‘ഇന്ദ്രപ്രസ്ഥം’ കഥകളുറങ്ങാത്ത കോട്ട.

ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം.
ഡല്‍ഹിയിലെ പുരാണ ക്വില, പഴയകോട്ട എന്നര്‍ത്ഥം. പാണ്ഡവരുടെ കോട്ടയായ ഇന്ദ്രപ്രസ്ഥം ഇവിടെയായിരുന്നു എന്നാണ് ഐതീഹ്യം.

അഖില്‍-ഡല്‍ഹി

”അകലത്തെ പച്ചപ്പിലേക്ക് നോക്കി നിന്നപ്പോള്‍, നഷ്ടപ്പെട്ട ശക്തി ഒഴുകി തിരിച്ചെത്തുന്നതുപോലെ തോന്നി, കാട്, ആനമേയുന്ന ഈന്തല്‍പ്പടര്‍പ്പുകള്‍, കാട്ടാടുകളുടെ കൊമ്പുരഞ്ഞു തീപാറുന്ന ശിലാശൃംഖങ്ങള്‍, വേട്ടക്കാരുടെ കൊലവിളികള്‍. കാട്ടാളരുടെ കളിത്തട്ടായ കാട്.
അവിടെയെങ്ങോ കാമത്തിന്റെ തീപ്പൊരികള്‍ കെടാതെ കാത്ത് ഒരു കറുത്ത സുന്ദരി അലയുന്നുണ്ട്. അവിടെയെങ്ങോ, വൃണം പൊട്ടിയൊലിക്കുന്ന ശിരസ്സുമായി ഒരു ശത്രുവും അലയുന്നുണ്ട്.
അതു രണ്ടുമുള്ളപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന രണ്ടാമത്തെ പീഠത്തിന് താനര്‍ഹനല്ല.
ചെങ്കുത്തായ വഴിയിലൂടെ ഇടറാത്ത കാലുകള്‍ അമര്‍ത്തിച്ചവിട്ടി, വീണുകിടക്കുന്ന ശ്യാമമേഖം പോലെ താഴത്തുകാണുന്ന വന ഭൂമിലെത്താന്‍ വേണ്ടി ഭീമസേനന്‍ നടന്നു.
അപ്പോള്‍ വഴികാട്ടാന്‍ വേണ്ടി, വെള്ളപ്പറവകള്‍ മേഘങ്ങളില്‍നിന്ന് ഇറങ്ങി വ്യൂഹം ചമച്ച് മുമ്പേ താഴ്‌വാരത്തിലേക്ക് പറന്നു.”….

പുരാണ ക്വില അകത്തു നിന്നുള്ള വീക്ഷണം.
പുരാണ ക്വില അകത്തു നിന്നുള്ള വീക്ഷണം.

എം.ടിയുടെ വിഖ്യാതമായ നോവല്‍ രണ്ടാമൂഴത്തിന്റെ അവസാന ഭാഗം ഓര്‍മ്മിക്കാത്ത മലയാളികള്‍ ഉണ്ടാവില്ല. ഇതിഹാസങ്ങളും പുരാണങ്ങളും വാഴ്ത്തിയതാണ് ഇന്ദ്രപ്രസ്ഥം.

ഡല്‍ഹിക്ക് ആ വിളിപ്പേരു കിട്ടാന്‍ കാരണമായ കോട്ടയും കൊത്തളങ്ങളും ഇന്നും ഉണ്ട്. ഇന്ദ്രപ്രസ്ഥം അസുര ശില്പിയായ മയന്‍ പാണ്ഡവര്‍ക്കായി നിര്‍മ്മിച്ചു നല്‍കി എന്നാണ് ഐതീഹ്യം. എന്നാല്‍ ഐതീഹ്യ കഥകളെയും മിത്തുകളെയും സാധൂകരിക്കുന്ന ചരിത്രശേഷിപ്പുകളൊന്നും ഇവിടെ ഇല്ല. പാണ്ഡവരുടെ കോട്ട നിലനിന്നിരുന്നു എന്ന് കരുതുന്ന പ്രദേശത്ത് ഇന്നുള്ള കോട്ട ‘പുരാണ ക്വില’ അല്ലെങ്കില്‍ പുരാതന കോട്ട എന്ന പേരില്‍ അറിയപ്പെടുന്നു. ഈ സ്ഥലത്തെ കോട്ടയും കൊത്തളങ്ങളും അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ മുഗള്‍ സാമ്രാട്ട് ഷെര്‍ഷ സൂരി നിര്‍മ്മിച്ചതാണ്. ഷെര്‍ഷയ്ക്ക് ശേഷം മകന്‍ ഹുമയൂണ്‍ പുനര്‍നിര്‍മ്മിച്ച കോട്ടയ്ക്ക് ഇന്ത്യന്‍ ചരിത്രത്തില്‍ വലിയ പ്രാധാന്യം ഉണ്ട്. ഈ കോട്ടയുടെ കിഴക്കേ ഗോപുരത്തില്‍ നിന്നും നോക്കിയാല്‍ അധികം ദൂരെത്തല്ലാതെ നിസാമുദ്ദീന്‍ പ്രദേശത്ത് ഹുമയൂണിന്റെ ശവകുടീരവും കാണാം. സായാഹ്ന സമയത്തെ നിസ്‌കാരത്തിന് പോകാന്‍ തിടുക്കപ്പെട്ട് ഇറങ്ങവെ 1556-ലാണ് തന്റെ സ്വകാര്യ പുസ്തകാലയത്തിന്റെ മേല്‍ത്തട്ടില്‍ നിന്നാണ് ഹുമയൂണ്‍ വീണ് മരിക്കുന്നത്. ഷെര്‍ മണ്ഡല്‍ എന്ന പേരിലുള്ള ആ പുസ്തകാലയം ഇന്നും കോട്ടയ്ക്കത്ത് നിലനില്‍ക്കുന്നുണ്ട്.
22 യുദ്ധങ്ങള്‍ ജയിച്ച അവസാനത്തെ ഹിന്ദു സാമ്രാട്ട് ‘ഹേമു’ വിന്റെ (ഹേമചന്ദ്ര വിക്രമാദിത്യന്‍) തന്റെ കിരീട സ്വീകരണച്ചടങ്ങും നടത്തിയത് ഈ കോട്ടയ്ക്കകത്താണ്. പാനിപ്പട്ട് യുദ്ധത്തില്‍ പരാജയപ്പെട്ട ഹേമുവിന്റെ ശിരസില്ലാത്ത ശവം ആഴ്ചകളോളം തൂങ്ങിയാടിയതും ഈ കോട്ടയുടെ മുഖവാരത്തിലാണ്.

പുരാണ ക്വില തടാകത്തില്‍ നിന്നുള്ള ദൃശ്യം.

പുരാണ ക്വില (പഴയ കോട്ട എന്നര്‍ത്ഥം) എന്ന ഈ പഴയ കോട്ടക്കുളളില്‍ നില്‍ക്കുമ്പോള്‍ പുരാണങ്ങളും ഇതിഹാസ കഥകളും മിത്തുകളും, ചരിത്രവും ഇടകലര്‍ന്ന വികാരങ്ങളും ചിന്തകളും നമ്മുടെ മനസിലൂടെ കടന്നു പോകും.

കഥകളുറങ്ങാത്ത ഇതിഹാസമായ മഹാഭാരത കഥയിലെ സംഭവ പരമ്പരകള്‍ക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് ഇന്ദ്രപ്രസ്ഥം. യമുനയുടെ തീരത്തെ നിബിഡ വനമായിരുന്ന ഖാണ്ഡവപ്രസ്ഥം. പാണ്ഡവരുടെ തോഴന്‍ ശ്രീകൃഷ്ണനും കൂട്ടാളികളായ യാദവരും ചേര്‍ന്ന് വെട്ടിത്തെളിച്ച പ്രദേശത്ത് അസുര ശില്പി മയന്‍ പാണ്ഡവര്‍ക്കായി പണികഴിപ്പിച്ചു ദേവന്മാരുടെ ദേവനായ ഇന്ദ്രന്റെ സഭക്ക് തുല്യമായ കൊട്ടാരം എന്നാണ് ഐതീഹ്യം.
അഫ്ഗാനിസ്ഥാനില്‍ നിന്നെത്തിയ ആദ്യത്തെ മുഗള്‍ അധിനിവേശക്കാരനായിരുന്നു ഷെര്‍ഷാ സൂരി. എ.ഡി 1545-ല്‍ ഷെര്‍ഷായുടെ മരണശേഷം മകന്‍ ഇസ്‌ലാം ഷായും പിന്നിട് ഹുമൂണ്‍ ചക്രവര്‍ത്തിയും ഈ കോട്ട പുനര്‍നിര്‍മ്മിച്ചു എന്നാണ് എഴുതപ്പെട്ട മുഗള്‍ ചരിത്രം.
5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് നില നിന്നിരുന്നു എന്നു കരുതപ്പെുന്ന ഇന്ദ്രപ്രസ്ഥത്തിന് ചരിത്രപരമായ തെളിവുകള്‍ ഒന്നുമില്ല. എന്നാല്‍ മുഗള്‍, ഗുപ്ത, മൗര്യ, കുശാക് വംശങ്ങളുടെയും, സിന്ധു നദീതട സംസ്‌കാരങ്ങളുടെയും അവശിഷ്ടങ്ങള്‍ ഉല്‍ഖനനത്തിലൂടെ ഇവിടെ നിന്നും ലഭിച്ചു. 1930 വരെ ഈ കോട്ടയുടെ ഉള്ളില്‍ ‘ഇന്ദ്രപദം’ എന്നൊരു ഗ്രാമം നിലനിന്നിരുന്നു എന്നും ചരിത്രകാരന്മാര്‍ പറയുന്നു. ഈപഴയ കോട്ട ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. കോട്ടയോട് ചേര്‍ന്നാണ് ഡല്‍ഹി മൃഗശാല. ഇടത് വശത്ത് കോട്ടയുടെ മുന്നിലുള്ള വലിയ കിടങ്ങ് ഇന്ന് ടൂറിസ്റ്റുകള്‍ക്ക് ബോട്ടിംഗ് നടത്താനുളള കൃത്രിമ തടാകമാണ്. കോട്ടക്ക് വെളിയിലെ കിടങ്ങ് കാലാന്തരത്തില്‍ തടാകമായും രൂപപ്പെട്ടതാകാം എന്നും അനുമാനിക്കപ്പെടുന്നു.
യന്ത്രങ്ങളും വാഹനങ്ങളും ഇല്ലാത്ത കാലത്ത് മനുഷ്യന്‍ തന്റെ നഗ്നമായ കരങ്ങള്‍കൊണ്ട് തീര്‍ത്ത നിര്‍മ്മിതികള്‍ കാലത്തെ അതിജീവിച്ച് ഇന്നും നില നില്‍ക്കുന്നു എന്നത് കൗതുകമാണ്. മുഗള്‍ കാലത്തെ നിര്‍മ്മിതികളെല്ലാം കുമ്മായക്കൂട്ടും ചുണ്ണാമ്പുകല്ലും കരിക്കിന്‍ വെള്ളവും എല്ലാം ചേര്‍ന്ന സുര്‍ക്കി മിശ്രിതത്തില്‍ തീര്‍ത്തവയാണ്. ഈ കോട്ട പ്രത്യേക സംരക്ഷണം ഒന്നും ഇല്ലാതെ തന്നെ ഇന്നും നില നില്‍ക്കുന്നത് വലിയ അത്ഭുതമാണ്. ഡല്‍ഹിയിലെ ആദ്യത്തെ കോട്ടായാണ് ഡല്‍ഹി മഥുര റോഡില്‍ ഇന്ത്യാഗേറ്റിനും യമുനാ നദിക്കും മധ്യേയുള്ള ഈ കോട്ട. ‘പാണ്ഡവനോം കാ ക്വില’ (പാണ്ഡവരുടെ കോട്ട) എന്ന വാക്കില്‍ നിന്നും രൂപപ്പെട്ടതാണ് പുരാണ ക്വില എന്നും പറയപ്പെടുന്നു.

Also read:  ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
പാക് അഭയാര്‍ത്ഥികള്‍ പുരാണ കോട്ടയ്ക്കുള്ളില്‍ 1947-ലെ ചിത്രം.

ഐതീഹ്യങ്ങളും, അവയുടെ കഥകളും മിത്തുകള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാന്‍ ചില സ്ഥലനാമങ്ങളും അവയുടെ ഉല്‍പ്പത്തിയും ഇന്നും ശേഷിക്കുന്നു.

ലോകത്തെ അതിപുരാതന നഗരങ്ങളിലൊന്നായ ദില്ലിക്ക് ഇന്ദ്രപ്രസ്ഥം എന്ന മായിക നഗരത്തോട് ചേര്‍ത്തുവായിക്കാന്‍ ധാരാളം കഥകളുണ്ട്.
ഷെര്‍ഷാ സൂരിക്ക് ശേഷം അധികാരമേറ്റ ഹുമയൂണും തന്റേതായ നിര്‍മ്മാണവും ഈ കോട്ടയോട് ചേര്‍ത്തു. കാലങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് രാജാവ് ജോര്‍ജ് ആറാമനാണ് 1911-ല്‍ ഡിസംബര്‍ 12-ന് കൊല്‍ക്കത്തയില്‍ നിന്നും ഡല്‍ഹിയിലേക്ക് ബ്രിട്ടീഷ് രാജിന്റെ തലസ്ഥാനം മാറ്റി സ്ഥാപിക്കുന്നത്. പുരാണ ദില്ലിയിലെ കിംഗസ് വേ ക്യാമ്പില്‍ നിന്നും വൈസ്രോയിയുടെ കൊട്ടാരവും ഉദ്യോഗസ്ഥരുടെ താമസവും ന്യൂഡല്‍ഹിയിലേക്ക് മാറ്റിസ്ഥാപിച്ചപ്പോള്‍ ന്യൂഡല്‍ഹിയുടെ മുഖ്യ വാസ്തുശില്പി ബ്രിട്ടിഷ് എന്‍ജിനീയര്‍ സര്‍ എഡ്വേര്‍ഡ് ലുട്ടിന്‍സ് പുരാണ കിലയെ അവഗണിച്ചില്ല. ഇന്ദ്രപ്രസ്ഥവും അനുബന്ധ കഥകളും ഒരു സംസ്‌കാരത്തിന്റെ ഈടുവെയ്പുകളാണെന്ന് തിരിച്ചറിഞ്ഞ ലുട്ടിന്‍സ് സായിപ്പ്, റെയ്‌സിന കുന്നില്‍ ബ്രിട്ടീഷ് വൈസ്‌റോയിയുടെ ഔദ്യേഗിക ഭവനം (ഇന്നത്തെ രാഷ്ട്രപതി ഭവന്‍) സ്ഥാപിച്ചപ്പോള്‍ രാഷ്ട്രപതി ഭവനും, രാജ് പഥും, ഇന്ത്യാ ഗേറ്റും എല്ലാം ഒരു നേര്‍ രേഖയില്‍ നിര്‍മ്മിച്ചു. രാഷ്ട്രപതി ഭവന്റെ താഴികക്കുടത്തില്‍ നിന്നും ഒരു നേര്‍രേഖ വരച്ചാല്‍ അത് കടന്നു പോകുന്നത് പുരാണ ക്വിലയുടെ പടിഞ്ഞാറെ ഗോപുരത്തിലെ മുഖ്യ കവാടത്തിന് മുകളിലൂടെയായിരിക്കും.

Also read:  ഒരു രൂപയ്ക്കു സാനിറ്ററി പാഡുകൾ; പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ കയ്യടിച്ചു സ്വീകരിച്ച് സൈബർ ലോകം

പുരാണ ക്വിലയുടെ കോട്ടക്കുള്ളില്‍ ഹുമയൂണ്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ലൈബ്രറി ഇന്നും കേടില്ലാതെ നിലനില്‍ക്കുന്നു. തന്റെ സ്വകാര്യ ലൈബ്രറിയും നക്ഷത്ര നിരീക്ഷണ കേന്ദ്രവും ഇവിടെയായിരുന്നു. ഇതിന്റെ രണ്ടാം നാലാം നിലയില്‍ നിന്നും സായാഹ്ന നിസ്‌കാരത്തിന് പുറപ്പെടുമ്പോള്‍ 1556-ജനുവരി 24-ന് ഹുമയൂണ്‍ ചക്രവര്‍ത്തി വീണ് മരിക്കുന്നത്.

ഹരിയാനയിലെ പാനിപ്പട്ടിലുള്ള ഹേമ ചന്ദ്ര വിക്രമാദിത്യന്റെ പ്രതിമ.

മഹാഭാരത കഥകളില്‍ വര്‍ണിക്കുന്ന ഐതീഹ്യ കഥകളുടെ കേന്ദ്രങ്ങളെല്ലാം തന്നെ ഇന്ദ്രപ്രസ്ഥത്തോട് അടുത്തുതന്നെയാണ്. കൗരവരുടെ തലസ്ഥാനമായിരുന്ന ഹസ്തിനപുരത്തിന്റെ സ്ഥാനം ഡല്‍ഹിയില്‍ നിന്നും 165 കിലോമീറ്റര്‍ ദൂരെ ഉത്തര്‍പ്രദേശിലെ മീററ്റിന് സമീപമായിരുന്നു എന്ന് പറയപ്പെടുന്നു.

ഹസ്തിന്‍പൂര്‍ എന്നൊരു ഗ്രാമം ഇവിടെയുണ്ട്. മഹാഭാരതയുദ്ധം നടന്ന കുരുക്ഷേത്രം ഇന്ന് ഹരിയാനയിലാണ്. പാണ്ഡവരുടെയും കൗരവരുടെയും ഗുരുവായിരുന്ന ദ്രോണാചാര്യന്റെ നാടായിരുന്നു ഗുര്‍ഗോണ്‍ (‘ഗുരുവിന്റെ ഗ്രാമം’) ഗുഡുഗാവ് എന്നും ഗുരുഗ്രാം എന്നും പറയാറുണ്ട്. ഇന്ന് വന്‍കിട ബഹുരാഷ്ട്ര കമ്പനികളും, ഫാക്ടറികളുടെയും കേന്ദ്രമായ ഹരിയാനയിലെ ഗുര്‍ഗോണ്‍ എന്ന സ്ഥലനാമത്തിന്റെ ഉല്‍പത്തിയും മഹാഭാരത ഐതീഹ്യ കഥകളോട് ബന്ധപ്പെട്ടതാണ്.
പുരാണ ക്വിലയുടെ നിര്‍മ്മിതി തനതായ മുഗള്‍ രീതിയിലാണ്. വലിയ കരിങ്കല്ലുകളും, ചുണ്ണാമ്പുകല്ലും, രാജസ്ഥാനില്‍ നിന്നും കൊണ്ടുവന്ന ചുമന്ന കല്ലുകളും ധാരാളം ഉപയോഗിച്ചിരിക്കുന്നു. ഉയര്‍ന്ന പ്രദേശത്താണ് കോട്ട ചുറ്റിനും കിടങ്ങുകള്‍.
പടയോട്ടങ്ങളും പിടിച്ചടക്കലുകളും, അതിജീവനവും ഡല്‍ഹി എന്ന പുരാതന നഗരത്തിന് പറയാന്‍ ഏറെയുണ്ട്. ഷെര്‍ഷാ സൂരിയോട് തോറ്റ ഹുമയൂണ്‍ 15 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ കോട്ട തിരികെ പിടിച്ചെങ്കിലും ഒരു മാസത്തിനകം താന്‍ കീഴടക്കിയ കോട്ടയില്‍ താന്‍ നിര്‍മ്മിച്ച പുസ്താകാലയത്തിന്റെ രണ്ടാം നിലയില്‍ നിന്നും തലകുത്തി വീണ് മരിച്ചു. ജനുവരി 24 -1556 ലാണ് ഹുമയൂണിന്റെ മരണം എന്ന് ചരിത്രം രേഖപ്പെടുത്തുന്നു.
കോട്ടയുടെ പ്രത്യേകതകള്‍ ഇവയാണ്:

18 മീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലും സുര്‍ക്കി മിശ്രിതവും ചേര്‍ത്ത നിര്‍മ്മാണം. ഒന്നര കിലോ മീറ്റര്‍ ചുറ്റളവിലാണ് കോട്ട. 3 വലിയ വൃത്താകൃതിയിലുള്ള വലിയ വാതിലുകള്‍. കോട്ടയ്ക്ക് മകളില്‍ കാവല്‍ക്കാരുടെ ഇരിപ്പിടങ്ങള്‍. കോട്ടയുടെ പിന്നിലെ ചുറ്റു മതിലിനോട് ചോര്‍ന്ന് സൈനീകര്‍ക്ക് വിശ്രമിക്കാനുള്ള ഇടങ്ങള്‍. കിഴക്ക് ദിക്കിലേക്ക് അഭിമുഖമായ ബഡാ ദര്‍വാജയാണ് (വലിയ കവാടം) ഇന്നും ഉപയോഗിക്കുന്നത്. മറ്റൊന്ന് ഹുമയൂണ്‍ കവാടം (ഇവിടെ നിന്നു നോക്കിയാല്‍ ഹുമയൂണ്‍ ചക്രവര്‍ത്തിയുടെ ശവകൂടീരം കാണാം. ഹുമയൂണ്‍ ചക്രവര്‍ത്തിയാണ് ഇത് നിര്‍മ്മിച്ചത്. മൂന്നാമത്തെ കവാടം തലാഖീ ദര്‍വാജ (ഉപേക്ഷിക്കപ്പെട്ട കവാടം) എന്നും അറിയപ്പെടുന്നു. എല്ലാ കവാടങ്ങളും രണ്ടു നിലകളില്‍ പടുത്തുയര്‍ത്തിയവയും, കാവല്‍ മാടങ്ങളും ഉള്‍ച്ചേര്‍ന്നതാണ്. കോട്ടയുടെ പ്രധാന ഗേറ്റിനോട് ചേര്‍ന്ന് ആര്‍ക്കിയോളജിക്കല്‍ വിഭാഗത്തിന്റെ മ്യൂസിയം പ്രവര്‍ത്തിക്കുന്നു. ഉത്ഖനനത്തില്‍ ലഭിച്ച വസ്തുക്കളും ടെറാക്കോട്ട ശില്പങ്ങളും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

Also read:  വിജയ് മല്യയുടെ 14 കോടിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി
അക്ബറിന്റെ നഴ്‌സ് സ്ഥാപിച്ച ഖൈറുള്‍ മന്‍സില്‍ മന്‍സില്‍ മദ്രസയും മോസ്‌കും.

ഈ കോട്ട കൈയ്യടക്കിയവരാരും അധികനാള്‍ ഭരിക്കാനോ ജീവിക്കാനോ സാധിച്ചില്ല. ഷെര്‍ഷാ സൂരിയില്‍ നിന്നും കോട്ട പിടിച്ചെടുത്ത ഹുമയൂണ്‍ തന്റെ സായാഹ്ന നിസ്‌കാരത്തിന് പോകവെ തലകുത്തി വീണ് മരിച്ചു.

ഡല്‍ഹി സിഹാസനത്തിന്റെ അവസാനത്തെ ഹൈന്ദവ രാജവായ ഹേമു എന്ന ഹേം ചന്ദ്ര വിക്രമാദിത്യനെ ഹുമയൂണ്‍ വധിച്ചു. ഉത്തരേന്ത്യയിലാകെ 22 യുദ്ധങ്ങള്‍ ജയിച്ച ഹേമുവിന്റെ അന്ത്യം ദയനീയമായിരുന്നു, കൊലപ്പെടുത്തിയശേഷം ഹേമുവിന്റെ തലയറ്റ ശരീര ഭാഗം കോട്ട വാതിലിന് മുകളില്‍ കെട്ടിത്തൂക്കി, പ്രദേശവാസികളെ ഭയപ്പെടുത്താനായിരുന്നു ഇത്. എ.ഡി 1556 ഒക്ടോബര്‍ 7-നായിരുന്നു ഹേമുവിന്റെ രാജാഭിഷേകം, നവംബര്‍ മാസത്തില്‍ പാനിപ്പട്ടില്‍ നടന്ന യുദ്ധത്തില്‍ ഹുമയൂണിന്റെ പടയോട്ടത്തില്‍ ഹേമു കൊല്ലപ്പെട്ടു. അഭിഷേകം നടന്ന അതേ കോട്ടയുടെ വാതിലില്‍ അദ്ദേഹത്തിന്റെ തലയില്ലാത്ത ജഡവും പ്രദര്‍ശിപ്പിക്കപ്പെട്ടു.
ഹുമയൂണിന് ശേഷം അക്ബറും, പിന്നെ ഷാജഹാനും ഡല്‍ഹി നഗരത്തിനായി യുദ്ധം ചെയ്‌തെങ്കിലും പുരാണ ക്വിലയില്‍ നിന്നും മാറി ലാല്‍ ക്വിലയിലേക്ക് തന്റെ കോട്ടയും രാജ കൊട്ടാരവും മാറ്റി സ്ഥാപിക്കുകയായിരുന്നു ഷാജഹാന്‍ ചക്രവര്‍ത്തി.

ഈ കോട്ടയെ എതിര്‍ വശത്തുള്ള ഖൈരുള്‍ മന്‍സില്‍ മസ്ജിദുമായി ഒരു കല്‍പ്പാത വഴി ബന്ധിപ്പിച്ചിരുന്നു. ഈ പാത മുറിച്ചാണ് ഡല്‍ഹി-മധുര റോഡ് കടന്നു പോകുന്നത്. ഖൈരുള്‍ മന്‍സില്‍ മസ്ജിദ് നിര്‍മ്മിച്ചത് മുഗള്‍ സാമ്രാട്ട് അകബര്‍ ചക്രവര്‍ത്തിയുടെ നഴ്‌സായിരുന്ന മഹം അംഗ എന്ന വനിതയാണ്.

കോട്ടയ്ക്കകത്തുള്ള പുരാവസ്ഥ വകുപ്പിന്റെ മ്യൂസിയവും ഗാലറിയും.
കോട്ടയ്ക്കകത്തുള്ള പുരാവസ്ഥ വകുപ്പിന്റെ മ്യൂസിയവും ഗാലറിയും.

സ്വതന്ത്ര്യ ഇന്ത്യയില്‍ ഈ പുരാതന കോട്ടയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യ-പാക് വിഭജന കാലത്ത് ലാഹോറിലേക്കുള്ള അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിരുന്നത് ഈ കോട്ടയ്ക്കുള്ളിലെ താല്‍ക്കാലിക ക്യാമ്പുകളിലായിരുന്നു. ഡല്‍ഹിക്കും ലാഹോറിനുമിടയില്‍ ശവങ്ങള്‍ കുത്തിനിറച്ച് തീവണ്ടികളോടിയിരുന്ന കാലത്ത് സാധുക്കളായ അയര്‍ത്ഥികളെ സംരക്ഷിച്ചതും ഈ കോട്ടയാണ്.

പുരാണ ദില്ലി റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് അന്ന് പാക്കിസ്ഥാനിലെ ലാഹോറിലേക്ക് മുസ്ലി അഭയാര്‍ത്ഥികള്‍ യാത്ര ചെയ്തിരുന്നത്. അതായത് ലോകം ഇന്നോളം കണ്ട ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹത്തിന് സാക്ഷ്യം വഹിച്ചതും ഈ കോട്ടയാണ്.

രാജാക്കന്മാര്‍ പോരാടി, വെട്ടിപ്പിടിച്ചും തച്ചുടച്ചും തലമുറകള്‍ കൈമറിയ ഈ കോട്ട ഇന്നും നിലനില്‍ക്കുന്നു. വരും തലമുറകള്‍ക്ക് കഥകളുടെ അക്ഷയ ഖനിയൊരുക്കി ഈ പഴയ കോട്ട കാത്തിരിക്കുന്നു.
രണ്ടാമൂഴത്തിന്റെ കഥാകാരന്‍ പറഞ്ഞതുപോലെ, ‘അതിനാല്‍ സഹജരേ കുരുവംശ മഹിമകള്‍ നമുക്ക് വീണ്ടും പാടാം. സൂതരേ മാഗധരേ, കണ്ഠമുണര്‍ന്നു പാടുക , കഥകള്‍ക്ക് അന്ത്യമുണ്ടാകാതിരിക്കട്ടെ’.

 

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »