കര്‍ഷക പ്രക്ഷോഭത്തിന്റെ വെല്ലുവിളികളും, സാധ്യതകളും

കെ.പി. സേതുനാഥ്.

പ്രതിപക്ഷകക്ഷികളുടെ ശക്തമായ എതിര്‍പ്പിനെ മറികടന്ന് മൂന്നു ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭ പാസ്സാക്കിയതോടെ രാജ്യത്തെ കാര്‍ഷികമേഖലയെ ദൂരവ്യാപകമായി ബാധിക്കുന്ന നയരൂപീകരണത്തിനുള്ള നിയമനിര്‍മാണ പ്രക്രിയയുടെ ഒരു ഘട്ടം പൂര്‍ത്തിയായി. സ്വദേശിയും, വിദേശിയുമായ വന്‍കിട മൂലധനത്തിന് കാര്‍ഷികമേഖലയില്‍ നിര്‍ബാധം പ്രവേശനവും, യഥേഷ്ടം പുറത്തുപോകലും ഒരുപോലെ ഉറപ്പുവരുത്തുന്ന നയങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തടസ്സങ്ങളായി വര്‍ത്തിച്ചിരുന്ന നിയന്ത്രണങ്ങള്‍ ഇതോടെ പൂര്‍ണ്ണമായും ഇല്ലാതായി എന്നു പറയാം. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിടക്കാരായ സ്വദേശി-വിദേശി ബഹുരാഷ്ട്ര കമ്പനികള്‍ വളരെ കാലമായി ആവശ്യപ്പെടുന്നവയാണ് ഈ മാറ്റങ്ങള്‍. ഭക്ഷ്യസുരക്ഷ, ഭക്ഷ്യ സ്വയംപര്യാപ്തത, ജീവനോപാധി തുടങ്ങിയ പരിഗണനകള്‍ക്കു പകരം കാര്‍ഷികവൃത്തി പൂര്‍ണ്ണമായും വിപണി കേന്ദ്രിതവും, വാണിജ്യാധിഷ്ടിതവും ആയി പരിവര്‍ത്തനപ്പെടുത്തുന്ന നയങ്ങളാവും വരാനിരിക്കുന്ന ദിവസങ്ങളില്‍ ഉരുത്തിരിയുക. പരമ്പരാഗതമായി കാര്‍ഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന ബഹഭൂരിപക്ഷം ജനങ്ങളുടെയും വരുമാന-ആവാസ സുരക്ഷിതത്വം അപകടത്തിലാക്കുന്ന പ്രക്രിയയെ ഈ നിയമനിര്‍മാണങ്ങള്‍ ത്വരിതപ്പെടുത്തും. കര്‍ഷകരും, കാര്‍ഷിക മേഖലയും ഗരുതരമായ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന സ്ഥിതിവിശേഷം 1990-കള്‍ മുതല്‍ ഇന്ത്യയില്‍ നാട്ടുനടപ്പാണ്. കര്‍ഷക ആത്മഹത്യ എന്ന പ്രയോഗം തന്നെ അതിനുള്ള വ്യക്തമായ തെളിവാണ്. ആവശ്യാനുസരണമുള്ള നിക്ഷേപത്തിന്റെ അഭാവം, അടിക്കടിയുള്ള വിലതകര്‍ച്ചയില്‍ ഇല്ലാതാവുന്ന സാമ്പത്തിക ഭദ്രത, കുറഞ്ഞ നിരക്കിലുള്ള വായ്പയുടെ അഭാവം, ഇറക്കുമതി ഭീഷണി, കാലാവസ്ഥ വ്യതിയാനം, വളരെ ചെറിയ കൃഷിയിടങ്ങള്‍, സ്വന്തമായി ഒരു തുണ്ടു കൃഷിഭൂമി പോലുമില്ലാത്ത കര്‍ഷക തൊഴിലാളികള്‍, ഭൂവുടമസ്ഥതയിലെ ജാതി വിവേചനം തുടങ്ങി- കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട ഘടനപരമായ അസമത്വങ്ങളും, അസന്തുലിതത്വങ്ങളും ഒന്നും ഈ നിയമനിര്‍മാണങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അഭിസംബോധന ചെയ്യുന്നില്ല. അതിനുപകരം നേരത്തെ സൂചിപ്പിച്ചതുപോലെ കാര്‍ഷികവൃത്തിയെ പൂര്‍ണ്ണമായും വിപണി കേന്ദ്രിതമാക്കുന്ന ദൗത്യമാണ് ഈ നിയമനിര്‍മാണങ്ങള്‍ സഫലീകരിക്കുന്നത്. സ്വദേശികളും, വിദേശികളുമായ വന്‍കിട മൂലധനശക്തികളുടെ താല്‍പര്യങ്ങള്‍ ഭരണകൂടത്തെ ഉപയോഗപ്പെടുത്തി പരിരക്ഷിക്കുന്ന ചരിത്രപരമായ ദൗത്യമാണ് മോഡിയും അദ്ദേഹത്തിന്റെ കക്ഷിയായ ബിജെപി-യും നിറവേറ്റുന്നത്. മോഡിക്കും, ബിജെപി-ക്കും ഇത്രയും അനായാസമായ നിലയില്‍ ഈ ദൗത്യം നിറവേറ്റുവാന്‍ എങ്ങനെ സാധിക്കുന്നു എന്നതാണ് പ്രസക്തമായ ചോദ്യം. കാര്‍ഷിക മേഖലയില്‍ നിലനില്‍ക്കുന്ന വൈവിധ്യങ്ങള്‍ — ഭൂമിശാസ്ത്രം, വിളകള്‍, വിപണന രീതികള്‍ — സര്‍ക്കാരിന്റെ ദൗത്യത്തെ ചെറിയ നിലയിലെങ്കിലും ആയാസരഹിതമാക്കുന്നു. അതായത് കര്‍ഷകന്‍ എന്ന ഏകീകൃത സ്വത്വം അഖിലേന്ത്യ തലത്തില്‍ നിലനില്‍ക്കുന്നില്ല. മഹാരാഷ്ട്രയിലെ കര്‍ഷകന്റെ താല്‍പര്യങ്ങളും, കേരളത്തിലെ കര്‍ഷകന്റെ താല്‍പര്യങ്ങളും ഒരേ തലത്തില്‍ അല്ല ആവിഷ്‌ക്കരിക്കപ്പെടുന്നത്. ഒരേ സംസ്ഥാനത്തു തന്നെ വ്യത്യസ്തങ്ങളായ കാര്‍ഷിക വിളകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ താല്‍പര്യങ്ങളും, വ്യാകുലതകളും, ആവശ്യങ്ങളും ഒന്നാവണമെന്നില്ല. കരിമ്പു കൃഷിക്കാരന്റെ താല്‍പര്യമല്ല ഗോതമ്പു കൃഷിക്കാരനുണ്ടാവുക. പുതിയ നിയമങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രക്ഷോഭം തന്നെ ഈ വൈവിധ്യങ്ങളുടെ തെളിവാണ്.
.
കര്‍ഷികോല്‍പ്പന്ന വില-വിപണന കൗണ്‍സിലുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വിപണികളുടെ (എപിഎംസി വിപണകള്‍) സജീവ സാന്നിദ്ധ്യമുള്ള പഞ്ചാബ്, ഹര്യാന പോലുള്ള സംസ്ഥാനങ്ങളിലാണ് പുതിയ നിയമങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം ഇതുവരെ രൂപപ്പെട്ടിട്ടുള്ളത്. ഈ വിപണികളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന അധ്ട്യാസ് (Adhtiyas) എന്നറിയപ്പെടുന്ന പരമ്പരാഗത
മധ്യവര്‍ത്തികളുടെ പ്രതിനിധികളാണ് ഇപ്പോഴത്തെ പ്രക്ഷോഭത്തിന്റെ പിന്നിലെന്നു കരുതുന്നതില്‍ തെറ്റില്ല. ഒരേ സമയം കര്‍ഷകരും ഇടനിലക്കാരുമായ ഇവരുടെ സ്വാധീനം അതാതു പ്രദേശങ്ങളില്‍ ഗണ്യമാണ്. കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക്  ശക്തമായ വേരുള്ള മഹാരാഷ്ട്ര, കര്‍ണ്ണാടക പോലുള്ള സംസ്ഥാനങ്ങളില്‍ ഇതുവരെ ശക്തമായ പ്രതിഷേധങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. അഖിലേന്ത്യ തലത്തില്‍ അതുകൊണ്ടു തന്നെ കര്‍ഷക പ്രക്ഷോഭം ഏതു നിലയില്‍ രൂപപ്പെടുമെന്നു ഇപ്പോള്‍ പറയാനാവില്ല. തെരഞ്ഞെടുപ്പു വിജയങ്ങളുടെ ഭാഗധേയം നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായകമായ ജാതി-മത-സമുദായ സമവാക്യങ്ങളില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നതില്‍ കൈവരിച്ച വൈദഗ്ധ്യം കാര്‍ഷികമേഖലയിലെ നയം മാറ്റങ്ങള്‍ക്കുള്ള നിലമൊരുക്കുന്നതിലും ഫലപ്രദമായി ഉപയോഗിക്കുവാനുള്ള മെയ്‌വഴക്കം സംഘപരിവാരം കൈവരിക്കുന്ന പക്ഷം കര്‍ഷക പ്രക്ഷോഭം വലിയ ഭീഷണി ആയി വളരാന്‍ ഇടയില്ല. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബിജെപി നേടിയ അനായാസ വിജയം അത്തരത്തിലുള്ള സാധ്യതകളിലേക്കു വിരല്‍ ചൂണ്ടുന്നു. ഇന്ത്യ ആരു ഭരിക്കണമെന്നു തീരുമാനിക്കുന്ന ഉത്തരേന്ത്യയിലെ ഗംഗാതട സംസ്ഥാനങ്ങളില്‍ ദളിത്-പിന്നോക്ക-ന്യൂനപക്ഷ സമുദയാങ്ങളുടെ ഏകീകൃതമായ ധ്രൂവീകരണം അസാധ്യമാണെന്ന തിരിച്ചറിവിന്റെ ബലത്തിലാണ് നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി തങ്ങളുടെ തെരഞ്ഞെടുപ്പു വിജയങ്ങളുടെ കണക്കുകൂട്ടലുകള്‍ ഒരുക്കിയിട്ടുള്ളത്. അത്തരമൊരു ധ്രുവീകരണത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുന്നതാണ് സംഘപരിവാരത്തിന്റെ അധീശത്വം ഉറപ്പിക്കുന്നതിനുള്ള പ്രധാന ചാലകശക്തി. ആക്രമണോത്സുകമായ ദേശക്കൂറും, ന്യൂനപക്ഷ വിരുദ്ധതയും ഒരേ ബിന്ദുവില്‍ സംഗമിക്കുന്ന സംഘപരിവാരത്തിന്റെ രാഷ്ട്രീയ ആഖ്യാനം തെരഞ്ഞെടുപ്പിന്റെ അരങ്ങില്‍ നടത്തുന്ന സോഷ്യല്‍ എന്‍ജിനീയറിംഗിന്റെ സ്വാധീനം അവഗണിക്കാവുന്നതെല്ലന്നു വ്യക്തമാണ്. ഭൂമിശാസ്ത്രം, വിളകള്‍, ഭൂവുടമസ്ഥത തുടങ്ങിയ നിരവധി നിര്‍ണ്ണായക ഘടകങ്ങളില്‍ ഒട്ടേറെ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന കാര്‍ഷിക മേഖലയിലെ വൈവിധ്യങ്ങളെ തങ്ങളുടെ നിലനില്‍പ്പിനായി വഴിതിരിച്ചു വിടുന്നതില്‍ സംഘപരിവാരം വിജയിക്കുകയാണെങ്കില്‍ ഏകീകൃതമായ കര്‍ഷക പ്രക്ഷോഭണം ആഗ്രഹചിന്തയായി മാത്രം അവശേഷിക്കും.

Also read:  സംസ്ഥാനത്ത് കോവിഡ് വ്യാപനം വന്‍ തോതില്‍ ; സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് ഉന്നതതല യോഗം

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

POPULAR ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »