ദേശഭക്തി ഗാനങ്ങളും, താളങ്ങളും

sudeer nath

സുധീര്‍ നാഥ്

വിനോദയാത്ര പോയിട്ടുണ്ടോ..? യാത്രയില്‍ എല്ലാവരും കൈ കൊട്ടി പാട്ടുകള്‍ പാടിയിട്ടില്ലേ….? ജാഥകളും സമരങ്ങളും കാണാത്തവരുണ്ടാകില്ല. അവിടേയും എല്ലാവരും ഒരേ താളത്തില്‍ പാട്ട് പാടുകയോ മുദ്രാവാക്യങ്ങള്‍ താളത്തില്‍ വിളിക്കുന്നതും കേട്ടിരിക്കും. വലിയൊരു വസ്തു ഒരിടത്തു നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റുന്ന അവസരത്തില്‍ തൊഴിലാളികള്‍ താളത്തില്‍ എന്തെങ്കിലും പാടുക പതിവാണ്. അതില്‍ പ്രശസ്തം ഒത്തു പിടിച്ചാല്‍ മലയും പോരും… ഹേലയ്യ…ഹേലയ്യ…. എന്നിങ്ങനെയാണ്. ക്യഷിയിടങ്ങളില്‍ കൂട്ടമായി പണിയെടുക്കുന്നവര്‍ വായ്ത്താരി പാടാറുണ്ട്. നമ്മുടെ നാട്ടില്‍ പ്രചാരമുള്ള മിക്ക നാടന്‍ പാട്ടുകളും ഇത്തരത്തിലുള്ളതാണ്. വള്ളംകളിക്ക് വള്ളം തുഴയുന്ന അവസരത്തില്‍ തുഴക്കാര്‍ വഞ്ചി പാട്ടാണ് പാടുന്നത്. എന്തുകൊണ്ടാണ് അവരൊക്കെ അങ്ങിനെ ഒരുമിച്ച് താളം പിടിച്ച് പാടുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ…? ആയാസം കുറയ്ക്കാനും, സ്വയം ഊര്‍ജ്ജസ്വലനാകുന്നതിനും കൂട്ടായ്മ ഉണ്ടാകാനും ഇത് ഉപകരിക്കും. ഉത്സാഹത്തോടും കൂട്ടായും ആവേശത്തോടെ ഒത്തൊരുമയോടെ പാടുന്ന പാട്ടുകള്‍ക്ക് ജനങ്ങളെ തമ്മിലിണക്കാന്‍ സാധിക്കുന്നു. നമ്മുടെ പൂര്‍വ്വീകന്‍മാരായ ഋഷിമാരും കവികളും കൂട്ടായ്മയ്ക്കായി ഒട്ടേറെ ക്യതികള്‍ രചിച്ചിട്ടുണ്ട്. അവയൊക്കെതന്നെ ജനങ്ങളെ ഉദ്ബോദിക്കാനും ദേശാഭിമാനബോധം വളര്‍ത്തുവാനും കാരണമായിട്ടുണ്ട്.

പലതരം ഭാഷകളും, വേഷങ്ങളും, സംഗീതവും, സംസ്ക്കാരവും ഇഴകി ചേര്‍ന്ന രാഷ്ട്രമാണ് നമ്മുടെ ഭാരതം. എന്നാല്‍ ജനങ്ങളുടെ വികാരവും അഭിലാഷങ്ങളും ഏതാണ്ട് ഒന്നുതന്നെയാണ്. അവരെ ഏകോപിപ്പിക്കുന്നതിന് സമുഹഗാനങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്. സ്വതന്ത്ര സമരകാലത്ത് ഇത്തരത്തിലുള്ള കൂട്ടായ്മയ്ക്കും, പ്രദേശം, ഭാഷ, സമൂഹം തുടങ്ങിയ അതിര്‍വരമ്പുകള്‍ സ്യഷ്ടിക്കുന്ന പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാന്‍ സംഗീതത്തിന് കഴിഞ്ഞു. നമ്മള്‍ അതിനെ ദേശഭക്തിഗാനങ്ങള്‍ എന്ന് പേരിട്ടു.

ഇന്ത്യന്‍ കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയാണ് ജനഗണ മന… എന്ന് തുടങ്ങുന്ന ഗാനത്തെ ദേശീയഗാനമായി അംഗീകരിച്ചത്. വന്ദേമാതരത്തെ ദേശീയ ഗീതമായും അംഗീകരിച്ചു. ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് ഡോക്ടര്‍ രാജേന്ദ്ര പ്രസാദാണ് 1950 ജനുവരി 24ന് ഇത് രണ്ടും പ്രഖ്യാപിക്കുന്നത്. 1947 ആഗസ്റ്റ് 14 അര്‍ദ്ധരാത്രി ആരംഭിച്ച ചരിത്രപരമായ ആദ്യ പാര്‍ലമെന്റ് സമ്മേളനം ആരംഭിച്ചത് വന്ദേമാതരം പാടിയും സമാപിച്ചത് ജനഗണമന പാടിയുമായിരുന്നു. 52 സെക്കന്റാണ് ജനഗണമന പാടുന്നതിന് എടുക്കേണ്ട ഔദ്യോഗിക സമയം. ചില അവസരങ്ങളില്‍ ആദ്യത്തേയും അവസാനത്തേയും രണ്ട് വരികള്‍ മാത്രം പാടി 20 സെക്കന്‍റില്‍ ദേശീയ ഗാനം പാടാറുമുണ്ട്.

നമ്മുടെ ദേശീയ ഗാനം
ജനഗണ മന അധിനായക ജയ്ഹേ
ഭാരത് ഭാഗ്യ വിധാതാ
പഞ്ചാബ് സിന്ധു ഗുജറാത്ത് മറാഠാ
ദ്രാവിഡ ഉത്കല്‍ ബംഗാ
വിന്ധ്യഹിമാചല്‍ യമുനാ ഗംഗാ
ഉച്ഛല്‍ ജലധിതരംഗാ
തവ ശുഭ് നാമേജാഗേ
തവ ശുഭ് ആശിഷ് മാംഗേ
ഗാഹേ തവജയ ഗാഥാ
ജന ഗണ മംഗല്‍ദായക് ജയ്ഹേ
ഭാരത് ഭാഗ്യവിധാതാ
ജയ്ഹേ, ജയ്ഹേ, ജയ്ഹേ,
ജയ് ജയ് ജയ്ഹേ…

1911 ഡിസംബര്‍ 27ന് കല്‍ക്കത്തയില്‍ നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍സ്സ്രിന്റെ രണ്ടാം ദിവസത്തെ ദേശീയ സമ്മേളനത്തില്‍ രവീന്ദ്രനാഥ് ടാഗോര്‍ അടക്കമുള്ള ഒട്ടേറെ കവികളെ ക്ഷണിച്ച് വരുത്തി കവിതകള്‍ ചൊല്ലിച്ചിരുന്നു. ടാഗോറിന്റെ ബന്ധുവായ സരളാദേവി ചൗദുറാണിയും കുറേ കുട്ടികളും ടാഗോറിന്‍റെ കൂടെ ആദ്യമായി ജനഗണമന… എന്നു തുടങ്ങുന്ന കവിത ചൊല്ലി. കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് ബിഷന്‍ നാരാവന്‍ ധാര്‍, ഭൂപേന്ദ്രനാഥ് ബോസ്, അംബികാ ചരണ്‍ മസുംദാര്‍ തുടങ്ങിയ നേതാക്കളും മുഖ്യ അതിഥിയായി ബ്രിട്ടീഷ് ഭരണാധികാരിയായ ജോര്‍ജ്ജും സാക്ഷിയായി അവിടെ ഉണ്ടായിരുന്നു. മുഖ്യ അതിഥിയായ ബ്രിട്ടീഷ് ഭരണാധികാരിയെ പുകഴ്ത്തുന്ന കവിതയാണെന്ന ആക്ഷേപവും ജനഗണമനയ്ക്ക് ഉണ്ടായിരുന്നു. 1912 ജനുവരിയില്‍ പുറത്തിറങ്ങിയ ബ്രഹ്മസമാജിന്റെ തട്ട്വബോധിനി പത്രിക എന്ന പ്രസിദ്ധീകരണത്തില്‍ ആദ്യമായി ടാഗോറിന്‍റെ ജനഗണ മന… എന്നു തുടങ്ങുന്ന കവിത ഭാരത വിധാതാ എന്ന തലക്കെട്ടില്‍ അച്ചടിച്ചു വന്നു. ഇന്ത്യയുടെ തലസ്ഥാനം കല്‍ക്കത്തയില്‍ നിന്ന് ദില്ലിയിലേയ്ക്ക് മാറ്റുന്ന തീരുമാനത്തെ എതിര്‍ത്ത് സമരം ചെയ്തിരുന്നവര്‍ ജാഥകളിലും മറ്റും വ്യാപകമായി ജനഗണമന എന്ന കവിത പാടിയിരുന്നു. അഞ്ച് ഭാഗങ്ങളായുള്ള കവിതയുടെ ആദ്യഭാഗമാണ് ദേശീയഗാനമായി തിരഞ്ഞെടുത്തതും നമ്മള്‍ മനഃപാഠമാക്കിയിട്ടുള്ളതും.

Also read:  കണ്ണ് നിറഞ്ഞത് പിതാവിനെ ഓര്‍ത്ത്; വൈകാരികമായ സന്ദര്‍ഭത്തെകുറിച്ച് വെളിപ്പെടുത്തി മുഹമ്മദ് സിറാജ്

മറ്റൊരു രസകരമായ കാര്യം രവീന്ദ്രനാഥ ടാഗോറാണ് ബംഗ്ലാദേശിന്റെ ദേശീയ ഗാനം എഴുതിയത്.
അമര്‍ സൊനാര്‍ ബംഗ്ലാ
അമി തെമായ് ബാലോ ബാഷി….
എന്നാണ് ബംഗ്ലാദേശിന്റെ ദേശീയ ഗാനം ആരംഭിക്കുന്നത്. രണ്ട് രാജ്യങ്ങളുടെ ദേശീയഗാനം എഴുതിയത് ടാഗോര്‍ തന്നെ എന്നത് എടുത്ത് പറയേണ്ട ഒന്നാണ്.

നമ്മുടെ ദേശീയ ഗീതം

വന്ദേ മാതരം, വന്ദേ മാതരം,
സുജലാം സുഫലാം മലയജ ശീതളാം
സസ്യ ശ്യാമളാം മാതരം വന്ദേമാതരം
ശുഭ്ര ജ്യോത്സ്നാ പുളകിതയാമിനീം
ഫുല്ല കുസുമിതദ്രുമദല ശോഭിനീം
സുഹാസിനീം സുമധുര ഭാഷിണീം
സുഖദാം വരദാം മാതരം
വന്ദേ മാതരം, വന്ദേ മാതരം

എന്ന് തുടങ്ങുന്ന ഗാനം ബങ്കം ചന്ദ്ര ചതോപാധ്യായയുടെ (1838 1894) അനന്ദോമോത് എന്ന ബംഗാളി നോവലില്‍(1882) നിന്നുള്ള ഒരു കവിതാ ശകലമാണ്. ഭാരതമാതാവിന്റെ സ്നേഹവും സ്വതന്ത്രത്തോടുള്ള ആവേശവും മുറ്റി നില്‍ക്കുന്ന നോവലായിരുന്നു അനന്തോമോത്. 1875ല്‍ കല്‍ക്കത്തയില്‍ നിന്ന് സ്വന്തം ഗ്രാമത്തിലേയ്ക്ക് തീവണ്ടിയില്‍ യാത്ര ചെയ്യുന്ന അവസരത്തിലാണ് ബങ്കം ചന്ദ്ര കവിത എഴുതിയത്. പിന്നീട് അത് നോവലിന്‍റെ ഭാഗമാക്കുകയായിരുന്നു. 1896ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെ സമ്മേളനത്തില്‍ ആദ്യമായി വന്ദേമാതരം രവീന്ദ്രനാഥ് ടാഗോറാണ് പാടുന്നത്. ദക്കീനാ ചരണ്‍ സങ്ങ് 1901ലും സരളാദേവി 1905ലും കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ വന്ദേമാതരം പാടുകയുണ്ടായി. ലാലാ ലജ്പത് റായി വന്ദേ മാതരം എന്ന പ്രസിദ്ധീകരണം ലാഹോറില്‍ നിന്നും ആരംഭിച്ചു. വന്ദേ മാതരം, വന്ദേ മാതരം എന്ന വരികള്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള സമരത്തിന് ആവേശം പകര്‍ന്ന മുദ്രാവാക്യമായി പിന്നീട് മാറി. 1907 ആഗസ്റ്റ് 22ാം തിയതി ഇന്ത്യന്‍ സ്വതന്ത്രസമര പതാക ബിക്കാജി കാമ ഉയര്‍ത്തിയപ്പോള്‍ പതാകയുടെ നടുവിലെ മഞ്ഞ ഭാഗത്ത് വന്ദേ മാതരം എന്ന് രേഖപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ദേശീയ പതാകയുടെ ആദ്യ രൂപമായിരുന്നു അവിടെ ഉയര്‍ന്നത്.

സാരേ ജഹാം സേ അച്ഛാ

മലയാള ദേശഭക്തി ഗാനം പോലെ പ്രശസ്തമാണ് എം ഇക്ബാല്‍ എഴുതി പണ്ഡിറ്റ് രവിശങ്കര്‍ സംഗീതം പകര്‍ന്ന സാരേ ജഹാം സെ അച്ഛാ എന്ന് തുടങ്ങുന്ന ഉര്‍ദു ഗാനം.
സാരേ ജഹാം സെ അച്ഛാ
ഹിന്ദോസ്താം ഹമാരാ
ഹംബുള്‍ബുളേം ഹൈം ഇസ്കീ
യോഗുലീസ്താം ഹമാരാ
പര്‍ബത്വോ സബ്സേ ഊഞ്ചാ
ഹംസായാ ആസ്മാം കാ
വോ സന്തരീ ഹമാരാ
വോ പാസ്ബാം ഹമാരാ
ഗോദീമേം ഖേല്‍തീഹൈം
ഇസ്കീ ഹസാരോം നദിയാം
ഗുല്‍ഷന്‍ ഹൈ ജിന്‍കേദംസേ
രശ്കേ ജിനാം ഹമാരാ
മസ്ഹബ് നഹീം സിഖാതാ
ആപസ്മേം ബൈര്‍ രഖ്നാ
ഹിന്ദീ ഹൈം വതന്‍ഹൈ
ഹിന്ദോസ്താം ഹമാരാ….
(ഈ ഗാനത്തിന്റെ അര്‍ത്ഥം ഇങ്ങനെയാണ്. ലോകത്തില്‍ മറ്റേത് ദേശത്തേക്കാള്‍ മികച്ചതാണ് നമ്മുടെ ഭാരതം പക്ഷികളും പൂക്കളുമുള്ള പൂങ്കാവനമാകുന്ന ഭാരതത്തിലെ ജനങ്ങളാണ് നമ്മള്‍. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ നമ്മുടെ സംരക്ഷകരാണ്. ആയിരമായിരം നദികള്‍ അതിന്റെ മടിയില്‍ ചാഞ്ചാടുകയും അവിടുത്തെ പൂങ്കാവനങ്ങള്‍ സ്വര്‍ഗ്ഗത്തെ പോലും അതിശയിപ്പിക്കുകയും ചെയ്യുന്നു. മതസൗഹാര്‍ദ്ദമാണ് നാം പഠിക്കുന്നത്. നാമെല്ലാം ഭാരതീയരും ഭാരതം നമ്മുടേതുമാകുന്നു.)

Also read:  രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു

മലയാളത്തിലെ സ്വാതന്ത്ര്യ സമരഗാനങ്ങള്‍

മലയാള ഭാഷയില്‍ ഒട്ടേറെ സ്വാതന്ത്ര്യ സമരഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ പലതും അപ്രശസ്തര്‍ എഴുതിയതാണ്. പല ഗാനങ്ങളിലും സാഹിത്യാംശം കുറവാണെങ്കിലും ജനങ്ങളില്‍ ആവേശമുണ്ടാകാന്‍ ഉതകുന്ന വരികളും ഈണങ്ങളുമുണ്ടായിരുന്നു. വള്ളത്തോളിന്റെ പതാകഗാനമായ ഈ വഞ്ചിപ്പാട്ട് അക്കാലത്ത് സമരരംഗത്തുള്ളവര്‍ പാടി നടക്കുമായിരുന്നു.
പോരാ പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെേ
ഭാരതാക്ഷ്മാദേവിയുടെ ത്യപ്പതാകകള്‍
ആകാശപ്പൊയ്കയില്‍ പ്പുതുതാകുമലയിളകട്ടേ:
ലോകബന്ധുഗതിക്കുറ്റ മാര്‍ഗ്ഗം കാട്ടട്ടെ!
അംശി നാരായണപിള്ളയുടെ വരിക വരിക എന്ന് തുടങ്ങുന്ന മാര്‍ച്ചിങ്ങ് ഗാനം അതിനേക്കാള്‍ ഒട്ടും മോശമല്ലാത്ത പ്രശസ്തി നേടിയ ഒന്നായിരുന്നു.
വരിക വരിക സഹജരേ!
വലിയ സഹന സമരമായ്
കരളുറച്ചു കൈകള്‍ കോര്‍ത്തു
കാല്‍ നടയ്ക്ക് പോകനാം.
കണ്‍ തുറന്നു നോക്കുവിന്‍
കൈകള്‍ കോര്‍ത്തിറങ്ങുവിന്‍
കപടകുടിലഭരണകൂടമി
ക്ഷണം തകര്‍ക്ക നാം… (വരിക വരിക …)

വൈക്കം ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ പങ്കെടുത്തിട്ടുള്ള കേശവപിള്ള എന്ന ബോധേശ്വരന്‍ ഒട്ടേറെ സ്വതന്ത്ര്യസമരഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. കവയത്രി സുഗതകുമാരിയുടെ പിതാവാണ് കവി. അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളില്‍ ഒന്ന് ഇങ്ങനെ തുടങ്ങുന്നു.
ഉണരുവിന്‍! എണീക്കുവിന്‍! അണിനിരന്നുകൊള്ളുവിന്‍!
രണത്തിനുള്ള കാഹളം ശ്രവിച്ചിടിന്‍ മനോഹരം!
സ്വതന്ത്രമായ് സ്വതന്ത്രമായ് സ്വതന്ത്രമായി ഭാരതം
സ്വതന്ത്രമായി കേരളം സ്വതന്ത്രമായ് സമത്വവും!
പ്രമുഖ സ്വതന്ത്രസമര സേനാനിയായ കേരളീയന്‍ കവിയും പത്രാധിപരുമായിരുന്നു. അദ്ദേഹത്തിന്റെ പല രചനകളും സ്വതന്ത്രസമര അണികള്‍ക്ക് ആവേശമുണ്ടാക്കിയിട്ടുണ്ട്. കേരളീയന്റെ വരു കവിത ഇങ്ങനെയാണ് തുടങ്ങുന്നത്….
വിട്ടയക്ക ! വിട്ടയക്ക, ഗാന്ധി നെഹ്റു വീരരേ!
വട്ടം ഞങ്ങള്‍ കൂട്ടട്ടെ, ജപ്പാനേച്ചതയ്ക്കുവാന്‍
ജാപ്പു ഫാഷിസത്തെിനെ മുരടറത്തുവീഴ്ത്തുവാന്‍,
ആകവേയണിനിരന്നു കുതറിയതിനോടേല്ക്കുവാന്‍!….

മലയാളസിനിമയിലെ ദേശഭക്തി ഗാനങ്ങള്‍

മലയാള സിനിമാഗാന ശാഖയിലും നിരവധി ദേശഭക്തി ഗാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സിനിമയേക്കാള്‍ പ്രശസ്തമായിരുന്നു ചിലഗാനങ്ങള്‍ തന്നെ. മലയാള സിനിമയില്‍ അന്‍പതിലേറെ ദേശഭക്തിഗാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയില്‍ ഏറെ പ്രശസ്തമായ നാല് പാട്ടുകള്‍ ഇവയാണ്.

Also read:  കോവിഡ്-19: ആഗോള അവലോകനത്തിന് ലോകാരോഗ്യ സംഘടനയുടെ സ്വതന്ത്ര പാനല്‍

ജയ ജയ ജയ ജന്‍മഭൂമി
ജയ ജയ ജയ ഭാരത ഭൂമി.
ആകാശഗംഗയൊഴുകി വന്ന ഭൂമി
ശ്രീക്യഷ്ണഗീതയമ്യതു തന്ന ഭൂമി
വേദാന്തസാര വിഹാര പുണ്യഭൂമി
ഭാസുരഭൂമി പുണ്യഭൂമി! (ജയ ജയ ജയ…)
സ്നേഹത്തിന്‍ കുരിശുമാല ചാര്‍ത്തിയ ഭൂമി
ത്യാഗത്തിന്‍ നബിദിനങ്ങള്‍ വാഴ്ത്തിയ ഭൂമി
ശ്രീ ബുദ്ധ ധര്‍മ്മ പതാക നിര്‍ത്തിയ ഭൂമി
പാവന ഭൂമി ഭാരത ഭൂമി… (ജയ ജയ ജയ…)
സ്വാതന്ത്ര്യധര്‍മ്മ കര്‍മ്മഭൂമി
സത്യത്തിന്‍ നിത്യഹരിത ധന്യഭൂമി
സംഗീതന്യത്തവിലാസ രംഗഭൂമി
ഭാസുരഭൂമി ഭാരതഭൂമി…! (ജയ ജയ ജയ…)
ചിത്രം: സ്ക്കൂള്‍ മാസ്റ്റര്‍, രചന : വയലാര്‍ രാമവര്‍മ്മ, സംഗീത സംവിധാനം : ദേവരാജന്‍ മാഷ്

ഭാരതമെന്നാല്‍ പാരിന്‍ നടുവില്‍
കേവലമൊരുപിടി മണ്ണല്ല
ജന കോടികള്‍ നമ്മെ നാമായ് മാറ്റിയ
ജന്മഗ്യമല്ല… (ഭാരതമെന്നാല്‍…)
വിരുന്നു വന്നവര്‍ ഭരണംപറ്റി
മുടിഞ്ഞു പണ്ടീ വീടാകെ
വീടു പുതുക്കിപ്പണിയുംവരെയും
വിശ്രമമില്ലിനിമേല്‍
തുടങ്ങി വെച്ചു നാമൊരു കര്‍മ്മം
തുഷ്ടിതുളുമ്പും ജീവിത ധര്‍മ്മം
സ്വതന്ത്രഭാരത വിശാലഹര്‍മ്മ്യം
സുന്ദരമാകും നവകര്‍മ്മം… (ഭാരതമെന്നാല്‍…)
ഗ്രാമം തോറും നമ്മുടെ പാദം
ക്ഷേമം വിതറി നടക്കട്ടെ
കൂരകള്‍തോറം നമ്മുടെ കൈത്തിരി
കൂരിരുള്‍ കീറിമുറിക്കട്ടെ
അടിപതറാതീജനകോടികള്‍ പുതു
പുലരിയിലേയ്ക്കു കുതിക്കട്ടെ
അലസതയരുതേ നമ്മുടെ ലക്ഷ്യം
അരികെ യരികെ യരികെ…. (ഭാരതമെന്നാല്‍…)
ചിത്രം : ആദ്യ കിരണങ്ങള്‍, രചന : പി ഭാസ്കരന്‍, സംഗീത സംവിധാനം : രാഘവന്‍ മാഷ്

ശില്‍പികള്‍ നമ്മള്‍
ഭാരത ശില്‍പികള്‍ നമ്മള്‍
ഉണരും നവയുഗ വസന്തവാടിയില്‍
വിടര്‍ന്ന പുഷ്പങ്ങള്‍ വിടര്‍ന്ന പുഷ്പങ്ങള്‍
കവീന്ദ്ര രവീന്ദ്രഗാനനദങ്ങള്‍
കനകം ചൊരിയും ഭൂമി
ബക്കീംചന്ദ്ര പ്രതിഭയുണര്‍ത്തിയ
ഗന്ധര്‍വ്വോജ്വല ഭൂമി
കാവേരിയൊഴുകുന്ന ഭൂമി…ഭൂമി…ഭൂമി
കാളിന്ദിയൊഴുകുന്ന ഭൂമി… ഭൂമി… ഭൂമി
ഇവിടെയുയര്‍ത്തുക നമ്മളിടുക്കികള്‍, ബക്രാനങ്കലുകള്‍
എക്യൈം നമ്മുടെ ശക്തി
ധര്‍മ്മം നമ്മുടെ ലക്ഷ്യം
മാനവത്വമെന്നോരേമതം
സാഹോദര്യമെന്നോരുജാതി
മനുഷ്യരുതിരം വീണ ചമ്പലില്‍
വിയര്‍പ്പുമുത്തുകള്‍ മിന്നുന്നു
അധര്‍മ്മമാടിയ മരുഭൂമികളില്‍
തരംഗ ഗംഗകള്‍ പാടുന്നു
ബംഗാള്‍ ഉള്‍ക്കടല്‍ പാടും ഗാഥകള്‍
അറബി കടലേറ്റു പാടുന്നു
കാശ്മീരില്‍ വിടരും പൂവിന്‍ ഗന്ധം
കന്യാകുമാരി നുകരുന്നു.
ചിത്രം : പിക്നിക്ക്, രചന : ശ്രീകുമാരന്‍ തമ്പി, സംഗീത സംവിധാനം : എം കെ അര്‍ജ്ജുനന്‍

ഗംഗാ യമുനാ…
സംഗമ സമതല ഭൂമി,
സ്വര്‍ഗ്ഗീയ സുന്ദര ഭൂമി
സ്വതന്ത്ര ഭാരത ഭൂമി…
കന്യാകുമാരിത്തിരമാലകളില്‍
ത്യക്കാല്‍ കഴുകും ഭൂമി
വിന്ധ്യാ ഹിമാലയ കുലാചലങ്ങളില്‍
വിളക്കു വയ്ക്കും ഭൂമി
വിളക്കു വയ്ക്കും ഭൂമി…. (ഗംഗാ യമുനാ…)
പുതിയൊരു ജീവിത വേദാന്തത്തിന്‍
പുരുഷ സൂക്തം പാടി
ഇവിടെ നടത്തുകയല്ലോ നാമൊരു
യുഗപരിവര്‍ത്തനയാഗം!
യുഗപരിവര്‍ത്തനയാഗം!…. (ഗംഗാ യമുനാ…)
ഈ യാഗശാല തകര്‍ക്കാനെത്തും
സായുധപാണികളേ
കയ്യിലുയര്‍ത്തിയ ഗാണ്ഡീവവുമായ്
വരുന്നു ഭാരത പൗരന്‍!
വരുന്നു ഭാരത പൗരന്‍! (ഗംഗാ യമുനാ…)
ചിത്രം: ഹോട്ടല്‍ ഹൈറേഞ്ച്, രചന : വയലാര്‍ രാമവര്‍മ്മ, സംഗീത സംവിധാനം : ദേവരാജന്‍ മാഷ്

Around The Web

Related ARTICLES

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് സംഘത്തിന്റെ ഔദ്യോഗിക സന്ദർശനം

ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം. സെൻട്രൽ

Read More »

കൂടുതൽ ശക്തരാകാൻ സൈന്യം; കൂടുതൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങാൻ കേന്ദ്രസർക്കാർ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സൈന്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ₹1981.90 കോടിയുടെ ആയുധങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് വാങ്ങാൻ കരാർ നൽകിയതെന്ന് കേന്ദ്രസർക്കാർ വാർത്താകുറിപ്പിലൂടെ അറിയിച്ചു. Also

Read More »

ഇറാൻ-ഇസ്രയേൽ സംഘർഷം: ചർച്ചയിലൂടെ പ്രശ്നപരിഹാരം തേടണമെന്ന് ഇന്ത്യയും യുഎഇയും

അബുദാബി : ഇറാൻ-ഇസ്രയേൽ സംഘർഷം തുടരുമെങ്കിൽ അതിന്റെ ദൗർഭാഗ്യകരമായ പ്രത്യാഘാതങ്ങൾ തടയേണ്ടത് അത്യാവശ്യമാണെന്ന മുന്നറിയിപ്പുമായി ഇന്ത്യയും യുഎഇയും. ഈ പശ്ചാത്തലത്തിൽ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ

Read More »

അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ₹6 കോടി സാമ്പത്തിക സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ

അബുദാബി/അഹമ്മദാബാദ്: രാജ്യത്തെ സങ്കടത്തിലാഴ്ത്തിയ അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട ബി.ജെ. മെഡിക്കൽ കോളജിലെ വിദ്യാർത്ഥികളും ഡോക്ടർമാരും ഉള്‍പ്പെടെയുള്ളവരുടെ കുടുംബങ്ങൾക്കായി മൊത്തം ആറുകോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് പ്രമുഖ ആരോഗ്യ സംരംഭകനും

Read More »

ഇസ്രയേലിൽ ഇന്ത്യക്കാർ സുരക്ഷിതർ; ഇറാനിൽ 1,500ലധികം വിദ്യാർത്ഥികൾ അനിശ്ചിതത്വത്തിൽ

ജറുസലം/ന്യൂഡൽഹി : ഇസ്രയേലിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി അറിയിച്ചു. സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കപ്പെടുന്നു, എല്ലാ മേഖലകളിലെയും പൗരന്മാരുമായി നിരന്തര സമ്പർക്കം പുലർത്തുന്നതായും എംബസി വ്യക്തമാക്കി. അടിയന്തിര സഹായത്തിനായി 24

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »