കൊച്ചി കപ്പൽ ശാലയിൽ കോവിഡിനെ മറയാക്കി അഴിമതിയും ചൂഷണവും

cochin shipyard

 

മാനവരാശിക്കാകെ പ്രതിസന്ധി തീർത്ത ഒരു പകർച്ച വ്യാധിയുടെ കാലത്ത് അഴിമതിയ്ക്കുള്ള പുതിയ ഒരു സാധ്യതയായി കോവിഡിനെ ഉപയോഗിക്കാനാണ് കൊച്ചി കപ്പൽശാലാ അധികൃതരുടെ ശ്രമം. കപ്പൽശാലയിൽ കോവിഡ് സാഹചര്യത്തെ മറയാക്കി വൻഅഴിമതിയും തൊഴിലാളിചൂഷണവുമാണ് നടന്നു വരുന്നത്. ലോക്ക് ഡൗണിന് ശേഷം കൊച്ചി കപ്പൽശാല പ്രവർത്തനമാരംഭിക്കുമ്പോൾത്തന്നെ തൊഴിലാളികളെ അശാസ്ത്രീയമായി രണ്ടു ഷിഫ്റ്റുകളിലാക്കി ഷിഫ്റ്റ് സമ്പ്രദായം യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയും പലതരം കരിനിയമങ്ങൾ നടപ്പിലാക്കിയും സ്ഥിരംതൊഴിലാളികളെ കപ്പൽശാലയിലെ തന്ത്ര പ്രധാനമായ തൊഴിലിടങ്ങളിൽനിന്ന് മാറ്റി നിർത്താൻ കപ്പൽശാലാ മാനേജ്മെന്റ് ആസൂത്രിതശ്രമം നടത്തുന്നുണ്ട്.

കപ്പൽശാലയിലെ ജോലികളും തൊഴിലവസരങ്ങളും കരാറുകാർക്ക് പിൻവാതിലിലൂടെ കൈമാറി അവരിൽനിന്നും വൻതുകകൾ കമ്മീഷൻ പറ്റാനുള്ള ചില ഉദ്യോഗസ്ഥരുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നത് ന്യായമായും സംശയിക്കാനാകുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. അതീവ തൊഴിൽ വൈദഗ്ദ്ധ്വും ഉത്തരവാദിത്തവും ആവശ്യമുള്ള ജോലികൾ പോലും കപ്പൽശാലയിലെ വിദഗ്ദ്ധരായ സ്ഥിരംതൊഴിലാളികളെ മാറ്റിനിർത്തിക്കൊണ്ട് യാതൊരു തൊഴിൽ വൈദദ്ധ്യവും ഇല്ലാത്ത കരാർ തൊഴിലാളികൾക്ക് നൽകുന്നത് വൻ അഴിമതിയുടെ ഭാഗമാണ്.

Also read:  വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി

ഇത്തരം കരാർവത്ക്കരത്തിലൂടെ കോടികൾ വില വരുന്ന യന്ത്രഭാഗങ്ങളും നിർമാണ സാമഗ്രികളും തകരാറിലാകുന്നതും, പണി പൂർത്തിയാക്കുന്ന ഉത്പന്നങ്ങൾ സീ ട്രയൽസമയത്ത് പ്രവർത്തന രഹിതമായിത്തീരുന്നതും കപ്പൽശാലയിൽ നിത്യസംഭവമായി തീരുകയാണ്. ഇത് കപ്പൽശാലക്ക് വൻ സാമ്പത്തിക ബാദ്ധ്യതയായി മാറുന്നതോടൊപ്പം ഇതുവരെ കപ്പൽശാല നേടിയ സൽപ്പേരിനു കളങ്കം വരുത്താനും കാരണമാകുന്നുണ്ട്. നേരത്തെ ഷിപ്പ് റിപ്പയർഡോക്കിന്റെ ഗേറ്റ് കായലിൽ മുങ്ങിയതുമായി ബന്ധപ്പെട്ട്, മുങ്ങിപ്പോയ ഭാഗം വിദഗ്ദ്ധരായ കപ്പൽ ശാലാ തൊഴിലാളികൾതന്നെ പുറത്തെടുക്കാൻ തയ്യാറായിരുന്നെങ്കിലും ഇതനുവദിക്കാതെ ലക്ഷങ്ങൾമുടക്കി പുറത്തുനിന്ന് കരാറുകാരെ കൊണ്ട് വന്നു. പക്ഷെ ഈ പരീക്ഷണം പരാജയപ്പെടുകയും ഒരു പ്രഹസനമായി തീരുകയും ചെയ്തു. തുടർന്ന് കഴിഞ്ഞമാസം 7 കോടി രൂപക്കാണ് മുംബെ ആസ്ഥാനമായ കമ്പനിക്ക് ഇതേ ജോലിക്ക് വീണ്ടും കരാർ നൽകിയത്. വളരെ കുറഞ്ഞ ചെലവിൽ കപ്പൽശാലാതൊഴിലാളികളെക്കൊണ്ട് തീർക്കാമായിരുന്ന ഈ ജോലിയുടെ പേരിൽ ഇത്രയധികം രൂപ പാഴ്‌ച്ചെലവ് നടത്തിയതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണം. ഇത് ഒരു ചെറിയ ഉദാഹരണം മാത്രമാണ് . ഇത്തരത്തിൽ കപ്പൽശാലയിൽ നടക്കുന്ന അഴിമതികളും ക്രമക്കേടുകളും പൊതു ജനങ്ങളുടെ പണം വൻതോതിൽ നഷ്ടപ്പെടുന്നതിനിടയാക്കുന്നു.

Also read:  പോരാട്ടങ്ങളുടെ നായകൻ സീതാറാം യെച്ചൂരി വിടവാങ്ങി ;ആ നിറഞ്ഞ പുഞ്ചിരി ഇനി ഇല്ല…. സിപിഐഎം എന്ന പ്രസ്ഥാനത്തിനും മതേതര സമൂഹത്തിനും തീരാനഷ്ടം …പ്രിയ സഖാവിനു ആദരാഞ്ജലികൾ

ഇതിനൊപ്പം തന്നെ വിജിലൻസ് സംവിധാനം നിർജീവമാകുന്നതിലും സത്യ സന്ധരും അർപ്പണ മനോഭാവമുള്ളവരുമായ തൊഴിലാളികൾക്കിടയിൽ കനത്ത നിരാശ ഉടലെടുത്തിട്ടുണ്ട്. ഇത് ഈ സ്ഥാപനത്തിന്റെ ഭാവിയ്ക്കും നിലനിൽപ്പിനും ഭൂഷണമല്ല.

Also read:  അനധികൃത മണ്ണെടുപ്പ് ഫോണില്‍ പകര്‍ത്തി ; ദലിത് വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദനം

എറണാകുളത്തെ ജനങ്ങൾ അവരുടെ കിടപ്പാടവും ആരാധനാലയങ്ങളും ഉൾപ്പെടെ വിട്ടു നൽകുക വഴി നാടിനു സംഭാവന ചെയ്ത; രാജ്യത്തിന് അഭിമാനമായി മാറിക്കഴിഞ്ഞിട്ടുള്ള ഈ സ്ഥാപനത്തെയും ജനങ്ങളുടെ പണത്തെയും കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ യാതൊരു കാരണവശാലും അനുവദിക്കേണ്ടതില്ല എന്ന് കൊച്ചിൻ ഷിപ്യാർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ തീരുമാനിച്ചിട്ടുണ്ട്. നിക്ഷിപ്ത താല്പര്യക്കാരും അഴിമതിക്കാരുമായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ധനമോഹവും ആർത്തിയും അനുവദിയ്ക്കുന്ന പ്രശ്നമേയില്ല, ബോധപൂർവ്വമായ വീഴ്ചകളിലും ചട്ട ലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇതര തൊഴിലാളി സംഘടനകളുമായി ചേർന്ന് പ്രക്ഷോപത്തിനൊരുങ്ങുകയാണെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് ഹൈബി ഈഡൻ എം പി അറിയിച്ചു.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »