തിരുവനന്തപുരം: മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ. സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചത്. സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചു, ബന്ധങ്ങളില്‍ വേണ്ട ജാഗ്രത പുലര്‍ത്തിയില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. റിപ്പോർട്ട് പഠിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷത്തിന് പിന്നാലെ എം.ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യപ്പെട്ട് സിപിഐയും രംഗത്തെത്തിയിരുന്നു. മന്ത്രിമാരായ ഇ.ചന്ദ്രശേഖരനും വി.എസ്.സുനില്‍കുമാറും മുഖ്യമന്ത്രിയെ നേരിട്ടുകണ്ടാണ് നിലപാട് അറിയിച്ചത്. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്യാതെ മുന്നോട്ടുപോകുന്നത് നാണക്കേടാണെന്ന് മന്ത്രിമാര്‍ വ്യക്തമാക്കുകയും ചെയ്തു. കേസില്‍ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രിമാരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു.
2000 ലാണ് ശിവശങ്കറിന് മറ്റു വകുപ്പില്‍നിന്ന് സ്ഥാനക്കയറ്റത്തിലൂടെ ഐഎഎസ് ലഭിക്കുന്നത്. ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായും മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും പ്രവർത്തിക്കുമ്പോഴാണ് സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടായതിന്‍റെ പേരിൽ സ്ഥാനത്തുനിന്ന് മാറ്റുന്നത്.