വലതുപക്ഷ അജന്‍ഡ നടപ്പാക്കലല്ല ഇടതു ധര്‍മം

cpim
ദ ഗള്‍ഫ്‌ ഇന്ത്യന്‍സ്‌‌.കോം

ഭരണഘടന നിര്‍മാണ സഭയില്‍ മൗലികാവകാശങ്ങളെക്കുറിച്ചുള്ള സംവാദങ്ങളുമായി ബന്ധപ്പെട്ട്‌ എപ്പോഴും ഉദ്ധരിക്കുന്ന പ്രശസ്‌തമായ നിരീക്ഷണം സോമനാഥ്‌ ലാഹിരിയുടേതാണ്‌. ഭരണഘടന നിര്‍മാണ സഭയിലെ കമ്യൂണിസ്‌റ്റു പാര്‍ട്ടിയുടെ ഏക പ്രതിനിധി ആയിരുന്നു ലാഹിരി. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങള്‍ ഒരു പൊലീസ്‌ കോണ്‍സ്‌റ്റബിളിന്റെ വീക്ഷണമാണ്‌ ഉള്‍ക്കൊള്ളുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. “പോരാടുന്ന ഒരു സ്വതന്ത്ര രാജ്യത്തിന്റെ വീക്ഷണത്തിനു പകരും പോലീസ്‌ കോണ്‍സ്‌റ്റബളിന്റെ വീക്ഷണമാണ്‌ ഇവിടെ പറയുന്ന മൗലികാവകാശങ്ങളില്‍ തെളിയുന്നതെന്നു പറയുവാന്‍ ഞാന്‍ നിര്‍ബന്ധിതനാവുകയാണ്‌. ഒരോ അവകാശവും ഇവിടെ ഒരോ ഉപാധിയുടെ അടിസ്ഥാനത്തിലാവുന്നു” ഇതായിരുന്നു ലാഹിരിയുടെ വിമര്‍ശനത്തിന്റെ അന്തസത്ത.

സോമനാഥ്‌ ലാഹിരി
ഭരണഘടനയുടെ 70-ാം പിറന്നാള്‍ ആഘോഷിക്കുന്ന 2020-ല്‍ രണ്ടു കമ്യൂണിസ്‌റ്റു പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാരിനെ സഖാവ്‌ ലാഹിരിയുടെ വാക്കുകള്‍ ഓര്‍മിപ്പിക്കുാവന്‍ ഒരു മുന്‍ പോലീസ്‌ ഓഫീസര്‍ വേണ്ടി വന്നുവെന്നത്‌ ചരിത്രത്തിന്റെ വിധി വൈപരീത്യമായിരിക്കും. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനു വേണ്ടിയെന്ന ന്യായത്തില്‍ കേരള പൊലീസ്‌ ആക്ടില്‍ 118A എന്ന പുതിയ വകുപ്പ്‌ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സിനെ വിമര്‍ശിച്ചു കൊണ്ട്‌ ഈ നിരീക്ഷണം നടത്തിയത്‌ കേരളത്തിലെ മുന്‍ ഡിജിപി ആയിരുന്ന എന്‍.സി. അസ്‌താനയാണ്‌.(1) ദേശവ്യാപകമായി ഇടതുപക്ഷത്തിന്‌ കലവറയില്ലാതെ പിന്തുണ നല്‍കുന്ന വലിയ വിഭാഗത്തില്‍ നിന്നുമുണ്ടായ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന്‌ 118A തല്‍ക്കാലം മരവിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിതമായെങ്കിലും അത്തരമൊരു നിയമം മുന്നോട്ടു വച്ചത്‌ ഇടതുപക്ഷത്തിന്റെ യശസ്സിന്‌ കളങ്കം വരുത്തിയെന്നു അദ്ദേഹം പറയുന്നു. സ്വന്തം പാദത്തില്‍ വെടിവെക്കുന്നതിനു തുല്യമായ നടപടി ആയാണ്‌ ഇടതു മുന്നണി സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അദ്ദേഹം വിലയിരുത്തുന്നു. ശ്രേയ സിംഗാല്‍ കേസ്സില്‍ സുപ്രീം കോടതി ഭരണഘടന വിരുദ്ധമെന്നു കണ്ടെത്തി റദ്ദാക്കിയ ഐടി-ആക്ടിലെ 66A-യും അതേ വിധിയില്‍ തന്നെ റദ്ദാക്കിയ കേരള പോലീസം ആക്ടിലെ 118D-യും പിന്‍വാതിലില്‍ കൂടി കൊണ്ടുവരാനുള്ള ശ്രമമാണ്‌ സര്‍ക്കാര്‍ നടത്തിയത്‌ എന്ന വിലയിരുത്തലാണ്‌ അസ്‌താന നടത്തുന്നത്‌. നിയമപരമായ വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരും അതേ അഭിപ്രായം പങ്കിടുന്നു. ഐടി ആക്ടിലെ 66A വകുപ്പിനെ വിമര്‍ശിച്ചിരുന്ന സിപിഎം-ന്റെ പ്രഖ്യാപിത നിലപാടിന്‌ വിരുദ്ധമായിരുന്നു ഇപ്പോള്‍ മരവിപ്പിച്ച 118A എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

കുട്ടികളും, സ്‌ത്രീകളും മറ്റുളളവരും സൈബിറടങ്ങളിലും, പൊതുവേദികളിലും നേരിടുന്ന വിവിധ രീതിയിലുള്ള ആക്രമണങ്ങളെ അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ്‌ നിയമനിര്‍മാണം എന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇപ്പറയുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിക്കുന്നതിന്‌ നിലവിലുള്ള നിയമങ്ങള്‍ വേണ്ടതിലധികമാണെന്നു അസ്‌താന പറയുന്നു. ഐടി ആക്ട്‌ വകുപ്പ്‌ 67 (ഇല്‌കട്രോണിക്‌ മാധ്യമങ്ങളിലെ അശ്ലീല ഉള്ളടക്കം ശിക്ഷാര്‍ഹം) ഐപിസി 506 (ഭീഷണിപ്പെടുത്തല്‍) ഐപിസി 509 (സ്‌ത്രീകളുടെ അന്തസിനെ വാക്കിലോ, നോക്കിലോ ഹനിക്കുന്ന പ്രവര്‍ത്തികള്‍) ഐപിസി 500 (അപവാദ പ്രചാരണം) കേരള പോലീസ്‌‌ ആക്ടിലെ 119(b) (സ്‌ത്രീകളുടെ സ്വകാര്യതയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന തരത്തില്‍ ഫോട്ടോ, വീഡിയോ എന്നിവയുടെ ചിത്രീകരണം) തുടങ്ങിയ അഞ്ചു വകുപ്പുകള്‍ അക്കമിട്ടു നിരത്തുന്ന അസ്‌താന 118A-യുടെ നിയമപരമായ സാധുത ദുര്‍ബലമാണെന്നു വ്യക്തമാക്കുന്നു. വിനാശകാലേ വിപരീത ബുദ്ധി എന്ന ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്ന ഈ തീരുമാനം മരവിപ്പിക്കുവാനുള്ള സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്‌. വൈകിയാണെങ്കിലും തീരുമാനം പിന്‍വലിപ്പിക്കുന്നതിനു വേണ്ടി ഫലപ്രദമായി ഇടപെടാന്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക്‌ കഴിഞ്ഞതും ശ്ലാഖനീയമാണ്‌. കേരളത്തിലെ പൊതുസമൂഹത്തിലും, രാജ്യത്തിന്റെ ഇതരഭാഗങ്ങളിലും ഉയര്‍ന്നു വന്ന ശക്തമായ വിമര്‍ശനങ്ങളാണ്‌ സര്‍ക്കാരിന്റെ പിന്തിരിയലിനു കാരണമെന്നു വ്യക്തമാണ്‌. ഇത്തരം നിയമങ്ങള്‍ നല്‍കുന്ന അമിധാധികാരം ആസ്വദിക്കുവാന്‍ കച്ച കെട്ടിയിറങ്ങിയിട്ടുള്ള അനേകം പോലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്ള കേരളത്തില്‍ സര്‍ക്കാര്‍ തല്‍ക്കാലം പിന്‍വാങ്ങിയതിന്റെ പേരില്‍ മാത്രം ആശ്വസിക്കാനാവില്ല. ഇതേ നിയമം പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിക്കുന്നതിനുള്ള സാധ്യതകള്‍ നിരവധിയാണ്‌. മനുഷ്യാവകാശ-പൗരാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല പൗരസമൂഹവും ഇക്കാര്യത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്‌‌.

Also read:  മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്ന സന്ദര്‍ശനം നടത്തി; സിസിടിവിയില്‍ കൃത്രിമം നടത്തിയെന്നും കെ. സുരേന്ദ്രന്‍

1: പൊതുവെ ഇടതുപക്ഷ സൗഹൃദ സമീപനം പുലര്‍ത്തുന്ന പ്രമുഖ വെബ്‌ പ്രസിദ്ധീകരണായ ദ വയറില്‍ നവംബര്‍ 23-ന്‌ എഴുതിയ ലേഖനത്തിലാണ്‌ കേരളത്തിലെ മുന്‍ ഡിജിപി ആയിരുന്ന അസ്‌താന ഈ വിമര്‍നങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്‌.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »