ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണത്തിന്റെ രാഷ്ട്രീയം

congress
രാഷ്ട്രീയ ലേഖകന്‍ 

ഭൂരിപക്ഷ-ന്യൂനപക്ഷ വോട്ടുകളുടെ ധ്രുവീകരണമാവും കേരളത്തില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും, നിയമസഭയിലേക്കുമുളള തെരഞ്ഞെടുപ്പുകളിലെ ഒരു നിര്‍ണ്ണായക ചേരുവയെന്ന വ്യക്തമായ സൂചന കുറച്ചു ദിവസങ്ങളായി അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നു. വിവാദമായ സ്വര്‍ണ്ണക്കടത്തമായി ബന്ധപ്പെട്ട്‌ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഐക്യ ജനാധിപത്യ മുന്നണിയും, ബിജെപി-യും തുടങ്ങി വച്ച സമരം വ്യക്തമായ മതപരതയുടെ രൂപഭാവങ്ങള്‍ കൈവരിക്കുന്നതിന്റെ ലക്ഷണങ്ങളാണ്‌ ഇപ്പോള്‍ പ്രകടമാകുന്നത്‌. സ്വര്‍ണ്ണകടത്തു കേസ്സില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ.ടി. ജലീലിന്‌ എതിരെ നടക്കുന്ന സമരമാണ്‌ ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണത്തിന്റെ സാധ്യതകള്‍ക്ക്‌ ആക്കം കൂട്ടിയത്‌. ജലീലിന്‌ എതിരായ സമരം ആര്‍.എസ്സ്‌.എസ്സ്‌‌-ബിജെപി സഖ്യത്തിന്റെ ആസൂത്രിതമായ വര്‍ഗീയ പ്രചാരണത്തിന്റെ ഭാഗമെന്നാണ്‌ സിപിഎ-ഉം ഇടതു ജനാധിപത്യ മുന്നണിയും വിലയിരുത്തുന്നത്‌.

സംഘപരിവാറിന്റെ അജന്‍ഡ നടപ്പിലാക്കുന്നതിന്റെ ‘ബി ടീം’ ആയി കോണ്‍ഗ്രസ്സും, ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗും മാറിയെന്ന പ്രചാരണമാണ്‌ ജലീലിനെ സംരക്ഷിക്കുന്നതിനായി സിപിഎം മെനയുന്ന പ്രതിരോധത്തിന്റെ മുഖ്യതന്ത്രം. വിശുദ്ധ ഖുറാന്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട്‌ ജലീല്‍ നടത്തിയെന്നു പറയുന്ന ഇടപെടല്‍ സ്വര്‍ണ്ണക്കടത്തിനു വേണ്ടിയാണെന്ന കോണ്‍ഗ്രസ്സ്‌-ലീഗ്‌ പ്രചാരണത്തിന്റെ മുനയൊടിക്കുകയാണ്‌ ഈ തന്ത്രത്തിന്റെ ലക്ഷ്യം. സ്വര്‍ണ്ണക്കടത്തിന്റെ വിഷയം വിശുദ്ധ ഖുറാനുമായി കൂട്ടിക്കുഴക്കേണ്ടതില്ലെന്ന മറുവാദവുമായി കോണ്‍ഗ്രസ്സ്‌-ലീഗ്‌ നേതാക്കള്‍ രംഗത്തു വന്നുവെങ്കിലും സിപിഐഎം നടത്തുന്ന പ്രത്യാക്രമണത്തെ ഫലപ്രദമായി നേരിടുവാന്‍ ഇതുമാത്രം മതിയാവില്ല.
കസ്റ്റംസ്‌, എന്‍ഐഎ, എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റ്‌ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിഗണനയില്‍ ഉള്ള കേസ്സില്‍ ജലീലിന്‌ എതിരെ വ്യക്തമായ തെളിവുകള്‍ ഇതുവരെയില്ല. കുറ്റവാളി ആയി മുദ്ര കുത്തുവാന്‍ ഉതകുന്ന തെളിവുകളുടെ അഭാവത്തില്‍ സംശയത്തിന്റെ പുകമറ നിലനിര്‍ത്തുവാന്‍ മാത്രമായി ആരോപണങ്ങള്‍ ഉന്നയിക്കാനാവില്ല. ഇത്തരം കേസ്സുകളുടെ അന്വേഷണവും തെളിവു ശേഖരണവുമായി ബന്ധപ്പെട്ടപ്രക്രിയയെ അടിസ്ഥാനമാക്കി വിലയിരുത്തന്ന പക്ഷം സംശയത്തിന്റെ പുകമറ ഉയര്‍ത്തുന്നതിനപ്പുറം തെളിവുകള്‍ ലഭിക്കുക വിരളമാണ്‌. ജലീലിന്‌ എതിരെയുള്ള സമരം സംഘപരിവാറിന്റെ അജന്‍ഡയുടെ ഭാഗമാണെന്ന പ്രചാരണം യുഡിഎഫ്‌ ക്യാമ്പില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നാണ്‌ സിപിഎം-ന്റെ കണക്കുകൂട്ടല്‍. സിപിഎം-ന്റെ ഈ കണക്കുകൂട്ടല്‍ പിഴയ്‌ക്കുമെന്നാണ്‌ കോണ്‍ഗ്രസ്സ്‌-ലീഗ്‌ നേതാക്കളുടെ വിലയിരുത്തല്‍. ശബരിമല സ്‌‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ ഫലമായി സിപിഎം-ന്റെ ഹിന്ദുവോട്ടുകളില്‍ ഉണ്ടായ വിള്ളല്‍ കൂടുതല്‍ വ്യാപകമാക്കുന്നതിനു മാത്രമെ വിശുദ്ധ ഖുറാനുമായി ബന്ധപ്പെട്ട പ്രചാരണം സഹായിക്കുവെന്നാണ്‌ അതിന്റെ അടിസ്ഥാനമായി അവര്‍ പറയുന്നത്‌. ഭൂരിപക്ഷ വര്‍ഗീയതയുടെ ബലത്തില്‍ മാത്രം രാഷ്ട്രീയ അസ്‌തിത്വം നിലനിര്‍ത്തുന്ന ബിജെപി-യെ സംബന്ധിച്ചിടത്തോളം ഇടതു-വലതു മുന്നണികള്‍ പരസ്‌പരം നടത്തുന്ന ഈ പോരിന്റെ ഗുണഭോക്താക്കളായി മാറുകയാണ്‌. തെളിവുകളുടെ സാക്ഷ്യപത്രങ്ങളെക്കാള്‍ സംശയത്തിന്റെ പുകമറയാണ്‌ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ മത്സരവേദിയില്‍ നിര്‍ണ്ണായകമാവുകയെന്ന തിരിച്ചറിവ്‌ വേണ്ടതിലധികം കൈമുതലായുള്ള നേതാക്കളാണ്‌ എല്ലാ മുന്നണികളുടെയും ഐശ്വര്യം. അവരെ സംബന്ധിച്ചിടത്തോളം ആരോപണങ്ങളെ സജീവമായി നിലനിര്‍ത്തുകയാണ്‌ പ്രഥമ ദൗത്യം. ഓഹരി വിപണിയിലെ സൂചിക പോലെ വര്‍ഗീയമായ ധ്രുവീകരണത്തിന്റെ രാഷ്ട്രീയമൂല്യം ഉയരുന്നതിന്റെ പശ്ചാത്തലം ഇതാണ്‌.

മത-ജാതി സമവാക്യങ്ങള്‍ തെരഞ്ഞടുപ്പിന്റെ നിര്‍ണ്ണായക ഘടകമാവുന്നത്‌ പുതിയ കാര്യമല്ല. വര്‍ഗീയമായ ധ്രുവീകരണം തെരഞ്ഞെടുപ്പിന്റെ മുഖ്യഘടകമായി ഉരുത്തിരിയുന്നത്‌ കേരളത്തില്‍ പുതിയ പ്രതിഭാസമാണ്‌. 1959-ലെ വിമോചന സമരത്തിന്റെ കാലഘട്ടത്തില്‍ പോലും മത-ജാതി ശക്തികള്‍ തങ്ങളുടെ അജന്‍ഡ ഇത്രയും തുറന്ന നിലയില്‍ പ്രകടിപ്പിച്ചിട്ടില്ല. ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ്‌ ഭൂരിപക്ഷ വര്‍ഗീയത കേരളത്തിന്റെ രാഷ്ട്രീയ പ്രക്രിയയില്‍ ഇത്രയും പച്ചയായി രംഗത്തു വരുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും, യുഡിഎഫും അതിന്റെ ഗുണഭോക്തക്കളായി. കേരളത്തിലെ ഭരണാധികാര രാഷ്ട്രീയത്തിന്റെ ബലതന്ത്രത്തില്‍ ഭൂരിപക്ഷ വര്‍ഗീയത ആചാരമെന്ന വേഷപ്പകര്‍ച്ചയോടെ പുതിയ ബഹുമാന്യത നേടി. ഭൂരിപക്ഷ വര്‍ഗീയതയുടെ ഈ വേഷപ്പകര്‍ച്ചയെ ചെറുക്കുവാന്‍ പ്രാപ്‌തിയുള്ള ഫലപ്രദമായ കീഴാള-സ്‌ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തുന്നതില്‍ മുഖ്യധാര ഇടതുപക്ഷം പരാജയപ്പെട്ടതിന്റെ പ്രകടമായ തെളിവായിരുന്നു ലോകസഭ തെരഞ്ഞെടുപ്പു ഫലം. കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ രൂപഭാവങ്ങളില്‍ വന്ന ഈ മാറ്റത്തിന്റെ പ്രതിഫലനം കൂടിയാണ്‌ ഇപ്പോള്‍ പ്രകടമായിട്ടുള്ള ഭൂരിപക്ഷ-ന്യൂനപക്ഷ ധ്രുവീകരണത്തിന്റെ സൂചനകള്‍.

Also read:  കോവിഡ് രൂക്ഷമാകുന്നതിനിടെ സെക്രട്ടേറിയറ്റില്‍ മറ്റൊരു തെരഞ്ഞെടുപ്പിന് സര്‍ക്കാര്‍

Around The Web

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »