കൊച്ചി കപ്പൽ ശാലയിൽ കോവിഡിനെ മറയാക്കി അഴിമതിയും ചൂഷണവും

cochin shipyard

 

മാനവരാശിക്കാകെ പ്രതിസന്ധി തീർത്ത ഒരു പകർച്ച വ്യാധിയുടെ കാലത്ത് അഴിമതിയ്ക്കുള്ള പുതിയ ഒരു സാധ്യതയായി കോവിഡിനെ ഉപയോഗിക്കാനാണ് കൊച്ചി കപ്പൽശാലാ അധികൃതരുടെ ശ്രമം. കപ്പൽശാലയിൽ കോവിഡ് സാഹചര്യത്തെ മറയാക്കി വൻഅഴിമതിയും തൊഴിലാളിചൂഷണവുമാണ് നടന്നു വരുന്നത്. ലോക്ക് ഡൗണിന് ശേഷം കൊച്ചി കപ്പൽശാല പ്രവർത്തനമാരംഭിക്കുമ്പോൾത്തന്നെ തൊഴിലാളികളെ അശാസ്ത്രീയമായി രണ്ടു ഷിഫ്റ്റുകളിലാക്കി ഷിഫ്റ്റ് സമ്പ്രദായം യാതൊരു മുന്നറിയിപ്പുമില്ലാതെ നടപ്പിലാക്കിയും പലതരം കരിനിയമങ്ങൾ നടപ്പിലാക്കിയും സ്ഥിരംതൊഴിലാളികളെ കപ്പൽശാലയിലെ തന്ത്ര പ്രധാനമായ തൊഴിലിടങ്ങളിൽനിന്ന് മാറ്റി നിർത്താൻ കപ്പൽശാലാ മാനേജ്മെന്റ് ആസൂത്രിതശ്രമം നടത്തുന്നുണ്ട്.

കപ്പൽശാലയിലെ ജോലികളും തൊഴിലവസരങ്ങളും കരാറുകാർക്ക് പിൻവാതിലിലൂടെ കൈമാറി അവരിൽനിന്നും വൻതുകകൾ കമ്മീഷൻ പറ്റാനുള്ള ചില ഉദ്യോഗസ്ഥരുടെ തന്ത്രമാണ് ഇതിന് പിന്നിലെന്നത് ന്യായമായും സംശയിക്കാനാകുന്ന നിലയിലാണ് കാര്യങ്ങൾ പോകുന്നത്. അതീവ തൊഴിൽ വൈദഗ്ദ്ധ്വും ഉത്തരവാദിത്തവും ആവശ്യമുള്ള ജോലികൾ പോലും കപ്പൽശാലയിലെ വിദഗ്ദ്ധരായ സ്ഥിരംതൊഴിലാളികളെ മാറ്റിനിർത്തിക്കൊണ്ട് യാതൊരു തൊഴിൽ വൈദദ്ധ്യവും ഇല്ലാത്ത കരാർ തൊഴിലാളികൾക്ക് നൽകുന്നത് വൻ അഴിമതിയുടെ ഭാഗമാണ്.

Also read:  ജ്വല്ലറി തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്‍ ഇന്ന് ജയില്‍ മോചിതനാകും

ഇത്തരം കരാർവത്ക്കരത്തിലൂടെ കോടികൾ വില വരുന്ന യന്ത്രഭാഗങ്ങളും നിർമാണ സാമഗ്രികളും തകരാറിലാകുന്നതും, പണി പൂർത്തിയാക്കുന്ന ഉത്പന്നങ്ങൾ സീ ട്രയൽസമയത്ത് പ്രവർത്തന രഹിതമായിത്തീരുന്നതും കപ്പൽശാലയിൽ നിത്യസംഭവമായി തീരുകയാണ്. ഇത് കപ്പൽശാലക്ക് വൻ സാമ്പത്തിക ബാദ്ധ്യതയായി മാറുന്നതോടൊപ്പം ഇതുവരെ കപ്പൽശാല നേടിയ സൽപ്പേരിനു കളങ്കം വരുത്താനും കാരണമാകുന്നുണ്ട്. നേരത്തെ ഷിപ്പ് റിപ്പയർഡോക്കിന്റെ ഗേറ്റ് കായലിൽ മുങ്ങിയതുമായി ബന്ധപ്പെട്ട്, മുങ്ങിപ്പോയ ഭാഗം വിദഗ്ദ്ധരായ കപ്പൽ ശാലാ തൊഴിലാളികൾതന്നെ പുറത്തെടുക്കാൻ തയ്യാറായിരുന്നെങ്കിലും ഇതനുവദിക്കാതെ ലക്ഷങ്ങൾമുടക്കി പുറത്തുനിന്ന് കരാറുകാരെ കൊണ്ട് വന്നു. പക്ഷെ ഈ പരീക്ഷണം പരാജയപ്പെടുകയും ഒരു പ്രഹസനമായി തീരുകയും ചെയ്തു. തുടർന്ന് കഴിഞ്ഞമാസം 7 കോടി രൂപക്കാണ് മുംബെ ആസ്ഥാനമായ കമ്പനിക്ക് ഇതേ ജോലിക്ക് വീണ്ടും കരാർ നൽകിയത്. വളരെ കുറഞ്ഞ ചെലവിൽ കപ്പൽശാലാതൊഴിലാളികളെക്കൊണ്ട് തീർക്കാമായിരുന്ന ഈ ജോലിയുടെ പേരിൽ ഇത്രയധികം രൂപ പാഴ്‌ച്ചെലവ് നടത്തിയതിനെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്തണം. ഇത് ഒരു ചെറിയ ഉദാഹരണം മാത്രമാണ് . ഇത്തരത്തിൽ കപ്പൽശാലയിൽ നടക്കുന്ന അഴിമതികളും ക്രമക്കേടുകളും പൊതു ജനങ്ങളുടെ പണം വൻതോതിൽ നഷ്ടപ്പെടുന്നതിനിടയാക്കുന്നു.

Also read:  രാജ്യത്ത് കോവിഡ് കേസുകള്‍ ഉയരുന്നു; ആശങ്ക ഉയര്‍ത്തി ഡല്‍ഹി; ടിപിആര്‍ 5 കടന്നു

ഇതിനൊപ്പം തന്നെ വിജിലൻസ് സംവിധാനം നിർജീവമാകുന്നതിലും സത്യ സന്ധരും അർപ്പണ മനോഭാവമുള്ളവരുമായ തൊഴിലാളികൾക്കിടയിൽ കനത്ത നിരാശ ഉടലെടുത്തിട്ടുണ്ട്. ഇത് ഈ സ്ഥാപനത്തിന്റെ ഭാവിയ്ക്കും നിലനിൽപ്പിനും ഭൂഷണമല്ല.

Also read:  മൂന്നാംഘട്ട വോട്ടെടുപ്പ്: പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

എറണാകുളത്തെ ജനങ്ങൾ അവരുടെ കിടപ്പാടവും ആരാധനാലയങ്ങളും ഉൾപ്പെടെ വിട്ടു നൽകുക വഴി നാടിനു സംഭാവന ചെയ്ത; രാജ്യത്തിന് അഭിമാനമായി മാറിക്കഴിഞ്ഞിട്ടുള്ള ഈ സ്ഥാപനത്തെയും ജനങ്ങളുടെ പണത്തെയും കൊള്ളയടിക്കാനുള്ള ശ്രമങ്ങൾ യാതൊരു കാരണവശാലും അനുവദിക്കേണ്ടതില്ല എന്ന് കൊച്ചിൻ ഷിപ്യാർഡ് എംപ്ലോയീസ് ഓർഗനൈസേഷൻ തീരുമാനിച്ചിട്ടുണ്ട്. നിക്ഷിപ്ത താല്പര്യക്കാരും അഴിമതിക്കാരുമായ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ധനമോഹവും ആർത്തിയും അനുവദിയ്ക്കുന്ന പ്രശ്നമേയില്ല, ബോധപൂർവ്വമായ വീഴ്ചകളിലും ചട്ട ലംഘനങ്ങളിലും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ഇതര തൊഴിലാളി സംഘടനകളുമായി ചേർന്ന് പ്രക്ഷോപത്തിനൊരുങ്ങുകയാണെന്ന് ഓർഗനൈസേഷൻ പ്രസിഡൻറ് ഹൈബി ഈഡൻ എം പി അറിയിച്ചു.

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »