എഫ്‌പിഒയും റൈറ്റ്‌ ഇഷ്യുവും തമ്മിലുള്ള വ്യത്യാസങ്ങള്‍

class room

കെ.അരവിന്ദ്‌

ഈയിടെയായി കമ്പനികള്‍ റൈറ്റ്‌ ഇഷ്യു നടത്തുന്നത്‌ ധാരാളം നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്‌. റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ നടത്തിയ റൈറ്റ്‌ ഇഷ്യു ഓഹരി വിപണിയിലെ പ്രധാന സംഭവമായിരുന്നു. റൈറ്റ്‌ ഇഷ്യുവിന്റെ സാങ്കേതിക വശങ്ങള്‍ നിക്ഷേപകര്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്‌.

ഓഹരി വിപണി വഴി ധനസമാഹരണം നടത്തുന്നതിനാണ്‌ കമ്പനികള്‍ ഐപിഒ (ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍) നടത്തുന്നത്‌. പ്രൊമോട്ടര്‍മാരുടെ കൈവശമുള്ള ഒരു ഭാഗം ഓഹരികള്‍ നിക്ഷേപകര്‍ക്ക്‌ വില്‍ക്കുന്ന പ്രക്രിയയാണ്‌ ഐപിഒയിലൂടെ നടക്കുന്നത്‌. ഐപിഒക്കു ശേഷം സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യപ്പെടുന്ന കമ്പനിക്ക്‌ വീണ്ടും ധനസമാഹരണത്തിനായി ഓഹരി വില്‍പ്പന തുടര്‍ന്നും നടത്താവുന്നതാണ്‌. അതിന്‌ രണ്ട്‌ മാര്‍ഗങ്ങളാണുള്ളത്‌-എഫ്‌പിഒ(ഫോളോ ഓണ്‍ പബ്ലി ക്‌ ഓഫര്‍)യും റൈറ്റ്‌ ഇഷ്യുവും. എഫ്‌പിഒ വഴി എല്ലാ തരം നിക്ഷേപകര്‍ക്കും ഓഹരി വാങ്ങാന്‍ സാധിക്കുമെങ്കില്‍ റൈറ്റ്‌ ഇഷ്യു കമ്പനിയുടെ നിലവിലുള്ള ഓഹരിയുടമകള്‍ ക്ക്‌ മാത്രമുള്ളതാണ്‌.

Also read:  നാല്‌ ദിവസത്തെ മുന്നേറ്റത്തിനു ശേഷം ഓഹരി വിപണിയില്‍ ഇടിവ്‌

നേരത്തെ ഐപിഒ നടത്തിയ കമ്പനി കൂടുതലായി ഓഹരികള്‍ വിറ്റഴിക്കുന്നതിന്‌ വേണ്ടി എഫ്‌പിഒ നടത്തുമ്പോള്‍ നിലവിലു ള്ള ഓഹരിയുടമകള്‍ക്കും അല്ലാത്തവര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്‌. എഫ്‌പിഒ വഴി വില്‍ക്കുന്ന ഓഹരിക്ക്‌ നിശ്ചിത വിലയായിരിക്കും കമ്പനി നിശ്ചയിക്കുന്നത്‌. ഐ പിഒ പോലെ നിശ്ചിത സമയ പരിധിക്കുള്ളില്‍ അപേക്ഷ നല്‍കിയാല്‍ ഇത്തരം ഓഹരികള്‍ വാങ്ങാന്‍ സാധിക്കും.

ഐപിഒ വഴിയെന്ന പോലെ എഫ്‌പിഒവഴിയും ഓഹരികള്‍ വില്‍ക്കുന്നത്‌ കമ്പനിയുടെ കടബാധ്യത കുറയ്‌ക്കുന്നതിനോ ബി സിനസ്‌ വിപുലീകരിക്കുന്നതിനോ ആകാം. സാധാരണ നിലയില്‍ എഫ്‌പിഒ പ്രഖ്യാപിക്കുന്ന കമ്പനികളുടെ ഓഹരി വില അല്‍പ്പം താഴേക്ക്‌ പോകുന്നത്‌ കാണാറുണ്ട്‌. കാരണം മിക്കപ്പോഴും വിപണി വിലയേക്കാള്‍ താഴ്‌ന്ന വിലയ്‌ക്കായിരിക്കും എഫ്‌പിഒയിലെ ഇഷ്യു വില നിശ്ചയിക്കുന്നത്‌.

Also read:  ഓഹരി വിപണി വീണ്ടും മുന്നേറ്റത്തിന്റെ പാതയില്‍

ലിസ്റ്റ്‌ ചെയ്‌തിരിക്കുന്ന ഒരു കമ്പനി അതിന്റെ നിലവിലുള്ള ഓഹരിയുടമകള്‍ക്ക്‌ പുതുതായി ഓഹരികള്‍ വാങ്ങുന്നതിനുള്ള അവകാശം നല്‍കുന്നതിനെയാണ്‌ റൈറ്റ്‌ ഇഷ്യു എന്നുപറയുന്നത്‌. നിലവില്‍ കമ്പനിയുടെ ഓഹരിക്ക്‌ വിപണിയിലുള്ളതിനേക്കാള്‍ അല്‍പ്പം താഴ്‌ന്ന വിലയ്‌ക്കായിരിക്കും റൈറ്റ്‌ ഇഷ്യു ചെയ്യുന്നത്‌. ഓഹരിയുടമ കൈവശം വെക്കുന്ന ഓഹരികളുടെ എണ്ണത്തിന്‌ ആനുപാതികമായിട്ടായിരിക്കും റൈറ്റ്‌ നല്‍കുന്നത്‌. റൈറ്റ്‌ ഇഷ്യു വഴി ഓഹരികള്‍ വില്‍ക്കുന്നതു എഫ്‌പിഒ വഴി ധനസമാഹരണം നടത്തുന്ന രീതി ഒഴിവാക്കാന്‍ സഹായകമാകുന്നു. എഫ്‌ പിഒയിലെ സങ്കീര്‍ണമായ പ്രക്രിയകള്‍ ഒഴിവാക്കാന്‍ റൈറ്റ്‌ ഇഷ്യുവിന്റെ മാര്‍ഗം തേടുന്നതിലൂടെ കമ്പനികള്‍ക്ക്‌ സാധിക്കും. മാത്രവുമല്ല, നിലവിലുള്ള ഓഹരിയുടമകള്‍ക്ക്‌ വിലകിഴിവോടെ പുതിയ ഓഹരികള്‍ നല്‍കുന്നത്‌ അവര്‍ക്ക്‌ കമ്പനിയോട്‌ കൂറുണ്ടാകുന്നതിന്‌ സഹായകമാകും.

Also read:  ജൂലൈയില്‍ കോവിഡ് രണ്ടാം തരംഗം അവസാനിക്കും ; മൂന്നാം തരംഗം ആറ് മാസത്തിനുള്ളില്‍ പ്രതീക്ഷിക്കാമെന്ന് ശാസ്ത്ര സമിതി

സാധാരണ നിലയില്‍ കമ്പനിയുടെ ഓഹരിക്ക്‌ വിപണിയിലുള്ളതിനേക്കാള്‍ താഴ്‌ന്ന വിലയ്‌ക്കായിരിക്കും റൈറ്റ്‌ ഇഷ്യു ചെയ്യുന്നത്‌ എന്നതിനാല്‍ ഓഹരിയുടെ വിപണിയിലെ വിലയെ റൈറ്റ്‌ ഇഷ്യു ബാധിക്കാറുണ്ട്‌. റൈറ്റ്‌ ഇഷ്യുവിന്‌ യോഗ്യത ലഭിക്കുന്നത്‌ നിശ്ചിത തീയതിക്കു മുമ്പ്‌ ഓഹരികള്‍ കൈവശം വെച്ചവര്‍ക്കു മാത്രമാണ്‌. ഈ തീയതിക്ക്‌ ഓഹരി വില റൈറ്റ്‌ ഇഷ്യുവിന്റെ വിലയ്‌ക്ക്‌ അനുസരിച്ച്‌ വ്യതിയാനമുണ്ടാകാന്‍ സാധ്യതയുണ്ടെന്നതിനാല്‍ റൈറ്റ്‌ ഇഷ്യുവിന്‌ അപേക്ഷിക്കാത്ത ഓഹരിയുടമകള്‍ക്ക്‌ നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്‌. അത്‌ ഒഴിവാക്കാന്‍ വേണ്ടിയാണ്‌ റൈറ്റ്‌സ്‌ ഇഷ്യു അവകാശം ഓഹരികളായി നല്‍കുന്നത്‌. റൈറ്റ്‌സ്‌ ഇഷ്യു കാലാവധി തീരും വരെയാണ്‌ ഈ ഓഹരികള്‍ കൈവശമുണ്ടാവുക. റൈറ്റ്‌സ്‌ ഇഷ്യുവില്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക്‌ ഈ കാലാവധിക്കുള്ളില്‍ ഈ ഓഹരികള്‍ വില്‍ക്കാന്‍ സാധിക്കും.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »