് ജോലി ഏല്പിച്ചു, ഫലമോ ദിവസവും മദാമ്മ സമക്ഷം നൂറു കണക്കിന് ചത്ത ഈച്ചകള്‍ .’

ആപ്പിളിന്റെ ഐ ഫോണ്‍

മുഹമ്മദ് ബിന്‍ തുക്ലക് ഇപ്പോഴും ജീവിക്കുന്നതിന്റെ ഒരു ഉദാഹരണം ആപ്പിളിന്റെ ഐ ഫോണ്‍ തന്നെ.

2017 ല്‍ ആപ്പിള്‍ കമ്പനി കുമ്പസാരിച്ചു. ‘പഴയ ഐ ഫോണിന്റെ വേഗത ബാറ്ററി പഴകും തോറും കുറയും’. പക്ഷെ കസ്റ്റമര്‍ക്കായി അവര്‍ 79 ഡോളര്‍ വിലയുള്ള ബാറ്ററി 29 ഡോളറിന് നല്‍കുന്നു. ഫോണ്‍ മാറുന്നതിനു പകരം കൂടുതല്‍ പേരും ബാറ്ററി മാറ്റി. ഫലമോ ആപ്പിളിന് ഈ വര്‍ഷം ആദ്യം 90 ലക്ഷം ഡോളറിന്റെ (600 കോടി രൂപ ) യുടെ നഷ്ടം ഈ മൂര്‍ഖന്‍ എഫക്ട് വരുത്തിയത്രെ.

ചൈനയുടെ ‘ചതുര്‍ ക്ഷുദ്രജീവി’ ഉച്ഛാടനം

ചൈനയുടെ ഭരണാധികാരിയായിരുന്ന മാവോ സേതുങ് തുടക്കമിട്ടു, രോഗവ്യാപനത്തിനു കാരണമായ കൊതുക്, എലി, ഈച്ച, അങ്ങാടിക്കുരുവികള്‍ എന്നിവയെ നിര്‍മ്മാജനം ചെയ്യാന്‍. അങ്ങാടിക്കുരുവികള്‍ ചത്തൊടുങ്ങിയപ്പോള്‍, കീടങ്ങള്‍ കൃഷി എല്ലാം തിന്നൊടുക്കി, കടുത്ത ക്ഷാമത്തിന് താമസമുണ്ടായില്ല. മലേഷ്യയിലെ എണ്ണപ്പന തോട്ടങ്ങളില്‍ എലിശല്യം. അതിനെ അവര്‍ തോട്ടത്തില്‍ പാമ്പുകളെ വളര്‍ത്താന്‍ തുടങ്ങി, പിന്നീട് കീരിയെയും പരുന്തിനെയും തേടേണ്ടി വന്നു അവര്‍ക്ക്.

Also read:  പതിനഞ്ചുകാരിയെ 47കാരന് വിവാഹം ചെയ്തു നല്‍കി; ഇടുക്കിയില്‍ ശൈശവ വിവാഹം

ഫ്രഞ്ച് മീന്‍ വലകള്‍

എണ്‍പതുകളില്‍ ഫ്രഞ്ച് സര്‍ക്കാര്‍, നോര്‍മണ്ടി തീരത്തു.മല്‍സ്യങ്ങളുടെ സംരക്ഷണത്തിനായി കടലില്‍ അശ്രദ്ധമായി ഒഴുകി നടക്കുന്ന മീന്‍ വലകള്‍ (പ്രേത വലകള്‍) തിരിച്ചെത്തിച്ചാല്‍ പാരിതോഷികം പ്രഖ്യാപിച്ചു. തിരിച്ചെത്തിച്ചവയില്‍ ഒഴുകിനടക്കുന്ന വലകള്‍ കുറവായിരുന്നു, ഏറെയും നല്ല വലകള്‍ കുത്തികീറിയവയായിരുന്നു.

മറ്റൊരു ബൂമറാങ്

കമ്പനി അവരുടെ ഉദ്യോഗസ്ഥര്‍ക്ക് കാര്‍ കൊടുത്തു, ഓഫീസില്‍ വരാനും പോകാനും വാരാന്ത്യങ്ങളില്‍ കുടുംബവുമായി യാത്രക്കും ഇന്ധനം സൗജന്യം. ഇന്ധന വില കുത്തനെ ഉയര്‍ന്നപ്പോള്‍ കമ്പനി കണ്ടെത്തിയത് ചിലര്‍ താരതമ്യേന മറ്റുള്ളവരെക്കാളും കൂടുതല്‍ കിലോമീറ്റര്‍ ഓടിക്കുന്നു എന്നാണ്. പേര് പറയാതെ കമ്പനി ഓരോരുത്തരുടെയും ഇന്ധനചെലവ് പരസ്യപ്പെടുത്തി. കൂടുതല്‍ ഉപയോഗിച്ചവര്‍ മന:സാക്ഷി കുത്തു മൂലം ഉപയോഗം കുറയ്ക്കുമെന്ന് കരുതി. പക്ഷെ സംഭവിച്ചത് മറിച്ചാണ്, കുറച്ചു ഉപയോഗിക്കുന്നവരും വാശിയോടെ കൂടുതല്‍ ഇന്ധനം കത്തിച്ചു. ഫലത്തില്‍ മുന്‍പത്തെക്കാളും ഇരട്ടിയായി ബില്ല്.

(ഒരു ഓസ്‌ട്രേലിയന്‍ ഉല്‍പ്പന്നമാണീ ബൂമറാങ്, പറത്തിയാല്‍ തിരിച്ചെത്തുന്ന ‘റ’ പോലുള്ള കളിപ്പാട്ടം)

പന്നി വാല്‍, എലിവാല്‍

അമേരിക്കയിലെ ജോര്‍ജിയയില്‍ പന്നി ശല്യം. പന്നിയുടെ വാലൊന്നിന് 40 ഡോളര്‍ കണക്കിന് പാരിതോഷികം ഏര്‍പ്പെടുത്തി. …….പലരും പന്നി കൃഷിയിലേക്കു തിരിഞ്ഞു . ഇത് ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ആയിരുന്നു.

വിയറ്റ്‌നാം ഫ്രഞ്ച് കോളനി ആയിരുന്നപ്പോള്‍ ഗ്രാമങ്ങളില്‍ എലി ശല്യം രൂക്ഷമാണെന്നു കണ്ടെത്തി(1902). കൊല്ലുന്ന ഓരോ എലിക്കും അവര്‍ പാരിതോഷികം നല്‍കി.തെളിവായി എലിയുടെ വാല്‍ കൊണ്ടുവരണം. വാലില്ലാത്ത എലികള്‍ എങ്ങും പാഞ്ഞു നടന്നു. ബുദ്ധിരാക്ഷസന്മാര്‍, എലിയുടെ വാല് മുറിച്ചു പെറ്റുപെരുകാനായി ഓടകളില്‍ വിട്ടു. താമസിയാതെ എലിശല്യം മുന്‍പത്തേക്കാളും രൂക്ഷമായി.

കോണ്‍ഗ്രസ് പച്ച, അരിപ്പൂച്ചെടി (Lantana cam-ara)

പത്തൊമ്പതാം നൂറ്റാണ്ടില്‍ അലങ്കാര സസ്യമായി ബ്രിട്ടീഷുകാര്‍ എത്തിച്ച അരിപ്പൂച്ചെടി പെട്ടെന്ന് ഇന്ത്യയിലെ ഒട്ടു മിക്കവാറും സ്ഥലങ്ങളില്‍ പടര്‍ന്നു പിടിച്ചു. 1960 -ല്‍ പി .എല്‍ .480 (ജൗയഹശര ഘമം 480) എന്ന പേരില്‍ അമേരിക്ക സൗജന്യമായി നല്‍കിയ ഗോതമ്പിനോടൊപ്പം മറ്റൊരു ബോണസും നമുക്ക് കിട്ടി- പാര്‍ത്തീനിയം അല്ലെങ്കില്‍ കോണ്‍ഗ്രസ് പച്ച. എവിടെ വേണമെങ്കിലും വളരാനാവുന്ന ഇവ പുഷ്പിക്കുന്ന കുറ്റിച്ചെടിയാണ് . അലര്‍ജി തുമ്മല്‍, തടിപ്പ്, തുടങ്ങി പലതിനും ഇതിന്റെ പൊടി കാരണമായേക്കും.

പൂന്തോട്ടങ്ങളെ മോടിപിടിപ്പിക്കാന്‍ വെച്ചുപിടിപ്പിക്കുന്ന ഈ ചെടിയ്ക്കു ജൈവവൈവിധ്യം (bio diversity) നശിപ്പിക്കാന്‍ നല്ല പാടവമുണ്ട്. വഴിമാറുന്ന ചെടിയുടെ (Viburnum lantana) പൂവിനോടുള്ള സാദൃശ്യം കൊണ്ട് ലന്റാനയും ഗ്രീക്കിലെ കാമറായും (കമാനം) ആണ് ഈ പേരിനു പിന്നില്‍.

Also read:  സംസ്ഥാനത്ത് ഓഗസ്റ്റ് വരെ ഓണ്‍ലൈന്‍ പഠനം മാത്രം

കമ്മ്യൂണിസ്റ്റ് പച്ച (മെക്‌സിക്കന്‍ സാത്താന്‍)

പൂച്ചപ്പായല്‍, ഇന്ത്യന്‍ മുട്ടക്കോസ്, എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഇവ സൂര്യകാന്തി കുടുംബത്തില്‍ നിന്നാണ്. തെക്കന്‍ അമേരിക്കയില്‍ നിന്ന് പറിച്ചു നടപ്പെട്ട ഇവ ഇവിടെ പച്ച പിടിക്കാന്‍ ഒട്ടും താമസമുണ്ടായില്ല. ചെടിയായോ വള്ളിയായോ വളരാനാവുന്ന ഇതിന്റെ രോമാവൃതമായ വിത്ത് തുണിയിലും മുടിയിലും പറ്റിപ്പിടിക്കും ( ഇതുപോലൊരു വിത്താണ് വെല്‍ക്രോയ്ക്കു പ്രചോദനമേകിയതു). ദിവസം മൂന്നു സെന്റീ മീറ്ററോളം വളരുന്ന ഇവയ്ക്കു സാധാരണ ഉയരമായ പത്തു മീറ്റര്‍ എത്താന്‍ ഏതാണ്ട് ഒരു മാസം മതി.

ജലചൂഷണത്തിന് കാരണമാകുന്ന ഇതു കാട്ടുതീക്കും വഴി വെയ്ക്കുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭ ഭരിച്ചിരുന്ന കാലത്താണ് ഈ ചെടി കേരളത്തില്‍ പച്ച പിടിച്ചത്, കമ്മ്യൂണിസ്റ്റ് വിശേഷണം നേടിയതും.

ആഫ്രിക്കന്‍ പായല്‍

യന്ത്രം കൊണ്ട് വേരറുക്കാന്‍ നോക്കി, അവയെ തിന്നുന്ന പ്രാണികളെ ഇറക്കുമതി ചെയ്തു, മണ്ണെണ്ണ ഉപയോഗിച്ച് കത്തിക്കാന്‍ നോക്കി, കീടനാശിനി തളിച്ചു ……പക്ഷെ ആഫ്രിക്കന്‍ പായലിന്റെ അതിജീവന ശേഷി അപാരം.

കരുവേലകവും, ശീമക്കൊന്നയും, മുട്ടപ്പായലും ആഫ്രിക്കന്‍ മുഷിയും നിലാ പുല്ലും, മഞ്ഞ പായലും, തിലാപിയയും, ചൊറിയന്‍ തവളയും, അമേരിക്കന്‍ പൊന്തന്‍തവളയും, ആഫ്രിക്കന്‍ ഒച്ചും ഏഷ്യന്‍ കാര്‍പ്പും ഈ ഗണത്തില്‍ പെടും.

അനാഥാലയം, മാനസികാരോഗ്യ കേന്ദ്രം

1960-ല്‍ കാനഡ, ക്യൂബെക്കിലെ മാനസികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് വിഹിതം കൂട്ടി- ദിവസംപ്രതി ഒരു അന്തേവാസിക്ക് 2.75 ഡോളര്‍ വീതം. അതെ സമയം അനാഥാലയങ്ങള്‍ക്ക് 1 .25 ഡോളറും. കത്തോലിക്ക സഭ കൂടുതല്‍ സബ്‌സിഡി കിട്ടാനായി ഏകദേശം 2 ,000 സാധാരണ കുട്ടികളെ മാനസിക രോഗികളാക്കി മുദ്രകുത്തി. ഏഴു മുതല്‍ 18 വയസ്സു വരെയുള്ള കുട്ടികള്‍ ശാരീരികവും മാനസികവും ലൈംഗികവുമായ ചൂഷണത്തിന് വിധേയരായി.

നാനോ കാറിന്റെ തകര്‍ച്ച

ഇന്ത്യയില്‍ കാര്‍ എന്നാല്‍ ഒരു സ്റ്റാറ്റസ് സിംബല്‍ ആണല്ലോ. ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാര്‍ ‘ എന്ന് നാനോയെ ടാറ്റ മോട്ടോര്‍ അവതരിപ്പിച്ചപ്പോള്‍ ഒരു സര്‍പ്പ ദോഷം ഉണ്ടായി. ‘സസ്ത ‘ കാര്‍ , സ്റ്റാറ്റസ് ഉയര്‍ത്തില്ലല്ലോ. ആവശ്യക്കാര്‍ കുത്തനെ കുറഞ്ഞു. രത്തന്‍ ടാറ്റ തന്നെയാണിത് വെളിപ്പെടുത്തിയത്.

അന്യഥാ ചിന്തിതം കാര്യം

പത്തമ്പതു വര്‍ഷം മുമ്പ് പി കെ മന്ത്രി എന്നൊരു കാര്‍ട്ടൂണിസ്റ്റ് നമുക്കുണ്ടായിരുന്നു.അദ്ദേഹത്തിന്റെ ഒരു കാര്‍ട്ടൂണ്‍ . കാലന്‍ കുടയുമായി പോയ ഒരാള്‍ മൂര്‍ഖനെ കണ്ടു മുട്ടുന്നു. പേടിച്ചരണ്ട് അയാള്‍ മരത്തിന്റെ കൊമ്പില്‍ കുട തൂക്കി രക്ഷപ്പെടാനായി ശ്രമിക്കുന്നു, കുടയുടെ കാല്‍ പൊട്ടി അയാള്‍ താഴെ വീഴുന്നു. വീണത് പാമ്പിന്റെ പത്തിയില്‍…… ‘അന്യഥാ ചിന്തിതം കാര്യം.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »