കര്‍ഷക സമരവും പെയ്ഡ് മീഡിയകളും

farmers-protest

അഖില്‍-ഡല്‍ഹി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കുമ്പോഴാണ് ഇന്ത്യന്‍ മാധ്യമ രംഗം ഇത്രമാത്രം മനലീമസമാണെന്ന് നാം ഓര്‍ത്തുപോകുക. കര്‍ഷക സമരത്തെ സംബന്ധിച്ച യാഥാര്‍ത്ഥ്യം പകല്‍ പോലെ വ്യക്തമായിട്ടും കര്‍ഷകരെയും അവരുടെ ആവശ്യങ്ങളെയും ഇത്രമാത്രം തെറ്റിദ്ധരിക്കുന്ന രീതിയില്‍ വികലമാക്കി അവതരിപ്പിക്കുന്നതും നമ്മുടെ മാധ്യമങ്ങള്‍ തന്നെയാണ്. പ്രാദേശിക ചാനലുകളും, പത്രങ്ങളും പക്ഷഭേദമില്ലാതെ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിക്കുമ്പോള്‍, ഹിന്ദി ബെല്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏതാനും ചാനലുകളാണ് മാധ്യമങ്ങളെ ആകമാനം അവഹേളിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത്. ഈ ചാനലുകളെല്ലാം ബിജെപി അനുകൂലമായി ഏതു വിഷയവും കാണുകയും നിറംപിടിപ്പിച്ച വാര്‍ത്തകളും വിശകലനങ്ങളും അവതരിപ്പിക്കുന്നവരുമാണ്. ബിജെപി അനുകൂല വന്‍കിട കോര്‍പ്പറേറ്റുകള്‍ നേരിട്ടു നടത്തുന്നതോ അവരില്‍ നിന്നും സാമ്പത്തിക നേട്ടം ലഭിക്കുന്നവരോ ആണ് ഈ ചാനലുകള്‍.

‘റിപ്പബ്ലിക് ടിവി, സീ ടിവി, എ.ബി.പി, ഇന്ത്യാ ടുഡേ’ തുടങ്ങിയ ചാനലുകളെ ഡല്‍ഹി ഹരിയാന അതിര്‍ത്തിയിലെ സിംഘു ബോര്‍ഡറിലെ സമരപ്പന്തലില്‍ നിന്നും കര്‍ഷകര്‍ തടയുന്ന അവസ്ഥ പോലും ഉണ്ടായി. ‘ഗോദി മീഡിയ’ ദത്തെടുക്കപ്പെട്ട മാധ്യമം എന്ന അര്‍ത്ഥത്തില്‍ അവയെ പേരെടുത്ത് വിമര്‍ശിക്കുകയും സമരവേദിയില്‍ വിലക്കുകയും ചെയ്തു. ഈ ചാനലുകളെ വിലക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചു. കലാ-സാഹിത്യ രംഗത്തുള്ളവര്‍ തങ്ങളുടെ രാഷ്ട്രീയ രുചിഭേദങ്ങള്‍ക്ക് അനുസൃതമായി അവയെല്ലാം ഏറ്റെടുക്കുകയും വിദ്വേഷം നിറഞ്ഞ വായ്ത്താരികളോടെ പോരാടുകയും ചെയ്തു.

സമൂഹത്തില്‍ ദുരവ്യാപിയായ വിപരീതഫലം ഉണ്ടാക്കുന്ന പ്രവണതയാണ് ഈ മാധ്യമ സ്ഥാപനങ്ങള്‍ പിന്തുടരുന്നതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അവയില്‍ പ്രധാനം പെതുജനങ്ങള്‍ക്ക് അറിയാനുള്ള അവകാശത്തെ നിഷേധിക്കല്‍ തന്നെയാണ്. സത്യത്തെ വളച്ചൊടിക്കുക വഴി സമൂഹത്തിന്റെ പൊതുവായ നന്മയും ഐക്യവും തടസ്സപ്പെടുത്തുകയാണ്. ഏറ്റവും ദുഷിച്ച കാര്യം മനുഷ്യ മനസ്സുകളെ വിഷലിപ്തമാക്കുയും സമൂഹത്തെ പല തട്ടുകളിലായി ഭിന്നിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. പൗരത്വ ബില്ലിനെതിരെ ഉണ്ടായ സമരങ്ങളിലും വിഷം വമിപ്പിക്കുന്ന വേര്‍തിരിവും വിഭാഗീയതയും കാണപ്പെട്ടു. അത് ഒരു മതവിഭാഗത്തിനെതിരായ അഭിപ്രായ രൂപീകരണത്തിനും ശത്രുതയ്ക്കും കാരണമായെങ്കില്‍ കര്‍ഷകസമരം രാജ്യത്തിന്റെ നിലനില്‍പ്പായ കര്‍ഷകരെ ദേശദ്രോഹികളും, പൊതുജന വിരുദ്ധരുമായി ചിത്രീകരിക്കുകയാണുണ്ടായത്.

Also read:  കോവിഡ് പ്രതിരോധത്തില്‍ മാധ്യമ സേവനം വിലമതിക്കാനാവാത്തത് - ഉപരാഷ്ട്രപതി

ഭരണകൂടങ്ങള്‍ക്ക് അനുകൂലമായി വാര്‍ത്തകളെയും വീക്ഷണങ്ങളെയും മാധ്യമങ്ങള്‍ എക്കാലത്തും രൂപപ്പെടുത്തിയിട്ടുണ്ട്, എന്നാല്‍ ഇത്രയും വീഭാഗീയതയും പക്ഷഭേദവും വിദ്വേഷവും നിറഞ്ഞ പ്രകടനം ഒരു പക്ഷെ ഈ രീതിയില്‍ മുമ്പുണ്ടായിട്ടില്ല. ആധുനിക ലോകത്ത് ഒരിടത്തും സ്വന്തം പൗരന്മാര്‍ക്കിടയില്‍ മാധ്യമങ്ങള്‍ ഇത്രമാത്രം വിഭാഗീയതയെയും, പരസ്പര സര്‍ദ്ധയെയും പ്രോത്സാഹിപ്പിക്കുന്നതായി അറിവില്ല. കാരണം ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും അത്രമാത്രം ജാഗരൂകരാണ്, ലോകത്തിന്റെ ഏതു കോണില്‍ നിന്നും വാര്‍ത്തകളും ദൃശ്യങ്ങളുമെത്താന്‍ നിമിഷങ്ങള്‍ മാത്രം മതിയാകും.

രാജ്യത്തിനകത്ത് തന്നെ അന്ത:ഛിദ്രങ്ങളുടെ വിത്തുപാകുന്നവര്‍ തന്നെ പിന്നീട് ഈ പ്രചാരണങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയെത്തുമ്പോള്‍ അതെപ്പറ്റി വിലപിക്കുന്നു. ഗുജറാത്ത് കലാപം മുതല്‍ ഇന്ത്യയില്‍ നടന്ന ഏതു വംശീയ കലാപങ്ങള്‍ നിരീക്ഷിച്ചാലും ഈ കാര്യം വ്യക്തമാകും ഒരു വിഭാഗം മാധ്യമങ്ങള്‍ എക്കാലവും കലാപങ്ങളെ ന്യായീകരിക്കും. ജീവന്‍ മാത്രം ബാക്കിയായ ഇരകളുടെ മുറിവില്‍ ഉപ്പുതേയ്ക്കുന്ന നടപടിയാണിത്. കലാപങ്ങള്‍ സംഘടിപ്പിക്കുന്നവര്‍ എക്കലാവും സംഘടിതരായി തങ്ങളെതന്നെ ന്യായീകരിക്കാന്‍ ഒരുക്കി നിര്‍ത്തിയ തൊഴിലാളികള്‍ കൂട്ടമായി സാമൂഹീക മാധ്യമങ്ങളും പൊതുമാധ്യമങ്ങളിലുമെത്തി തങ്ങളുടെ വാദം സ്ഥാപിക്കുന്നു. ഇത്തരക്കാര്‍ എവിടെയുമുണ്ട്, അടുത്ത കാലത്ത് കേരളത്തില്‍ ഒരു സിനിമ നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗത്തെ ന്യായീകരിക്കാന്‍ ഇപ്പോഴും നടത്തുന്ന ശ്രമങ്ങള്‍ തന്നെ മികച്ച ഉദാഹരണം. എന്നാല്‍ ഉത്തരേന്ത്യയെ സംബന്ധിച്ച് വന്‍കിട കോര്‍പ്പറേറ്റുകള്‍ മുഖ്യധാര മാധ്യമങ്ങളെ വിലയ്ക്കെടുത്ത് തങ്ങളുടെ രാഷ്ട്രീയ -സാമ്പത്തിക നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ് പ്രവണത.

അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഒരു പ്രസ്ഥാവന അസത്യവും വിഭാഗീയത ഉണ്ടാക്കുന്നതാണെന്ന് പറഞ്ഞ് അമേരിക്കന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും അത് പ്രസിദ്ധീകരിക്കാന്‍ വിസമ്മതിച്ചു. നമ്മുടെ രാജ്യത്തായിരുന്നെങ്കില്‍ ഏതു വിഡ്ഢിത്തം വിളമ്പിയാലും അത് ഏറ്റെടുത്ത് ആഘോഷിക്കാന്‍ ഇവിടെ മാധ്യമങ്ങള്‍ മത്സരിക്കും. ലോകത്തെ വമ്പന്‍ ജനാധിപത്യമെന്ന് അഹങ്കരിക്കുമ്പോഴും പക്വതയുടെ ബാല്യം പിന്നിടാത്തവരാണ് നാമെന്ന് ലോകത്തോട് വിളമ്പരം ചെയ്യുകയാണ്. പരിഷ്‌കൃത ലോകത്തില്‍ തങ്ങളുടെ പ്രസിഡന്റ് മൂലം അപഹാസ്യരാകും എന്ന തിരിച്ചറിവാണ് അമേരിക്കന്‍ ജനതയെ ട്രംപിനെ ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചതെങ്കില്‍ രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ പലതട്ടുകളായി വിഭജിച്ച ഇന്നത്തെ പ്രധാനമന്ത്രിക്ക് ദൈവീക പരിവേഷം നല്‍കി മൃഗീയ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുകയും, അതുമൂലം അവശേഷിച്ച രാജ്യത്ത് ഐക്യത്തിന്റെ അവശേഷിച്ച തുരുത്തുകളും കൂടി ഇല്ലാതാക്കാനുമാണ് ഇവിടെ ശ്രമം. തിരഞ്ഞെടുപ്പില്‍ വിജയിച്ച ഉടനെ ഇന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്, ‘അമേരിക്കയുടെ പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരാനാണ് നാം ശ്രമിക്കേണ്ടത്, വംശീയമായി വിഘടിതമായ സമൂഹത്തെ ഒരുമിപ്പിക്കലാണ് നമ്മുടെ ദൗത്യം, നമുക്കെല്ലാവര്‍ക്കും ഈ ഒറ്റലക്ഷത്തിനുവേണ്ടി ശ്രമിക്കാം.’

Also read:  കോവിഡ് നിയന്ത്രണങ്ങളോടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

ഇനി നമ്മുടെ നാട്ടില്‍ നടന്ന ചില സംഭവ ഗതികള്‍-2014-ല്‍ കര്‍ഷകരുടെ ഭൂമി അധിനിവേശ ബില്ല്, 2018-ല്‍ പ്രൗരത്വ ബില്ല്, 2020-ല്‍ കാര്‍ഷീക ബില്ല് എന്നിവയിലൂടെ തുടര്‍ച്ചയായി ജനങ്ങളെ തമ്മിലടിപ്പിക്കുകയും, പരസ്പരം വിദ്വേഷം മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്ന നമ്മുടെ നേതാക്കളും പാശ്ചാത്യ ലോകവും എവിടെ നില്‍ക്കുന്നു, ചിന്തിക്കണം.

നമ്മുടെ നേതാക്കള്‍ തന്നെയാണ് മാതൃരാജ്യ സ്നേഹത്തിനും, ദേശഭക്തിക്കുമെല്ലാം വിവിധ ഭാഷ്യങ്ങള്‍ ചമച്ചത്. ഇന്ത്യയുടെ പ്രതിഛായ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ ഏതുവിധത്തിലാണ് എന്നും ചിന്തനീയമാണ്. രാജ്യത്തിന്റെ അന്നദാതാക്കല്‍ 17-ദിവസമായി തെരുവില്‍, കടുത്ത തണുപ്പില്‍ നിലനില്‍പ്പിനായുള്ള സമരം നടത്തുമ്പോഴാണ് നിരന്തരം വെറുപ്പിന്റെയും നിന്ദയുടെയും പര്യായങ്ങള്‍ പോലെ നമ്മുടെ ഒരു വിഭാഗം മാധ്യമങ്ങളും വെറുപ്പും അസഹിഷ്ണുതയും പ്രോത്സാഹിപ്പിക്കുന്നത്.

‘ചലോ ഡല്‍ഹി’ കര്‍ഷകമാര്‍ച്ചിന്റെ രാജ്യതലസ്ഥാനത്തേയ്ക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല. ഹരിയാനയിലെ ജിടി കര്‍ണാല്‍ റോഡില്‍ ആളുയരത്തിലുളള കോണ്‍ക്രീറ്റ് ബ്ലോക്കുകളും, പൂഴിനിറച്ച വിലയ ട്രക്കുകളും നിരത്തിയാണ് ഹരിയാന പോലീസ് കര്‍ഷകരെ നേരിട്ടത്. ദേശീയ പാതകളില്‍ എട്ടടിയോളം ആഴമുള്ള കിടങ്ങുകള്‍, തൊട്ടാല്‍ ശരീരത്തിലെ മാംസം ചീന്തിയെടുക്കുന്ന ലോഹമുനയുള്ള മുള്ളുവേലികള്‍, വൃത്തിഹീനമായ വെള്ളം നിറച്ച ജലപീരങ്കി, കണ്ണീര്‍ വാതകം, പോലീസിന്റെ ലാത്തിയടി ഇവയെല്ലാം അതിജീവിച്ചാണ് കര്‍ഷകര്‍ ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയിലെത്തിയത്.

സമര വേദിയില്‍ ദേശീയ മാധ്യമങ്ങള്‍ എന്ന് സ്വയം വിശേഷിപ്പിച്ചവരാകട്ടെ ഭരിക്കുന്ന പാര്‍ട്ടിയുടെ പണം കൈപ്പറ്റി ഖാലിസ്ഥാന്‍ ഭീകരര്‍, രാജ്യദ്രോഹികള്‍ തുടങ്ങിയുടെ വിശേഷണങ്ങളോടെയാണ് കര്‍ഷകരെ നേരിട്ടത്. പാകിസ്ഥാന്‍ -ചൈന ചാരന്മാര്‍ എന്ന വിശേഷണങ്ങളും രാജ്യം ഭരിക്കുന്ന മന്ത്രിമാര്‍ വകയായി ചാര്‍ത്തികൊടുത്തു.

Also read:  കര്‍ഷക സമരത്തില്‍ പാകിസ്താന്റെ നുഴഞ്ഞുകയറ്റമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്

ശക്തമായ പ്രതിപക്ഷമില്ലാത്ത രാഷ്ട്രീയരംഗം, സ്വതന്ത്ര്യമായി പ്രവര്‍ത്തിക്കേണ്ട ഭരണഘടന സ്ഥാപനങ്ങളും, കോടതികളും ഭരിക്കുന്ന പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ക്ക് വഴിപ്പെടുന്ന അവസ്ഥ, വേറൊരര്‍ത്ഥത്തില്‍ ഭരണ തലത്തിലെല്ലാം സ്വന്തം ആശയഗതിക്കാരെ നിയമിക്കല്‍. എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ പോലീസും മറ്റ് അന്വേഷണ സംവിധാനങ്ങളും ഉപയോഗിക്കപ്പെടുമ്പോള്‍, മുമ്പില്ലാത്ത വിധം ഒരു രാജ്യം അതിന്റെ പൗരന്മാരെ സമരങ്ങളിലേക്ക് ഇറങ്ങാന്‍ പ്രേരിപ്പിക്കുകയാണ്. ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യ പ്രവണതകളിലേക്ക് നന്നടുക്കുന്നതിന്റെ തളിവുകളാണ് ഇവയെല്ലാം എന്ന് അന്താരാഷ്ട്ര സംഘടനകളും ലോകനേതാക്കളും പറയുന്നു.

ഇല്ലാത്ത ശത്രുവിന് വേണ്ടി വാങ്ങി സൂക്ഷിക്കുന്ന വിലയേറിയ ആയുധങ്ങളും വിമാനങ്ങളുമെല്ലാം വിശന്നൊട്ടിയ ദരിദ്രകോടികളുടെ അന്നമാകേണ്ടുന്ന പണമാണ് എന്ന തിരിച്ചറിവ് ഉണ്ടാകുന്ന കാലം നമുക്ക് ഇനിയും വിദൂരമാണ്. ലോകം മഹാമാരിയില്‍ ഉഴലുമ്പോള്‍, സാമ്പത്തീക തകര്‍ച്ചകളും തൊഴിലില്ലായ്മയും ജനജീവിതങ്ങളെ ഞെരുക്കുമ്പോള്‍ ആഡംബര വിമാനങ്ങളും, പ്രൗഢമന്ദിരങ്ങളും ആവശ്യമാണോ. ഈ ചോദ്യങ്ങള്‍ ഓരോ ഇന്ത്യക്കാരന്റെയും ചിന്താമണ്ഡലങ്ങളില്‍ ഉയരാതിരിക്കാനാണ് മതഭ്രാന്ത് ഇളക്കിവിടുന്ന തരത്തിലുള്ള പൊള്ളയായ വാദപ്രതിവാദങ്ങളും ഭിന്നിപ്പിക്കുന്ന പക്ഷം ചേരലുകളും മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നത്.

നിലനില്‍പ്പിനായുള്ള സമരം ചെയ്യുന്ന കര്‍ഷകരെ ആക്ഷേപിക്കുന്നതും, അവരുടെ ആത്മവീര്യം ചോര്‍ത്തുന്ന പ്രചാരണങ്ങളും ഈ വീക്ഷണ കോണില്‍ നിന്നും വേണം വായിച്ചെടുക്കാന്‍, കാരണം അവര്‍ പ്രചരിപ്പിക്കുന്ന സംവാദം ഏതാനും ചില സന്നന്ന വര്‍ഗത്തിന്റെ താല്‍പര്യങ്ങളാണ്, അതില്‍ വീഴാതിരിക്കാന്‍ ജനപക്ഷത്തിന്റെ പാതയാണ് സ്വീകരിക്കേണ്ടത്. കാരണം റേഷന്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്നവര്‍ ഉള്ളിടത്തോളം കാലം, കര്‍ഷകസമരം കര്‍ഷകര്‍ക്ക് വേണ്ടി മാത്രമല്ല, അത് ഈ നാട്ടിലെ സാധാരണക്കാരനും പാവപ്പെട്ടവനും, തൊഴിലാളിക്കും വേണ്ടിയാണ്.

കര്‍ഷകന്‍ തളരുമ്പോള്‍ ഇന്ന് നാം സ്വരക്കൂട്ടിയ ധാന്യപ്പുരകള്‍ ശൂന്യമാകും, അന്നും സമ്പന്നവര്‍ഗം ജീവിക്കും, കാരണം അവരുടെ കരുതല്‍ ധനം ലോകത്തെവിടെ നിന്നായാലും ഭക്ഷണം കൊണ്ടുവരും. എന്നാല്‍ വലിയ മാളുകളില്‍ സമ്പന്നരുടെ മാര്‍ക്കറ്റുകളില്‍ കയറിചെല്ലാന്‍ കഴിയാത്തവരും ഈ നാട്ടിലുണ്ട് അവര്‍ക്കും ജീവിക്കാനധികാരമുണ്ട്, ഈ രാജ്യവും സംസ്‌കാരവും തീര്‍ച്ചയായും അവരുടേതുകൂടിയാണ്.

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »