ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവി – ബീഹാറിനു ശേഷം

ബീഹാറില്‍ മന്ത്രിസഭ രൂപീകരിക്കാനുള്ള നിതീഷ് കുമാറിന്റെ നീക്കങ്ങള്‍ നിരവധി പ്രതിസന്ധികളെ നേരിടുന്നതായാണ് വാര്‍ത്ത. ചാണക്യസൂത്രങ്ങളിലൂടെ ജെ ഡി യുവിനെ ഒതുക്കിയ ബിജെപി, നിതീഷിന് മുഖ്യമന്ത്രി സ്ഥാനം കൊടുക്കാന്‍ തയ്യാറായെങ്കിലും താനൊരു റബ്ബര്‍ സ്റ്റാമ്പാകുമോ എന്ന സംശയത്തിലാണ് അദ്ദേഹം. എന്നാല്‍ കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് നിതീഷ്. മുഖ്യമന്ത്രിസ്ഥാനം നിരസിച്ച്, ബിജെപിയെ പുറത്തുനിന്ന് പിന്തുണക്കാമെന്നു വെച്ചാല്‍ പല എം എല്‍ എമാരും ബിജെപിയിലെത്തും എന്നദ്ദേഹത്തിനു അറിയാം. അതോടെ തന്റെ പൂര്‍ണ്ണമായ തകര്‍ച്ച പെട്ടന്നാകുമെന്നും അദ്ദേഹം തിരിച്ചറിയുന്നു. അതിനാല്‍ തന്നെ സാവധാനത്തിലുള്ള തകര്‍ച്ചയായിരിക്കും അദ്ദേഹം തെരഞ്ഞെടുക്കുക. കഴിഞ്ഞ തവണ എന്‍ഡിഎയെ തറപറ്റിച്ച മഹാസഖ്യത്തെ തകര്‍ത്തതില്‍ അദ്ദേഹമിപ്പോള്‍ പശ്ചാത്തപിക്കുന്നുണ്ടാകും. ഏറെകാലം തങ്ങള്‍ക്കു പ്രിയപ്പെട്ട രാംവിലാസ് പസ്വാന്റെ മകന്‍ ചിരാഗ് പസ്വാന്റെ പാര്‍ട്ടിയെ ചതിച്ചാണ് ബിജെപി ഇല്ലാതാക്കിയതെന്നതും അദ്ദേഹം കാണുന്നുണ്ടല്ലോ. എന്തായാലും തികച്ചും റബ്ബര്‍ സ്റ്റാമ്പായി, മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാന്‍ തന്നെയായിരിക്കും അദ്ദേഹം തീരുമാനിക്കാന്‍ സാധ്യത. മറ്റു മാര്‍ഗ്ഗങ്ങള്‍ തല്‍ക്കാലം നിതീഷിനുമുന്നിലില്ല എന്നു വേണം കരുതാന്‍.

ഹിന്ദുത്വരാഷ്ട്രം എന്ന തങ്ങളുടെ ലക്ഷ്യത്തിനു തടസ്സമായ രാഷ്ട്രീയ ആശയങ്ങളേയും പ്രസ്ഥാനങ്ങളേയും ഇല്ലാതാക്കുന്നതില്‍ സംഘപരിവാര്‍ പടിപടിയായി മുന്നേറുക തന്നെയാണ്. മണ്ഡല്‍ രാഷ്ട്രീയം, ദളിത് രാഷ്ട്രീയം, പ്രാദേശിക രാഷ്ട്രീയം, മുസ്ലിം രാഷ്ട്രീയം, കോണ്‍ഗ്രസ്സ്, സോഷ്യലിസ്റ്റുകള്‍, കമ്യൂണിസ്റ്റുകള്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു. പലരേയും നേരിട്ട് ഏറ്റുമുട്ടിയും പലരേയും ധൃതരാഷ്ട്രാലിംഗനത്തിലൂടേയുമാണ് ഇല്ലാതാക്കുന്നത്. പതിറ്റാണ്ടുകളായി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധി, പ്രധാനമായും ബീഹാറിലും യുപിയിലുമായി വിന്യസിച്ചു കിടക്കുന്ന സോഷ്യലിസറ്റ് – പിന്നോക്ക – ദളിത് രാഷ്ട്രീയമായിരുന്നു. മണ്ഡല്‍ കമ്മീഷനോടെ ആ ധാര അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് നേടിയത്. അതിനുശേഷം ഇന്നോളും ബീഹാറിന്റെ ഭരണനേതൃത്വം ഈ ധാരയില്‍ നിന്നുള്ളവരുടെ കൈകളിലായിരുന്നു. യുപിയിലാകട്ടെ ഏറെകാലം അത് സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ദളിത് നേതാക്കളിലുമെത്തിയിരുന്നു. ശ്രീരാമരാഷ്ട്രീയത്തിലൂടെ അതിനെയെല്ലാം ഒരു പരിധിവരെ മറികടക്കാന്‍ ബിജെപിക്കായെങ്കിലും അതു പൂര്‍ണ്ണമായിരുന്നില്ല. തുടര്‍ന്നായിരുന്നു പലരേയും സ്‌നേഹിച്ചു കൊല്ലുക എന്ന നയം അവര്‍ സ്വീകരിച്ചത്. യുപിയില്‍ മായാവതിയോടും ബീഹാറില്‍ നിതീഷിനോടും പ്രയോഗിച്ചത് ആ നയമായിരുന്നു. യുപിയില്‍ പെ്‌ട്ടെന്നു തന്നെ അത് വിജയം കണ്ടു. ബീഹാറില്‍ ഭാഗികമായും. ഇപ്പോഴിതാ ബീഹാറിലും സംഘപരിവാര്‍ ലക്ഷ്യത്തോട് അടുക്കുകയാണ്. ലല്ലുപ്രസാദ് യാദവിനും തേജസ്വി യാദവിനും അതെത്രകാലം തടയാനാകുമെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.

Also read:  മുതിര്‍ന്ന പൗരന്മാര്‍ക്ക് വാക്‌സിനേഷന്‍ തിങ്കളാഴ്ച്ച മുതല്‍

വാസ്തവത്തില്‍ നിതീഷ്‌കുമാറിന്റേയും പസ്വാന്റേയും ധാരകളൊഴികെ, ആരംഭത്തില്‍ സൂചിപ്പിച്ച രാഷ്ട്രീയനിലപാടുകള്‍ ഉയര്‍ത്തിപിടിക്കുന്നവരെയെല്ലാം ഒന്നിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ തെരഞ്ഞെടുപ്പുഫലം മറ്റൊന്നാകുമായിരുന്നു. മഹാസഖ്യമെന്നൊക്കെ പറയുമ്പോഴും ഫലത്തില്‍ അതങ്ങനെയായിരുന്നില്ല എന്നതാണ് വസ്തുത. അര്‍ഹതപ്പെട്ടതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസ്സ് പിടിച്ചുവാങ്ങിയതുമുതല്‍ തെറ്റുകളാരംഭിച്ചു. ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കുന്ന ഉവൈസിയേയും ചന്ദ്രശേഖര്‍ ആസാദിനേയുമൊന്നും മുന്നണിയിലേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടായില്ല. യാദവരുടെ പാര്‍ട്ടി എന്ന ഇമേജ് മറികടക്കാന്‍ സവര്‍ണ്ണവിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയെങ്കിലും ദളിത് – മുസ്ലിം വിഭാഗങ്ങളോട് ഏറെക്കുറെ മുഖം തിരിച്ചുനില്‍ക്കുകയായിരുന്നു തേജസ്വി ചെയ്തത്. കോണ്‍ഗ്രസ്സിനെതിരെ ഉയരുന്ന മൃദുഹിന്ദുത്വ സമീപനം എന്ന വിമര്‍ശനം ആര്‍ ജെ ഡിക്കുമുണ്ടായിരുന്നു എന്നു സാരം. കൂടാതെ മതേതരമുഖം ലക്ഷ്യമിട്ട് ഇടതുപക്ഷത്തിന് മാന്യമായ പ്രാതിനിധ്യം നല്‍കി. സാമൂഹ്യനീതിയേക്കാള്‍ തൊഴിലില്ലായ്മക്കായിരുന്നു പ്രചാരണത്തില്‍ പ്രാധാന്യം നല്‍കിയത്. മുന്നോക്കസംവരണവിഷയം പോലും സജീവചര്‍ച്ചയാക്കിയില്ല. അതേസമയം മറുവശത്ത് ഉവൈസിയുടെ നേതൃത്വത്തിലുള്ള മുന്നണിക്കുപുറമെ, ദളിത് സംഘടനകളുടെ മറ്റൊരു മുന്നണിയും മത്സരരംഗത്തിറങ്ങി. അതും മഹാസഖ്യത്തിനു തിരിച്ചടിയായി. നിരവധി സീറ്റുകളില്‍ വളറെ കുറഞ്ഞ ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ വിജയം എന്നതു ശ്രദ്ധേയമാണ്. ഹീന്ദുത്വരാഷ്ട്രീയത്തിനെതിരെ വിശാലമായ സഖ്യം രൂപീകരിക്കാന്‍ ശ്രമിക്കാതെ, തെരഞ്ഞെടുപ്പിനു ശഷം തങ്ങള്‍ക്ക് വിജയിക്കാന്‍ മറ്റുള്ളവര്‍ മത്സരിക്കാന്‍ പാടില്ലായിരുന്നു എന്ന ആക്ഷേപത്തില്‍ എന്തര്‍ത്ഥമാണുള്ളത്? കേരളത്തിലെ സിപിഎമ്മും കോണ്‍ഗ്രസ്സും ഇക്കാര്യത്തില്‍ ഒന്നിച്ചിരിക്കുകയാണ്. അതിനുള്ള മുറുപടി സഖ്യത്തിനകത്തുള്ള സിപിഐഎംഎല്‍ ലിബറേഷന്‍ തന്നെ നല്‍കി എന്നതാണ് ആശ്വാസം. എന്തുകൊണ്ടാണ് ഉവൈസിക്ക് ജനം 5 സീറ്റുകള്‍ നല്‍കിയെന്ന് പരിശോധിക്കണമെന്ന് ലിബറേഷന്‍ ആവശ്യപ്പെട്ടു.

Also read:  എസ്പിബിയുടെ ആരോഗ്യ നിലയിൽ പുരോഗതിയെന്നു മകൻ; ആളുകളെ തിരിച്ചറിഞ്ഞു 

മഹാസഖ്യത്തിനു പറ്റിയ മറ്റൊരു വീഴ്ചയായി ചൂണ്ടികാട്ടുന്നത് സ്ത്രീകളോടുള്ള നിലപാടാണ്. സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ അതികായകനായിരുന്ന ലോഹ്യയുടെ രാഷ്ട്രീയത്തില്‍ ഏറെ പ്രധാനപ്പെട്ട ഒന്നായിരുന്നു ലിംഗനീതിയുടേത്. എന്നാല്‍ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഈ വിഷയത്തില്‍ വലിയ താല്‍പ്പര്യം കാണിച്ചിരുന്നില്ല. പിന്നോക്ക – ദളിത് രാഷ്ട്രീയം സജീവമായപ്പോഴും സ്ത്രീരാഷ്ട്രീയത്തോട് പൊതുവിലവര്‍ പുറംതിരിഞ്ഞുനിന്നു. ഇക്കാര്യത്തില്‍ മെച്ചപ്പെട്ട നിലാപാടായിരുന്നു നിതീഷിന്റേതെന്ന് ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും ചൂണ്ടികാട്ടിയിട്ടുണ്ട്. തേജസ്വിയുടെ യോഗത്തില്‍ മഹാപുരുഷാരങ്ങള്‍ പങ്കെടുത്തെങ്കിലും സ്ത്രീവോട്ടുകള്‍ കൂടുതല്‍ ലഭിച്ചത് എന്‍ഡിഎക്കാണെന്ന വിലയിരുത്തലാണുള്ളത്.

ജനാധിപത്യത്തിലും മതേതരത്വത്തിലും സാമൂഹ്യനീതിയിലും ഫെഡറലിസത്തിലും വിശ്വസിക്കുന്നവര്‍ക്ക് അവശേഷിക്കുന്നത് വളരെ കുറച്ച് കാലമാണ്. പരമാവധി അടുത്ത ലോകസഭ തെരഞ്ഞെടുപ്പുവരെ. സംഘപരിവാറിന്റെ തന്ത്രങ്ങളേയും കുതന്ത്രങ്ങളേയും അതിജീവിക്കാന്‍ ആരംഭത്തില്‍ സൂചിപ്പിച്ച ഏതൊക്കെ രാഷ്ട്രീയ ധാരകള്‍ക്കാകുമെന്ന് കാത്തിരുന്നു കാണേണ്ടിവരും. അഖിലേന്ത്യാതലത്തില്‍ അതിനു നേതൃത്വം കൊടുക്കേണ്ട കോണ്‍ഗ്രസ്സിന്റെ അവസ്ഥ എല്ലാവര്‍ക്കും അറിയാം. ബിജെപി പ്രധാന ശക്തിയല്ലാത്ത കേരളത്തില്‍ കോണ്‍ഗ്രസ്സ് പിടിച്ചുനില്‍ക്കുമായിരിക്കും. എന്നാല്‍ എവിടെയെല്ലാം റിസോര്‍ട്ട് രാഷ്ട്രീയത്തെ അതിജീവിക്കാനവര്‍ക്കു കഴിയുമെന്ന് കാത്തിരുന്നു കാണണം. തൂക്കുനിയമസഭയായിരുന്നെങ്കില്‍ ബീഹാറില്‍ പോലും എന്തായിരുന്നു നടക്കുമായിരുന്നത്? എത്ര അഭിപ്രായഭിന്നതകളുണ്ടായിട്ടും സംഘപരിവാറിനെ എതിര്‍ക്കുന്നവരുടെയെല്ലാം പിന്തുണ ലഭിച്ചിട്ടും കാലത്തിന്റെ വിളി കേള്‍ക്കാന്‍ കോണ്‍ഗ്രസ്സിനാകുന്നില്ല. എന്തൊക്കെ ഗുണഗണങ്ങളുണ്ടെങ്കിലും അവസരത്തിനൊത്തുയരാന്‍ രാഹുലിനുമാകുന്നില്ല. മൃദുഹിന്ദുത്വസമീപനമെന്ന വിമര്‍ശനത്തെ മറികടക്കുന്ന രാഷ്ട്രീയ നിലപാടുകള്‍ മുന്നോട്ടുവെക്കുന്നതിലും കോണ്‍ഗ്രസ്സ് പരാജയപ്പെടുന്നു. പ്രാദേശികപാര്‍ട്ടികളുടെ അവസ്ഥയും വ്യത്യസ്ഥമല്ല. അവയേയും അവസരത്തിനൊത്ത് എതിര്‍ത്തും സ്‌നേഹിച്ചും തകര്‍ക്കുന്നതില്‍ സംഘപരിവാര്‍ പ്രകടിപ്പിക്കുന്ന കരുത്ത് ചെറുതല്ല. ബംഗാളി്‌ന്റേയും തമിഴ്‌നാടിന്റെയും മറ്റും പ്രതിരോധം എത്രകാലം നില്‍ക്കുമെന്ന് കാത്തിരുന്നു കാണാം. മഹാരാഷ്ട്രയിലും മറ്റും നില്‍ക്കുന്നത് താല്‍ക്കാലിക തര്‍ക്കങ്ങള്‍ മാത്രമാണ്. കേരളത്തിലൊഴികെ മറ്റെവിടെനിന്നും ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധം പ്രതീക്ഷിക്കവയ്യ. ബീഹാറില്‍ 16 സീറ്റു ലഭിച്ചതിലെ അമിതാഹ്ലാദത്തില്‍ ഒരര്‍ത്ഥവുമില്ല. പിന്നെയുണ്ടായിരുന്നത് ആശയപരമായ ഒരു പ്രതിരോധമായിരുന്നു. അക്കാര്യത്തിലും ഇടതുപക്ഷം പുറകോട്ടുപോയെന്നു പറയാതിരിക്കാനാവില്ല. പിന്നോക്ക – ദളിത് – ന്യൂനപക്ഷ രാഷ്ട്രീയത്തിന്റ പ്രസക്തിയും സാധ്യതയും തിരിച്ചറിയാത്തതാണ് അതിനുള്ള പ്രധാന കാരണം.

ഇത്തരമൊരു സാഹചര്യത്തില്‍ ഏറ്റവും വീറും വാശിയും പ്രകടമാക്കേണ്ടിയിരുന്നത് ദളിത് – മുസ്ലിം രാഷ്ട്രീയമാണ്. എന്നാല്‍ അവിയേയും കാണുന്നത് പ്രതീക്ഷയുടെ ചിത്രമല്ല. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയാകുന്നിടത്തോളം വളര്‍ന്ന ദളിത് രാഷ്ട്രീയം ഇന്നെത്ര പിന്നോട്ടുപോയിരിക്കുന്നു. പലധാരകളും ഹിന്ദുത്വത്തോട് സന്ധി പ്രഖ്യാപിച്ചു. അംബേദ്കറുടെ ചിത്രം ശോഭയോടെ തെളിഞ്ഞുവന്നിട്ടുണ്ട് എന്നതു ശരി. ആസാദിനേയും മേവാനിയേയും പ്രകാശ് അംബേദ്കറേയും പോലെ നിരവധി ദളിത് വ്യക്തിത്വങ്ങള്‍ ഉയര്‍ന്നുവന്നിട്ടുമുണ്ട്. രാജ്യത്തെ നിരവധി ബുദ്ധിജീവികളും രംഗത്തുണ്ട്. ്അവരില്‍ പലരും തുറുങ്കിലുമാണ്. പക്ഷെ രാഷ്ട്രീയശക്തിയായി മാറാന്‍ ദളിത് വിഭാഗങ്ങള്‍ക്കാകുന്നില്ല. മുസ്ലിം രാഷ്ട്രീയമാകട്ടെ അരക്ഷിതാവസ്ഥയിലാണ്. കാശ്മീരും പൗരത്വഭേദഗതിയുമൊക്കെ അവരെ ഭയചകിതരാക്കിയിട്ടുണ്ട്. കേരളത്തിലെ ലീഗൊഴികെ അധികാരരാഷ്ട്രീയത്തിലിടപെടാന്‍ കഴിവുള്ള ഒരു മുസ്ലിം ധാരയും രാജ്യത്തില്ല. ശക്തമായ നിലപാടെടുത്തു ആരെങ്കിലും മുന്നോട്ടുവന്നാല്‍ അവരെ എങ്ങനെയാണ് ചിത്രീകരിക്കുക എന്നതിനു ഒവൈസിയുടെ അനുഭവം തന്നെ സാക്ഷി. പിന്നെയുള്ളത് തുടക്കത്തില്‍ ചര്‍ച്ച ചെയത് സോഷ്യലിസ്റ്റ് – പിന്നോക്ക രാഷ്ട്രീയ ധാരയാണ്. ബീഹാറോടെ അതും നല്‍കുന്നത് വലിയ പ്രതീക്ഷകളല്ല. ഒരിക്കലും സംഘപരിവാറിനു മുന്നില്‍ തല കുനിക്കാത്ത ലല്ലുപ്രസാദിന് വീണ്ടുമൊര അങ്കത്തിന് ബാല്യമുണ്ടോ എന്ന് സംശയമാണ്. ഇതിനെല്ലാം പുറമെ രാജ്യത്ത് പലഭാഗത്തും ശക്തിയുള്ള മാവോയിസ്റ്റുകളാകട്ടെ ജനാധിപത്യസംവിധാനത്തെ അംഗികരിക്കാത്തതിലൂടെ സ്വയം അപ്രസക്തരാകുകയാണ്.

Also read:  കേന്ദ്രം ഇ.ഐ.എ മെയില്‍ ഐ.ഡി ബ്ലോക്ക് ചെയ്‌തെന്ന് പരാതി

ഇന്ത്യന്‍ രാഷ്ട്രീയം എത്തിചേര്‍ന്നിട്ടുള്ള അതിസങ്കീര്‍ണ്ണവും രൂക്ഷവുമായ പ്രതിസന്ധിയെ കുറിച്ചാണ് വിശദീകരിക്കാന്‍ ശ്രമിച്ചത്. എല്ലാ എക്‌സിറ്റ് പോളുകളുടേയും പ്രവചനത്തിനു വിപരീതമായി ബീഹാറിലുണ്ടായെ തെരഞ്ഞെടുപ്പുഫലം അതിന്റെ അവസാനത്തെ സൂചനയാണ്. ഇനിയെങ്കിലും മറ്റെല്ലാ താല്‍പ്പര്യങ്ങളും മാറ്റിവെച്ച് ശക്തമായ സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയത്തില്‍ ഒന്നിക്കാന്‍ ഈ ശക്തികള്‍ തയ്യാറാകുമോ എന്നതാണ് അവസാന ചോദ്യം. ഭരണഘടനയോ മനുസ്മൃതിയോ? ഈ ചോദ്യത്തിന്റെ ഉത്തരത്തിനാകട്ടെ വളരെ കുറഞ്ഞ സമയമേ ബാക്കിയുള്ളു. ആ ഉത്തരത്തിലായിരിക്കും ജനാധിപത്യ ഇന്ത്യയുടെ ഭാവിയും നിലനില്‍പ്പും.

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »