സ്വര്‍ണക്കടത്ത് കേസില്‍ കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍. സ്വപ്ന സുരേഷിന്‍റെ സാരിത്തുമ്പില്‍ കോണ്‍ഗ്രസ് നേതാക്കളുണ്ട്. സ്വപ്ന സുരേഷിന്‍റെ ആദ്യ സ്പോണ്‍സര്‍ കെ.സി ഗോപാല്‍ ആണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു. കെ.സി വേണുഗോപാല്‍ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് സ്വപ്നയ്ക്ക് വേണ്ടി ഇടപെട്ടു. എയര്‍ ഇന്ത്യ സാറ്റില്‍ സ്വപ്നയ്ക്ക് നിയമനം ലഭിച്ചത് കെ.സി വേണുഗോപാലിന്‍റെ ശുപാര്‍ശയിലാണെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിയുടെ കത്ത് ചെപ്പടി വിദ്യ എന്ന് കെ സുരേന്ദ്രൻ പറഞ്ഞു. ജനങ്ങളെ കബളിപ്പിക്കാൻ ആണ് കേന്ദ്ര സർക്കാറിന് മുഖ്യമന്ത്രി കത്തയച്ചത്. അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ മടിക്കുന്നത് എന്തിനെന്നും സുരേന്ദ്രൻ ചോദിക്കുന്നു.
അതേസമയം, മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടേയുടെയും കൊള്ളയുടെയും താവളമാണെന്ന് ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കൊള്ളയുടെയും പ്രഭവ കേന്ദ്രമായി ഓഫീസ് മാറി. എം ശിവശങ്കറെ മാറ്റിനിർത്തിയത് കൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.