സാമ്പത്തിക തളര്‍ച്ചയുടെ കൂനിന്മേല്‍ പണപ്പെരുപ്പത്തിന്റെ കുരു

economy

കെ.അരവിന്ദ്

ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുന്നു, മറുഭാഗത്ത്‌ പണപ്പെരുപ്പം വര്‍ധിക്കുന്നു- സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈയൊരു വിചിത്രമായ സ്ഥിതി വിശേഷത്തിലേക്കാണ്‌ നാം നീങ്ങുന്നത്‌. അപൂര്‍വമായി മാത്രമേ സമ്പദ്‌വ്യവസ്ഥ ഇത്തരമൊരു സ്ഥിതിയിലേക്ക്‌ എത്താറുള്ളൂ. കോവിഡ്‌-19 സൃഷ്‌ടിച്ച സവിശേഷ സാഹചര്യമാണ്‌ സമ്പദ്‌വ്യവസ്ഥയെ സ്റ്റാഗ്‌ഫ്‌ളേഷനിലേക്ക്‌ നയിക്കുന്നത്‌.

സാമ്പത്തികമായ ബാലന്‍സിംഗ്‌ ഇല്ലാത്തത്‌ മൂലം ലോകത്ത്‌ വെനിസ്വേല പോലെയുള്ള വികസ്വര രാജ്യങ്ങള്‍ നേരത്തെ തന്നെ സ്റ്റാഗ്‌ഫ്‌ളേഷന്‍ എന്ന അവസ്ഥയിലാണ്‌. വെനിസ്വേലയുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തിയിരുന്ന എണ്ണയുടെ വില താഴേക്ക്‌ പോയതോടെ കറന്‍സിയുടെ മൂല്യം ഇടിയുകയും സാധനങ്ങള്‍ക്ക്‌ അമിത വില നല്‍കേണ്ടി വരികയും ചെയ്യുന്ന സ്ഥിതിയാണ്‌ അവിടെ ഉണ്ടായത്‌. 2016 മുതല്‍ അതിരു കടന്ന പണപ്പെരുപ്പവും ഇല്ലാതായ വളര്‍ച്ചയും മൂലമുള്ള സാമ്പത്തിക ദുരിതത്തിലൂടെയാണ്‌ വെനിസ്വേല കടന്നുപോകുന്നത്‌.

കോവിഡ്‌ സമ്പദ്‌വ്യവസ്ഥയിലുണ്ടാക്കിയ ആഘാതം മൂലം ലോകവ്യാപകമായി തന്നെ സ്റ്റാഗ്‌ഫ്‌ളേഷന്‌ സാധ്യത നിലനില്‍ക്കുന്നു. ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) നെഗറ്റീവ്‌ ഗ്രോത്തിലേക്ക്‌ നീങ്ങാനാണ്‌ സാധ്യത. വിവിധ ആഗോള ഏജന്‍സികള്‍ മൂന്ന്‌ ശതമാനം മുതല്‍ ആറ്‌ ശതമാനം വരെ സാമ്പത്തിക തളര്‍ച്ച ഈ വര്‍ഷമുണ്ടാകുമെന്നാണ്‌ പ്രവചിച്ചിരിക്കുന്നത്‌. ഐഎംഎഫ്‌ നാലര ശതമാനവും ഫിച്ച്‌ അഞ്ച്‌ ശതമാനവും സിറ്റി ഗ്രൂപ്പ്‌ ആറ്‌ ശതമാനവും സാമ്പത്തിക തളര്‍ച്ചയാണ്‌ 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യ നേരിടുകയെന്ന നിഗമനമാണ്‌ മുന്നോട്ടുവെക്കുന്നത്‌.

Also read:  ഓഹരി വിപണിയില്‍ കനത്ത ഇടിവ്‌; സെന്‍സെക്‌സ്‌ 811 പോയിന്റ്‌ ഇടിഞ്ഞു

ഒരു ഭാഗത്ത്‌ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുകയും തളര്‍ച്ചയിലേക്ക്‌ പോകുകയും ചെയ്യുന്ന ഗുരുതരമായ സ്ഥിതിവിശേഷത്തിനൊപ്പമാണ്‌ പണപ്പെരുപ്പം വര്‍ധിക്കുന്നത്‌. ഇപ്പോള്‍ തന്നെ പണപ്പെരുപ്പം ആറ്‌ ശതമാനത്തിലെത്തി കഴിഞ്ഞു. ജൂണില്‍ ഉപഭോഗ്‌തൃവില സൂചിക പ്രകാരം 6.09 ശതമാനമാണ്‌ പണപ്പെരുപ്പം.

സാധാരണ നിലയില്‍ സാമ്പത്തിക വളര്‍ച്ച ഇല്ലാതാകുമ്പോള്‍ പണപ്പെരുപ്പം കുറയുകയാണ്‌ ചെയ്യുക. വളര്‍ച്ച ഇല്ലാതാകുമ്പോള്‍ ജനങ്ങള്‍ ചെലവ്‌ ചെയ്യുന്നത്‌ കുറയുമെന്നതാണ്‌ കാരണം. അതേ സമയം ഉപഭോഗം കുറഞ്ഞാലും സാധനങ്ങളുടെ വില ഉയരുന്ന സ്ഥിതിയിലേക്കാണ്‌ നാമിപ്പോള്‍ നീങ്ങികൊണ്ടിരിക്കുന്നത്‌. സപ്ലൈ ഗണ്യമായി കുറഞ്ഞതാണ്‌ ഇതിന്‌ കാരണം. ഭക്ഷ്യവസ്‌തുക്കള്‍ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളില്‍ വിലക്കയറ്റം ഇതിനകം ദൃശ്യമായി കഴിഞ്ഞു.

കോവിഡ്‌-19 മൂലം ഉല്‍പ്പാദനം കുറഞ്ഞതാണ്‌ സപ്ലൈയെ ബാധിച്ചത്‌. ആഗോള തലത്തില്‍ തന്നെ സപ്ലൈ ശൃംഖലയെ കോവിഡ്‌ പ്രതികൂലമായി ബാധിച്ചു. കോവിഡ്‌ ആഗോള മഹാമാരിയായി മാറുന്നതിന്‌ കാരണക്കാരായ ചൈനയുമായുള്ള വ്യാപാരയുദ്ധത്തിലേക്ക്‌ ലോകം മുഴുവന്‍ നീങ്ങിയത്‌ കാരണം സപ്ലൈ ആഗോളതലത്തില്‍ തന്നെ കുറയുന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. ഇന്ത്യ അതിര്‍ത്തിയിലെ സംഘര്‍ഷം മൂലം ചൈനയില്‍ നിന്ന്‌ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്‌ വില കുറഞ്ഞ ഉല്‍പ്പന്നങ്ങളുടെ ലഭ്യതയെ പ്രതികൂലമായാണ്‌ ബാധിക്കുന്നത്‌. ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക്‌ പുറമെ മിക്ക വ്യവസായങ്ങളുടെയും ഉല്‍പ്പാദന സാമഗ്രികള്‍ക്കും ചൈനയെയാണ്‌ ഇന്ത്യ ആശ്രയിക്കുന്നത്‌. ഇന്ത്യയിലെ ചില വ്യവസായങ്ങള്‍ ഉല്‍പ്പാദന സാമഗ്രികളുടെ കാര്യത്തില്‍ ചൈനയോടുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത്‌ പൂര്‍ണ ഫലം കാണാന്‍ സമയമെടുക്കും. ആവശ്യത്തിലേറെ ഉല്‍പ്പാദിപ്പിച്ചും വിലകുറച്ച്‌ വിതരണം ചെയ്‌തും ചൈന ആഗോള വിപണിയിലെ ആധിപത്യം നിലനിര്‍ത്തുകയാണ്‌ ഇതുവരെ ചെയ്‌തിരുന്നത്‌. രാഷട്രീയവും വൈകാരികവുമായ കാരണങ്ങളാല്‍ ചൈനക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്തുമ്പോള്‍ അതിന്റെ വില നാം തീര്‍ച്ചയായും നല്‍കേണ്ടി വരും.

Also read:  പെയിന്റ് വിവാദം എയര്‍ബസിന് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്, വിമാനങ്ങള്‍ സ്വീകരിക്കില്ല

ജിഡിപി ആറ്‌ ശതമാനം കുറയുകയും പണപ്പെരുപ്പം ആറ്‌ ശതമാനം വര്‍ധിക്കുകയും ചെയ്യുമ്പോള്‍ വളര്‍ച്ചാ നിരക്കും പണപ്പെരുപ്പ നിരക്കും തമ്മിലുള്ള അന്തരം വളരെ വലുതായിരിക്കും. കോവിഡ്‌ വരുത്തിവെച്ച തൊഴില്‍ നഷ്‌ടവും വരുമാന ചോര്‍ച്ചയും മൂലം വലയുന്ന ആളുകള്‍ വിലകയറ്റം കൂടി നേരിടേണ്ടി വരുന്നത്‌ കൂനിന്മേല്‍ കുരു വരുന്ന അവസ്ഥക്ക്‌ തുല്യമാണ്‌. ഒരു ഭാഗത്ത്‌ ജനങ്ങളുടെ വരുമാനം കുറയുന്നതിനൊപ്പം മറുഭാഗത്ത്‌ വിലക്കയറ്റം മൂലം ചെലവ്‌ പരമാവധി വെട്ടിക്കുറക്കേണ്ടി വരികയും ചെയ്യുന്ന സ്ഥിതി ഉപഭോഗത്തില്‍ അധിഷ്‌ഠിതമായ നമ്മുടെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ വലിയ ആഘാതം തന്നെയാണ്‌ സൃഷ്‌ടിക്കുക.

എരിതീയില്‍ എണ്ണയൊഴിക്കുന്നതു പോലെയാണ്‌ ഇത്തരമൊരു അപകടസന്ധിയില്‍ ഇന്ധന വില കേന്ദ്രസര്‍ക്കാര്‍ ക്രമാതീതമായി കൂട്ടികൊണ്ടിരിക്കുന്നത്‌. ഇന്ധനവില വര്‍ധന പണപ്പെരുപ്പം ക്രമാതീതമായി ഉയരുന്നതിനാണ്‌ വഴിവെക്കുന്നത്‌. ക്രൂഡ്‌ ഓയിലിന്റെ രാജ്യാന്തര വില ബാരലിന്‌ 40 ഡോളര്‍ മാത്രമായിരിക്കെയാണ്‌ പെട്രോളിനും ഡീസലിനും എക്കാലത്തെയും ഉയര്‍ന്ന വില ഈടാക്കുന്നത്‌. ഡീസലും പെട്രോളും തമ്മിലുള്ള വിലയിലെ അന്തരം തീര്‍ത്തും കുറയുകയും ചെയ്‌തു. മറ്റ്‌ നികുതികളിലൂടെയുള്ള വരുമാന മാര്‍ഗങ്ങള്‍ ശോഷിച്ചതിനാല്‍ ഇന്ധന നികുതിയിലൂടെ ജനങ്ങളെ പിഴിയുക എന്ന നയമാണ്‌ സര്‍ക്കാര്‍ പിന്തുടരുന്നത്‌. ജിഎസ്‌ടിബാധകമായ ഉല്‍പ്പന്നങ്ങളില്‍ പെട്രോളും ഡീസലും ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഈ ചൂഷണം സര്‍ക്കാരിന്‌ സാധ്യമാകുമായിരുന്നില്ല. ലോക്‌ഡൗണിനു പിന്നാലെ ഇന്ധനവില വര്‍ധന കൂടിയാകുമ്പോള്‍ സമ്പദ്‌വ്യവസ്ഥ തളരുന്നതിന്‌ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള “സംഭാവന”പൂര്‍ണമാകുന്നു. പ്രതിസന്ധിയില്‍ നിന്നും കര കയറാനുള്ള എന്തെങ്കിലും നീക്കമോ ആലോചനയോ സര്‍ക്കാരി ന്റെ ഭാഗത്തു നിന്ന്‌ ഉണ്ടാകുന്നതായി കാണുന്നില്ല. സാമ്പത്തിക വിദഗ്‌ധരുടെ മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും പതിക്കുന്നത്‌ സര്‍ക്കാരിന്റെ ബധിര കര്‍ണങ്ങളിലാണ്‌.

Also read:  ആദ്യം സൗജന്യം, പിന്നീട്‌ ചൂഷണം?

യഥാര്‍ത്ഥ സമ്പാദ്യ നിരക്ക്‌ നെഗറ്റീവ്‌ ആകുന്നുവെന്നതാണ്‌ സ്റ്റാഗ്‌ഫ്‌ളേഷന്റെ മറ്റൊരു പ്രത്യാഘാതം. നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്ക്‌ ആയ എസ്‌ബിഐ ഒരു വര്‍ഷത്തെ ഫിക്‌സഡ്‌ ഡെപ്പോസിറ്റിന്‌ നല്‍കുന്ന പലിശ 5.1 ശതമാനം മാത്രമാണ്‌. 6.09 ശതമാനം പണപ്പെരുപ്പ നിരക്കുമായി ഈ പലിശ തട്ടികിഴിക്കുമ്പോള്‍ നിക്ഷേപകന്‌ ഉണ്ടാകുന്നത്‌ ഏകദേശം ഒരു ശതമാനം നഷ്‌ടമായിരിക്കും. പണത്തിന്റെ മൂല്യത്തെ പണപ്പെരുപ്പം കാര്‍ന്നുതിന്നുന്നതിനെ പ്രതിരോധിക്കാന്‍ വേണ്ടിയാണ്‌ നിക്ഷേപം നടത്തുന്നത്‌. അതേ സമയം പലിശനിരക്കിനേക്കാള്‍ ഉയര്‍ന്ന തോതിലേക്ക്‌ പണപ്പെരുപ്പം എത്തുമ്പോള്‍ നിക്ഷേപത്തിന്റെ ഈ ഉദ്ദേശ്യം അട്ടിമറിക്കപ്പെടുന്നു. നിക്ഷേപം നടത്തിയാലും പണത്തിന്റെ മൂല്യത്തില്‍ ചോര്‍ച്ചയുണ്ടാകുന്നതാണ്‌ സ്റ്റാഗ്‌ഫ്‌ളേഷന്‍ സൃഷ്‌ടിക്കുന്ന വിചിത്രമായ ഫലങ്ങളിലൊന്ന്‌.

Related ARTICLES

ഒമാൻ്റെ സാമ്പത്തിക വളർച്ചയിൽ കയ്യൊപ്പ് പതിപ്പിച്ച മലയാളി, സ്വപ്നതുല്യമായ നേട്ടങ്ങൾ സ്വന്തമാക്കിയ അതുല്യ പ്രതിഭ- ഡോ. ഡേവിസ് കല്ലൂക്കാരൻ

ബിമൽ ശിവാജി. ഡോ. ഡേവിസ് കല്ലൂക്കാരൻ കേരളത്തിൻ്റെ സാമ്പത്തിക തലസ്ഥാനമായ തൃശ്ശൂരിൽ നിന്ന് ഒമാൻ എന്ന രാജ്യത്തിൻ്റെ വികസന യാത്രയിൽ ഒരു നിർണായക ശക്തിയായി മാറിയ വ്യക്തിയാണ് ഡോ. ഡേവിസ് കല്ലൂക്കാരൻ. ഒരു ചാർട്ടേർഡ്

Read More »

പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും

ദുബായ് : യുഎഇയിലെ ബ്ലൂ കോളർ പ്രവാസി തൊഴിലാളികൾക്ക് ആരോഗ്യ സംരക്ഷണം നൽകുന്നതിനായി യുഎഇ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ആശുപത്രി (യുഐഎഫ്എച്ച്) ദുബായിൽ സ്ഥാപിക്കും. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ്

Read More »

ഡോ. തോമസ് അലക്സാണ്ടർ: ഒമാനിലെ നിർമാണ രംഗത്ത് ഇന്ത്യൻ വേര് പതിപ്പിച്ച പ്രതിഭ

ബിമൽ ശിവാജി ഡോ. തോമസ് അലക്സാണ്ടർ ഒമാനിലെ നിർമാണ മേഖലയിലെ വിജയകഥകളിൽ ഏറ്റവും പ്രശസ്തമായ പേരാണ് ഡോ. തോമസ് അലക്സാണ്ടർ. അൽ അദ്രക് ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന മൾട്ടി-ബില്യൺ ഡോളർ കൺസ്ട്രക്ഷൻ, എൻജിനീയറിംഗ്,

Read More »

അനിൽ അംബാനിയുടെ കമ്പനിയെ ഏറ്റെടുക്കാൻ അദാനി പവർ; ഓഹരികളിൽ ചാഞ്ചാട്ടം

ശതകോടീശ്വരൻ ഗൗതം അദാനി (Gautam Adani) നയിക്കുന്ന അദാനി ഗ്രൂപ്പിനു (Adani Group) കീഴിലെ ഊർജ വിതരണക്കമ്പനിയായ അദാനി പവറിന്റെ (Adani Power) ഓഹരികളിൽ ഇന്നു വൻ ചാഞ്ചാട്ടം. കഴിഞ്ഞദിവസത്തെ ക്ലോസിങ് വിലയായ 497.80

Read More »

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2 കോടി രൂപയേക്കാൾ 25% അധികമാണിത്. രാജ്യത്ത്

Read More »

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്. മൊത്തം 1.53 ലക്ഷം കോടി രൂപയുടെ

Read More »

കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല വരുന്നൂ; ആസ്ഥാനം കോഴിക്കോട്, ആദ്യഘട്ട നിക്ഷേപം 350 കോടി

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച സ്വകാര്യ സർവകലാശാല ബില്ലിന്റെ ചുവടുപിടിച്ച് കേരളത്തിൽ സ്വകാര്യ സർവകലാശാല വരുന്നു. രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഇൻവെസ്റ്റ് കേരള

Read More »

വൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; കളമശേരിയിൽ 5,000 കോടിയുടെ ഭക്ഷ്യസംസ്കരണ കേന്ദ്രം, 15000 പേർക്ക് തൊഴിൽ

പ്രമുഖ വ്യവസായി എം.എ. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് കേരളത്തിൽ കൂടുതൽ നിക്ഷേപ പദ്ധതികൾ പ്രഖ്യാപിച്ചു. 4-5 വർഷത്തിനകം 5,000 കോടി രൂപ നിക്ഷേപമാണ് നടത്തുക. കളമശേരി ഫുഡ് പ്രോസസിങ് സോണിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »